x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1,000 സ്ത്രീ സംരംഭകരെ ഒരുക്കി മേരി സുമി

സീമ മോഹന്‍ലാല്‍
Published: November 5, 2025 05:34 PM IST | Updated: November 5, 2025 05:34 PM IST

മറ്റ് ജോലികള്‍ക്കൊന്നും പോകാതെ കുടുംബത്തിനു വേണ്ടി തങ്ങളുടെ ജീവിതം മാറ്റിവച്ച ഒരു കൂട്ടം വനിതകള്‍ക്ക് സ്വന്തമായി വരുമാനമാര്‍ഗം ഉണ്ടാക്കിക്കൊടുത്തതിന്‍റെ നിറവിലാണ് പുത്തന്‍വേലിക്കര തിരുത്തിപ്പുറം സ്വദേശിനിയായ മേരി സുമി. സുമി പകര്‍ന്നു നല്‍കിയ കരകൗശല നിര്‍മാണത്തിലൂടെ ഇതിനകം സ്വയംസംരംഭകരായത് ആയിരത്തിലധികം സ്ത്രീകളാണ്.

തുടക്കം കാവടി പൂക്കളിലൂടെ

പത്താം ക്ലാസില്‍ ട്യൂഷന്‍ പഠിപ്പിച്ച മണി ടീച്ചറാണ് കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ സുമിയെ പഠിപ്പിച്ചത്. അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് കാവടിപ്പൂക്കള്‍ ഉണ്ടാക്കിയായിരുന്നു മേരി സുമിയുടെ തുടക്കം. മനോഹരമായ കാവടിപ്പൂക്കള്‍ ഉണ്ടാക്കിയതോടെ അത് വാങ്ങിക്കാനും ആവശ്യക്കാരേറി.

പൂ വില്പനയിലൂടെ വളരെ ചെറുപ്പത്തില്‍ തന്നെ അവര്‍ സ്വന്തമായി വരുമാനമുണ്ടാക്കിത്തുടങ്ങി. തന്‍റെ അറിവുകള്‍ മറ്റു സ്ത്രീകള്‍ക്ക് വരുമാനമാകട്ടെയെന്ന ചിന്തയിലാണ് 2015 മുതല്‍ സുമി സ്വയംസംരംഭക പരിശീലന ക്ലാസുകള്‍ നടത്തുന്നത്.

K-Rail Survey

10 വര്‍ഷം, സംരംഭകരായത് 1,000 പേര്‍

2015 ലാണ് സുമി ഇരിങ്ങാലക്കുട ചൈതന്യ വനിതാ കൂട്ടായ്മയിലെ 20 സ്ത്രീകള്‍ക്ക് കരകൗശല നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. ആ കൂട്ടായ്മയിലെ പല സ്ത്രീകളും ഇന്ന് സ്വയംസംരംഭകരാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 1,000 സ്ത്രീകള്‍ക്ക് സ്വന്തമായി ചെറിയൊരു വരുമാനമാര്‍ഗം ഉണ്ടാക്കിക്കൊടുക്കാന്‍ സുമിക്ക് കഴിഞ്ഞു.

ക്രാഫ്റ്റ് വര്‍ക്ക്, മാല, സ്ലൈഡ്, കുട നിര്‍മാണം. സാരി പെയിന്‍റിംഗ്, പെയിന്‍റിംഗ്, എംബ്രോയ്ഡറി വര്‍ക്ക് എന്നിവയിലാണു പരിശീലനം നല്‍കുന്നത്. സംരംഭകരാകാന്‍ തയാറുള്ള സ്ത്രീകള്‍ക്കായി പരിശീലന ക്ലാസും മോട്ടിവേഷന്‍ ക്ലാസും എടുത്തു നല്‍കാറുണ്ട്.

 

K-Rail Survey

ശനി, ഞായര്‍ ദിവസങ്ങളിലും ഒഴിവു ദിവസങ്ങളിലുമായി ഇടുക്കി, വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ സ്്ത്രീകളെയാണ് സ്വയം സംരംഭകരാക്കിയത്. രണ്ടു ദിവസത്തെ ക്ലാസിനൊടുവില്‍ ഇവര്‍ നിര്‍മിച്ച വസ്തുക്കള്‍ പഞ്ചായത്ത് പ്രതിനിധികളെ അടക്കം കാണിക്കുന്നതിനായി പ്രദര്‍ശനവും വില്പനയും നടത്താറുമുണ്ട്.

ഇത്തരം വസ്തുക്കള്‍ നിര്‍മിച്ച് വില്പന നടത്തി സ്വന്തമായി വരുമാനമുണ്ടാക്കുന്ന സ്ത്രീകള്‍ ഏറെയുണ്ടെന്ന് എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ ഡവലപ്‌മെന്‍റ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന മേരി സുമി പറഞ്ഞു.

ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് മേരി സുമി.

Tags : STHREEDHANAM

Recent News

Up