Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canada

കാനഡയ്ക്കെതിരെ തകർപ്പൻ ജയം; ന്യൂസിലൻഡ് സൂപ്പർ എട്ടിൽ

ചെന്നൈ: ട്വന്‍റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ‌ കടന്നത്.

കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻ‌ഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്‍റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.

76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്‍റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ‌ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്‌ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്‌രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്‌രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്‌രാജിന്‍റെ ഇന്നിംഗ്സ്.

ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്‌രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ 36 റൺസെടുത്തു.

ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻ‌റി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

കാനഡയ്ക്ക് ടോസ്; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ കാനഡ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

കാനഡ (പ്ലേയിംഗ് ഇലവൻ): യുവരാജ് സമ്ര, ദിൽപ്രീത് ബജ്‌വ, നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ, ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്‌കരൻ സിംഗ്, ദില്ലൺ ഹെയ്‌ലിഗർ, കലീം സന, അൻഷ് പട്ടേൽ.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): എയ്ഡൻ മാർക്രം, ക്വിന്‍റൺ ഡി കോക്ക്), റയാൻ റിക്കിൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.

 

NRI

കാനഡയിലെ പെരിയാർതീരം അസോസിയേഷൻ പത്താം വാർഷികാഘോഷം ഗംഭീരമായി

എഡ്മന്‍റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്‍റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ "പെരിയാർതീരം അസോസിയേഷൻ' തങ്ങളുടെ പ്രവർത്തനപഥത്തിലെ പത്താം വാർഷികം ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു.

അങ്കമാലി, മലയാറ്റൂർനീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങി പെരിയാറിന്‍റെ തീരപ്രദേശങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എഡ്മന്‍റണിൽ കുടിയേറിയ കുടുംബങ്ങളുടെ ഈ കൂട്ടായ്മ പ്രവാസലോകത്ത് കേരളീയ തനിമയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി മാറിയിരിക്കുകയാണ്.

 

International

കാനഡയും ഫ്രാൻസും ഗ്രീൻലൻഡിൽ കോൺസുലേറ്റുകൾ തുറന്നു

നൂക്ക്: കാനഡയും ഫ്രാൻസും ഗ്രീൻലാൻഡിൽ കോൺസുലേറ്റുകൾ തുറന്നു.
ഡെന്മാർക്കിന്‍റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ നീക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ നീക്കം.

ഇതുവരെ അമേരിക്കയ്ക്കും ഐസ്‌ലൻഡിനും മാത്രമാണു ഗ്രീൻലൻഡിൽ പൂർണ നയതന്ത്ര പ്രാതിനിധ്യം ഉണ്ടായിരുന്നത്.

ഇന്നലെ ഗ്രീൻലാന്‌ഡിന്‍റെ തലസ്ഥാനമായ നൂക്കിൽ കനേഡിയൻ എംബസി തുറക്കുന്ന ചടങ്ങിൽ കനേഡിയൻ ഗവർണർ ജനറൽ മേരി സൈമൺ, വിദേശകാര്യമന്ത്രി അനിത ആനന്ദ് എന്നിവർ പങ്കെടുത്തു. സ്വന്തം ഭാവി തെരഞ്ഞെടുക്കാൻ ഗ്രീൻലാൻഡ് ജനതയ്ക്കുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതായി മേരി സൈമൺ പറഞ്ഞു.

ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങുകയോ, സൈനിക ശക്തി ഉപയോഗിച്ചു പിടിച്ചെടുക്കുകയോ ചെയ്യുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

നാറ്റോ രാജ്യങ്ങൾ ട്രംപിന്‍റെ നീക്കത്തെ ശക്തമായി എതിർക്കുകയും ഗ്രീൻലാൻഡിനും ഡെന്മാർക്കിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

International

ചൈന കാനഡയെ വിഴുങ്ങും; കാർണിക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിൽ അമേരിക്ക വിഭാവനം ചെയ്ത "ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതിക്കെതിരേ നിലപാടെടുത്ത കാനഡയ്ക്കെതിരേ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് നൽകുന്ന സുരക്ഷാ കവചത്തേക്കാൾ ചൈനയുമായുള്ള സാമ്പത്തിക ബന്ധത്തിന് കാനഡ മുൻഗണന നൽകുന്നത് അപകടകരമാണെന്നും ഒരു വർഷത്തിനുള്ളിൽ ചൈന കാനഡയെ "വിഴുങ്ങുമെന്നും' ട്രംപിന്‍റെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരേ ആഞ്ഞടിച്ചത്. കാനഡയെക്കൂടി സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് "ഗോൾഡൻ ഡോം' പദ്ധതിയെന്നും എന്നാലതു നിരസിച്ച് ചൈനയുമായുള്ള വ്യപാരബന്ധത്തിനാണ് അവർക്കു താത്പര്യമെന്നും ട്രംപ് പരിഹസിച്ചു.

ഗ്രീൻലാൻഡും മിസൈൽ പ്രതിരോധവും

ഗ്രീൻലാൻഡ് കേന്ദ്രീകരിച്ച് അമേരിക്ക നടപ്പാക്കാൻ ലക്ഷ്യമിടുന്ന ബൃഹത്തായ മിസൈൽ പ്രതിരോധ സംവിധാനമാണ് "ഗോൾഡൻ ഡോം'. എന്നാൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ പദ്ധതിയെ എതിർത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎസ് സ്വീകരിക്കുന്ന കർശനമായ വ്യാപാര നയങ്ങളെ കാർണി വിമർശിച്ചിരുന്നു.
ഇതിനു മറുപടിയായി, അമേരിക്ക നൽകുന്ന സൗജന്യ സുരക്ഷാസൗകര്യങ്ങൾക്ക് കാനഡ നന്ദിയുള്ളവരായിരിക്കണമെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നതെന്ന് കാർണി മറക്കരുതെന്നും ട്രംപ് ഓർമിപ്പിച്ചു.

ചൈന-കാനഡ വ്യാപാര കരാർ

അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയുമായി ഏഴ് ബില്യൺ ഡോളറിന്‍റെ പുതിയ വ്യാപാര കരാറിൽ കാനഡ ഒപ്പുവച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന 100 ശതമാനം നികുതി വെട്ടിക്കുറയ്ക്കാനും പകരം കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ചൈന ഇളവു നൽകാനും ധാരണയായി. അമേരിക്കയേക്കാൾ വിശ്വസിക്കാവുന്ന പങ്കാളിയാണ് നിലവിൽ ചൈനയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അഭിപ്രായപ്പെട്ടു.
യുഎസ് കാനഡയ്ക്കു മേൽ 35 ശതമാനം അധിക നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാനഡ ചൈനയുമായി അടുക്കുന്നത്. ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും കാനഡയുടെ സാമ്പത്തിക ഭദ്രതയ്ക്കു ചൈനയുമായുള്ള സഹകരണം അനിവാര്യമാണെന്നും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

International

കാനഡയുമായുള്ള ബന്ധം വഷളാകുന്നു: സമാധാന ബോര്‍ഡില്‍ നിന്ന് മാര്‍ക്ക് കാര്‍ണിയെ ഒഴിവാക്കി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടൺ: ഗാസയിലെ സമാധാന ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച 'ഗാസ ബോര്‍ഡ് ഓഫ് പീസ്' സമിതിയിലേക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ക്ഷണിച്ച തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. ട്രംപ് ഭരണകൂടവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്‍റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഗാസയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയിലേക്ക് കാനഡയെ ആദ്യം ക്ഷണിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ചില നിലപാടുകളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് ട്രംപ് ഈ ക്ഷണം ഔദ്യോഗികമായി പിന്‍വലിക്കുകയായിരുന്നു.

ഇസ്രയേൽ-പലസ്തീന്‍ വിഷയത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകള്‍ അമേരിക്കയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന. ഗാസ പുനര്‍നിര്‍മ്മാണത്തിലും സമാധാന ശ്രമങ്ങളിലും ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുമ്പോൾ, കാനഡ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്.

അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മാത്രമേ ഈ നിര്‍ണായക സമിതിയില്‍ സ്ഥാനമുണ്ടാകൂ എന്ന് ട്രംപ് വ്യക്തമാക്കി. കാനഡയുടെ പങ്കാളിത്തം സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NRI

സെന്‍റ് ജേക്കബ്സ് ദേവാലയത്തിലെ യുവജനങ്ങളുമായി സംവദിച്ച് എംപി ഗാർനെറ്റ് ജെന്യൂസ്

എഡ്മന്‍റൺ: ഷെർവുഡ് പാർക്ക് - ഫോർട്ട് സാസ്കാച്ചവൻ മണ്ഡലം എംപി ഗാർനെറ്റ് ജെന്യൂസ് എഡ്മന്‍റണിലെ സെന്‍റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി.

"ബിൽഡിംഗ് യുവർ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ - ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എംപി മറുപടികൾ നൽകി.

സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എംപി, രാജ്യത്തിന്‍റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകാനും കഴിയേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

NRI

ലോക കേരള സഭ: കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കാല്‍ഗറി: ലോക കേരള സഭയിലേക്ക് കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ കാല്‍ഗറി അഞ്ചാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു. ലോക കേരള സഭയുടെ നോര്‍ത്ത് അമേരിക്ക മഹാ സമ്മേളനം 2023ല്‍ ന്യൂയോര്‍ക്കില്‍ നടന്നപ്പോള്‍ പങ്കെടുത്തിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ജോസഫ് ജോണ്‍. സാമുദായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.

1980 മുതല്‍ പോത്തനാട് ജയ് ഹിന്ദ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിലൂടെ തുടങ്ങിയ ആ പ്രവര്‍ത്തനം പന്നിവിഴ സന്തോഷ് വായനശാല, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവിടങ്ങളിലൂടെ നാടിന്‍റെ സാമൂഹിക - സാംസ്‌കാരിക മണ്ഡലങ്ങളില്‍ ആഴത്തില്‍ വേരോടി.

നിലവില്‍ കാനഡയുടെ മലയാളം മിഷന്‍ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, വിദേശമണ്ണിലും മലയാള ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. 2009 - 2010 കാലഘട്ടത്തില്‍ കാല്‍ഗറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്‍റായി മികച്ച സേവനമനുഷ്ഠിച്ചു.

 

International

തീരുവ വെട്ടി ചൈനയും കാനഡയും

ബെയ്ജിംഗ്: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിലെത്തി പ്രസിഡന്‍റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ധാരണയായി.

ചൈനീസ് ഇലക്‌ട്രിക് വാഹനങ്ങൾക്കു കാനഡയും കനേഡിയൻ കടുക് ഉത്പന്നങ്ങൾക്ക് ചൈനയും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കും. കാനഡയിലെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് പരസ്പരം ചുമത്തിയ ഇറക്കുമതിച്ചുങ്കങ്ങളാണു കുറയ്ക്കുക.

49,000 ചൈനീസ് ഇല‌ക്‌ട്രിക് വാഹനങ്ങൾ 6.1% തീരുവയിൽ ഇറക്കുമതി ചെയ്യാനുള്ള ധാരണയാണ് ഇന്നലെയുണ്ടായത്. ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ചുമത്തിയ 100 ശതമാനം ചുങ്കമാണ് നാമമാത്രമായി കുറച്ചിരിക്കുന്നത്.

ഇതിനു പ‌കരമായി കാനഡയിലെ കടുക് ചുങ്കം 15% ആയി കുറയ്ക്കാമെന്നു ചൈനയും സമ്മതിച്ചു. ട്രൂഡോയ്ക്കുള്ള മറുപടിയെന്ന നിലയിൽ ചൈന കടുക് ഉത്പന്നങ്ങൾക്കുള്ള ചുങ്കം 84 ശതമാനമായി ഉയർത്തിരുന്നു.

അമേരിക്കയിലെ ട്രംപ് ഭരണകൂടം വ്യാപാര വിഷയങ്ങളിൽ പ്രതികൂല നിലപാടുകൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ഇതിനു മുന്പ് കനേഡിയൻ ഭരണാധികാരി ചൈന സന്ദർശിച്ചത് 2017ലാണ്.

NRI

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ടിക്കറ്റിനായി 50 കോടി അപേക്ഷകൾ

ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്‍റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.

കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്‍റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.

ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.

60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്‌സി സ്‌റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.

International

കാനഡയിലെ സീറോ മലബാർപള്ളിയിൽ വൻ മോഷണം, ചരിത്രപ്രാധാന്യമുള്ള തിരുശേഷിപ്പ് കവർന്നു

സ്കാർബറോ: കാനഡയിലെ തീർഥാടനകേന്ദ്രം കൂടിയായ സ്കാർബറോ സീറോ മലബാർ ഫൊറോന പള്ളിയിൽ വൻ മോഷണം. ഇറ്റലിയിൽനിന്നു കൊണ്ടുവന്നു പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന തോമാ ശ്ലീഹയുടെ തിരുശേഷിപ്പാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണമെന്നു കരുതുന്നു. ഇറ്റലി ഒാർട്ടോണ സെന്‍റ് തോമസ് ബസിലിക്കയിൽനിന്ന് അടുത്ത കാലത്ത് ഇവിടേക്കു കൊണ്ടുവന്നു പ്രതിഷ്ഠിച്ച ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ് ആണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്. തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതോടെയാണ് ഇതു തീർഥാടനകേന്ദ്രമായി ഉയർത്തിയത്.

സാധാരണ മോഷണം എന്നതിനേക്കാൾ പള്ളിയും വിശുദ്ധ വസ്തുക്കളും ലക്ഷ്യമിട്ടു നടത്തിയ ആസൂത്രിത കവർച്ചയാണ് ഇതെന്നു സംശയിക്കുന്നു. ഇതു കൂടാതെ പള്ളി ഒാഫീസുകളിലും അതിക്രമം നടന്നിട്ടുണ്ട്. വികാരിയുടെ മുറി, വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ ഒാഫീസ്, സംഘടനകളുടെ ഒാഫീസ് എന്നിവയിലേക്കും അതിക്രമിച്ചു കയറി. വാതിലുകളും ജനലുകളും തകർത്തു. ഒാഫീസ് രേഖകൾ, കംപ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ വരുത്തി.

തിരുശേഷിപ്പും സക്രാരിയുടെ താക്കോലും കവർന്നുകൊണ്ടുപോയത് വിശ്വാസികളിൽ കടുത്ത ആശങ്കയും നടുക്കവും ഉളവാക്കിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള തിരുശേഷിപ്പ് ആണ് നഷ്ടമായിരിക്കുന്നത്. ഇതു കണക്കിലെടുത്ത് പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മിസിസാഗ സീറോ മലബാർ രൂപത അധികൃതർ കടുത്ത ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളോ വിവരങ്ങളോ ലഭിക്കുന്നവർ അന്വേഷണത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്നു മിസിസാഗ രൂപത പിആർഒ ഫാ. ജോർജ് ജോസഫ് അറിയിച്ചു.

International

ലോറൻസ് ബിഷ്ണോയ് സംഘം ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കാനഡ

ഒട്ടാവ: ലോറൻസ് ബിഷ്ണോയ് സംഘം ഇന്ത്യൻ സർക്കാരിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്‍റെ റിപ്പോർട്ട്. മൂന്നുപേജുള്ള റിപ്പോർട്ടിൽ ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറു തവണയാണ് പരാമർശിക്കുന്നത്. 

ലോറൻസ് ബിഷ്ണോയ് സംഘത്തിന്‍റെ കാനഡയിലെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോർട്ടാണ് പുറത്തായത്. ഇന്ത്യയിലെ ജയിലിലിരുന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ ലോറൻസ് ബിഷ്‌ണോയ് നിയന്ത്രിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗ്രൂപ്പ് തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ അക്രമ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

National

തീവ്രവാദം നിയന്ത്രിക്കുന്നതിൽ പരാജയം; കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ


ന്യൂഡൽഹി: തീവ്രവാദത്തിനെതിരേ നടപടിയെടുക്കുന്നതിൽ കാനഡ 40 വർഷമായി പരാജയപ്പെട്ടുവെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്.

സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഘടകങ്ങൾക്കെതിരേ നാലു പതിറ്റാണ്ടോളം ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും കാനഡ എന്താണു ചെയ്തതെന്ന് കാനഡയുടെ പൊതുടെലിവിഷനായ സിബിസിക്കു നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ സ്ഥാനപതി ചോദിച്ചു.

ഇന്ത്യയെ ലക്ഷ്യംവച്ചുള്ള തീവ്രവാദത്തിനും അക്രമത്തിനും കാനഡയുടെ നിഷ്ക്രിയത്വം അനുവദനീയമായ അന്തരീക്ഷം സൃഷ്‌ടിച്ചുവെന്ന് ഹൈക്കമ്മീഷണർ കുറ്റപ്പെടുത്തി. കാനഡ കേന്ദ്രീകരിച്ചുള്ള തീവ്രവാദത്തിനെതിരേ 40 വർഷമായി ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തിട്ടില്ല.

കാനഡയിൽ ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിനാശകരമായ ഇടവേളയ്ക്കുശേഷം ഒത്തുചേരുകയാണ്. എന്നാൽ, ഏതൊരു ദീർഘകാല പുനഃസ്ഥാപനത്തിനും വ്യത്യസ്തമായ കനേഡിയൻ സമീപനം ആവശ്യമാണ്.

ഇന്ത്യ- കാനഡ ബന്ധം പുനസ്ഥാപിക്കാനും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനും തയാറെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ രൂക്ഷ വിമർശനം. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം കാനഡ പ്രധാനമന്ത്രി സ്വീകരിക്കാനിരിക്കുകയുമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ പുനഃരാരംഭിക്കാനും ഊർജിത ശ്രമം നടന്നുവരികയായിരുന്നു.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ ഇന്ത്യൻ സ്ഥാനപതി നിഷേധിച്ചു. ഇന്ത്യൻ സർക്കാർ ഒരിക്കലും അത്തരം പ്രവൃത്തികൾ ചെയ്യില്ല. ഇന്ത്യക്കെതിരായ തെളിവുകളെവിടെയാണ്? സറേയിലെ കോടതിയിലുള്ള കേസ് ഇന്ത്യക്കെതിരേയല്ല. നാലു വ്യക്തികൾക്ക് എതിരേയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ തെളിവുകൾ കാണിച്ചാൽ ഇന്ത്യ സ്വയം നടപടിയെടുക്കുമെന്ന് പട്നായിക് പറഞ്ഞു.

കാനഡയിൽ സജീവമായ തീവ്രവാദികളെക്കുറിച്ചു വിവരം നൽകുന്പോൾ അവർക്കെതിരേ നടപടിയെടുക്കാൻ മതിയായ തെളിവുകളില്ലെന്നാണു കാനഡ പറയുന്നത്. 40 വർഷമായി ഇതേ പല്ലവിയാണ്. കാനഡയുടെ റിക്കാർഡ് തീവ്രവാദത്തിനെതിരായ ജാഗ്രതയല്ല, മറിച്ച് നടപടിയെടുക്കുന്നതിലെ ദീർഘകാല പരാജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

1985ലെ 329 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും ഒന്നുമായിട്ടില്ലെന്നും പട്നായിക് ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഹിതപരിശോധന വേണമെന്ന സിക്ക് തീവ്രവാദികളുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹിതപരിശോധന നടത്തുന്നത് ഒരു കുറ്റകൃത്യമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പട്നായിക് ചൂണ്ടിക്കാട്ടി. എന്നാൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യ തെരയുന്നവരോ വിദേശത്തു തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരോ ആണെന്ന് ഇന്ത്യൻ സ്ഥാനപതി ഓർമിപ്പിച്ചു.

NRI

കാനഡയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച മലയാളി യുവാവിന് വിട ചൊല്ലി നാട്

തൊടുപുഴ: കാനഡയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച തൊടുപുഴ ഒളമറ്റം സ്വദേശി വര്‍ക്കിയുടെ (23) സംസ്‌കാരം നടത്തി. പുത്തന്‍കുരിശ് ഗുഡ് ന്യൂസ് ഫോര്‍ ഏഷ്യ സെമിത്തേരിയിലാണ് സംസ്കാരം ന‌ടന്നത്.

കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവ് ഡിസംബര്‍ 27നാണ് മോംഗ്ട്ടണിൽ ഹൃദയാഘാതംമൂലം മരിച്ചത്.

തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍ പീറ്ററിന്‍റെയും ബിന്ദുവിന്‍റെയും മകനാണ്. സഹോദരങ്ങള്‍: അനു, ആന്‍റോ.

NRI

ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘ‌ടിപ്പിച്ച് സെന്‍റ് ആൽബെർട്ട മലയാളി അസോസിയേഷൻ

ആൽബെർട്ട: സെന്‍റ് ആൽബെർട്ട മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

സംഗീത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്‍റെ പ്രധാന ആകർഷണങ്ങളായിരുന്നു. സൗഹൃദവും ഐക്യവും പങ്കുവച്ച ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമിക്കാവുന്ന അനുഭവമായി.

NRI

മലയാളി യുവാവ് കാനഡയിൽ മരിച്ചനിലയിൽ

മോംഗ്ടൺ: കാനഡയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലിചെയ്തിരുന്ന തൊടുപുഴ സ്വദേശി വർക്കി പീറ്ററിനെ(23) ആണ് മോംഗ്ടണിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സുഹൃത്തുകൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി മോംഗ്ടണിൽ പോയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്‍റെയും ഒളമറ്റം നെറ്റടിയിൽ ബിന്ദുവിന്‍റെയും മകനാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്

International

കാനഡയിൽ വൺ സ്റ്റോപ്പ് സെന്‍റർ ഫോർ വിമൻ

ടൊറന്‍റോ: വനിതകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി കാനഡയിലെ ടൊറന്‍റോയിൽ വൺ സ്റ്റോപ്പ് സെന്‍റർ ഫോർ വിമൻ ആരംഭിച്ചു.

കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കേന്ദ്രത്തോടൊപ്പം എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്‌ലൈനും സ്ഥാപിച്ചിട്ടുണ്ട്.

ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിവിധ തരം ചൂഷണങ്ങളോടൊപ്പം നിയമ വെല്ലുവിളികളും നേരിടുന്ന ഇന്ത്യൻ പാസ്പോർട്ടുള്ള വനിതകൾക്ക് കൗൺസിലിംഗും നിയമ സഹായവും നൽകുമെന്ന് ഇന്ത്യൻ മിഷൻ എക്സിൽ അറിയിച്ചു.

എല്ലാ ഇടപെടലുകളും കാനഡയിലെ പ്രാദേശിക നിയമങ്ങളുടെ കീഴിലായിരിക്കും. വനിതാ അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അംഗീകൃത എൻജിഒകളുടെ സേവനങ്ങളും ലഭ്യമാക്കും.

ഫോൺ: +1 (437) 5523309, വെബ്സൈറ്റ്: osc. [email protected].

NRI

ഡോക്‌ടറെ കാണാൻ കാത്തിരുന്നത് എട്ടുമണിക്കൂർ; കാനഡയിൽ ഇന്ത്യക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ടൊറന്‍റോ: കാനഡയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എട്ടുമണിക്കൂറിലേറെ സമയം കാത്തിരുന്ന ശേഷം ഇന്ത്യൻ വംശജനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്രശാന്ത് ശ്രീകുമാർ (44) ആണ് മരിച്ചത്.

ഈ മാസം 22ന് ജോലിസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെക്കുകിഴക്കൻ എഡ്മണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലാണ് പ്രശാന്തിനെ കൊണ്ടുവന്നത്.

എന്നാൽ, എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ ഡോക്‌ടറുടെ മുറിയിലേക്ക് വിളിച്ചത്. അവിടെ ഇരുന്ന് 10 സെക്കൻഡിനകം പ്രശാന്ത് കടുത്ത വേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

പ്രശാന്തിന് ഭാര്യയും 14, 10, മൂന്ന് വയസ് പ്രായമുള്ള മൂന്നുമക്കളുമുണ്ട്.

NRI

വടക്കേ ഇന്ത്യയിലെ പുകമഞ്ഞ്: കാനഡ, യുകെ, സിംഗപ്പൂർ യാത്രാ മുന്നറിയിപ്പുകൾ നൽകി


കാനഡ: വടക്കേ ഇന്ത്യയിലെ അപകടകരമായ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ കാനഡ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകി. വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഡിസംബർ 15നാണ് ഈ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.

ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ നഗരങ്ങളിൽ കനത്ത പുകമഞ്ഞ് തുടരുന്നതിനാൽ വായു ഗുണനിലവാര സൂചിക ’അപകടകരമായ’ നിലയിൽ എത്തി. ദേശീയ തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽAQI 493 വരെ ഉയർന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വായുവിന്‍റെ നിലവാരം നിരീക്ഷിക്കണമെന്നും, ശൈത്യകാലത്ത് മലിനീകരണം രൂക്ഷമാകാമെന്നും കാനഡ മുന്നറിയിപ്പ് നൽകി.
കനത്ത പുകമഞ്ഞ് കാരണം വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വിമാന ഷെഡ്യൂളുകൾ ശ്രദ്ധിക്കണമെന്ന് സിംഗപ്പൂർ ഹൈക്കമ്മിഷൻ പൗരന്മാരോട് ആവശ്യപ്പെട്ടു.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് വായു മലിനീകരണം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്നും, ഗർഭിണികളും കുട്ടികളും പ്രായമായവരും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും യുകെ അറിയിച്ചു.

NRI

കാനഡയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു കൊല്ലപ്പെട്ടു

എഡ്മൗണ്ടൻ: കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പഞ്ചാബിൽനിന്നുള്ള ഗുർദീപ് സിംഗ് (27), രൺവീർ സിംഗ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇരുവരും ജന്മദിന പാർട്ടിക്ക് പോകുന്നതിനായി കാറിൽ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. രണ്ടു വർഷം മുന്പാണ് ഗുർദീപ് കാനഡയിൽ എത്തിയത്. പഠിക്കുന്നതിനായാണ് ഒന്നര വർഷം മുമ്പ് രൺവീർ കാനഡയിൽ വന്നത്.

ഇരുവർക്കും ശത്രുക്കളൊന്നുമില്ലെന്നും ആളുമാറി വെടിയേറ്റതായാണ് സംശയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

International

കാനഡയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു കൊല്ലപ്പെട്ടു

എഡ്മൗണ്ടൻ: കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പഞ്ചാബിൽനിന്നുള്ള ഗുർദീപ് സിംഗ് (27), രൺവീർ സിംഗ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇരുവരും ജന്മദിന പാർട്ടിക്ക് പോകുന്നതിനായി കാറിൽ ഇരിക്കുന്പോഴാണ് വെടിയേറ്റത്. രണ്ടു വർഷം മുന്പാണ് ഗുർദീപ് കാനഡയിൽ എത്തിയത്. പഠിക്കുന്നതിനായാണ് ഒന്നര വർഷം മുന്പ് രൺവീർ കാനഡയിൽ വന്നത്.

ഇരുവർക്കും ശത്രുക്കളൊന്നുമില്ലെന്നും ആളുമാറി വെടിയേറ്റതായാണ് സംശയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

NRI

എൻഎഫ്എംഎ റീജിണല്‍ കണ്‍വന്‍ഷന്‍ ജനുവരി 24ന്

ഒന്‍റാരിയോ: കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ എൻഎഫ്എംഎ കാനഡ പുതുചരിത്രത്തിലേക്ക്. കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടകീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ എൻഎഫ്എംഎ കാനഡ എന്ന സംഘടന അതിന്‍റെ ചരിത്രപരമായ ചുവടുവയ്പ്പിലേക്ക് നീങ്ങുന്നു.

ചരിത്രത്തിലാദ്യമായി ഒന്‍റാരിയോ പ്രൊവിന്‍സില്‍ എന്‍‌എഫ്‌എം‌എ റീജിണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാണ് 2026 ജനുവരി 24നു സംഘടനയുടെ ആദ്യ റീജിണല്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് ഡോ. എം.എ. യൂസഫലി ഓണ്‍ലൈനായി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തോരുമിച്ച് ഒരു കണ്‍വന്‍ഷന് തയാറാകുന്നത്.

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുര്യൻ പ്രക്കാനത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ സംഘടനാരംഗത്ത് ഒരു പുതുശക്തിയായി മറിയിരിക്കുന്നു.

 

NRI

കാനഡയില്‍ നിന്ന് ഫൊക്കാന യുവ കമ്മിറ്റിയിലേക്ക് ടീം എംപവര്‍ പാനലില്‍ അനിത ജോര്‍ജ് മത്സരിക്കുന്നു

ടൊറന്‍റോ: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്‍റെ സംഘടനയായ ഫൊക്കാനയുടെ യുവ കമ്മിറ്റിയിലേക്ക് കാനഡ ചാപ്റ്ററിന്‍റെ പ്രതിനിധിയായി അനിത ജോർജ് മത്സരിക്കുന്നു.

ലീല മരേട്ടിന്‍റെ പാനലിൽ മത്സരിക്കുന്ന അനിത, പ്രവാസ മലയാളി യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കൂടുതൽ ശക്തമായി സംഘടനയുടെ മധ്യത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

ടൊറന്‍റോ സർവകലാശാലയിൽ നിന്ന് സൈക്കോളജി ബിരുദം നേടിയ അനിത ജോർജ്, കാനഡയിലെ പ്രൊവിൻഷ്യൽ ഗവൺമെന്റിൽ കേസ് മാനേജറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് കരുത്ത് പകരാനും അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും വേണ്ടി പ്രവർത്തിച്ചിട്ടുള്ളത് അവരുടെ നേതൃപരമായ പ്രതിബദ്ധതയുടെ തെളിവായി മലയാളി സമൂഹം വിലയിരുത്തുന്നു.

സാമൂഹ്യ സേവന മനോഭാവവും യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള വ്യക്തമായ ദൗത്യബോധവും ചേരുമ്പോൾ, അനിതയെ ഫൊക്കാന യുവ കമ്മിറ്റിയിൽ ഒരു സ്വാധീനമുള്ള ശബ്ദമായി മലയാളികൾ കണക്കാക്കുന്നു.

കേരളവും പ്രവാസവും തമ്മിൽ ബന്ധം കൂടുതൽ ശക്തമാക്കാനും, യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ആലോചനകളുമായി അവർ മുന്നോട്ട് പോകുമ്പോൾ, സമൂഹത്തിന്‍റെ ശക്തമായ പിന്തുണയാണ് അവരെ തേടിയെത്തുന്നതെന്ന് വ്യക്തമാകുന്നു.

ലീല മാരേട്ട് പാനലിന്‍റെ ഭാഗമായിട്ടുള്ള അനിതയുടെ മത്സരപ്രവേശനം, യുവജന നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കുന്ന ഒരു പുതിയ പ്രവണതയ്ക്കും ഉദാഹരണമായിത്തീരുകയാണെന്ന് കരുതപ്പെടുന്നു.

NRI

പുതിയ നേതൃത്വവുമായി നയാഗ്ര പാന്തേഴ്സ്

നയാഗ്ര: നയാഗ്രയിലെ മലയാളി കായിക സാംസ്കാരിക കൂട്ടായ്മയായ നയാഗ്ര പാന്തേഴ്സ് കൾച്ചറൽ ഓർഗനൈസേഷൻ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഹോട്ടൽ റമദയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഒരു സ്പോർട്സ് ക്ലബ് എന്ന നിലയിൽ നിന്ന്, നോർത്ത് അമേരിക്കയിലെ മികച്ച പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കൾച്ചറൽ ഓർഗനൈസേഷനായി ഔദ്യോഗികമായി രജിസ്ട്രേഷൻ മാറിയതിനു ശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു ഇത്.

മുൻ ഡയറക്‌ടർ ബോർഡ് ചെയർമാൻ ഷെജി ജോസഫിന്‍റെ നേതൃത്വത്തിൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് പുതിയ 2025-2026 കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്: ഡെന്നി കണ്ണൂക്കാടൻ, വൈസ് പ്രസിഡന്‍റ്: ബിബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി: ഡീന ജോൺ, ജോയിന്‍റ് സെക്രട്ടറി: പ്രദീപ് ചന്ദ്രൻ, ട്രഷറർ: തോമസ് ഫിലിപ്പ്, ജോയിന്‍റ് ട്രഷറർ: ഹരിദാസ് കരുമാലിൽ, പിആർഒ: നിഖിൽ ജേക്കബ്,

കമ്മിറ്റി അംഗങ്ങൾ: ഷിന്‍റോ ഡേവിസ്, വിഷ്ണു കണ്ണിട്ടായിൽ, ടിന്‍റു തോമസ്, റോബിൻ സെബാസ്റ്റ്യൻ, വർഷ രാജൻ, ജോയ്സ് കുര്യാക്കോസ്, സജിത്ത് എസ്. പിള്ള, ജിജിൻ ഷിന്‍റോ, ജെന്‍റോ തോമസ്, ജോയ്മോൻ ജോസഫ്, ഓഡിറ്റർ: ജസ്റ്റിൻ ആന്‍റണി, എന്‍റർടൈൻമെന്‍റ് കോഓർഡിനേറ്റർമാർ: ലിജോ ടോം, മഞ്ജു പ്രിൻസ്, സ്പോർട്സ് കോഓർഡിനേറ്റർമാർ: ടെൽബിൻ തോമസ്, അനീഷ് വിജയൻ, വോളിബോൾ ക്യാപ്റ്റൻ: അജോഷ് പാറക്കൽ, നന്മ മലയാളം കോർഡിനേറ്റർ: ബെന്നി ജോസഫ്, അഡ്വൈസറി ബോർഡ് മെമ്പർമാർ: സ്റ്റാനി ജെ. തോട്ടം, മനു എബ്രഹാം, ആസാദ് ജയൻ, സിബി തേക്കുംങ്കൽ, അലക്സ് തോമസ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.

പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി ആഷ്ലി ജോസഫും ബോർഡ് ഓഫ് ഡയറക്ടർമാരായി ഷെജി ജോസഫ്, അനിൽ ചന്ദ്രപ്പള്ളിൽ, ബിജു ജെയിംസ്, എൽഡ്രിഡ് ജോൺ, മാത്യു ഫിലിപ്പ് എബിൻ, ലിജോ വാതപ്പള്ളിസ്, അനീഷ് കുര്യൻ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 150 ഓളം പേർ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു.

International

ഓസ്ട്രേലിയ-കാനഡ-ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ജോഹന്നാസ്ബ‍ർഗ്: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്.

ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി ആവശ്യപ്പെട്ടു. ഉച്ചകോടിയിലെ പ്രസംഗത്തിലാണ് മോദിയുടെ നിർദ്ദേശം.

NRI

കാനഡയിൽ നിന്ന് ആർവിപി സ്ഥാനത്തേക്ക് ലത മേനോൻ മത്സരിക്കുന്നു

ടൊറന്‍റോ: ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ കാനഡയിൽ നിന്ന് ആർവിപിയായി ഫിലിപ്പോസ് ഫിലിപ്പിന്‍റെ പാനലിൽ പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലത മേനോൻ മത്സരിക്കുന്നു.

കാനഡ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ലത മേനോൻ ബ്രാംറ്റൺ മലയാളി അസോസിയേഷന്‍റെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കാനഡ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന ലത മേനോന് സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്‌.

കേരള ലോകകേരള സഭയിൽ അംഗമായ ലത മേനോൻ കേരള സർക്കാരിന്‍റെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു.

ലത ലോ പ്രഫഷണൽ കോർപറേഷന്‍റെ സ്ഥാപകയാണ്. ഇന്ത്യയിലെയും അമേരിക്കൻ നാടുകളിലെയും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലത ഐസിഡബ്ല്യു എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്.

പ്രഫഷണലായ ആയിരത്തിൽ അധികം സ്ത്രീകൾ അംഗങ്ങളായ സംഘടനയാണിത്. എംപവർ, എൻഗേജ്, എൻകറേജ്, എന്‍റർപ്രൈസ്‌ എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. കർണാടകയിൽ വിമൻസ് ഡേയ്ക്ക് 125 പേരെ തെരഞ്ഞെടുത്ത് ആദരിച്ചപ്പോൾ അതിൽ ഒരാളായിരുന്നു ലത മേനോൻ.

ബാരിസ്റ്ററും സോളിസിറ്ററും സജീവ കമ്യൂണിറ്റി പ്രവർത്തകയുമായ ലത ഒന്‍റാറിയോയിലെയും കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിളെയും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോയിൽ ഉപരി പഠനം പൂർത്തിയാക്കി. ബംഗളൂരുവിൽ വളർന്ന ലത മേനോന്‍റെ ഭർത്താവ് ജയ്മോഹൻ മേനോൻ. മക്കൾ: ഡോ. ത്രിശാല മേനോൻ, അർജുൻ മേനോൻ.

ലതയുടെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും മലയാളി സമൂഹത്തിനും വലിയ നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ എന്നിവർ അഭിപ്രായപ്പെട്ടു.

NRI

ജോസി കാരക്കാട്ട് ഫൊക്കാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ടൊറന്‍റോ: കാനഡ മലയാളി ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്‍റായി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന പാനലിൽ മത്സരിക്കുന്നു.

ഇപ്പോഴത്തെ ആർവിപിയായ ജോസി കാനഡയിൽ ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ സംഘടനയുടെ ഭാഗമാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.

കാനഡ മലയാളി സമൂഹത്തിന്‍റെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ കരുത്തുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജോസി കാരക്കാട്ട് ഫൊക്കാനയുടെ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി.

ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി രണ്ട്‌ ടെം പ്രവർത്തിച്ചു. 2016ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവൻഷന്‍റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു.

ടൊറന്‍റോ മലയാളി സമാജത്തിന്‍റെ (ടിഎംഎസ്) ട്രസ്റ്റി ബോർഡ്‌ ചെയർമാനായി പ്രവർത്തിച്ച ജോസി കാരക്കാട്ട്, അസോസിയേഷന്‍റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. സ്കൂൾ ജനറൽ സെക്രട്ടറിയായി തുടങ്ങിയ ജോസി കോളജ് തലങ്ങളിൽ എൻസിസി നേതാവായും തിളങ്ങി.

സെന്‍റ് തോമസ് സീറോമലബാർ ചർച്ച് ടൊറണ്ടോയുടെ യുവജന സംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചർച്ചിന്‍റെ പാരീഷ് കമ്മിറ്റി അംഗം, ട്രഷറർ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ജോസി അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.

പ്രമുഖ റിയൽട്ടർ കൂടിയായ ജോസി ലൈസൻസിഡ് ഇൻകം ടാക്സ് ഈ ഫൈലർ കൂടിയാണ്. ഭാര്യ ലിസി കാരക്കാട്ട്. മക്കൾ: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.

വിവിധ കർമരംഗങ്ങളിൽ മികവ് തെളിയിച്ച ജോസിയുടെ പ്രവർത്തനം സംഘടനയ്ക്ക് മുതൽകൂട്ടാവുമെന്നു ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.

NRI

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ മർദനമേറ്റ ഇന്ത്യൻ വംശജൻ മരിച്ചു

ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിന്‍റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ബിസിനസുകാരന്‍ അര്‍വി സിംഗ് സാഗൂ (55) ആണ് മരിച്ചത്. ഈ മാസം 19ന്എഡ്‌മോണ്ടണിലായിരുന്നു സംഭവം.

ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന്‍ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയുമൊത്ത് ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗൂ ഒരാള്‍ തന്‍റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.

എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് സാഗൂവിന്‍റെ അടുത്തേക്ക് വന്ന അപരിചിതന്‍ മറ്റൊരു പ്രകോപനവും കൂടാതെ തലയില്‍ ഇടിക്കുകയായിരുന്നുവെന്ന് സാഗൂവിന്‍റെ സഹോദരന്‍ പറഞ്ഞു.

തുടര്‍ന്ന് കാമുകി 911ല്‍ അടിയന്തര സഹായത്തിനായി വിളിച്ചു. പാരാമെഡിക്കലുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.

കൈല്‍ പാപ്പിന്‍ എന്നയാളാണ് സാഗൂവിനെ ആക്രമിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് എഡ്‌മോണ്ടണ്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

International

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ മർദനമേറ്റ ഇന്ത്യൻ വംശജൻ മരിച്ചു

ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിന്‍റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു.

ബിസിനസുകാരന്‍ അര്‍വി സിംഗ് സാഗൂ (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19ന് എഡ്‌മോണ്ടണിലായിരുന്നു സംഭവം. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന്‍ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 19ന് കാമുകിയുമൊത്ത് ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗൂ ഒരാള്‍ തന്‍റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.

എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് സാഗൂവിന്‍റെ അടുത്തേക്ക് വന്ന അപരിചിതന്‍ മറ്റൊരു പ്രകോപനവും കൂടാതെ തലയില്‍ ഇടിക്കുകയായിരുന്നുവെന്ന് സാഗൂവിന്‍റെ സഹോദരന്‍ പറഞ്ഞു.

തുടര്‍ന്ന് കാമുകി 911ല്‍ അടിയന്തര സഹായത്തിനായി വിളിച്ചു. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.

കൈല്‍ പാപ്പിന്‍ എന്നയാളാണ് സാഗൂവിനെ ആക്രമിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് എഡ്‌മോണ്ടണ്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

NRI

പെരിയാർതീരം അസോസിയേഷൻ മലയാറ്റൂരിൽ നിർമിച്ച സ്നേഹവീടിന്‍റെ താക്കോൽ കൈമാറ്റം ഇന്ന്

എഡ്മന്‍റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്‍റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷിക നിറവിൽ.

എഡ്മന്‍റണിൽ താമസിക്കുന്ന അങ്കമാലി, മലയാറ്റൂർ - നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങിയ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് പെരിയാർതീരം.

സാംസ്കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം, സാമൂഹികം തുടങ്ങി നിരവധി മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന പെരിയാർ തീരം, അംഗങ്ങൾക്കിടയിലും പുറത്തും സൗഹൃദം ഊട്ടിയുറപ്പിക്കാനും കേരളീയ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനും ലക്ഷ്യമിടുന്നു.

അംഗങ്ങളുടെ മാതൃസ്ഥലങ്ങളിലെ നിർധനരായവർക്ക് വർഷാവർഷം ചികിത്സാ സഹായം നൽകുന്നതിലും അസോസിയേഷൻ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്. തങ്ങളുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പെരിയാർ തീരം അസോസിയേഷൻ മലയാറ്റൂർ - നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകി.

ഈ സ്നേഹഭവനത്തിന്‍റെ താക്കോൽദാനം ഇന്ന് നടക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി ആവോക്കാരൻ, പെരിയാർ തീരം മുൻ പ്രസിഡന്‍റ് വിൻസൺ കൊനുകുടി, മറ്റ് വിശിഷ്ട വ്യക്തികൾ താക്കോൽ ദാന ചടങ്ങിൽ പങ്കെടുക്കും.

പെരിയാർ തീരം അസോസിയേഷന്‍റെ പത്താം വാർഷിക ആഘോഷങ്ങൾ 2026 ജനുവരി രണ്ട്, മൂന്ന് തീയതികളിൽ എഡ്മന്‍റണിലെ ബാൽവിൻ കമ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

പെരിയാർ തീരം പ്രസിഡന്‍റ് ജോസ് തോമസ്, പത്താം വാർഷിക കൺവീനർ സുനിൽ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദശവത്സര ആഘോഷങ്ങൾ ഒരുക്കുന്നത്.

 

NRI

ഇന്ത്യൻ വംശജനായ കാനഡ വ്യവസായിയെ വധിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘം

ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വംശജനായ വ്യവസായിയെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം. ബിഷ്‌ണോയി സംഘാംഗമായ ഗോൾഡി ദില്ലൺ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യവസായിയുടെ കൊന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്.

പഞ്ചാബി ഗായകൻ ചന്നി നട്ടന്‍റെ വീട്ടിലേക്കു വെടിയുതിർത്തതിന്‍റെ പിന്നിലും തങ്ങളാണെന്ന് ദില്ലൺ അവകാശപ്പെട്ടു. അബോട്ട്‌സ്‌ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദർശൻ സിംഗ് സഹസിയെയാണ് (68) ബിഷ്ണോയി സംഘം കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലുള്ള വീടിനു പുറത്തുവച്ച് സഹസിക്കു വെടിയേൽക്കുകയായിരുന്നു.ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സജീവ അംഗമായ ജഗ്ദീപ് സിംഗ് എന്ന ജഗ്ഗ യുഎസിൽ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് ഈ രണ്ട് സംഭവങ്ങളും.

സഹസി മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൽനിന്ന് പണം ആവശ്യപ്പെട്ടെന്നും സംഘം അവകാശപ്പെട്ടു. പണം ലഭിക്കാത്തതിനെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നും സംഘം പറഞ്ഞു.

വീടിനുപുറത്തു റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് സഹസി നടന്നുവരുന്പോൾ അക്രമി വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയപ്പോൾ സഹസി ഗുരുതരാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പ്രശസ്ത തുണിത്തര പുനരുപയോഗ കമ്പനിയായ കാനം ഇന്‍റർനാഷണലിന്‍റെ പ്രസിഡന്‍റായിരുന്നു സഹസി. 1991ൽ ആണ് സഹസി കാനഡയിലേക്കു കുടിയേറുന്നത്. സഹസി വ്യവസായി മാത്രമല്ല, മനുഷ്യസ്‌നേഹി കൂടിയായിരുന്നു.

അദ്ദേഹത്തിന്‍റെ മരണം അബോട്ട്‌സ്‌ഫോർഡിലെയും കാനഡയിലെയും പഞ്ചാബി സമൂഹത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായി. കാനഡയിലെ ഇന്ത്യൻ കുടിയേറ്റക്കാർ ഗുരുതര ഭീഷണി‌‌ നേരിടുന്നുവെന്ന് നിരവധി നേതാക്കൾ പറഞ്ഞു. പോലീസിൽനിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു.

ലോറൻസ് ബിഷ്ണോയ് ഗ്യാംഗ്

കാനഡ തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തിനു ലോകമെമ്പാടും വേരുകളുണ്ട്. സംഘത്തിൽ എഴുന്നൂറിലധികം ഷൂട്ടർമാരുണ്ടെന്നും റിപ്പോർട്ടുണ്ട്.

റാപ്പറും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ്വാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാനെതിരേ ഭീഷണി, ഖലിസ്ഥാൻ അനുകൂല പ്രസ്ഥാനവുമായുള്ള ബന്ധം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ട്.

NRI

കാനഡയിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു; സിഖ് യുവാവിനെ തിരഞ്ഞ് പോലീസ്

ഒട്ടാവോ: കാനഡയിൽ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപോയ ഇന്ത്യൻ പൗരനായ യുവാവിനെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് കാനഡ. ഇന്ത്യക്കാരിയായ അമൻപ്രീത് സൈനിയാണ് കൊല്ലപ്പെട്ടത്.

21ന് ലിങ്കണിലെ പാർക്കിലാണ് ശരീരമാസകലം മുറിവുകളോടെ അമൻപ്രീതിന്‍റ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ ബ്രാംപ്ടൺ നിവാസിയായ മൻപ്രീത് സിംഗ്(27) ആണെന്ന് പോലീസ് കണ്ടെത്തി.

അമൻപ്രീതിന്‍റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ മൻപ്രീത് സിംഗ് രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി നയാഗ്ര റീജിയണൽ പോലീസ് സർവീസ് ഔദ്യോഗികമായി അറിയിച്ചു.

മൻപ്രീതിന്‍റെ ചിത്രം പുറത്തുവിട്ട പോലീസ്, ഇയാളെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻതന്നെ 911ലേക്ക് വിളിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചാബിലെ സംഗ്രൂർ സ്വദേശിനിയായ അമൻപ്രീത് സൈനി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടൊറന്‍റോയിലാണ് താമസിച്ചിരുന്നത്.

International

കാനഡയിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു; സിഖ് യുവാവിനെ തിരഞ്ഞ് പോലീസ്

ഒട്ടാവോ: കാനഡയിൽ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപോയ ഇന്ത്യൻ പൗരനായ യുവാവിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് കാനഡ.

ഇന്ത്യക്കാരിയായ അമൻപ്രീത് സൈനിയാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 21 ന് ലിങ്കണിലെ പാർക്കിലാണ് ശരീരമാസകലം മുറിവുകളോടെ അമൻപ്രീതിന്‍റ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് പിന്നിൽ ബ്രാംപ്ടൺ നിവാസിയായ മൻപ്രീത് സിംഗ്(27) ആണെന്ന് പോലീസ് കണ്ടെത്തി. അമൻപ്രീതിന്‍റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ മൻപ്രീത് സിംഗ് രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി നയാഗ്ര റീജിയണൽ പോലീസ് സർവീസ് ഔദ്യോഗികമായി അറിയിച്ചു.

മൻപ്രീതിന്‍റെ ചിത്രം പുറത്തുവിട്ട പോലീസ്, ഇയാളെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻതന്നെ 911ലേക്ക് വിളിക്കണമെന്നും ആവശ്യപ്പെട്ടു.

പഞ്ചാബിലെ സംഗ്രൂർ സ്വദേശിനിയായ അമൻപ്രീത് സൈനി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടൊറന്‍റോയിലാണ് താമസിച്ചിരുന്നത്.

International

കാനഡക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: കാനഡക്ക് 10 ശതമാനം അധിക തീരുവ ചുമത്തി യുഎസ്. ശനിയാഴ്ചയാണ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചത്. നേരത്തെ ചുമത്തിയ തീരുവക്ക് പുറമേയാണിതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് അധിക തീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വസ്തുതകളെ ഗുരുതര തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്യുകയും ചെയ്തതിനാൽ കാനഡക്കുമേൽ 10 ശതമാനം അധിക തീരുവ ചുമത്തുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്. ഇതില്‍ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാരചർച്ച അവസാനിപ്പിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യുഎസ് മുൻ പ്രസിഡന്‍റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്‍റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.

1987ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്.

എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്‍റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു. ഈ പരസ്യം പുറത്ത് വന്നതിന് പിന്നാലെയാണ് കാനഡക്കെതിരായ നടപടികൾ ട്രംപ് ശക്തമാക്കിയത്.

NRI

സികെ തറവാട് ക്ലബിന്‍റെ ഉദ്ഘാടനം വർണശബളമായി

ചാത്തംകെന്‍റ്: ഈ മാസം 20ന് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട സികെ തറവാട് ക്ലബ് ചാത്തംകെന്‍റ് മേയർ ഡാരിൻ കാനിഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വർണശബളമായ ചടങ്ങ് മലയാളി സമൂഹത്തിന് ഒരേ സമയം അഭിമാനകരവും ഉത്സാഹജനകവുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി വ്യക്തികൾ പങ്കെടുത്തു.

ക്ലബ് പ്രസിഡന്‍റ് ജയ്മോൻ ജോർജ് സ്വാഗതം അർപ്പിച്ച സമ്മേളനത്തിൽ സെന്‍റർ ഫോർ കനേഡിയൻ മലയാളി അഫേഴ്സ് പ്രസിഡന്‍റ് പ്രവീൺ വർക്കി മുഖ്യപ്രഭാഷണവും ക്ലബിന്‍റെ ലോഗോ പ്രകാശനവും നിർവഹിച്ചു.

സികെ ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ് റാഫി വീട്ടിൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോയിന്‍റ് സെക്രട്ടറി മജീഷ് മാത്യു നന്ദി അറിയിച്ചു.

ക്ലബ് അംഗങ്ങൾ അണിയിച്ചൊരുക്കിയ കലാപരിപാടികൾ കാഴ്ചക്കാർക്ക് ഇന്ദ്രിയാനുഭവം നൽകി. പ്രശസ്ത മെന്‍റലിസ്റ്റ് ഫെബിൻ ഹരിപ്പാടിന്‍റെ മാജിക് ഷോ ചടങ്ങിന്‍റെ മാറ്റുകൂ‌ട്ടി. ലണ്ടൻ ശിവാസ് ഓർക്കസ്ട്രയുടെ ഗാനമേള സംഗീതാസ്വാദകർക്ക് മഹത്തായ അനുഭവമായി.

200ലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന്‍റെ വിജയത്തിനായി ക്ലബ് വൈസ് പ്രസിഡന്‍റ് അജി ഫ്രാൻസിസ്, സെക്രട്ടറി ലിജിൻ ജോയ്, ട്രഷറർ മജു പീറ്റർ, പ്രോഗ്രാം കോഓർഡിനേർമാർ ജൂബി സി ബേബി, സെബിൻ സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ എമിൽ ജോളി, ക്രിസ്റ്റി പോൾ, ആഷ്‌ലി അഴകുളം തുടങ്ങിയവർ നേതൃത്വം നൽകി.

അംഗങ്ങളുടെ സജീവ പങ്കാളിത്തം മലയാളി സമൂഹത്തിന്‍റെ സംസ്‌കാരത്തിനും ഐക്യത്തിനും പ്രതീകമായി മാറിയിരുന്നു.

NRI

എഡ്മന്‍റൺ മലയാളി അസോസിയേഷൻ മലയാളം പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

എഡ്മന്‍റൺ: എഡ്മന്‍റൺ മലയാളി അസോസിയേഷന്‍റെ(നേർമ) നേതൃത്വത്തിൽ ആരംഭിച്ച മലയാളഭാഷാ പഠനകേന്ദ്രം കനേഡിയൻ എംപി സിയാദ് അബുൾത്തൈഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

എഡ്മന്‍റണിലെ മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുന്നതിനുള്ള ഒരു പുതിയ വഴികാട്ടിയാകും ഈ പഠനകേന്ദ്രം. ഉദ്ഘാടനച്ചടങ്ങിൽ എഡ്മന്‍റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ആശംസകൾ നേർന്നു.

കൂടാതെ മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട, മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

ഈ പഠനകേന്ദ്രം എഡ്മന്‍റണിലെ മലയാളം സമൂഹത്തിന് ഒരു നാഴികക്കല്ലായി മാറുമെന്നും ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും നേർമ ഭാരവാഹികൾ പറഞ്ഞു.

മലയാളം പഠിക്കാനും കേരളത്തിന്‍റെ പൈതൃകം മനസിലാക്കാനും കുട്ടികൾക്ക് ഇത് ഒരു മികച്ച അവസരം നൽകുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

 

NRI

എഡ്മന്‍റൺ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

എഡ്മന്‍റൺ: എഡ്മന്‍റൺ മലയാളി അസോസിയേഷൻ(നേർമ) ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ബാൾവിൻ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കാനഡ എംപി സിയാദ് അബുൾത്തൈഫ്, എഡ്മന്‍റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീഷ സന്ധു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഓണാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാദ് അബുൾത്തൈഫ് എംപി കേരളീയ സംസ്കാരത്തെയും ഓണത്തിന്‍റെ പ്രാധാന്യത്തെയും പ്രശംസിച്ചു. തുടർന്ന് ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ഓണാശംസകൾ നേർന്നു.

പരിപാടിയുടെ ഭാഗമായി ഓണക്കളികൾ, താലപ്പൊലി, തിരുവാതിരക്കളി, വടംവലി, നാദം കലാസമിതിയുടെ ചെണ്ടമേളം, തുടങ്ങിയ വിവിധതരം കലാപരിപാടികൾ അരങ്ങേറി. ഏവർക്കും ആവേശമായി മാറിയ വടംവലി മത്സരത്തിന് കാണികളുടെ വലിയ പിന്തുണ ലഭിച്ചു.

വർണാഭമായ സാംസ്കാരിക പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. എഡ്മന്‍റണിലെ മലയാളി സമൂഹത്തിന് ഒരുമിച്ചു കൂടാനും കേരളീയ പാരമ്പര്യം ആഘോഷിക്കാനും ഈ ഓണാഘോഷം ഒരു വലിയ അവസരം ഒരുക്കി.

നേർമ പ്രസിഡന്‍റ് ബിജു മാധവൻ എല്ലാവർക്കും നന്ദി പറഞ്ഞു.

 

NRI

ബോളിവുഡ് താരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ്

ഒട്ടാവ: ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറിയിലെ കഫേയ്ക്ക് നേരെ ഈ മാസം ഇതു രണ്ടാം തവണയാണ് വെടിവയ്പ് ഉണ്ടാകുന്നത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ 20ലേറെ തവണ വെടിയുതിർക്കുന്നതിന്‍റെ ശബ്‌ദം കേൾക്കാം.

കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിന്‍റെയും ഉടമസ്ഥതയിലാണ് കഫേ. കഴിഞ്ഞമാസമാണ് കഫേ ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ കഫേയ്ക്ക് നേരെ ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. കാറിലിരുന്നാണ് അക്രമി കഫേയുടെ ജനാലയിലേക്ക് ഒൻപതു തവണ വെടിവച്ചത്.

NRI

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റിൽ

ഒട്ടാവ: ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറിയിലെ കഫേയ്ക്ക് നേരെ ഈ മാസം ഇതു രണ്ടാം തവണയാണ് വെടിവയ്പ് ഉണ്ടാകുന്നത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ 20ലേറെ തവണ വെടിയുതിർക്കുന്നതിന്‍റെ ശബ്‌ദം കേൾക്കാം.

കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിന്‍റെയും ഉടമസ്ഥതയിലാണ് കഫേ. കഴിഞ്ഞമാസമാണ് കഫേ ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ കഫേയ്ക്ക് നേരെ ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. കാറിലിരുന്നാണ് അക്രമി കഫേയുടെ ജനാലയിലേക്ക് ഒൻപതു തവണ വെടിവച്ചത്.

International

കാനഡയിൽ ചെറുവിമാനം തകർന്ന് അപകടം; മലയാളി യുവാവ് മരിച്ചു

ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27)ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്‍റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം. പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്.

അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥല‌‌ത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.

ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻ‌കോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.

NRI

മലയാളി യുവതി കാനഡയിൽ മരിച്ചനിലയില്‍

ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ്(25) ആണ്‌ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്‍റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ബിസിനസ് മാനേജ്‌മെന്‍റില്‍ ബിരുദാനന്തര ബിരുദം നേടിയ അനീറ്റ, കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.

പനമൂട് ചാനക്കഴികം ആന്‍റണി വില്ലയില്‍ ബെനാന്‍സിന്‍റെയും രജനിയുടെയും മകളാണ്.

Kerala

മലയാളി യുവതി കാനഡയിൽ മരിച്ച നിലയില്‍

ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്‍റണി വില്ലയില്‍ ബെനാന്‍സിന്‍റെയും രജനിയുടെയും മകളുമായ അനീറ്റ ബെനാന്‍സ് (25) ആണ്‌ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്‍റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

ബിസിനസ് മാനേജ്‌മെന്‍റല്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.

International

ജി-7 ഉച്ചകോടിക്കായി പ്രധാനമന്ത്രി കാനഡയിൽ

കാൽഗറി: കാനഡയിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിലെത്തി. സൈപ്രസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി വിപുലമായ ചർച്ചകൾ നടത്തിയശേഷമാണു കാനഡയിലെത്തിയത്.

സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന നാല് ദിവസത്തെ പര്യടനത്തിലാണു മോദി. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷമുള്ള മോദിയുടെ ആദ്യ ബഹുമുഖ സന്ദർശനമാണിത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ജി 7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.

ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ജി7 ഔട്ട്റീച്ച് ഉച്ചകോടിയിൽ മൂന്ന് കേന്ദ്ര വിഷയങ്ങൾ ചർച്ച ചെയ്യും. ലോകമെമ്പാടുമുള്ള നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കുക, ഊർജ സുരക്ഷ കെട്ടിപ്പടുക്കുകയും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുക, ഭാവിയിലെ പങ്കാളിത്തങ്ങൾ സുരക്ഷിതമാക്കുക എന്നിവയാണു വിഷയങ്ങൾ.

CAREER DEEPIKA

കാനഡയിലേക്ക് ആരോഗ്യ പ്രവർത്തകർക്ക് വൻ ഡിമാൻഡ്; എളുപ്പത്തിൽ കുടിയേറാം

കാനഡയിൽ ആരോഗ്യ മേഖലയിൽ വൻ തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അവിടേക്ക് ക്ഷണിക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്ക് കാനഡയിൽ വലിയ ഡിമാൻഡാണ്. മികച്ച വേതനവും സ്ഥിരതാമസത്തിനുള്ള എളുപ്പവഴികളും കാനഡ വാഗ്ദാനം ചെയ്യുന്നു.

കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി യോഗ്യരായ ആരോഗ്യ പ്രവർത്തകർക്ക് പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലീഷ്/ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയെ ആശ്രയിച്ചാണ് അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കും.

കേരളത്തിൽ നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം ഒരു വലിയ സ്വപ്നമാണ്. ആവശ്യമായ ലൈസൻസിംഗ് പരീക്ഷകൾ പാസാകുകയും അപേക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും.

Latest News

Up