x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂപ്പർ ലീഗ് കേരള-2; കപ്പടിക്കാൻ കണ്ണൂരും തൃശൂരും

റെനീഷ് മാത്യു
Published: December 19, 2025 02:24 AM IST | Updated: December 19, 2025 02:24 AM IST

കണ്ണൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ ഫൈനലിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.

കണ്ണൂർ വാരിയേഴ്സ് എഫ്സി സെമി ഫൈനലിൽ നിലവിലെ ചാന്പ്യന്മാരും ഗ്രൂപ്പിലെ ടോപ്പേഴ്സുമായ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫൈനലിന് യോഗ്യത നേടിയപ്പോൾ തൃശൂർ മാജിക് എഫ്സി മലപ്പുറം എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.

മികച്ച ഫോമിൽ തുടരുന്ന മുഹമ്മദ് സിനാൻ ആയാണ് കണ്ണൂർ വാരിയേഴ്സിന്‍റെ ശക്തികേന്ദ്രം. 21 വയസുമാത്രം പ്രായമുള്ള സിനാൻ നിലവിൽ 10 മത്സരങ്ങളിൽനിന്ന് നാല് ഗോളും രണ്ട് അസിസ്റ്റും നേടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഹോം മത്സരങ്ങളിൽ ഏറെ വിമർശനം നേരിട്ട പ്രതിരോധനിര അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മികവ് പുറത്തെടുത്തിരുന്നു.

ഗ്രൂപ്പ് ഘട്ടങ്ങളിൽ 21 ഗോൾ നേടിയ കാലിക്കറ്റ് എഫ്സിക്ക് മുന്പിൽ നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധനിര കോട്ടകെട്ടി രണ്ട് മത്സരങ്ങളിലും ക്ലീൻഷീറ്റ് സ്വന്തമാക്കി. തന്ത്രങ്ങൾക്ക് മറുതന്ത്രവുമായി മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസുമുണ്ട്.

സ്വന്തം മൈതാനത്താണ് ഫൈനൽ നടക്കുന്നതെന്നത് കണ്ണൂരിന് ആത്മവിശ്വാസം നൽകും. അതേസമയം ഹോം ഗ്രൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു ജയം പോലും നേടാൻ കണ്ണൂരിന് സാധിച്ചിട്ടില്ല. മത്സരത്തിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്നത് പോരായ്മയായി നിഴലിക്കുന്നു. സെമി ഫൈനലിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്.

സൂപ്പർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് തൃശൂർ മാജിക് എഫ്സി. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും അടിച്ചതും തൃശൂർ മാജിക് ആണ്.

കൂടാതെ ഐ ലീഗിൽ മികച്ച താരങ്ങളിൽ ഒരാളായിരുന്ന മാർക്കസ് ജോസഫ് പരിക്ക് മാറി തിരിച്ചെത്തി മികച്ച ഫോം തുടരുന്നത് പ്രതീക്ഷയാണ്. സെമി ഫൈനലിൽ മലപ്പുറത്തിനെതിരേ ഹാട്രിക്ക് ഗോളാണ് താരം നേടിയത്. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മേഴ്സണ്‍ ആൽവസ് നയിക്കുന്ന പ്രതിരോധനിരയും മികവുറ്റതാണ്.

കണ്ണൂർ വാരിയേഴ്സിനെതിരേ സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സീസിണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ മറ്റൊരു മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് ജയം നേടി.

Tags : Super League Kerala-2 Kannur vs Thrisssur Final Foodball Kannur

Recent News

Up