x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x പാക്കിസ്ഥാന്‍ പോരാട്ടം വൈകുന്നേരം ഏഴിന്


Published: February 15, 2026 12:47 AM IST | Updated: February 15, 2026 12:47 AM IST

കൊളംബോ: ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന്‍ അയല്‍പ്പോരിന്‍റെ വീറും വാശിയും കൂടിയ 2026 പതിപ്പ് ഇന്ന്... വെറുമൊരു അയല്‍വാശിക്കപ്പുറം രാഷ്‌ട്രീയം ശരിക്കും കലര്‍ന്നൊരു പോരാട്ടമാണ് ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് അരങ്ങേറുക.

ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍, ഇന്ത്യയിലേക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്നാണ് ശ്രീലങ്കയും വേദിയായത്. ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടി. നിലപാടുകള്‍ കടുത്തതോടെ ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പോരാട്ടങ്ങളില്‍ ന്യൂട്രല്‍ വേദിയെന്ന ആശയത്തിലൂടെ ഐസിസി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഏതായാലും ചരിത്രത്തിലെ ഏറ്റവും വലിയ വടംവലിക്കും മസില്‍ വീര്‍പ്പിക്കലിനുംശേഷമാണ് ഇന്ത്യ x പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന് അരങ്ങേറുന്നത്. കാരണം, സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ടീമിന്‍റെ നിപാടിനെ തള്ളി, പകരം സ്‌കോട്ട്‌ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസിക്കെതിരേ പാക് സര്‍ക്കാര്‍തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരേ കളിക്കില്ലെന്നതായിരുന്നു പാക് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്‍ക്കുംശേഷം പാക്കിസ്ഥാന്‍ മയപ്പെട്ടു. അങ്ങനെ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രം കാണുന്ന ഇന്ത്യ x പാക്കിസ്ഥാന്‍ പോരാട്ടം ഓണ്‍ ആയി.

സ്പിന്‍ പിച്ച്

ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയതാണ്. മൂന്നാം ജയത്തിലൂടെ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പിക്കുകയാണ് ഇരുടീമിന്‍റെയും ലക്ഷ്യം. ആര്‍. പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇവിടെ നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 20 വിക്കറ്റ്. അയര്‍ലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ വീണത് 16 വിക്കറ്റുകളായിരുന്നു. അതില്‍ 10ഉം നേടിയത് സ്പിന്നര്‍മാര്‍.

ഇന്ത്യ Vs സ്പിന്‍

ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലായി ഇന്ത്യക്ക് എതിര്‍ ടീം സ്പിന്നര്‍മാരുടെ മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 12.23 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 99ല്‍ താഴെയും. അതേസമയം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരേ ഇന്ത്യയുടെ സ്‌ട്രൈക്ക് റേറ്റ് 182ഉം ശരാശരി 50ഉം ആണ്. അതായത് പാക്കിസ്ഥാന്‍റെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ വിയര്‍ക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. യുഎഇക്ക് എതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഒരു പേസറെയും നാല് സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരെയുമായിരുന്നു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ സ്പിന്‍ ദൗര്‍ബല്യവും പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചും മനസിലാക്കി, പാക്കിസ്ഥാന്‍ സ്പിന്‍ കെണി ഒരുക്കാനാണ് സാധ്യത.

പ്രേമദാസ സ്റ്റേഡിയത്തില്‍ ജയം സ്വന്തമാക്കിയ ശ്രീലങ്ക, ഓസ്‌ട്രേലിയ, സിംബാബ്‌വെ ടീമുകള്‍ മിഡില്‍ ഓവറുകളില്‍ ഒരു സിക്‌സ് പോലും പറത്തിയിട്ടില്ല. അതേസമയം, വിക്കറ്റുകള്‍ക്ക് ഇടയിലെ ഓട്ടത്തിലൂടെ റണ്‍സ് നേടി. പാക്കിസ്ഥാന് എതിരേ ഇന്ന് ഇന്ത്യയുടെ മധ്യ ഓവറുകളിലെ സമീപനമായിരിക്കും മത്സരത്തിന്‍റെ വിധി നിര്‍ണയിക്കുക.

അഭിഷേക് ശര്‍മ/സഞ്ജു?

ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുമോ എന്നതാണ് സുപ്രധാന ചോദ്യം. ഉദരസംബന്ധമായ പ്രശ്‌നങ്ങളാല്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ലായിരുന്നു. അഭിഷേകിനു പകരം നമീബിയയ്ക്ക് എതിരേ ഇറങ്ങിയ സഞ്ജു സാംസണ്‍ പാക്കിസ്ഥാനെതിരേ കളിക്കുമോ എന്നതും ശ്രദ്ധേയ ചോദ്യം.

അഭിഷേക് ശര്‍മ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ഒരുപക്ഷേ പ്ലേയിംഗ് ഇലവനില്‍ സാധ്യതയില്ല. എന്നാല്‍, നമീബിയയ്ക്ക് എതിരേ റിങ്കു സിംഗ് അടക്കം ഫിനിഷിംഗില്‍ തിളങ്ങാതിരുന്നത് സഞ്ജുവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇന്ത്യന്‍ മാനേജ്‌മെന്‍റ് ഉപയോഗിക്കുമോ എന്നതും കണ്ടറിയണം.

K-Rail Survey

താരിഖ് മിസ്റ്ററി

പാക്കിസ്ഥാന്‍റെ മിസ്റ്ററി സ്പിന്നറായാണ് ഉസ്മാന്‍ താരിഖിനെ വിശേഷിപ്പിക്കുന്നത്. ഓഫ് സ്പിന്നറായ താരിഖിന്‍റെ ബൗളിംഗ് ആക്‌ഷനാണ് എതിരാളികള്‍ക്കുമുന്നിലെ മിസ്റ്ററി.

വികലമായ ആക്‌ഷനാണെന്നും നമ്മുടെ നാടന്‍ ഭാഷയില്‍ മാങ്ങാ ഏറാണെന്നും എല്ലാമുള്ള വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പാക്കിസ്ഥാന് എതിരായ ലാഹോര്‍ ട്വന്‍റി-20യില്‍ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍ പുറത്തായശേഷം നടത്തിയ ആംഗ്യത്തില്‍നിന്നു മനസിലാക്കേണ്ടത് താരിഖിന്‍റെ ബൗളിംഗില്‍ പ്രശ്‌നമുണ്ടെന്നാണ്.

ഏതായാലും ഇന്ന് ഇന്ത്യക്കെതിരേ കളിക്കുന്നതോടെ സോഷ്യല്‍ മീഡിയയില്‍ താരിഖ് വിമര്‍ശിക്കപ്പെട്ടേക്കാം. എന്നാല്‍, ഇന്ത്യന്‍ മുന്‍താരം ആര്‍. അശ്വിന്‍ അടക്കം താരിഖിനെ അനുകൂലിക്കുന്നവര്‍ ഏറെയുണ്ട്.

ഓടിയെത്തിയശേഷം പന്ത് റിലീസ് ചെയ്യുന്നതിനിടെ ഒരു ചെറിയ നിശ്ചലതയും തുടര്‍ന്ന് സൈഡിലൂടെയുള്ള ബൗളിംഗുമാണ് താരിഖിന്‍റേത്. 2025നുശേഷം ഉസ്മാന്‍ താരിഖ് എറിഞ്ഞത് 88 പന്തുകള്‍. ഇക്കോണമി 5.93. നേടിയത് 11 വിക്കറ്റ്. ശരാശരി 7.90.

Tags : India Pakistan match ICC Men's Twenty20 World Cup cricket

Recent News

Up