x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബുദ്ധന്‍റെ ജീവിതം പറയുന്ന സ്റ്റാമ്പുകള്‍

സീമ മോഹന്‍ലാല്‍
Published: January 31, 2026 05:49 PM IST | Updated: January 31, 2026 05:49 PM IST

മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്‍റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ് ഈ ദുഃഖങ്ങള്‍ക്കു കാരണമെന്നും പഠിപ്പിച്ച ശ്രീ ബുദ്ധന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പോസ്റ്റല്‍ സ്റ്റാമ്പുകളിലൂടെ അണിയിച്ചൊരുക്കിയിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ സുധ പുല്‍പ്ര.

ഗൗതമ ബുദ്ധന്‍റെ ജനനം, ആദ്യകാല ജീവിതം, ജ്ഞാനോദയം, സൂക്തങ്ങള്‍, മഹാപരിനിര്‍വാണം (മരണം) ഇവയെല്ലാം സൂചിപ്പിക്കുന്ന സ്റ്റാമ്പുകളാണ് സുധ പുല്‍പ്രയുടെ കൈവശമുള്ളത്.

അച്ഛന്‍ സമ്മാനിച്ച സ്റ്റാമ്പുകള്‍

കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍ സമ്മാനിച്ച കുറച്ചു സ്റ്റാമ്പുകളായിരുന്നു സുധയെ സ്റ്റാമ്പ് ശേഖരണത്തിലേക്ക് നയിച്ചത്. ബിസിനസുകാരനായ അച്ഛന്‍ രാമന്‍ മേനോന്‍ തന്‍റെ കൈവശം കിട്ടുന്ന സ്റ്റാമ്പുകളെല്ലാം മകള്‍ക്ക് കൊണ്ടുവന്നു കൊടുക്കും.

സുധയുടെ സ്റ്റാമ്പുകളുടെ താല്‍പര്യം കണ്ട് വിദേശത്തുള്ള അമ്മാവനും അച്ഛന്‍റെ സഹോദരന്മാരുമൊക്കെ സ്റ്റാമ്പുകള്‍ നല്‍കുമായിരുന്നു. കിട്ടുന്ന സ്റ്റാമ്പുകളെല്ലാം സുധ നോട്ട് പുസ്തകത്തില്‍ ഒട്ടിച്ചുവയ്ക്കും.

അമ്മ റിട്ട. അധ്യാപികയായിരുന്ന ലീലയും മകള്‍ക്കൊപ്പം നിന്നു. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഔവര്‍ ഇന്ത്യ പ്രോജക്ടിന്‍റെ ഭാഗമായി നടത്തിയ മത്സരത്തില്‍ സ്വതന്ത്ര സമര സേനാനികളുടെ സ്റ്റാമ്പ് ശേഖരണം സുധയെ സമ്മാനാര്‍ഹയാക്കി.

അത് ആ കുട്ടിക്ക് ആത്മവിശ്വാസമേകി. തുടര്‍ന്ന് അങ്ങോട്ട് ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നൊക്കെ സ്റ്റാമ്പുകള്‍ വാങ്ങി സുധ തന്‍റെ ശേഖരം വിപുലമാക്കി.

 

K-Rail Survey

ബുദ്ധന്‍റെ സ്റ്റാമ്പുകളിലൂടെ....

ബുദ്ധന്‍റെ ജീവിതത്തെക്കുറിച്ച് കൗതുകവും വിജ്ഞാനവും ജനിപ്പിക്കുന്ന സ്റ്റാമ്പുകളാണ് സുധ പുല്‍പ്രയ്ക്കുള്ളത്. 2016 മുതലാണ് ബുദ്ധനെക്കുറിച്ചുള്ള സ്റ്റാമ്പുശേഖരണം വിപുലമാക്കിയത്.

ബുദ്ധന്‍റെ മുന്‍കാല ജീവിതങ്ങള്‍, ഗൗതമ ബുദ്ധന്‍റെ ജീവിതം, അദ്ദേഹത്തിന്‍റെ ജ്ഞാനോദയം, വിദ്യ അഭ്യസിപ്പിക്കല്‍, മഹാപരിനിര്‍വാണം, ബുദ്ധന്‍റെ 12 പ്രവൃത്തികള്‍, ബുദ്ധനുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, ബുദ്ധമത ഗ്രന്ഥങ്ങള്‍, ആചാരങ്ങള്‍, പുണ്യസ്ഥലങ്ങള്‍, ഭീമാകാരമായ പ്രതിഷ്ഠകള്‍, വിവിധ ആസനങ്ങള്‍, അവശിഷ്ടങ്ങള്‍, അജന്തയിലെ ഗുഹകളിലേയും ചൈനയിലെ ആയിരം ബുദ്ധന്മാരെ കൊത്തിവച്ച പര്‍വത നിരകളിലുമുള്ള ശില്‍പ വിദ്യകളുമെല്ലാം പ്രതിനിധാനം ചെയ്യുന്ന സ്റ്റാമ്പുകളാണ് ശേഖരത്തിലുള്ളത്.

വിശ്രമജീവിതത്തിനിടയില്‍

ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റാമ്പ് ശേഖരണത്തിനായി കൂടുതല്‍ സമയം മാറ്റിവയ്ക്കുകയായിരുന്നു. ഭര്‍ത്താവ് സുദര്‍ശനനും മക്കളായ ഇന്ദു പാര്‍വതിയുടെയും അപ്പു പരമേഷിന്‍റെയും പിന്തുണ എപ്പോഴുമുണ്ടെന്ന് സുധ പുല്‍പ്ര പറഞ്ഞു.

Tags : STHREEDHANAM

Recent News

Up