x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വന്‍റി20 ലോകകപ്പ് ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം രാത്രി ഏഴിന്


Published: February 22, 2026 02:27 AM IST | Updated: February 22, 2026 02:31 AM IST

അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് പുരുഷ ക്രിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.

അപരാജിതരായി എത്തുന്ന ഇരു ടീമും പോരടിക്കുന്പോൾ ത്രില്ലർ പോരാട്ടമാണ് ആരാധകരുടെ പ്രതീക്ഷ. 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയതിന് തിരിച്ചടി നൽകുകയെന്നതും പ്രോട്ടീസിന്‍റെ ലക്ഷ്യമാണ്.

അതേസമയം ടൂർണമെന്‍റിന് മുന്പുള്ള പരിശീലന മത്സരത്തിൽ പ്രോട്ടീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ ജയം ആവർത്തിക്കാനാണിറങ്ങുന്നത്.

►അപരാജിതർ ആരാകും?◄

സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ യുഎസ്എ, നമീബിയ, പാക്കിസ്ഥാൻ, നെതർലൻഡ്സ് എന്നിവരെ തകർത്താണ് സൂപ്പർ 8ൽ കടന്നത്. അഫ്ഗാനിസ്ഥാനെതിരായ ’ഡബിൾ സൂപ്പർ ഓവർ’ വിജയം ഉൾപ്പെടെ കാനഡ, ന്യൂസിലൻഡ്, യുഎഇ എന്നീ ടീമുകളെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയും അപരാജിതരായാണ് സൂപ്പർ 8ൽ എത്തിയത്. ഇന്നത്തെ മത്സരം ഒരു ടീമിനെ അപരാജിത പട്ടികയിൽനിന്ന് പുറത്താക്കും.

►നേർക്കുനേർ◄

ട്വന്‍റി20 ക്രിക്കറ്റിൽ നേർക്കുനേർ പോരാട്ടങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കുമേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ആകെ 35 നേർക്കുനേർ പോരാട്ടം. ഇന്ത്യക്ക് 21 ജയം. ദക്ഷിണാഫ്രിക്കയ്ക്ക് 13. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര ട്വന്‍റി20 പരന്പരയിൽ ഇന്ത്യ 3-1ന്‍റെ ആധികാരിക ജയം നേടിയിരുന്നു. അവസാന 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്കായിരുന്നു ജയം.

►നിർണായകം◄

പവർപ്ലേ ഓവറുകളിൽ കുതിക്കുന്ന ഇന്ത്യയുടെ ഇഷാൻ കിഷൻ, നാലു മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി അടക്കം 176 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാൻ 202.30 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്.

ടൂർണമെന്‍റിൽ ഇതുവരെ ഒന്പത് വിക്കറ്റുകൾ വീഴ്ത്തിയ വരുണ്‍ ചക്രവർത്തി മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കയെ കുഴയ്ക്കും. വരുണ്‍ എറിഞ്ഞ 72 പന്തിൽ 62 റണ്‍സ് മാത്രമാണ് എതിരാളികൾ സ്കോർ ചെയ്തത്.

ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക്കിന്‍റെ ഹോം ഗ്രൗണ്ടാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാർദ്ദിക് പുറത്തെടുക്കുന്ന പ്രകടനം നിർണായകമാകും.

അതേസമയം, 187 പ്രഹരശേഷിയിൽ 178 റണ്‍സുമായി റണ്‍വേട്ടയിൽ നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രത്തിന്‍റെ പ്രകടനം പ്രോട്ടീസിന്് കരുത്താണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോററായ റയാൻ റിക്കിൾടണ്‍ന്‍റെ ബാറ്റിംഗും നിർണായകമാകും. നാലു മത്സരങ്ങളിൽനിന്ന് 190.79 സ്ട്രൈക്ക് റേറ്റിൽ 145 റണ്‍സടിച്ച റിക്കിൾടണ്‍ ഫോമിലായാൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങും.

ബൗളിംഗിൽ മൂന്ന് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുമായി ലുങ്കി എൻഗിഡി മികച്ച ഫോമിലാണ്. കാഗിസോ റബാഡ നിറം മങ്ങിയപ്പോഴും എങ്കിഡിയുടെ തകർപ്പൻ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

സഞ്ജു പ്ലേയിംഗ് ഇലവനിൽ?

അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പിലെ നിർണായകമായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന.

ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സഞ്ജുവിന് പ്രത്യേക പരിഗണന ലഭിച്ചു.

അതേസമയം സൂര്യകുമാർ യാദവ് അഭിഷേക് ശർമയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അഭിഷേകിനും തിലകിനും ടീം മാനേജ്മെന്‍റ് പിന്തുണ നൽകുന്നുണ്ടെന്നായിരുന്നു ക്യാപ്റ്റന്‍റെ വാക്കുകൾ.

ശ്രീലങ്ക x ഇംഗ്ലണ്ട്

 രണ്ട് തവണ ചാന്പ്യൻമാരായ ഇംഗ്ലണ്ട് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ ഇന്ന് നേരിടും. ശ്രീലങ്കയിലെ പല്ലെക്കലെ സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ബിയിൽ നേർക്കുനേർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനായിരുന്നു ജയം. 17 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 13 ജയം ഇംഗ്ലണ്ടിനായിരുന്നു. നാല് ജയമാണ്ശ്രീലങ്കയ്ക്കുള്ളത്. ലോകകപ്പിൽ ആറ് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് കണക്കുകളിൽ ലങ്കയ്ക്കുമേൽ ആധിപത്യം പുലർത്തുന്നുണ്ട്.

Tags : Twenty20 World Cup crickat India South Africa

Recent News

Up