Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur

റാപ്പർ വേടന്‍റെ വിവാഹം ഇന്ന് തൃശൂരിൽ

തൃശൂർ: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഇന്ന് വിവാഹിതനാകും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുകയെന്ന് വേടൻ അറിയിച്ചിരുന്നു. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല.

അതേസമയം, രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്‍റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത.

Kerala

തൃശൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് അപകടം

തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്ക്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

തമിഴ്നാട് ഈറോഡ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച വെളുപ്പിന് 4.20നായിരുന്നു സംഭവം. പരിക്കേറ്റവർ തൃശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്.

ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Kerala

തൃശൂരിലെ സിപിഎം പ്രാഥമികപട്ടിക;സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരരംഗത്തേക്ക്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലൊഴികെ സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിച്ചേക്കും. ജില്ലാ നേതൃത്വം കൈമാറിയ പ്രാഥമികപട്ടികയിലാണ് ഇക്കാര്യം.

പുതുക്കാട് കെ.കെ. രാമചന്ദ്രൻ, ഗുരുവായൂരിൽ എൻ.കെ. അക്ബർ, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി, മണലൂരിൽ മുരളി പെരുനെല്ലി, ചേലക്കരയിൽ യു.ആർ. പ്രദീപ് എന്നിവർ വീണ്ടും ജനവിധി തേടും. കുന്നംകുളത്ത് എ.സി. മൊയ്തീനു പകരം നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മത്സരിച്ചേക്കും.

ഗുരുവായൂരിൽ യുഡിഎഫിനു കരുത്തനായ സ്ഥാനാർഥി വരികയാണെങ്കിൽ കെ.വി. അബ്ദുൾ ഖാദറിനെ മത്സരിപ്പിക്കാനും കുന്നംകുളത്തു കെ.വി. നഫീസയെ ഇറക്കാനും ആലോചനയുണ്ട്.

ഇരിങ്ങാലക്കുടയിൽ ഡോ.ആർ. ബിന്ദുവിന്‍റെ സ്ഥാനാർഥിത്വം സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ സ്ഥാനാർഥിത്വം അനുസരിച്ചാകും. സിപിഐയിൽനിന്നു സീറ്റ് വച്ചുമാറിയാൽ തൃശൂരിലേക്ക് ആർ. ബിന്ദുവിനെ പരിഗണിച്ചേക്കും. ചാലക്കുടി, തൃശൂർ എന്നീ ഘടകകക്ഷികൾ മത്സരിച്ച സീറ്റുകളും ഇരിങ്ങാലക്കുടയുമാണു വച്ചുമാറാൻ ആലോചിക്കുന്നത്.

ചാലക്കുടിയിൽ കേരള കോണ്‍ഗ്രസ് -എമ്മും തൃശൂരിൽ സിപിഐയുമാണു മത്സരിച്ചത്. തൃശൂരിൽ പി. ബാലചന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും ജയസാധ്യത കുറവാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞവട്ടം കഷ്ടിച്ചു കടന്നുകൂടിയ ബാലചന്ദ്രനെ ഇക്കുറി തൃശൂരിൽ മത്സരിപ്പിക്കുന്നത് ആത്മഹത്യാപരമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ചാലക്കുടി മാത്രമാണ് 2021ൽ എൽഡിഎഫിനു നഷ്ടമായ മണ്ഡലം. ശക്തമായ മത്സരം കാഴ്ചവച്ചാൽ ഇക്കുറി പിടിച്ചെടുക്കാമെന്നു മുന്നണി കണക്കുകൂട്ടുന്നു.

ഒല്ലൂരിൽ കെ. രാജൻ, കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാർ, നാട്ടികയിൽ സി.സി. മുകുന്ദൻ അല്ലെങ്കിൽ ഗീത ഗോപി എന്നിവർ മത്സരിക്കും. കയ്പമംഗലത്ത് ഇ.ടി. ടൈസണു പകരം മുൻ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ മത്സരിപ്പിക്കാനും ആലോചിക്കുന്നു.

Kerala

സംസ്ഥാന ബഡ്സ് കലോത്സവം ‘തില്ലാന’ തൃശൂരിൽ


തൃശൂർ: ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍റർ എന്നിവിടങ്ങളിലെ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന സംസ്ഥാന ബഡ്സ് കലോത്സവം ‘തില്ലാന’ 13നും 14നും വെള്ളാനിക്കര കാർഷികസർവകലാശാല കാന്പസിൽ നടക്കും.

റാന്പുകൾ, വീൽചെയർ സൗകര്യം എന്നിവയടക്കം പ്രത്യേകം തയാറാക്കിയ നാലു വേദികളിലായി 22 മത്സരയിനങ്ങളിൽ അറുനൂറിൽപരം പ്രതിഭകൾ പങ്കെടുക്കും. മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും താമസസൗകര്യമുണ്ടാകും. കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിലാണു കലോത്സവം സംഘടിപ്പിക്കുക.

നാളെ രാവിലെ 9.30നു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. 14നു വൈകിട്ട് 5.30നു സമാപനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സമ്മാനവിതരണവും മന്ത്രി നിർവഹിക്കും.

പത്രസമ്മേളനത്തിൽ കുടുംബശ്രീ മിഷൻ സംസ്ഥാന പ്രോഗ്രാം അസിസ്റ്റന്‍റ് മാനേജർ ജിഷ്ണു ഗോപൻ, ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, അസിസ്റ്റന്‍റ് കോഓർഡിനേറ്റർ കെ.കെ. പ്രസാദ്, ആദർശ് പി. ദയാൽ, ദീപു കെ. ഉത്തമൻ എന്നിവർ പങ്കെടുത്തു.

Kerala

സിപിഎം ശൈലിയോട് യോജിക്കാനാകുന്നില്ല; ലോക്കല്‍ കമ്മിറ്റിയംഗം കോൺഗ്രസിൽ ചേർന്നു  

തൃശൂര്‍: തൃശൂരിലെ ആളൂർ പഞ്ചായത്തിൽ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കര്‍ഷക സംഘം മേഖല സെക്രട്ടറിയുമായിരുന്ന ജോസ് മാഞ്ഞൂരാന്‍ ആണ് പാർട്ടി വിട്ടത്.

സിപിഎമ്മിന്‍റെ ശൈലിയോടും തീരുമാനങ്ങളോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 20 വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് പഴയ തറവാട്ടിലേക്ക് തിരിച്ച് പോകുന്നതെന്ന് ജോസ് മാഞ്ഞൂരാന്‍ പറഞ്ഞു.

ആളൂര്‍ പഞ്ചായത്ത് വെള്ളാഞ്ചിറ സ്വദേശിയാണ് ജോസ് മാഞ്ഞൂരാൻ. ഇദ്ദേഹത്തിന്‍റെ തിരിച്ചുവരവ് ആളൂര്‍ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് മണ്ഡലം പ്രസിഡന്‍റ് ബാബു തോമസ് അഭിപ്രായപ്പെട്ടു.

Kerala

ഉറങ്ങിക്കിടന്ന കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ട് വർഷം കഠിന തടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 58കാരന് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും. വാടാനപ്പള്ളി വില്ലേജ് നടുവില്‍ക്കര ആലത്തി കുമാരനെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി അധികതടവ് അനുഭവിക്കണം. 2024 ഏപ്രിലില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 23ഓളം രേഖകളും മുതലുകളും ഹാജരാക്കി.

Kerala

ഇരിപ്പിടത്തെ ചൊല്ലി തർക്കം; തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി

തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.

ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.

സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.

Kerala

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 47 വര്‍ഷം കഠിന തടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിന് 47 വര്‍ഷം കഠിന തടവിന് വിധിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശേരി അമര്‍ തേജസ് (26) ആണ് കേസിലെ പ്രതി.

ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

അമർ തേജസിന് 47 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു.

Kerala

കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

തൃശൂർ: കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പീച്ചിയിൽ വനത്തിൽവച്ചുണ്ടായ സംഭവത്തിൽ മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്.

സംഭവം നടക്കുമ്പോൾ ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഷിബുവിന്‍റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Kerala

ശക്തൻ മാർക്കറ്റിൽ മോഷണം; സിസിടിവിയിൽ മറ്റൊരു കടയിലെ തൊഴിലാളി

തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്‍റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്‍റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.

District News

തൃശൂർ അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം


തൃശൂർ അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിന് പ്രാബല്യത്തിൽ വരും.

ഫാ. മൂലൻ ജോൺ: റിട്ടയർമെന്‍റ്, താമസം സെന്‍റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, ഫാ. ചിറ്റിലപ്പിള്ളി ജോൺ: വികാരി പെരിങ്ങോട്ടുകര, കപ്ലോൻ എഫ്സിസി, ഫാ. പിടിയത്ത് ജിജോ: വികാരി പൂത്തറക്കൽ, കപ്ലോൻ എഫ്സിസി, ഫാ. ആക്കാമറ്റത്തിൽ ഷോണ്‍സൺ: മെൽബണ്‍ രൂപതയിൽ സേവനത്തിന് അനുമതി, ഫാ. പാറയിൽ ഷിന്‍റോ: വികാരി അഞ്ഞൂർ, ഫാ. വാഴപറന്പിൽ ക്ലമന്‍റ് : വികാരി തലക്കോട്ടുകര, കപ്ലോൻ എഫ്എസ്എം ആൻഡ് എസ്എബി, ഫാ. ചിറമ്മൽ ഏബിൾ: വികാരി മണലാടി, കപ്ലോൻ എഫ്സിസി, ഫാ. തൊറയൻ സിന്‍റോ: വികാരി വാടാനപ്പിള്ളി, കപ്ലോൻ എഫ്എസ്എം, ഫാ. വെള്ളറ ആൻസിൽ: വികാരി പൂമല, കപ്ലോൻ സിഎച്ചഎഫ്, ഫാ. ചിറമ്മൽ ഡേവിസ് ജൂണിയർ: പ്രോ-വികാരി കൈപ്പറന്പ്, ഫാ. അന്തിക്കാടൻ ജോണ്‍സൺ: വികാരി തണ്ടിലം, കപ്ലോൻ എസ്ജെഎസ്എംഎസ്, ഡയറക്ടർ ലീജിയൻ ഓഫ് മേരി, ഫാ. മൂക്കൻ റോയ്: വികാരി വിജയപുരം (ചേറൂർ), കപ്ലോൻ ദിവ്യഭവൻ സിഎംസി


ഫാ. ഇഞ്ചോടിക്കാരൻ ജെയിംസ്: വികാരി പറവട്ടാനി, കപ്ലോൻ എഫ്സിസിഎസ്, ഫാ. വെട്ടത്ത് സെബാസ്റ്റ്യൻ: വികാരി അമ്മാടം, കപ്ലോൻ സിഎംസി, ഫാ. കൂത്തൂർ ഫ്രാൻസിസ്: വികാരി ചേർപ്പ്, കപ്ലോൻ എഫ്സിസിഎസ്, ഫാ. പിണ്ടിയാൻ പ്രിൻസ്: വികാരി മങ്ങാട്, കപ്ലോൻ എഫ്സിസി, ഫാ. കൊളന്പ്രത്ത് ഡിക്സണ്‍: വികാരി വരാക്കര നോർത്ത്, കപ്ലോൻ എംഎസ്എംഐ, ഫാ. ചിറ്റിലപ്പിള്ളി അജിത്ത്: വികാരി മാടക്കത്ര, നോട്ടറി മെത്രാപ്പോലീത്തൻ കോടതി, ഫാ. വൈക്കാടൻ ജോസഫ്: രാമനാഥപുരം രൂപതയിൽ സേവനാനുമതി, ഫാ. കവലക്കാട്ട് സെബി: വികാരി ചേരുംകുഴി, കപ്ലോൻ എസ്എൻഡിഎസ്, ഫാ. മുരിങ്ങാത്തേരി ജിജോ: വികാരി കുണ്ടന്നൂർ, കപ്ലോൻ എഫ്എംഡിഎ, യുഎംഐ, ഫാ. പാലത്തിങ്കൽ പോൾസണ്‍: വികാരി ചെങ്ങാലൂർ, കപ്ലോൻ സിഎച്ച്എഫ്, ഫാ. പിണ്ടിയാൻ പോൾ വികാരി തിരൂർ, കപ്ലോൻ എഫ്സിസി, ഫാ. ചെറുവത്തൂർ വിൻസെന്‍റ്: വികാരി മുക്കാട്ടുകര കൂടി, കപ്ലോൻ സിഎച്ച്എഫ്.

ഫാ. വടക്കൻ ജോബ്: വികാരി ആൻഡ് ഫൊറോന വികാരി പഴുവിൽ, കപ്ലോൻ എഫ്സിസിഎസ്, ഫാ. മുരിങ്ങാത്തേരി ജോസഫ്: വികാരി മരത്താക്കര, കപ്ലോൻ എഫ്സിസിഎസ്, സിപിഎസ്, ഫാ. മുത്തുപ്പീടിക റാഫേൽ: വികാരി പുത്തൻപീടിക, കപ്ലോൻ എഫ്സിസി, ഫാ. അരിന്പൂർ ജോണ്‍സണ്‍: വികാരി നിർമലപുരം, കപ്ലോൻ സിഎസ്‌സി

പ്രൊവിൻഷ്യൽ ഹൗസ്, ഫാ. തരകൻ ഫ്രാൻസിസ്: വികാരി തിരുത്തിപ്പറന്പ്, കപ്ലോൻ എഫ്എംഎ, ഫാ. താണിശേരി റാഫേൽ: വികാരി കല്ലൂർ പടിഞ്ഞാറ്, കപ്ലോൻ സിഎസ് സി, ഫാ. തെക്കുംപുറം ജെയ്സണ്‍: വികാരി ആൻഡ് ഫൊറോന വികാരി വേലൂർ, വികാരി പഴയങ്ങാടി, കപ്ലോൻ സിഎച്ച്എഫ്, ഫാ. ചൂണ്ടൽ തോമസ്: വികാരി ഏനാമ്മാവ്, കപ്ലോൻ സിഎച്ച്എഫ്, ഫാ. കാഞ്ഞിരത്തിങ്കൽ ബൈജു: വികാരി ചൊവ്വന്നൂർ, കപ്ലോൻ സിഎസ്‌സിഎസ്, ഫാ. കാഞ്ഞിരത്തിങ്കൽ ആന്‍റോ: വികാരി വെട്ടുക്കാട്, കപ്ലോൻ എസ്ജെബി, ഫാ. പുത്തൂർ സെബി: വികാരി എരനെല്ലൂർ, കപ്ലോൻ എസ്എൽഎംഐ, ഫാ. തേക്കാനത്ത് പോൾ: വികാരി, ഫൊറോന വികാരി പറപ്പൂർ, കപ്ലോൻ സിഎംസി ആൻഡ് എസി.

ഫാ. ചെറയത്ത് ഡേവിസ് ജൂണിയർ: വികാരി, ഫൊറോന വികാരി പുതുക്കാട് സിഎംസി, എസ്എബിഎസ്, എസ്കെഡി., ഫാ. പൂവ്വത്തുക്കാരൻ ജോസഫ്: വികാരി വേലൂപ്പാടം, കപ്ലോൻ എസ്എബിഎസ്, സിഎംസി, ഫാ. തട്ടിൽ ട്രെജിൻ: കോർഡിനേറ്റർ, അസി. ഡയറക്ടർ ബൈബിൾ പ്രേഷിതത്വം, കപ്ലോൻ സിഎംസി പ്രൊവിൻഷ്യൽ ഹൗസ്, താമസം ക്രൈസ്റ്റ് വില്ല, ഫാ. മുരിങ്ങാത്തേരി ഗ്രിജോ: വികാരി പല്ലിശേരി, കപ്ലോൻ സിഎസ് സി, ഫാ. പുത്തിരി ഫ്രാങ്കോ: വികാരി തയ്യൂർ, കപ്ലോൻ എസ്എബിഎസ്, ഫാ. പാവർട്ടിക്കാരൻ ജോണ്‍: വികാരി മുണ്ടത്തിക്കോട്, കപ്ലോൻ സിഎസ്‌സിഎസ്, ഫാ. മാറോക്കി ഡെന്നിസ്: വികാരി മരോട്ടിച്ചാൽ, സിഎസ്എൻ, എസ്എബിഎസ്, ഫാ. വിതയത്തിൽ റിജോ: വികാരി ആറ്റുപുറം, ഫാ. ചെരടായി ജിയോ: വികാരി പുതുരുത്തി, കപ്ലോൻ എസ്ഡിവി, ഫാ. വെട്ടത്ത് മാത്യു: വികാരി കണ്ണംകുളങ്ങര, കപ്ലോൻ സിഎസ്‌സി കൂടി, ഫാ. കുരിശ്ശേരി ഇട്ട്യേച്ചൻ: വികാരി ഒല്ലൂക്കര, കപ്ലോൻ സിഎംസി, ഒപി, സിഎസ്എം, ഫാ. എടക്കളത്തൂർ തോമസ്: വികാരി അത്താണി, കപ്ലോൻ ജെഎംജെ.

ഫാ. അറങ്ങാശ്ശേരി സലീഷ്: വികാരി തങ്ങാലൂർ, കപ്ലോൻ ഡിപിഎം, ഫാ. പടിഞ്ഞാക്കര അഭിജിത്ത്: വികാരി പാലാഴി, പുതുക്കാട് ഇടവകയിലെ സഹായി, ഫാ. നായങ്കര പ്രിൻസ്: പഠനാവധി, താമസം സെന്‍റ് ക്രിസ്റ്റീന ഹോം പുല്ലഴി, ഫാ. വെളിയൻ സെബി: വികാരി മാന്ദാമംഗലം, മീഡിയ കത്തോലിക്ക അംഗം, ഫാ. ആളൂർ ജോഷി: നടത്തുവികാരി പതിയാരം ഒഴിവായി, ഫാ. ചിറ്റിലപ്പിള്ളി ജോയ് ജൂണിയർ: വികാരി പതിയാരം, ഫാ. അക്കരപ്പട്ട്യേക്കൽ നിർമൽ: സ്പിരിച്വൽ ഫാദർ സെന്‍റ് പോൾ ഗുരുകുലം, വികാരി തിരുവില്വാമല, കപ്ലോൻ എസ്കെഡി, പ്രൊക്യുറേറ്റർ ആൻഡ് ലോക്കൽ മാനേജർ തിരുവില്വാമല എസ്റ്റേറ്റ്, ഫാ. കിടങ്ങൻ ജോണ്‍: നടത്തുവികാരി അന്തിക്കാട്, കപ്ലോൻ ഹോളി ക്രോസ് ഒഴിവായി.


ഫാ. വേലൂക്കാരൻ തോമസ്: വികാരി അന്തിക്കാട്, കപ്ലോൻ ഹോളി ക്രോസ്, ഫാ. ചിറമ്മൽ ചാക്കോ: വികാരി സരിതപുരം കൂടി, ഫാ. ഒലക്കേങ്കിൽ ഡെബിൻ: നടത്തുവികാരി വരവൂർ കൂടി., ഫാ. മനയത്ത് സെബാസ്റ്റ്യൻ: വികാരി പരക്കാട്, ഫാ. മാളിയമ്മാവ് പോൾ: ജൂബിലി പാസ്റ്ററൽ കെയർ ടീം അംഗം കൂടി, ബലിയർപ്പണം എസ്എൻഡിഎസ് ലൂർദ്പുരം, താമസം ഫാമിലി അപ്പസ്തോലേറ്റ് സെന്‍റർ, ഫാ. ഊക്കൻ വർഗീസ്: വികാരി മനക്കൊടി, ഫാ. മരോട്ടിക്കൽ അലക്സ്: വികാരി ചിറക്കേക്കോട്, കപ്ലോൻ എസ്എബി, കണ്‍വീനർ പിഎസിടി കൂടി, ഫാ. താണിക്കൽ പോൾ: ചികിത്സാവധി; താമസം സെന്‍റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, ഫാ. ചിറ്റിലപ്പിള്ളി ലിജോ: നടത്തുവികാരി തൃശൂർ സെന്‍റ് ആൻസ്, കപ്ലോൻ സിഎംസി, എസ്എൽഎംഐ, അസി. ഡയറക്ടർ, ഡയറക്ടർ സെന്‍റ് ആൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിസ്ട്രിബ്യൂട്ടർ ഫ്രാൻസിസ്കൻ ഫാമിലി അപ്പസ്തോലേറ്റ് ഒഴിവായി.

ഫാ. എടക്കുളത്തൂർ ജോർജ്: വികാരി തൃശൂർ സെന്‍റ് ആൻ, കപ്ലോൻ സിഎംസി, എസ്എൽഎംഐ, അസി. ഡയറക്ടർ, ഡയറക്ടർ സെന്‍റ് ആൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിസ്ട്രിബ്യൂട്ടർ ഫ്രാൻസിസ്കൻ ഫാമിലി അപ്പസ്തോലേറ്റ്, ഫാ. ചിരിയങ്കണ്ടത്ത് ആന്‍റോ: വികാരി വരന്തരപ്പിള്ളി പള്ളിക്കുന്ന്, കപ്ലോൻ എംഎസ്എംഐ, എസ്ജി, ഫാ. കണ്ണമുണ്ടയിൽ ബിജു സിഎംഎഫ്: വികാരി മുല്ലക്കര, കപ്ലോൻ സിഎസ്‌സി ഒഴിവായി; മെത്രാപ്പോലീത്തൻ കോടതിയിലെ സേവനം തുടരുന്നു.


ഫാ. ചക്കുംപീടിക തോമസ്: വികാരി മുല്ലക്കര, കപ്ലോൻ സിഎസ്‌സി, ഫാ. ചിറമ്മൽ ജോളി: ചികിത്സാവധി, താമസം സെന്‍റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, ഫാ. തളിയത്ത് നിബിൻ: വികാരി ചിറ്റിലപ്പിള്ളി, കപ്ലോൻ എസ്ഡി, ഫാ. പുത്തൂർ ജോബി: വികാരി വാക; വികാരി വെള്ളക്കാരിത്തടം ഒഴിവായി, ഫാ. രായപ്പൻ ആന്‍റോ: വികാരി വെള്ളക്കാരിത്തടം, അസി. ആർക്കെവിസ്റ്റ്, ഫാ. കരിപ്പേരി വർഗീസ്: എവുപ്രാസ്യാ മിഷനായി അവധി, താമസം വിയാനി ഭവൻ, ഫാ. കുരുതുകുളങ്ങര ആന്‍റണി: വികാരി കണ്ണാറ, കപ്ലോൻ എഫ്സിസി, ഫാ. താണിക്കൽ മനോജ്: വികാരി പൂങ്കുന്നം, കപ്ലോൻ സിഎസ് സി, ഫാ. ചിരിയങ്കണ്ടത്ത് പ്രിൻസ്: വികാരി പാറന്നൂർ ആൻഡ് ചിറനെല്ലൂർ, കപ്ലോൻ സിഎച്ച്എഫ്
ഫാ. ചിറ്റിലപ്പിള്ളി ജെയ്സണ്‍: സ്പിരിച്വൽ ഫാദർ സെന്‍റ് മേരീസ് മൈനർ സെമിനാരി, ഫാ. കുറ്റിക്കാട്ട് ജിന്‍റോ: വികാരി വരാക്കര സൗത്ത്, കപ്ലോൻ സിഎസ്എം, ഫാ. ചുങ്കത്ത് മിഥുൻ: വികാരി എളനാട്, കപ്ലോൻ സിഎച്ച്എഫ്, ഫാ. കല്ലിങ്കൽക്കുടിയിൽ ജിമ്മി: കെനിയയിൽ സേവനം ചെയ്യുന്നതിന് ഒരു വർഷത്തേക്ക് അവധി,

ഫാ. കള്ളിക്കാടൻ സ്റ്റാർസണ്‍: വികാരി പൊന്നൂക്കര, കപ്ലോൻ എസ്എംസി, സിഎസ്എം, ഫാ. കരേപറന്പൻ സിന്‍റോ: വികാരി പുല്ലംകണ്ടം ഒഴിവായി, ഫാ. കിഴക്കേകണ്ണൻചിറ ഫ്രിന്‍റോ: അസി. ഡയറക്ടർ ജെഎംഎംസിഎച്ച്, വികാരി പുല്ലംകണ്ടം, ഫാ. കടപ്പൂരാൻ ജോബി: വികാരി തങ്ങാലൂർ നോർത്ത് ഒഴിവായി, ഫാ. മുള്ളക്കര ടെറിൻ: വികാരി തങ്ങാലൂർ നോർത്ത് കൂടി, ഫാ. മങ്ങാട്ടിളയൻ ജോമോൻ: പഠനാവധി, താമസം മേരിമാത മേജർ സെമിനാരി, ഫാ. കൊള്ളന്നൂർ അജിത്ത്: ആർച്ച്ബിഷപ്സ് ഹൗസ് പ്രൊക്യുറേറ്റർ, ഡയറക്ടർ കെസിവൈഎം, കപ്ലോൻ കുരിയച്ചിറ സിഎംസി സെന്‍റ് പോൾസ്, ഫാ. ഊക്കൻ തോമസ്: പ്രീസ്റ്റ് ഇൻ ചാർജ് കാക്കശേരി, ഫാ. താണിക്കൽ ജോമോൻ: ഹൊസൂർ രൂപതയിൽ സേവനത്തിന് അനുമതി.
ഫാ. വടക്കൻ സാജൻ: ഡയറക്ടർ യൂത്ത് മിനിസ്ട്രി കൂടി; ഡയറക്ടർ കെസിവൈഎം ഒഴിവായി., ഫാ. മാളിയേക്കൽ സനൽ: മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ സേവനത്തിന് അനുമതി, ഫാ. തയ്യാലക്കൽ ഫ്ളെർജിൻ: കപ്ലോൻ സിഎംസി കൃപാതീർഥം കൂടി; വാർഡൻ സെന്‍റ് തോമസ് കോളജ് ഒഴിവായി, ഫാ. തരകൻ റോജർ: വാർഡൻ സെന്‍റ് തോമസ് കോളേജ് കൂടി, ബലിയർപ്പണം സിഎംസി ചേലക്കോട്ടുകര,
എഡിപിഒപി: ഫാ. വെണ്ണാട്ടുപറന്പിൽ ജോഷി (കണ്‍വീനർ), ഫാ. പള്ളിക്കുന്നത്ത് ഫ്രാൻസിസ്, ഫാ. മാളിയമ്മാവ് പോൾ, ഫാ. കൊള്ളന്നൂർ അജിത്ത്.

ഫാ. കവലക്കാട്ട് ഫ്രാങ്കോ : കോർഡിനേറ്റർ ഇൻസ്റ്റിറ്റ്യൂഷൻ ഡെസ്ക് ഒഴിവായി, ഫാ. ഓലപ്പുരയ്ക്കൽ റിൻജോ: ഐടി കോർഡിനേറ്റർ, കോർപറേറ്റ് എജുക്കേഷണൽ ഏജൻസി കൂടി, ഫാ. വള്ളൂപ്പാറ ജീജോ: ഡയറക്ടർ കത്തോലിക്ക കോണ്‍ഗ്രസ് ഒഴിവായി, ഫാ. പള്ളിക്കുന്നത്ത് ഫ്രാൻസിസ് : ഡയറക്ടർ കത്തോലിക്ക കോണ്‍ഗ്രസ്, ബലിയർപ്പണം അസീസി പ്രൊവിൻഷ്യൽ ഹൗസ് കൂടി, ഫാ. കാക്കശ്ശേരി ടോണി: അവധി തുടരുന്നു.

ഫാ. ഒലക്കേങ്കിൽ ദിജോ: സെക്രട്ടറി പിഎസിടി കൂടി, ഫാ. തച്ചോത്ത് അജിത്ത്: മാർക്കറ്റിംഗ് കോർഡിനേറ്റർ ദീപിക കൂടി, ഫാ. കുന്നപ്പിള്ളി ടെൻസ്: അസി. ഡയറക്ടർ ഇൻ ചാർജ് സാന്ത്വനം ഒഴിവായി, ഫാ. കുറ്റിക്കാട്ട് ജിസോ: മെത്രാപ്പോലീത്തൻ കോടതി ഡിഫൻഡർ ഓഫ് ബോണ്ട്, താമസം ആർച്ച്ബിഷപ്സ് ഹൗസ്, ഫാ. മുരിങ്ങാത്തേരി സിജോ: ഡയറക്ടർ മനക്കൊടി സാവിയോ ഹോം, ഫാ. ആലപ്പാടൻ ഫിജോ: കപ്ലോൻ എംഐ എഫ്സിസി കൂടി


ഫാ. ചാലിശേരി ലിജോ: കപ്ലോൻ മണ്ണുത്തി സിഎച്ച്എഫ് ജനറലേറ്റ് കൂടി, ഫാ. ചിരിയങ്കണ്ടത്ത് ഷിജോ: കപ്ലോൻ ചേറൂർ സിഎംസി സെന്‍റ് സേവിയേഴ്സ് കൂടി, ഫാ. കരേരക്കാട്ടിൽ അൽജോ: കപ്ലോൻ സിഎംസി സേക്രഡ് ഹാർട്ട് കൂടി, മോൺ. കോനിക്കര ജോസ് ജൂണിയർ: ബലിയർപ്പണം സിഎച്ച്എഫ് മുക്കാട്ടുകര കൂടി, മോൺ. കൂനംപ്ലാക്കൽ ജെയ്സണ്‍: കപ്ലോൻ അസീസി എഫ്സിസി കൂടി, ഫാ. കൂത്തൂർ അനീഷ്: ബലിയർപ്പണം കൂർക്കഞ്ചേരി സിഎസ്‌സി പ്രൊവിൻഷ്യൽ ഹൗസ് കൂടി, ഫാ. കുഴിക്കാട്ടുമ്യാലിൽ സിജോണ്‍: കപ്ലോൻ സിഎസ്എം കൂട്ടാല കൂടി, ഫാ. മാളിയേക്കൽ ജിജോ: കപ്ലോൻ എസ്കെഡി തോട്ടത്തിൽ ലൈൻ കൂടി, ഫാ. മണ്ടുംപാൽ ടൈസണ്‍: കപ്ലോൻ എസ്എൻഡിഎസ് നോവിഷ്യറ്റ് ഹൗസ് മുളയം കൂടി, ഫാ. പുളിക്കൻ പോൾ: കപ്ലോൻ എസ്എംസി മുളയം കൂടി.


ഫാ. തൈക്കാട്ടിൽ സൈജോ: കപ്ലോൻ സിഎസ്എം പ്രൊവിൻഷ്യൽ ഹൗസ് ആൻഡ് ഹോളി സ്പിരിറ്റ് കൂടി, ഫാ. തലക്കോടൻ ഡൊമിനിക്: കപ്ലോൻ യുഎംഐ, സിഎസ്എം സ്നേഹഭവൻ കൂടി, ഫാ. താഴത്ത് ജിക്സണ്‍: കപ്ലോൻ എസ്എൻഡിഎസ് ജനറലേറ്റ് കൂടി, ഫാ. തെക്കിനിയത്ത് ജിയോ: കപ്ലോൻ മണ്ണുത്തി സിഎസ്എസ് പ്രൊവിൻഷ്യൽ ഹൗസ് ആൻഡ് മറ്റുമഠങ്ങൾ, ഫാ. വാഴപ്പിള്ളി ബിൽജു: കപ്ലോൻ സിഎംസി ശാന്തിധാം കൂടി, ഫാ. വാഴപ്പിള്ളി ട്വിങ്കിൾ: കപ്ലോൻ പടവരാട് എഫ്സിസി പാവനാത്മ, ബലിയർപ്പണം എഫ്സിസി സെന്‍റ് തെരേസ കൂടി, ഫാ. കാവുങ്കൽ ഡേവിസ് എംഎസ് ടി: കപ്ലോൻ സിഎസ്എം കൂട്ടാല ഒഴിവായി, ഫാ. അഞ്ചുപങ്കിൽ ജോബിൻ ജോർജ് എംഐ : കപ്ലോൻ സിഎസ്എസ് പ്രേഷിതഭവൻ ഒഴിവായി, ഫാ. കല്ലൂക്കാരൻ ജോർജ് സിഎംഐ: കപ്ലോൻ സിഎച്ച്എഫ് മഡോണ, ഫാ. കൊളന്പ്രത്ത് മാർട്ടിൻ: കപ്ലോൻ എസ്എംസി ചേറൂർ കൂടി.

ഫാ. കാവുങ്കൽ ഡേവി സിഎംഐ: കപ്ലോൻ സിഎംസി തൃശൂർ സെന്‍റ് മേരീസ്, ഫാ. തോണിക്കുഴിയിൽ ജോയ്സ് ഫ്രാൻസിസ് എസ്ഡിബി: കപ്ലോൻ സിഎസ്എസ് ജനറലേറ്റ്, ഫാ. പയ്യപ്പിള്ളി റിന്‍റോ: ചിയ്യാരം വിജയമാത ഇടവകയിൽ സഹായി, ഹോപ്പ്- മിനിസ്ട്രി ഫോർ ഡിഫറന്‍റ്‌ലി ഏബിൾഡ് പീപ്പിൾ: ഫാ. ജോജു ആളൂർ, ഫാ. ബെൻവിൻ തട്ടിൽ, ഫാ. ടോണി അരിന്പൂർ, ഫാ. ഡെറിൻ അരിന്പൂർ.

സഹവികാരിമാർ

ഫാ. ഐനിക്കൽ എഡ്വിൻ: വേലൂപ്പാടം, ഫാ. ഐനിക്കൽ ജോബിൻ: അരിന്പൂർ, ഫാ. അക്കരപറന്പിൽ ലിൻസണ്‍: വിശാഖപട്ടണം മിഷൻ, ഫാ. അക്കരപ്പട്ട്യേക്കൽ ജോഫിൻ: അമ്മാടം കൂടി, ഫാ. അക്കരപ്പട്ട്യേക്കൽ ജീസ്: കുരിയച്ചിറ, ഫാ. ആലപ്പാട്ട് ജിയോ: പഠനാവധി, താമസം സെന്‍റ് മേരീസ് മൈനർ സെമിനാരി, കപ്ലോൻ സിഎച്ച്എഫ് മറിയം ത്രേസ്യ നിലയം, ഫാ. അപ്പക്കോട്ടിൽ എഡ്വിൻ ജോർജ്: തൃശൂർ ബസിലിക്ക 2, ഫാ. അരിന്പൂർ ഡെറിൻ: മുണ്ടൂർ, ഫാ. ഐനിക്കൽ നോബിൾ: പുതുക്കാട്, ഫാ. ബ്രഹ്മകുളം ജോസഫ്: വെണ്ടോർ.

ഫാ. ചാഴൂർ അമൽ: പാവറട്ടി 2, ഫാ. ചെമ്മണ്ണൂർ ജീസ്മോൻ: വരന്തരപ്പിള്ളി പള്ളിക്കുന്ന്, ഫാ. ചെറുതാണിക്കൽ ഫ്രാങ്കോ ഫ്രോണിസ്: പാവറട്ടി 1, ഫാ. ചെറുതാണിക്കൽ പ്രിൻസ്: പെരിഞ്ചേരി, ഫാ. ചിറമ്മൽ ഇലോയ്: കണ്ടശാംകടവ്, ഫാ. ചിറ്റിലപ്പിള്ളി ആന്‍റണി ജൂണിയർ: മരിയാപുരം കൂടി, ഫാ. ചൂണ്ടൽ ആൽബിൻ: നടത്തറ, ഫാ. എലുവത്തിങ്കൽ സാന്‍റിയോ: എരുമപ്പെട്ടി, ഫാ. കണ്ണനായ്ക്കൽ സാൽവിൻ: ഒല്ലൂർ മേരിമാത, ഡിഫൻഡർ ഓഫ് ബോണ്ട് മെത്രാപ്പോലീത്തൻ കോടതി, ഫാ. കാട്ടിപറന്പൻ ക്ലിൻസണ്‍: മെത്രാപ്പോലീത്തയുടെ സെക്രട്ടറി, നോട്ടറി കൂരിയ ആൻഡ് കപ്ലോൻ സിഎസ്എസ് പ്രേഷിതഭവൻ, ഫാ. കിഴക്കൂടൻ ഗോഡ്‌വിൻ: തൃശൂർ ലൂർദ് 2, ഫാ. കുന്നപ്പിള്ളിൽ തേജസ്: ചെങ്ങാലൂർ, ഫാ. കുരുതുകുളങ്ങര ലിവിൻ: വിശാഖപട്ടണം മിഷൻ, ഫാ. മാങ്ങൻ അജിൽ: പറപ്പൂർ, ഫാ. മഞ്ഞളി ക്രിസ്റ്റോ: അരണാട്ടുകര, ഫാ. മുത്തിപ്പീടിക മേജോ: തൃശൂർ സെന്‍റ് ആൻസ്


ഫാ. മുട്ടത്ത് പോൾ: അസോസിയേറ്റ് വൊക്കേഷൻ പ്രൊമോട്ടർ ആൻഡ് കോ-ഓർഡിനേറ്റർ ഡിഗ്രി സ്റ്റുഡന്‍റ്സ് കൂടി, കപ്ലോൻ സിഎസ്എം പൊന്നൂക്കര; താമസം സെന്‍റ് മേരീസ് മൈനർ സെമിനാരി, ഫാ. നീലങ്കാവിൽ ഹേഡ്‌ലി: പഠനാവധി, താമസം മേരിമാത മേജർ സെമിനാരി, ഫാ. നെല്ലങ്കര ജിതിൻ: തിരൂർ കൂടി, ഫാ. ഒലക്കേങ്കിൽ ബ്രിൽവിൻ: തൃശൂർ ബസിലിക്ക 1, ഫാ. പാണേങ്ങാടൻ ക്ലിന്‍റ്: തലോർ, ഫാ. പട്ട്യേക്കൽ ആൽവിൻ: വടക്കാഞ്ചേരി, മീഡിയ കത്തോലിക്ക അംഗം, ഫാ. പെല്ലിശേരി ഏക്‌ടണ്‍: ഒളരിക്കര, ഫാ. പേരാമംഗലം ജോണ്‍: വേലൂർ (മെത്രാപ്പോലീത്തൻ കോടതി ഒഴിവായി), ഫാ. പൊന്നാരി നിതിൻ: മുക്കാട്ടുകര കൂടി, ഫാ. പൊൻപറന്പിൽ ബിജോയ്: സെക്രട്ടറി സഹായമെത്രാൻ, നോട്ടറി കൂരിയ, കപ്ലോൻ സിഎസ്‌സി കൊക്കാല, ഫാ. പുലിക്കോട്ടിൽ ഡേവിസ് ജൂണിയർ: ഒല്ലൂർ 1, ഫാ. പുത്തൂക്കര ഫ്രാൻസിസ്: നെല്ലിക്കുന്ന് കൂടി, ഫാ. പുത്തൂർ ജോൺ: മണ്ണുത്തി കൂടി, ഫാ. തറയിൽ ജിജോ: ഒല്ലൂർ 2

ഫാ. തട്ടിൽ ബെൻവിൻ: കൊട്ടേക്കാട്, അസി. ഡയറക്ടർ സാന്ത്വനം, ഫാ. താഴത്ത് നിതിൻ: പാലയൂർ, ഫാ. തേയ്ക്കാനത്ത് ക്രിസ്റ്റോ: അസി. ഡയറക്ടർ ഡിബിസിഎൽസി, ബുക്ക് സ്റ്റാളിലും പുത്തൂർ ഇടവകയിലും സഹായി. താമസം ഡിബിസിഎൽസി, ഫാ. തെക്കേക്കര ജാക്സൺ: മരത്താക്കര, സെന്‍റ് മേരീസ് ഐടിഐയിൽ പഠിപ്പിക്കാൻ അനുവാദം, ഫാ. വടക്കേത്തല പ്രിജോവ്: എൽത്തുരുത്ത്, ഫാ. വേലൂക്കാരൻ ജിയോ: മറ്റം, ഫാ. പുലിക്കോട്ടിൽ ജിയോ: ചിറ്റാട്ടുകര, ഫാ. പൊറത്തൂക്കാരൻ വിബി : കോട്ടപ്പടി, ഫാ. മൊയലൻ അഭിഷേക്: കല്ലൂർ കിഴക്ക്, ഫാ. മൊറേലി ടോൾമിൻ: പഴുവിൽ, ഫാ. മഞ്ഞാടിക്കൽ ഷോജോ എസ്ഡിവി: തൃശൂർ ലൂർദ്ദ് 1, ഫാ. മാഞ്ഞൂരാൻ റിജോ വിസി: എറവ്, ഫാ. കൊച്ചുവേലിയ്ക്കകത്ത് അജിത്ത് സിഎസ്ടി: പുറനാട്ടുകര, ഫാ. ബിബിൻ പി. മൈക്കിൾ ഒഎസ്എസ് ടി: പുത്തൻപീടിക, ഫാ. നെയ്യൻ ആന്‍റണി സിഎംഐ: വരന്തരപ്പിള്ളി കിഴക്ക്, ഫാ. വാഴപ്പിള്ളി ജിസ്‌വിൻ: അരിന്പൂർ ഒഴിവായി, ഫാ. പനക്കൽ ഷെബിൻ: വേലൂപ്പാടം ഒഴിവായി.

ഫാ. കൊക്കൻ ജോഷ്‌വിൻ: എറവ് ഒഴിവായി, ഫാ. മാളിയേക്കൽ ജിജി ജോസ്: വേലൂർ ഒഴിവായി, ഫാ. മാണിപറന്പിൽ പ്രിന്‍റോ ഒഎഫ്എം കാപ്: പുറനാട്ടുകര ഒഴിവായി, ഫാ. പൈനാടത്ത് അബിൻ: വടക്കാഞ്ചേരി ഒഴിവായി, ഫാ. പുതുപ്പള്ളിൽ തോമസ് (ജെയ്സണ്‍) സിഎസ് ടി: കല്ലൂർ കിഴക്ക് ഒഴിവായി, ഫാ. ഞരളക്കാട്ടുകുന്നേൽ റെജി: പുത്തൂർ സഹായി ആൻഡ് ജഡ്ജ് മെത്രാപ്പോലീത്തൻ കോടതി ഒഴിവായി, ഫാ. നെല്ലിശേരി അഖിൽ ആന്‍റണി സിഎംഐ: വരന്തരപ്പിള്ളി കിഴക്ക് ഒഴിവായി.

TRAVEL

മനോഹരി, "മാലാഖപ്പാറ!'

സമുദ്രനിരപ്പിൽനിന്ന് ശരാശരി 900 മീറ്റർ ഉയരത്തിലുള്ള പ്രദേശം. നിറയെ പച്ചപ്പ്. മലക്കപ്പാറ ശരിക്കും മാലാഖപ്പാറതന്നെ. തൃശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലേക്കു യാത്രചെയ്താൽ മലക്കപ്പാറയായി.

തൃശൂർ നഗരത്തിൽനിന്ന് ഏതാണ്ട് 110 കിലോമീറ്റർ തെക്കുഭാഗത്താണ് മലക്കപ്പാറ. ചാലക്കുടിയിൽനിന്ന് തുന്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ വഴി 86 കിലോമീറ്റർ ദൂരം. വാൽപ്പാറയിലേക്കുള്ള വഴിയിലാണ് ഈ പ്രദേശം.

തേയിലത്തോട്ടങ്ങളുടെ ഭംഗികണ്ട് ത്രില്ലടിപ്പിക്കുന്ന വനയാത്ര ആസ്വദിക്കാൻ മലക്കപ്പാറ- വാൽപ്പാറ റൂട്ട് തെരഞ്ഞെടുക്കാം. ആനക്കൂട്ടമോ മറ്റു വന്യജീവികളോ ഏതു സമയത്തും മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാമെന്നതിനാൽ വനത്തിലൂടെയുള്ള യാത്ര വളരെ ശ്രദ്ധിച്ചുവേണം.

ലോവർ ഷോളയാർ, തമിഴ്നാടിന്‍റെ അപ്പർ ഷോളയാർ എന്നിങ്ങനെ രണ്ടു ഡാമുകളുടെ സുന്ദരമായ കാഴ്ചയും യാത്രയിൽ കാത്തിരിക്കുന്നുണ്ട്. മലക്കപ്പാറ ചെക്പോസ്റ്റ് കഴിഞ്ഞാൽ തമിഴ്നാടായി. വാൽപ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും യാത്രതുടരാനാകും.

കൊച്ചിയിൽനിന്ന് കറുകുറ്റി, ഏഴാറ്റുമുഖം വഴി മലക്കപ്പാറയിലേക്കു പോകാം. ചാലക്കുടിയിൽനിന്ന് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളുണ്ട്. സ്വന്തം വാഹനത്തിൽ പോകുന്നവർ അതിരപ്പിള്ളിക്കു മുന്പ് ആവശ്യമായ ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണം.

മലക്കപ്പാറയിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രം, ചെറിയ ഹോം സ്റ്റേകൾ എന്നിവ ലഭ്യമാണ്.

Kerala

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ആക്സിലും ടയറും ഊരിത്തെറിച്ചു

തൃശൂര്‍: ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു. തൃശൂര്‍- മണ്ണുത്തി റോഡില്‍ ഒല്ലൂക്കര സെന്‍റില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അപകടം.

തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ആക്‌സിലും ടയറും ഉള്‍പ്പെടെ ഊരിത്തെറിച്ച് നിന്ന ബസിന്‍റെ പിറകില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും വന്നിടിച്ചു.

അപകടത്തില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും ബസിന്‍റെ പിന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം മേഖലയില്‍ ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Sports

ബാസ്‌കറ്റ് ക്വാര്‍ട്ടര്‍

പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്‌കറ്റ്‌ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും റണ്ണേഴ്‌സ് അപ്പായ കോട്ടയവും ക്വാര്‍ട്ടറില്‍.

കോട്ടയം 63-34ന് മലപ്പുറത്തെയും 76-47ന് കോഴിക്കോടിനെയും തോല്‍പ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാർട്ടറിൽ ഇടം നേടി.

Kerala

തൃശൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു

തൃശൂർ: മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ആക്രമണത്തിൽ വർഗീസിന്‍റെ ഇടതുകൈയിലെ തള്ളവിരൽ പൂർണമായും അറ്റുപോയി.

അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വലതുകൈയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്.

ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു. അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. വർഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

കലാമേളയ്ക്ക് കൊടിയിറങ്ങി; കലോത്സവം മത്സരമല്ല, ഒരു ഉത്സവമാണെന്ന് മോഹൻലാൽ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം മത്സരമല്ല, ഒരു ഉത്സവമാണെന്ന് മോഹൻലാൽ. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.

കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ബോധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്‍റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി കണ്ണൂർ.

വിജയികൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ സമ്മാനിച്ചു. 1028 പോയിന്‍റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്‍റുകൾ നേടിയ തൃശൂർ രണ്ടാം സ്ഥാനവും, 1017 പോയിന്‍റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

1013 പോയിന്‍റുകൾ നേടിയ പാലാക്കാടാണ് നാലാം സ്ഥാനത്ത്. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കന്‍ററി സ്‌കൂൾ ഒന്നാമതെത്തി. വൈകിട്ട് ആരംഭിച്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. സിയ ഫാത്തിമയ്ക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് അഭിനന്ദനം.

കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട രോഗബാധിതയായ സിയ ഫാത്തിമയ്ക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച്എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.

 

Kerala

സംസ്ഥാന സ്കൂൾ കലോത്സവം; സമാപന സമ്മേളനം ആരംഭിച്ചു

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണ കണ്ണൂർ ആണ് ചാമ്പ്യൻമാർ. 1023 പോയിന്‍റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്. തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്. 1018 പോയിന്‍റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്.

 

Kerala

സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം നേടി കണ്ണൂർ

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുമ്പോൾ സ്വർണക്കപ്പ് കണ്ണൂരിന്. നിലവിലെ ചാമ്പ്യൻമാരായ തൃശൂർ രണ്ടാം സ്ഥാനത്ത്. 1023 പോയിന്‍റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.

1018 പോയിന്‍റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്. 1013 പോയിന്‍റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. വൈകിട്ട് നടക്കുന്ന സംസ്ഥാന കലോത്സവത്തിന്‍റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് ചടങ്ങിൽ മുഖ്യാതിഥി.

 

Kerala

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.

നിലവിൽ കണ്ണൂരും തൃശൂരുമാണ് സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. 985 പോയിന്‍റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 978 പോയിന്‍റുമായി തൃശൂർ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാട് 977 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.

നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം.

 

Kerala

തൃശൂരിലെ അധ്യാപകസമരം തുടക്കംമാത്രം: മാർ നീലങ്കാവിൽ

തൃശൂർ: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തൃശൂരിൽ നടത്തിയ ചതുർദിന പ്രതിഷേധസദസ് പുതിയ സമരത്തിന്‍റെ ആരംഭം മാത്രമെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ.

ഭിന്നശേഷിസംവരണത്തിൽ സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന ചതുർദിന പ്രതിഷേധസദസിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

അധ്യാപകസമൂഹത്തോടു ക്രൂരവും മനുഷ്യത്വരഹിതവുമായ സമീപനമാണ് സർക്കാർ കാട്ടുന്നത്. ജനാധിപത്യസർക്കാരിന് ഇത്തരം സമീപനങ്ങൾ ഭൂഷണമല്ലെന്നും ജനാധിപത്യകേരളം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, സനീഷ് കുമാർ ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണൻ, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്‍റ് ടോം മാത്യു, എ.ഡി. സാജു, ബിജു പി. ആന്‍റണി, ജോഷി വടക്കൻ, അഡ്വ. ബിജു കുണ്ടുകുളം, എൻ.പി. ജാക്സണ്‍, ജെലിപ്സ് പോൾ, ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു.

Kerala

സംസ്ഥാന സ്കൂൾ കലോത്സവം: മത്സരച്ചൂടിൽ മൂന്നാം ദിനത്തിലേക്ക്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ കിരീടപ്പോരാട്ടത്തിൽ കോഴിക്കോടും കണ്ണൂരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂരും കരുത്ത് കാട്ടുന്നുണ്ട്.

ഹൈസ്‌കൂൾ വിഭാഗം നാടകം ഉൾപ്പെടെയുള്ള മത്സരങ്ങൾ വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുന്നത്.

ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂ‌ൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്യാർ കൂത്ത് എന്നിവ കാണികളെ വിസ്മയിപ്പിക്കാൻ വേദികളിലെത്തും. ഹയർ സെക്കൻഡറി വിഭാഗം മലപ്പുലയാട്ടം ഉൾപ്പെടെ നിരവധി മത്സരങ്ങൾ തൃശൂർ നഗരത്തിലെ വിവിധ വേദികളിൽ ഇന്ന് നടക്കും.

വേദി ഒന്ന് സൂര്യകാന്തി, തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്: 9.30ന് എച്ച്എസ്എസ് വിഭാഗം (പെൺ) കുച്ചുപ്പുടി, രണ്ടിന് എച്ച്എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് പാരിജാതം, തേക്കിൻകാട് മൈതാനം സിഎംഎസ് സ്കൂൾ എതിർവശം: 9.30ന് എച്ച് എസ് വിഭാഗം പരിചമുട്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വന്ദവാദ്യം.

വേദി മൂന്ന് നീലക്കുറിഞ്ഞി, തേക്കിൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം: 9.30 ന് എച്ച്എസ്എസ് വിഭാഗം മലപുലയ ആട്ടം. രണ്ടിന് എച്ച്എസ് വിഭാഗം മലപുലയ ആട്ടം.

വേദി നാല് പവിഴമല്ലി, ടൗൺഹാൾ: 9:30 ന് എച്ച്എസ്എസ് വിഭാഗം ചവിട്ടുനാടകം.

വേദി അഞ്ച് ശംഖുപുഷ്പം, വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ: 9:30 ന് എച്ച്എസ് വിഭാഗം ഭരതനാട്യം. രണ്ടിന് എച്ച്എസ്എസ് വിഭാഗം മൂകാഭിനയം.

വേദി ആറ് ചെമ്പകം, കേരള ബാങ്ക്, കോവിലകത്തുംപാടം: 9:30 ന് എച്ച്എസ് വിഭാഗം നാടൻപാട്ട്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നാടൻപാട്ട്.

വേദി ഏഴ് മന്ദാരം, സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പൂരക്കളി. രണ്ടിന് എച്ച്എസ് വിഭാഗം സംഘഗാനം.

വേദി എട്ട് കനകാംബരം, സാഹിത്യ അക്കാദമി ഹാൾ: 9:30 ന് എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്ത്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നങ്ങ്യാർകൂത്ത്.

വേദി ഒൻപത് ഗുൽമോഹർ, സെന്‍റ് ജോസഫ് സിജിഎച്ച്എസ് മിഷൻ ക്വാർട്ടേഴ്സ്: 9.30 ന് എച്ച്എസ് വിഭാഗം യക്ഷഗാനം.

വേദി പത്ത് ചെമ്പരത്തി, എംടി എച്ച്എസ്എസ് ചേലക്കോട്ടുക്കര: 9:30 ന് എച്ച്എസ്എസ് (ആൺ) കേരളനടനം. രണ്ടിന് എച്ച്എസ് വിഭാഗം (ആൺ) നാടോടിനൃത്തം.

വേദി 11 കർണികാരം, കാൽഡിയൻ സിറിയൻ എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം സ്കിറ്റ് ഇംഗ്ലീഷ്. 2.30 ന് എച്ച്എസ് വിഭാഗം കോൽക്കളി.

വേദി 12 നിത്യകല്യാണി, സിജിഎച്ച്എസ്എസ് സേക്രഡ് ഹാർട്ട്: 9:30 ന് എച്ച്എസ്എസ് വിഭാഗം (പെൺ) കഥകളി സിംഗിൾ. രണ്ടിന് എച്ച്എസ്എസ് വിഭാഗം (ആൺ )കഥകളി ഗ്രൂപ്പ്.

വേദി 13 പനിനീർപ്പൂവ്, ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം): 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ ഹിന്ദി. രണ്ടിന് എച്ച്എസ് വിഭാഗം വന്ദേമാതരം, മൂന്നിന് എച്ച്എസ് വിഭാഗം സംഘഗാനം, 5.30 ന് എച്ച്എസ് വിഭാഗം അക്ഷരശ്ലോകം.

വേദി 14 നന്ത്യാർവട്ടം, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം (ആൺ)മോണോ ആക്ട്,11.30 ന് എച്ച്എസ്എസ് വിഭാഗം (പെൺ)മോണോ ആക്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വട്ടപ്പാട്ട്.

വേദി 15 താമര, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30ന് എച്ച്എസ്എസ് വിഭാഗം ചെണ്ട(തായമ്പക), രണ്ടിന് എച്ച്എസ് വിഭാഗം ചെണ്ടമേളം.

വേദി 16 വാടാമല്ലി, സിഎംഎസ്എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ് (അറബിക് കലോത്സവം): 9:30ന് സംസ്കൃതം സെമിനാർ, 2.30 ന് എച്ച്എസ് വിഭാഗം (പെൺ) പദ്യംചെല്ലൽ, 3.30ന് എച്ച്എസ് വിഭാഗ പദ്യം (ആൺ) പദ്യം ചൊല്ലൽ, അഞ്ചിന് എച്ച്എസ് വിഭാഗം പ്രസംഗം.

വേദി 17 മുല്ലപ്പൂവ്, സിഎംഎസ്എച്ച്എസ്എസ് (അറബിക് കലോത്സവം ) 9.30 ന് എച്ച്എസ് വിഭാഗം നിഘണ്ടു നിർമാണം, 11.30ന് പ്രശ്നോത്തരി, രണ്ടിന് എച്ച്എസ് വിഭാഗം അടിക്കുറിപ്പ്.

വേദി 18 ആമ്പൽപ്പൂവ്, ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം മദ്ദളം, 12ന് എച്ച്എസ്എസ് വിഭാഗം തബല, മൂന്നിന് എച്ച്എസ് വിഭാഗം തബല.

വേദി 19 തുമ്പപ്പൂവ്, ഗവ.എച്ച്എസ്എസ് മോഡൽ ബോയ്സ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക്(ജനറൽ), മൂന്നിന് എച്ച്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക് (ജനറൽ ).

വേദി 20 കണ്ണാന്തളി, സെന്‍റ് ക്ലയേഴ്സ് കോൺവെന്‍റ് ജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ തമിഴ്, 11ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ തമിഴ്, രണ്ടിന് എച്ച്എസ് വിഭാഗം പ്രസംഗം തമിഴ്.

വേദി 21 പിച്ചകപ്പൂ, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന പെൻസിൽ, 12ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന ജലഛായം, മൂന്നിന് എച്ച്എസ്എസ് വിഭാഗം ചിത്രരചന എണ്ണഛായം.

വേദി 22 ജമന്തി, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം കഥാരചന ഹിന്ദി, 12ന് എച്ച്എസ്എസ് വിഭാഗം കവിത രചന ഹിന്ദി, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഹിന്ദി.

വേദി 23 തെച്ചിപ്പൂവ്, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30ന് എച്ച്എസ് വിഭാഗം ക്വിസ് ഉറുദു, 12ന് എച്ച്എസ് വിഭാഗം ഉപന്യാസരചന ഉറുദു, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഉറുദു.

വേദി 24 താഴമ്പൂ, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം കവിതാ രചന തമിഴ്, 12ന് എച്ച്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 2.30ന് എച്ച്എസ്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 4.30 ന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.

വേദി25 ചെണ്ടുമല്ലി, ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് ലാലൂർ: 9:30 ന് എച്ച്എസ്എസ് ബാൻഡ് മേളം.

Kerala

തൃശൂർ ലോ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം

തൃശൂർ: തൃശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണമെന്ന് പരാതി. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു, യൂണിറ്റ് സെക്രട്ടറി ദേവപ്രസാദ്, പ്രസിഡന്‍റ് റുവൈസ് എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ വിജയിച്ചിരുന്നു.

ഇതേ തുടർന്ന് അഖിലേന്ത്യ മൂട്ട് കോമ്പറ്റീഷനായുള്ള ഒരുക്കങ്ങൾ ക്യാമ്പസിൽ പുരോഗമിക്കുകയാണ്. ഇതിനിടെ കെഎസ്‌യു പ്രവർത്തകർ സംഘം ചേർന്നെത്തി ആക്രമിച്ചതായാണ് എസ്എഫ്ഐയുടെ പരാതി.

Kerala

സ്കൂൾ കലോത്സവം: വാശിയേറിയ രണ്ടാം ദിനത്തിലേക്ക്

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ വേദിയിൽ അരങ്ങേറും. ഒപ്പം നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താൻ അരങ്ങിൽ എത്തും.

രാവിലെ 9.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമേളക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്.

രണ്ടാം ദിനം: മത്സരങ്ങളും സമയക്രമവും

വേദി ഒന്ന് - സൂര്യകാന്തി (തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്) 9:30ന് എച്ച് എസ് എസ് വിഭാഗം (ആൺ) ഭരതനാട്യം, രണ്ടിന് എച്ച് എസ് എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് - പാരിജാതം (തേക്കിൻകാട് മൈതാനം സിഎംഎസ് സ്കൂൾ എതിർവശം) 9:30ന് എച്ച് എസ് എസ് വിഭാഗം (പെൺ) നാടോടി നൃത്തം, രണ്ടിന് എച്ച് എസ് വിഭാഗം ഒപ്പന,

വേദി മൂന്ന് - നീലക്കുറിഞ്ഞി (തെക്കൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം) 9:30ന് എച്ച് എസ് വിഭാഗം മംഗലംകളി , 1:30ന് എച്ച് എസ് എസ് വിഭാഗം മംഗലം കളി.

വേദി നാല് - പവിഴമല്ലി (ടൗൺഹാൾ) 9:30 ന് എച്ച് എസ് വിഭാഗം (പെൺ ) മിമിക്രി, 11:30ന് (ആൺ ) മിമിക്രി, 2 ന് എച്ച്എസ് എസ് വിഭാഗം (പെൺ) മോഹിനിയാട്ടം.

വേദി അഞ്ച് - ശംഖുപുഷ്പം (വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ) 9:30ന് എച്ച്എസ് വിഭാഗം വട്ടപ്പാട്ട്, 2 ന് എച്ച് എസ്എസ് സ്കിറ്റ് (ഇംഗ്ലീഷ്).

വേദി ആറ് - ചെമ്പകം (കേരള ബാങ്ക്, കോവിലകത്തുംപാടം) 9:30 ന് എച്ച്എസ്എസ് വിഭാഗം ( പെൺ) ലളിതഗാനം, 11:30 ന് എച്ച്എസ്എസ് (ആൺ) ലളിതഗാനം, രണ്ടിന് എച്ച്എസ് എസ് വിഭാഗം ദഫ്മുട്ട്.

വേദി ഏഴ് - മന്ദാരം (സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്) 9:30 ന് എച്ച്എസ് വിഭാഗം (പെൺ) കേരള നടനം, രണ്ടിന് എച്ച്എസ് വിഭാഗം പൂരക്കളി.

വേദി എട്ട് - കനകാംബരം (സാഹിത്യ അക്കാദമി ഹാൾ) 9:30 ന് എച്ച്എസ് വിഭാഗം (ആൺ) തുള്ളൽ, 1:30 ന് എച്ച്എസ്എസ് വിഭാഗം (പെൺ) തുള്ളൽ.

വേദി ഒൻപത് - ഗുൽമോഹർ (സെന്‍റ് ജോസഫ് സി ജി എച്ച് എസ് മിഷൻ ക്വാർട്ടേഴ്സ്) 9:30 ന് എച്ച്എസ് വിഭാഗം കൂടിയാട്ടം (സംസ്കൃത കലോത്സവം)

വേദി പത്ത് - ചെമ്പരത്തി (എംടിഎച്ച്എസ്എസ് ചേലക്കോട്ടുക്കര) 9:30 ന് എച്ച്എസ്എസ് കഥാപ്രസംഗം, 2 ന് എച്ച്എസ് വിഭാഗം (പെൺ) കുച്ചുപ്പുടി.

വേദി 11 - കർണികാരം (കാൽഡിയൻ സിറിയൻ എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം നാടകം.

വേദി 12 - നിത്യകല്യാണി (സിജിഎച്ച്എസ്എസ് സേക്രഡ് ഹാർട്ട്) 9:30 ന് എച്ച്എസ്എസ് വിഭാഗം (ആൺ) കഥകളി സിംഗിൾ. 2 ന് എച്ച്എസ്എസ് വിഭാഗം കഥകളി ഗ്രൂപ്പ്.

വേദി - 13 പനിനീർപ്പൂ (ജവഹർ ബാലഭവൻ) (സംസ്കൃത കലോത്സവം) 9:30 ന് എച്ച്എസ് വിഭാഗം ചമ്പുപ്രഭാഷണം, 2ന് എച്ച്എസ് വിഭാഗം പ്രഭാഷണം, 4 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം സംസ്കൃതം (ജനറൽ)

വേദി 14 - നന്ത്യാർവട്ടം (ഹോളി ഫാമിലി സിജിഎച്ച്എസ്എസ്) 9:30 ന് എച്ച്എസ്എസ് വിഭാഗം മാർഗംകളി, 2 ന് എച്ച്എസ് വിഭാഗം മാർഗംകളി.

വേദി 15 - താമര (ഹോളി ഫാമിലി സിജിഎച്ച്എസ്എസ്) 9:30 ന് എച്ച്എസ്എസ് വിഭാഗം ചെണ്ടമേളം, 2 ന് എച്ച്എസ് വിഭാഗം ചെണ്ട(തായമ്പക).

വേദി 16 - വാടാമല്ലി ( സിഎം എസ്എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ്) (അറബിക് കലോത്സവം ) 9:30ന് അറബിക് സെമിനാർ, 2 ന് എച്ച്എസ് വിഭാഗം സംഘഗാനം, 4ന് എച്ച്എസ് കഥാപ്രസംഗം.

വേദി 17 - മുല്ലപ്പൂവ് (സിഎംഎസ്എച്ച്എസ്എസ്) (അറബിക് കലോത്സവം ) 2 ന് എച്ച്എസ് വിഭാഗം ഉപന്യാസ രചന, 4 ന് എച്ച്എസ് വിഭാഗം കഥാരചന.

വേദി 18 - ആമ്പൽപ്പൂവ് (ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം മദ്ദളം, 12 ന് എച്ച്എസ്എസ് വിഭാഗം മൃദംഗം, 3 ന് എച്ച്എസ് വിഭാഗം മൃദംഗം / ഗഞ്ചിറ / ഘടം.

വേദി 19 - തുമ്പപ്പൂവ് (ഗവ എച്ച്എസ്എസ് മോഡൽ ബോയ്സ്) 9:30 ന് എച്ച്എസ് വിഭാഗം ഹിന്ദി പ്രസംഗം, 12:30 ന് എച്ച്എസ്എസ് വിഭാഗം ഹിന്ദി പ്രസംഗം, 4 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ ഹിന്ദി.

വേദി 20 - കണ്ണാന്തളി (സെന്‍റ് ക്ലയേഴ്സ് കോൺവെന്‍റ് ജിഎച്ച്എസ്എസ് ), 9:30 ന് എച്ച്എസ് പ്രസംഗം മലയാളം, 11:30 ന് എച്ച്എസ്എസ് വിഭാഗം പ്രസംഗം മലയാളം. 2 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ മലയാളം, 4 ന് എച്ച്എസ്എസ് പദ്യം ചൊല്ലൽ മലയാളം.

വേദി 21 - പിച്ചകപ്പൂ (സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം ചിത്രരചന പെൻസിൽ, 12 ന് എച്ച്എസ് വിഭാഗം ചിത്രരചന ജലച്ചായം, 3 ന് എച്ച്എസ് വിഭാഗം ചിത്രരചന എണ്ണച്ചായം.

വേദി 22 - ജമന്തി (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച് എസ്എസ് വിഭാഗം കഥാരചന മലയാളം, 12 ന് എച്ച്എസ് വിഭാഗം ഉപന്യാസരചന മലയാളം, 3 ന് എച്ച്എസ്എസ് ഉപന്യാസരചന മലയാളം,

വേദി 23 - തെച്ചിപ്പൂവ് (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം കഥാരചന ഇംഗ്ലീഷ്, 12 ന് എച്ച്എസ്എസ് കഥാരചന ഇംഗ്ലീഷ്, 3 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.

വേദി 24 - താഴമ്പൂ (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം കഥാരചന , 12 ന് എച്ച്എസ് വിഭാഗം കവിതാരചന സംസ്കൃതം, 3 ന് എച്ച്എസ് വിഭാഗം കവിതാരചന കന്നട.

വേദി 25 ചെണ്ടുമല്ലി -( ഐഎം വിജയൻ സ്പോർട്സ് കോംപ്ലക്സ് ലാലൂർ) 9:30 ന് എച്ച്എസ് വിഭാഗം ബാൻഡ് മേളം.

Kerala

അർധരാത്രി കഴിഞ്ഞും നീണ്ട് മത്സരങ്ങൾ; ആദ്യദിനത്തിൽ മുന്നിൽ കണ്ണൂർ

തൃശൂർ: ആദ്യദിനത്തിൽ ഒപ്പത്തിനൊപ്പം പോരാട്ടങ്ങൾ അർധരാത്രിയിൽ അവസാനിച്ചപ്പോൾ കൂടുതൽതവണ കലോത്സവ കിരീടം നേടിയ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂർ 220 പോയിന്‍റ് പോരാട്ടവീര്യത്തോടെ മുന്പിൽ. 218 പോയിന്‍റുമായി കോഴിക്കോടും 216 പോയിന്‍റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ തൃശൂരും പിന്നാലെയുണ്ട്.

ഏറ്റവും കൂടുതൽ മത്സരാർഥികളുള്ള തിരുവനന്തപുരമാണു 199 പോയിന്‍റോടെ മൂന്നാംസ്ഥാനത്തുള്ളത്. പാലക്കാട്- 208, തിരുവനന്തപുരം- 207, കൊല്ലം- 204, മലപ്പുറം- 200, കോട്ടയം- 198, എറണാകുളം 197, കാസർഗോഡ് 193, വയനാട്- 192, ആലപ്പുഴ- 189, പത്തനംതിട്ട- 174, ഇടുക്കി 171 എന്നിങ്ങനെയാണു മറ്റു ജില്ലകളുടെ പോയിന്‍റ് നേട്ടം.

ഉദ്ഘാടനച്ചടങ്ങടക്കം വിവിധ വേദികളിൽ മത്സരങ്ങൾ തുടങ്ങാൻ വൈകിയതാണു അർധരാത്രി പിന്നിട്ടിട്ടും ഇനങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനു പ്രധാന കാരണം. അപ്പീലിലൂടെ എത്തിയ മത്സരാർഥികളുടെ ബാഹുല്യവും മത്സരം വൈകാൻ ഇടയാക്കി. വൈകി അവസാനിച്ച മത്സരങ്ങളുടെ ഫലങ്ങൾ ഇന്നു പ്രഖ്യാപിക്കും.

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം, ആദ്യദിനം തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകള്‍ മുന്നില്‍

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് തൃശൂരില്‍ ആരംഭിച്ചതോടെ പോയിന്റ് പട്ടികയില്‍ ആവേശകരമായ തുടക്കമായി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നാല് ജില്ലകള്‍ സംയുക്തമായി ഒന്നാം സ്ഥാനത്താണ്.

ഇപ്പോഴത്തെ ഓവറോള്‍ ലീഡ് നിലയനുസരിച്ച് ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളാണ് 80 പോയിന്റുകളോട് കൂടി ഒന്നാം സ്ഥാനത്ത്. 78 പോയിന്റുകളോടെ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 76 പോയിന്റുകളോടെ കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകള്‍ മൂന്നാം സ്ഥാനത്തുമാണ്.

കലോത്സവം ഇനിയും നാല് ദിവസം കൂടി നീളുന്നതിനാല്‍ ഏത് ജില്ലയ്ക്കും ലീഡ് പിടിച്ചെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജേതാക്കളായിരുന്നു. ഈ വര്‍ഷം തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന കലോത്സവത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് അധിക ആവേശവും പ്രതീക്ഷയുമുണ്ട്. എന്നാല്‍ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ശക്തമായ മത്സരമാണ് കാഴ്ച വെയ്ക്കുന്നത്.

 

 

 

Kerala

കലാപൂരത്തിന് അരങ്ങുണർന്നു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്, കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി

തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് അരങ്ങുണർന്നു. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക.

രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമായി. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിച്ചു.

കലയെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കലയെ മതത്തിന്‍റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയുന്ന കലയെ, ഉയർത്തിപ്പിടിക്കാൻ സാധിക്കണം. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന ആശയങ്ങളെ തള്ളണം. മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേർത്ത് പിടിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ വേദിയിൽ എടുത്തു പറഞ്ഞ മുഖ്യമന്ത്രി, ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.

കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. തന്‍റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചത് പി. ഭാസ്‌കരനും ക്രൈസ്തവ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ ക്രിസ്മസ് കരോളിനുനേരെയുണ്ടായ ആക്രമണങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ചിലയിടങ്ങളിൽ ക്രിസ്മസ് കരോളിന് നേരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ക്രിസ്മസ് കരോളിന് എതിരേപോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്‍റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ബി.കെ. ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ചു. തീംസോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചാണു കലോത്സവം അരങ്ങേറുക. കലോത്സവത്തിന്‍റെ കലവറനിറയ്ക്കൽ, പാലുകാച്ചൽ, സ്വർണക്കപ്പിന് ആവേശോജ്വല സ്വീകരണം എന്നിവ ചൊവ്വാഴ്ച നടന്നു.

ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ. വാസുകി, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, നടി റിയ ഷിബു എന്നിവർ മുഖ്യാതിഥികളായിരുന്നു.

Editorial

ഗഡീ, തൃശൂരിനെ പിള്ളേരങ്ങെടുത്തു

ഭക്തിയും കലയും ആഘോഷവും ആറാടുന്ന പൂരം വരുന്നതേയുള്ളൂ. പക്ഷേ, ഇന്നുമുതൽ തൃശൂരിനെ അവരങ്ങെടുക്കുകയാണ്; സംസ്ഥാന സ്കൂൾ കലോത്സവമെന്ന പൂരത്തിനെത്തുന്ന പതിനയ്യായിരത്തോളം മത്സരാർഥികൾ!

വിജയാരവങ്ങളും ആർപ്പുവിളികളും ഒരു കൈലേസിൽ ഒപ്പിനീക്കാവുന്ന സങ്കടങ്ങളും കണ്ട് പൂരനഗരി ഉറക്കമിളയ്ക്കും. ആസ്വാദനത്തിനൊപ്പം, കാഴ്ചക്കാരിൽ ചിലർ തങ്ങളുടെ ഗൃഹാതുരത്വങ്ങളുടെ അദൃശ്യമായൊരു കുടമാറ്റത്തിനും മുതിർന്നേക്കാം.

കല, ആത്മ-ശരീരങ്ങളുടെ സംയുക്തപ്രകടനമാണ്. പക്ഷേ, കലാമത്സരങ്ങൾ ശത്രുവില്ലാത്ത, ചോര പൊടിയാത്ത, ആയുധമെടുക്കാത്ത യുദ്ധംകൂടിയാണ്. ശത്രു പിറക്കുന്നിടത്ത് മരിക്കുന്നതെന്തോ അതാണ് കലയെന്നു തിരിച്ചറിയുക.

വിജയ-പരാജയ യാഥാർഥ്യങ്ങളെ അംഗീകരിക്കുക. കഴിവുകളെ കയറൂരിവിട്ട് സന്ധിയില്ലാതെ മത്സരിക്കുക. പക്ഷേ, സമ്മാനക്കപ്പുകളിൽനിന്നല്ല, ഉജ്വല കലാവിഷ്കാരത്താൽ നുരഞ്ഞുപൊന്തുന്ന ആത്മവീര്യത്തിൽനിന്നു പാനം ചെയ്യുക. സമ്മാനങ്ങൾക്കപ്പുറം കലയെയും ജീവിതവിജയത്തെയും സ്വന്തമാക്കുക.

പതിവുപോലൊരു പ്രഭാതമാണെങ്കിലും ഇന്ന് തൃശൂരിൽ പതിവില്ലാത്തത്ര തിരക്കാണ്. തേക്കിൻകാട്ടിലും പരിസരത്തുമായി അരങ്ങേറുന്ന 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു തെളിയാനുള്ള തിരി അഗ്നിനൃത്തത്തിനൊരുങ്ങിക്കഴിഞ്ഞു.

കലോത്സവത്തിലെ ചാന്പ്യന്മാർക്ക് നൽകുന്ന സ്വർണക്കപ്പ് ഇന്നലെത്തന്നെ എത്തിച്ചു. ഇന്നുമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ, നൂറുകണക്കിനു വിധികർത്താക്കൾ, ആയിരക്കണക്കിന് അധ്യാപകർ, സംഘാടകർ, ജോലിക്കാർ, പാചകപ്പുരകൾ, ഭക്ഷണശാലകൾ... പതിനായിരങ്ങളായി ഒഴുകിയെത്തുന്ന കാണികൾ... ലോകത്തെവിടെയുണ്ട് ഇതുപോലൊരു കൗമാര കലാമേള!

രാവിലെ ഒന്പതിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. 10ന് തേക്കിൻകാട് മൈതാനിയിലുള്ള എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും.

പൂരസ്മരണയുയർത്തി പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും അരങ്ങേറും. പിന്നെ മത്സരങ്ങൾ വേദികളെ പൂരപ്പറന്പാക്കും.1956ൽ കേരളം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ 1957 ജനുവരി 25-26 തീയതികളിൽ എറണാകുളം എസ് ആർവി ഗേൾസ് ഹൈസ്കൂളിലായിരുന്നു ആദ്യത്തെ സ്കൂൾ യുവജനോത്സവം.

2009ലാണ് സ്കൂൾ കലോത്സവം എന്നു പേരു മാറ്റിയത്. 57ൽ ഇരുനൂറിൽ താഴെ കുട്ടികൾ പങ്കെടുത്ത സ്ഥാനത്താണ് ഇന്നിപ്പോൾ 15,000 മത്സരാർഥികളെത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള! രണ്ടു കോവിഡ് വർഷങ്ങളിൽ മാത്രമാണ് കലോത്സവം മുടങ്ങിയത്.

യേശുദാസും ജയചന്ദ്രനും ഉൾപ്പെടെ ചലച്ചിത്ര-ഗാന-നൃത്തരംഗങ്ങളിലെ നിരവധി പ്രമുഖർ കലോത്സവത്തിലൂടെ പ്രതിഭ തെളിയിച്ചവരാണ്. ഇത്തവണത്തെ ആതിഥേയരായ തൃശൂരാണ് കഴിഞ്ഞവർഷം, കാൽ നൂറ്റാണ്ടിന്‍റെ ഇടവേളയ്ക്കുശേഷം കിരീടം നേടിയത്.

ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ പാലക്കാട് അതു തിരിച്ചുപിടിക്കാനും, തൃശൂർ ആധിപത്യം നിലനിർത്താനും, ഇത്തവണ കപ്പ് കൊണ്ടുപോകാൻ മറ്റു ജില്ലക്കാരും മത്സരിക്കുന്പോൾ തേക്കിൻകാട് വെടിക്കെട്ടിന്‍റെ രാപകലുകൾ തീർക്കും.

മികച്ച ഭക്ഷണവും താമസസൗകര്യവും സമയനിഷ്ഠയും മാത്രമല്ല, അർഹിക്കുന്നവർക്കു സമ്മാനം ഉറപ്പാക്കുന്നതുംകൂടിയാണ് സംഘാടകമികവ്. അപ്പോഴാണ് അപ്പീലുകളുടെ എണ്ണം കുറയുന്നത്. പരാജയങ്ങളേക്കാൾ ഭയാനകമായ മുറിവുകളുമായി ഒരു മത്സരാർഥിയും മടങ്ങരുത്.

കുട്ടികൾ നിർമിതബുദ്ധികളല്ലെന്നും തങ്ങളുടെ അഭിലാഷപൂർത്തീകരണത്തിന്‍റെ അമിതഭാരം അവരിലേക്കു പകരരുതെന്നും മാതാപിതാക്കൾ മറക്കരുത്. കുട്ടികൾക്കും ഓർമയുണ്ടായിരിക്കണം; കപ്പല്ല, കലയാണ് പാനം ചെയ്യേണ്ടതെന്ന്.

മത്സരിക്കുന്നവരിലേറെയും ഏറ്റുവാങ്ങാനിരിക്കുന്ന നൈമിഷിക സങ്കടങ്ങളുമായല്ല, ആത്മസാക്ഷാത്കാരത്തിന്‍റെയും വരാനിരിക്കുന്ന സാധ്യതകളുടെയും വിജയങ്ങളുടെയും പ്രതീക്ഷയിൽ തീർത്തൊരു ഗൂഢസ്മിതവുമായി പിരിയുവോളം, ഗഡീ, തൃശൂർ നിങ്ങൾക്കിരിക്കട്ടെ..! അഞ്ചുനാൾ ആടിത്തിമിർത്താലും.

Kerala

എയിംസ് ലഭിക്കുമെന്ന് ഉറപ്പാണ്; നിലവിൽ ചർച്ച നടക്കുന്നത് രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചെന്ന് സുരേഷ് ഗോപി

കൊച്ചി: കേരളത്തിന് എയിംസ് ലഭിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.

എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ തൃശൂർ ജില്ലയെ പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് അല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Kerala

കലകളാരവം നാളെ മുതൽ

തൃശൂർ: പൂരനഗരി ഇനി കലകളുടെ സംഗമഭൂമി. ജനസാഗരത്തിന്‍റെ ആരവങ്ങൾ പരിചിതമായ തേക്കിൻകാട്ടിലും പരിസരത്തും ഇനി സകലകലകളുടെയും ആരവം ഉയരും. 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു നാളെ തിരിതെളിയും.

നാളെമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കൗമാരകലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും.

തൃശൂരിന്‍റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും കലാമേളയ്ക്കു സ്വാഗതമോതും.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ സ്വാഗതമാശംസിക്കും. ഉത്തരവാദിത്വകലോത്സവം സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി നൽകും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.

കലോത്സവത്തിന്‍റെ സ്വാഗതഗാനം ബി.കെ. ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്‍റെ നേതൃത്വത്തിൽ സ്വാഗതഗാനത്തിന്‍റെ അവതരണം ഉണ്ടാകും. കലോത്സവത്തിന്‍റെ തീം സോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്.

കപ്പ് പൂരനഗരിയിൽ

കലോത്സവത്തിലെ ചാന്പ്യൻമാർക്കു നൽകുന്ന സ്വർണക്കപ്പിന് ആതിഥേയജില്ലയുടെ ആവേശോജ്വല സ്വീകരണം. ഇന്നു സ്വർണക്കപ്പ് പൂരനഗരിയിലെത്തും.

മിനിപൂരമൊരുക്കാൻ ദേവസ്വങ്ങൾ

പൂരനഗരിയിൽ അരങ്ങേറുന്ന കലാമാമാങ്കം കൊഴുപ്പിക്കാൻ തൃശൂർ പൂരം മേളപ്രമാണിമാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളം. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നാളെ രാവിലെ ഒന്പതിനു പ്രധാനവേദിയായ എക്സിബിഷൻ ഗ്രൗണ്ടിലെ സൂര്യകാന്തിക്കുസമീപമാണു മേളം അരങ്ങേറുക. പാറമേക്കാവ്, തിരുവമ്പാടി മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരും ചെറുശേരി കുട്ടൻമാരാരും ഒരുമിച്ച് മേളത്തിനു പ്രാമാണികത്വം വഹിക്കും.

ആകെ ഇനങ്ങൾ: 239

ആകെ വേദികൾ: 25

ഹൈസ്കൂൾ വിഭാഗം: 96

എച്ച്എസ്എസ്: 105

സംസ്കൃതോത്സവം: 19

അറബിക് കലോത്സവം: 19 

 

Kerala

നൂപുരധ്വനിക്കു കാതോർത്ത്...

തൃശൂർ: കൗമാരോത്സവവേദിയിൽ നൂപുരധ്വനികളും കലാരവങ്ങളുമുയരാൻ ഇനി മണിക്കൂറുകൾമാത്രം. തയാറെടുപ്പുകളെല്ലാം പൂർത്തിയായ വേദികളും കലയുടെ കേളികൊട്ടിനു കാതോർക്കുകയാണ്.

പ്രാധാന വേദിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു സബ്കമ്മിറ്റി കണ്‍വീനർ എ.എ. ജാബിർ അറിയിച്ചു. വേദിനിർമാണത്തിൽ പൂർണമായും ജർമൻ സാങ്കേതികത ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. വേദിയോടുചേർന്നുള്ള മരങ്ങളുടെ ചില്ലകളോ കന്പുകളോ വെട്ടാൻ പാടില്ലെന്ന ഹൈക്കോടതിവിധി മാനിച്ചാണിത്.

അടുപ്പും കലവറയും ഉണരുന്നു

കലോത്സത്തിന്‍റെ തലേന്നാളായ ഇന്നു മുതൽ മത്സരാർഥികളും കൂടെയുള്ളവരും എത്തിത്തുടങ്ങും. ഇന്നു ച്ചകഴിഞ്ഞ് മൂന്നിന് പാചകപ്പുരയിലെ അടുപ്പിൽ പ്രധാന പാചകക്കാരൻ പഴയിടം മോഹനൻ നന്പൂതിരി തീകൂട്ടും. പാലുകാച്ചലോടെ അടുപ്പും പാചകപ്പുരയും കലവറയും പന്തലും സജീവമാകും.

താമസസൗകര്യം ക്യുആർ കോഡിൽ

മത്സരാർഥികളെ വരവേൽക്കുന്നതു ഡിജിറ്റൽ അക്കോമഡേഷൻ സൗകര്യങ്ങൾ ഒരുക്കിയാണ്. ഒറ്റ ക്ലിക്കിന്‍റെ ദൂരത്തിൽ താമസസൗകര്യങ്ങളിലേക്ക് എത്താൻ കഴിയും. പതിനായിരത്തിലേറെ മത്സരാർഥികൾ എത്തുന്ന സംസ്ഥാനകലോത്സവത്തിൽ എല്ലാ വർഷവും നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് താമസസൗകര്യങ്ങളിലേക്കുവഴിയറിയാതെയുള്ള നടത്തം. ഇത്തവണ ഡിജിറ്റൽ അക്കോമഡേഷനിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണു കലോത്സവ കമ്മിറ്റി.

മത്സരാർഥികൾക്കും കുടുംബത്തിനും അധ്യാപകർക്കും താമസിക്കാൻ കിടക്കകളടക്കം അടിസ്ഥാന സൗകര്യങ്ങളോടെ 20 സ്കൂളുകളാണ് താമസകേന്ദ്രങ്ങളായി ഒരുക്കിയിരിക്കുന്നത്. ഇവയുടെ പൂർണ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ക്യു ആർ കോഡ് വഴി കൈമാറും.

സ്കൂളുകളുടെ പേര് ഉൾപ്പെടുത്തിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിൾ മാപ്പ് വഴി അവിടേക്കുള്ള വഴിതെളിയും. നൽകിയിരിക്കുന്ന നന്പറുകളിൽ ടാപ്പ് ചെയ്താൽ നേരിട്ട് ആ നന്പറിലേക്ക് കോൾ പോകും. അടിസ്ഥാനവിവരങ്ങൾ അറിയാനും ആവശ്യങ്ങൾ അറിയിക്കാനും കഴിയും. സ്കൂളുകൾ റിസർവ് പട്ടികയിലും ഉൾപ്പെടുന്നുണ്ട്.

കുടിവെള്ളം, ചുക്കുകാപ്പി

കുടിവെള്ളം, ചുക്കുകാപ്പി തുടങ്ങിയവയും വിദ്യാർഥികൾക്കായി ഒരുക്കും. എൻഎസ്എസ്, എസ്പിസി വോളന്‍റിയർമാരുടെ സാന്നിധ്യം 24 മണിക്കൂറും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ്ഡസ്കുകളും ഉണ്ടാകും.

താമസകേന്ദ്രങ്ങളിൽനിന്നു മത്സരവേദിയിലേക്കും ഭക്ഷണശാലയിലേക്കും വാഹനസൗകര്യം ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും.
വ്യക്തിഗത ഇനങ്ങളെക്കാൾ ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ താമസസൗകര്യം കൂടുതലായി ഉപയോഗിക്കുമെന്ന വിലയിരുത്തലിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

നഗരം ഒരുങ്ങി

കലോത്സവത്തിനു മുന്നോടിയായി പ്രധാന വേദി അടക്കം മൂന്നു വേദികളുള്ള തേക്കിൻകാട് മൈതാനം വൃത്തിയാക്കി. കോർപറേഷന്‍റെ ഹരിതകർമസേനയാണ് ശുചീകരണം നടത്തിയത്. സ്വരാജ് റൗണ്ടും നഗരവുമായി ബന്ധപ്പെട്ട റോഡുകളും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. നഗരത്തിലേക്കു വരുന്നവർക്കായി കോർപറേഷന്‍റെ വക കുടിവെള്ളസൗകര്യമൊരുക്കി.

കലോത്സവത്തിന്‍റെ പരിധിയിലുള്ള കടകളിൽ സിഗരററ്റിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും വിൽപന നിർത്തലാക്കി. സന്നദ്ധപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിന് പോലീസുകാരും സജ്ജമാണ്.

Kerala

തൃശൂരിൽ യുവാവിന് പോലീസിന്‍റെ ക്രൂര മർദനമെന്ന് പരാതി

മലപ്പുറം: തൃശൂരിൽ 18കാരന് പോലീസിന്‍റെ ക്രൂര മർദനമെന്ന് പരാതി. മലപ്പുറം പാലപെട്ടി സ്വദേശി അനസിന് ആണ് മർദനമേറ്റത്. അനസിനെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എടക്കഴിയൂർ നേർച്ച കാണാൻ എത്തിയ തന്നെ ചാവക്കാട് പോലീസ് ക്രൂരമായി മർദിച്ചെന്നാണ് അനസിന്‍റെ പരാതി. നേര്‍ച്ചക്കിടെ ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പിന്നാലെ സംഘർഷ സ്ഥലത്ത് പോലീസ് ലാത്തിവീശി. ഇതോടെ ആളുകൾ ചിതറിയോടി. ഇതിനിടയിൽ തന്നെയും മറ്റൊരാളെയും പോലീസ് ചാവക്കാട് സ്റ്റേഷനിലെക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് അനസ് പറയുന്നത്.

പോലീസ് സ്റ്റേഷനിലെത്തിച്ച് കൈയ്ക്കും കാലിനും കഴുത്തിനും അടിച്ചു. മർദന വിവരം പുറത്ത് പറയരുതെന്ന് പോലീസ് ഭീഷണിപെടുത്തിയെന്നും അനസ് ആരോപിക്കുന്നു. എന്നാൽ, അനസിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് ചാവക്കാട് പോലീസിന്‍റെ വിശദീകരണം.

Kerala

തൃശൂരില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടില്‍ മോഹിത്തിന്‍റെ ഭാര്യ ശില്പ (30), മകന്‍ അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്. മോഹിത്തിന്‍റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നു.

രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

അമല മേരി റാണി സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ ഫോണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Kerala

തൃശൂർ റെയിൽവേ പാർക്കിംഗിലെ തീപിടിത്തം; സ്ഥലത്ത് പരിശോധന നടത്തി ഡിജിപി

തൃശൂർ: വൻ തീപിടിത്തമുണ്ടായ തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.'-ഡിജിപി പറഞ്ഞു.

റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.

ഇന്ന് രാവിലെയാണ് ആറരയോടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.

ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.

Kerala

തൃശൂർ റെയിൽവേ പാർക്കിംഗിൽ വൻ തീപിടിത്തം

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ ബൈക്ക് പാർക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.

റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കറുത്ത കട്ടിപ്പുക മുകളിലേക്ക് ഉയർന്നത് കിലോമീറ്റർ ദൂരെ വരെ കണ്ടിരുന്നു. തൃശൂരിനുപുറമേ ജില്ലയിലെ മറ്റു സ്ഥലങ്ങളിൽനിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

റെയിൽവേ സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള വലിയ മരത്തിനും തീ പിടിച്ചു. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ വഴിയിലൂടെയുള്ള ഗതാഗതം ഫയർഫോഴ്സും പോലീസും നിരോധിച്ചിട്ടുണ്ട്.

കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തി പടരാതിരിക്കാനുള്ള തീവ്രശ്രമവും ഫയർഫോഴ്സ് നടത്തുന്നുണ്ട്. ഇതുവരെയും ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഈ ഭാഗത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളെല്ലാം ഫയർഫോഴ്സ് നീക്കം ചെയ്തു.

ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രമാണ് കത്തിനശിച്ചത്. ഇതിനു മുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് വശങ്ങളിലൂടെയും വെന്‍റിലേഷനിലൂടെയും വെള്ളം അകത്തേക്ക് പമ്പ് ചെയ്താണ് തീയണക്കാൻ ഫയർഫോഴ്സ് ശ്രമിച്ചത്. തീപിടുത്തത്തിൽ തീ ഗോളങ്ങൾ മുകളിലേക്ക് ഉയർന്ന കാഴ്ചകളും ദൃശ്യമായിരുന്നു.

പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ കാലത്ത് ജാഗ്രതയിലാണ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. സമീപകാലത്ത് തൃശൂരിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. സമീപത്തെയും സംഭവസ്ഥലത്തെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

റെയിൽവേ ട്രാക്കിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ട്രാക്കിലേക്ക് പടർന്നിട്ടില്ല. ഈ ഭാഗത്തെ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.

പാർക്കിംഗ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകൾ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം.

ആറരയോടെയാണ് പുക ഉയർന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടർന്നു പിടിക്കുകയായിരുന്നു. റെയിൽവേ ലൈനിന്‍റെ മുകളിൽനിന്ന് ബൈക്കിലേക്ക് തീ വീണതാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കിന്റെ മുകളിലേക്കാണ് തീ വീണതെന്ന് ബൈക്ക് പാർക്കിംഗ് ഏരിയയിൽ ടിക്കറ്റ് നൽകിയിരുന്ന ജീവനക്കാരി മല്ലിക പറയുന്നു.

പെട്ടെന്ന് പുക ഉയർന്നു. ഞാൻ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്‍റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ ഞാൻ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകും’–പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂട്ടർ പാർക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാൻ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാൻ ചെന്നപ്പോഴേക്കും തീ ആളിപ്പടർന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.

Kerala

വടക്കാഞ്ചേരി കോഴ: രണ്ട് എംഎൽഎമാർക്കും പങ്കുണ്ടെന്ന് ആരോപണം

തൃശൂര്‍: വടക്കാഞ്ചേരി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ എംഎൽഎമാരായ എ.സി. മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവർക്കു പങ്കുണ്ടെന്ന ആരോപണവുമായി കോഴവിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.ഐ. ഷാനവാസ്. വള്ളത്തോള്‍നഗര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്കൂടിയാണു ഷാനവാസ്.


തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം എ.സി. മൊയ്തീന്‍റെയും സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെയും ദൂതൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ച ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറുമായി ബന്ധപ്പെട്ടെന്നാണ് ആരോപണം.

അതിനു ശേഷമാണു ഡീൽ ഉറപ്പിച്ചതെന്നും പറയുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷമുള്ള ജാഫറിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ എ.സി. മൊയ്തീന്‍റെ പങ്ക് മനസിലാകും. തന്‍റെ കൈവശമുള്ള ഫോണ്‍ സംഭാഷണം വിജിലന്‍സിനു കൈമാറും. രാഷ്‌ട്രീയമായി വിഷയത്തെ നേരിടാനാണു തീരുമാനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതി തുടരാന്‍ അനുവദിക്കില്ലെന്നും സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

Kerala

പാണഞ്ചേരിയിൽ വീണ്ടും ഭൂമികുലുക്കം, പരിഭ്രാന്തിയിൽ നാട്ടുകാർ

തൃശൂർ: പാണഞ്ചേരിയിൽ ഭൂചലന ആശങ്ക ഉയർത്തി വീണ്ടും ഭൂമിക്കടിയിൽനിന്നു പ്രകമ്പനവും ഇടിമുഴക്കത്തിനു സമാനമായ ശബ്ദവും. ഇന്നലെ രാത്രി 11:20നാണ് ശക്തമായ മുഴക്കവും ഭൂമികുലുക്കവും അനുഭവപ്പെട്ടത്. പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി, ചെന്നായ്പ്പാറ, കണ്ണാറ, പട്ടിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമികുലുക്കം നേരിട്ടു.

അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ച മുമ്പ് പീച്ചിയിലും അടുത്തുള്ള തെക്കേക്കുളം, ചെന്നായ്പാറ, താമരവെള്ളച്ചാൽ പ്രദേശങ്ങളിലും ഭൂമിക്കടിയിൽനിന്നു പ്രകന്പനം അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിനു സമാനമായ പ്രകമ്പനമാണ് ഉണ്ടായത്. ഭൂമിക്കടിയിൽനിന്നു വലിയ ശബ്ദമുണ്ടാകുകയും വീടുകളുടെ വാതിലുകൾക്കും ജനലുകൾക്കും പ്രകന്പനം ഉണ്ടാകുകയും ചെയ്തിരുന്നു.

ഭൂചലനം പരിശോധിക്കാനും മുൻകരുതൽ നൽകാനും അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്നു നാട്ടുകാർ പരാതിപ്പെട്ടു. ഭൂചലനവും മുഴക്കവും തുടർച്ചയാകുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Kerala

തൃശൂരിൽ അറസ്റ്റിലായ ആസാം സ്വദേശി എകെ 47 തോക്കു വാങ്ങാൻ ശ്രമിച്ചു

തൃശൂർ: മതവിദ്വേഷം പടർത്തുന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആസാം സ്വദേശി കയ്പമംഗലത്ത് അറസ്റ്റിൽ. ആസാം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്‌ലാം (25) ആണ് അറസ്റ്റിലായത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

രണ്ടു വർഷത്തോളമായി ചെന്ത്രാപ്പിന്നി ഭാഗത്തെ ഒരു പന്തൽ നിർമാണക്കമ്പനിയിൽ ജോലിക്കാരനാണ് ഇയാൾ. സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോൺ വഴിയും പാക്കിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫേസ്ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽനിന്നു മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

Sports

സംസ്ഥാന ഭാരോദ്വഹനം:ചാമ്പ്യന്‍ഷിപ്പിനു തുടക്കം

തൃശൂര്‍: സംസ്ഥാന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിനങ്ങളിലായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ 500ലധികം താരങ്ങള്‍ പങ്കെടുക്കും.

ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം തെരഞ്ഞെടുപ്പ് ഇവിടുത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടക്കുക.

Kerala

തൃശൂരിൽ വീണ്ടും പോലീസ് മർദനം; ആളുമാറി തല്ലിച്ചതച്ച യുവാവ് ആശുപത്രിയിൽ

തൃശൂർ: ആളുമാറി യുവാവിനെ വീട്ടിൽക്കയറി തല്ലിച്ചതച്ച് പോലീസ്. ദേഹമാസകലം പരിക്കോടെ യുവാവിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റൂർ ചാമക്കാട് പുതുകുളങ്ങര വീട്ടിൽ ശരത്തിനെ (31) ആണ് വിയ്യൂർ പോലീസ് ആളുമാറി തല്ലിച്ചതച്ചത്. നേരത്തേ കേസുകളിൽ പ്രതിയായിട്ടുള്ള ശരത് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലാതെ നല്ലനടപ്പിലാണ്. കഴിഞ്ഞദിവസം കുറ്റൂർ ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ശരത് എന്നു പേരുള്ള മറ്റൊരാളായിരുന്നു സംഘർഷമുണ്ടാക്കിയത്.

എന്നാൽ, കൂടുതൽ അന്വേഷിക്കാതെ വീട്ടിലെത്തി പോലീസ് ക്രൂരമായി മർദിച്ചെന്നാണു പരാതി. ഉത്സവത്തോടനുബന്ധിച്ചുള്ള തെയ്യം പരിപാടിയുടെ കണക്കുകൾ ശരത്തിന്‍റെ നേതൃത്വത്തിൽ പരിശോധിക്കുന്നതിനിടെയാണ് ഏഴു പോലീസുകാരെത്തി മർദിച്ചത്. ദേഹമാസകലം ലാത്തിയടിയേറ്റു. ഉത്സവത്തിനിടെ സംഘർഷത്തെക്കുറിച്ചു പറഞ്ഞതോടെ താനല്ലെന്നു പറഞ്ഞിട്ടും മർദനം തുടർന്നു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റു പൊട്ടിയ നിലയിലാണ്.

ഇവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കു നേരേയും അതിക്രമമുണ്ടായി. വീട്ടിലെ സ്ത്രീകളോടും പെണ്‍കുട്ടികളോടും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. മർദനമേറ്റ ശരത് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരമാകെ അടിയേറ്റതുമൂലം നീരുവന്ന നിലയിലാണ്. ആശുപത്രിയിൽ പ്രവേശിച്ചതിനുപിന്നാലെ പോലീസെത്തി ആളു മാറിയതാണെന്നു പറഞ്ഞെന്നും എന്നാൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ശരത് പറഞ്ഞു.

Kerala

ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു; കോൺഗ്രസുകാരിയായി തുടരും: ലാലി ജെയിംസ്

തൃശൂർ: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായിരിക്കുമെന്നും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി പറഞ്ഞു.

താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ലെന്നും പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. പാർട്ടി നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡൻന്‍റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.

കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്‍റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല. കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ലാലി പ്രതികരിച്ചു.

പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ലാലി പറഞ്ഞു.

പക്ഷേ തൻറെ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാനായില്ല. പാർട്ടി ഫണ്ട് നിജി ജസ്റ്റിൻ നൽകിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നത് പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ലാലി ജെയിംസ് ആവർത്തിച്ചു.

അതേസമയം, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് കൗൺസിലർ ലാലി ജെയിംസിനെതിരായ നടപടി. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാതെയുള്ള വാർത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.

കോർപറേഷൻ മേയർ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിൻഡിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലിൽ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു നിജി ജസ്റ്റിൻ എന്നും ചില നേതാക്കൾ മാത്രം ചേർന്നാണ് അവരെ മേയറാക്കാൻ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമർശനം ഉന്നയിച്ചത്.

 

Kerala

കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ വി.വി രാജേഷ് മേയറായി ചുമതലയേറ്റു. കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസും (യുഡിഎഫ്) കൊച്ചിയിൽ വി.കെ. മിനിമോളും (യുഡിഎഫ്) പുതിയ മേയർമാരായി. തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ (യുഡിഎഫ്) മേയറായി അധികാരമേറ്റു. കോഴിക്കോട് ഒ. സദാശിവൻ (എൽഡിഎഫ്) കണ്ണൂരിൽ പി. ഇന്ദിര (യുഡിഎഫ്) എന്നിവരും മേയർമാരായി ചുമതലയേറ്റു.

ചരിത്രത്തിൽ ഇടം നേടി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറായി പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊടുങ്ങാന്നൂർ വാർഡിൽനിന്നാണു രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽനിന്നു വിജയിച്ച ബിജെപിയുടെ ജി.എസ്. ആശാനാഥും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. 100 കൗണ്‍സിലർമാരുള്ള കോർപറേഷനിൽ കണ്ണമൂല വാർഡിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പാറ്റൂർ രാധാകൃഷ്ണന്‍റെ പിന്തുണയോടെ 51 വോട്ട് നേടിയാണ് രാജേഷ് മേയറായത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു മത്സരിച്ച ജി.എസ്. ആശാനാഥിന് 50 വോട്ട് ലഭിച്ചു. യുഡിഎഫിന്‍റെ രണ്ടു വോട്ടുകൾ അസാധുവായി.

കൊല്ലത്ത് ആദ്യമായ് യുഡിഎഫ്

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയറായി താമരക്കുളം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി എ.കെ. ഹഫീസ് ചുമതലയേറ്റു. ഡെപ്യൂട്ടി മേയറായി തങ്കശേരി ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. 25 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ കോർപറേഷൻ രൂപീകരണത്തിനുശേഷം ആദ്യമായാണ് യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.

കൊച്ചിയിൽ മിനിമോൾ

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയറായി യുഡിഎഫിന്‍റെ അഡ്വ. വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയറായി ദീപക് ജോയി എന്നിവര്‍ അധികാരമേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍റേതുള്‍പ്പെടെ 48 വോട്ട് നേടിയാണ് ഇരുവരും വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 22ഉം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആറും വോട്ടുകള്‍ വീതം ലഭിച്ചു.

രണ്ടര വര്‍ഷത്തേക്കാണ് ഇരുവരും അധികാരമേറ്റത്. തുടര്‍ന്ന് എ ഗ്രൂപ്പുകാരിയായ ഷൈനി മാത്യുവും ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാറും മുന്‍ ധാരണ പ്രകാരം മേയറും ഡെപ്യൂട്ടി മേയറുമാകും.

തൃശൂരിൽ യുഡിഎഫിന്‍റെ ആദ്യ വനിതാ മേയർ

തൃശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷന്‍റെ പത്താമത്തെ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു. കോണ്‍ഗ്രസിലെ എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റു. തൃശൂരിൽ യുഡിഎഫിന്‍റെ ആദ്യ വനിതാ മേയർ കൂടിയാണ് ഡോ. നിജി ജസ്റ്റിൻ. യുഡിഎഫിന്‍റെ മേയർ സ്ഥാനാർഥിയായ ഡോ. നിജി ജസ്റ്റിനു 35 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എൽ. റോസി 13 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടു വോട്ടുകളും നേടി. സ്വതന്ത്രരായ റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ട് ചെയ്തു.

എൽഡിഎഫിന് കോഴിക്കോട് മാത്രം

കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ. സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഇടതുമുന്നണി വോട്ടുകള്‍ അസാധുവായി. എൽഡിഎഫിലെ ഡോ.എസ്‌.ജയശ്രീ ഡപ്യൂട്ടി മേയറായി. തടമ്പാട്ടുതാഴം ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് സിപിഎം നോർത്ത്‌ ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്‌.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂരിന്‍റെ ടി. ഇന്ദിര

കണ്ണൂർ: കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ ടി. ഇന്ദിര ചുമതലയേറ്റു. മുൻ ഡപ്യൂട്ടി മേയറും കൂടിയായിരുന്ന ഇന്ദിര 56 അംഗ കൗണ്‍സിലില്‍ 36 പേരുടെ പിന്തുണ യോടെയാണ് മേയർ പദവിയിലെത്തിയത്. ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാൽ ഒരു ബാലറ്റ് അസാധുവായി. യുഡിഎഫിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

Kerala

പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് അടിച്ചുകൊന്നു

പേരാമംഗലം(തൃശൂർ): പേരാമംഗലത്തു മദ്യലഹരിയിൽ പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. പേരാമംഗലം കാട്ടിലേത്ത് പ്രേമദാസൻ (58)ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍റെ മകനായ മഹേഷിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു.

25നു വൈകിട്ട് ആറുമണിയോടെ പേരാമംഗലം-വരടിയം റോഡിൽ നട്ടാക്ക് പാടത്തിനുസമീപമാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രേമദാസനെ ഉടൻതന്നെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്തുമണിയോടെ മരിച്ചു.

കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവസ്ഥലത്തു പ്രേമദാസന്‍റെ വളർത്തുനായയെയും ചത്തനിലയിൽ കണ്ടെത്തി.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Kerala

'വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ല, യാത്രാരേഖകള്‍ പരിശോധിക്കാം': ലാലിയെ തള്ളി ഡോ. നിജി ജസ്റ്റിന്‍

തൃശൂര്‍: മേയര്‍ പദവി പണം നല്‍കി സ്വന്തമാക്കിയതാണെന്ന കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്‍റെ ആരോപണം തള്ളി മേയര്‍ സ്ഥാനാര്‍ഥി ഡോ. നിജി ജസ്റ്റിന്‍. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും.

താന്‍ 28 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില്‍ ചുമതലകള്‍ വഹിച്ചുവരുന്നയാളാണ്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ലെന്നും 1999 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും അവർ പറഞ്ഞു.

നിജി ജസ്റ്റിന്‍ മേയര്‍ ആയത് പണം നല്‍കിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ലാലിയുടെ വെളിപ്പെടുത്തലിനെതിരെ തന്‍റെ യാത്ര വിവരങ്ങൾ അന്വേഷിക്കാമെന്നും വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാനില്ലെന്നും മേയര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടുമെന്നും അതില്‍ കൂടുതലും കിട്ടാന്‍ സാധ്യതയുള്ളതായും നിജി കൂട്ടിച്ചേർത്തു.

Kerala

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

തൃശൂര്‍: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കുംപാട്ടുകരയിൽ നിന്നുള്ള കൗൺസിലറായ നിജി തൃശൂർ ഡിസിസി വൈസ് പ്രസിഡന്‍റാണ്. അതേസമയം, എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും.

പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും പാർലമെന്‍ററി പാർട്ടിയുടേതാണ് തീരുമാനമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

Kerala

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 14ന് തിരിതെളിയും

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14നു തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ തിരിതെളിയും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 18ന് സമാപനസമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.

മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം എന്നിവ പ്രധാന വേദിയിൽ അരങ്ങേറും. സംസ്കൃത കലോത്സവം 13-ാം വേദിയായ ജവഹർ ബാലഭവനിലും അറബിക് കലോത്സവം 16, 17 വേദികളായ സിഎംഎസ് എച്ച്എസ്എസിലും നടക്കും. പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല. ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിലാണ് രജിസ്ട്രേഷൻ. ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.

മന്ത്രിമാരായ ആർ. ബിന്ദു, വി. ശിവൻകുട്ടി എന്നിവരാണു മുഖ്യ രക്ഷാധികാരികൾ. മന്ത്രി കെ. രാജനാണു സംഘാടകസമിതി ചെയർമാൻ. എ.സി. മൊയ്തീൻ എംഎൽഎ - പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്- ജനറൽ കോ-ഓർഡിനേറ്റർ എന്നിവരും നേതൃത്വം നൽകും.

കലോത്സവ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റും സന്ദർശിക്കാമെന്ന് മന്ത്രി പറഞ്ഞു. അനിൽ ഗോപൻ തയാറാക്കിയ ലോഗോയും മന്ത്രിമാർ ചേർന്നു പ്രകാശനം ചെയ്തു.

 

Kerala

യുവതി വീടീനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

തൃശൂർ: യുവതിയെ വീടീനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃപ്രയാറിൽ തയ്യൽ കട നടത്തുകയാണ് സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് മകളും പോയതിനാല്‍ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ വാതിൽ തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു.

Kerala

കെപിപിഎ സംസ്ഥാന സമ്മേളനം തൃശൂരിൽ

തൃശൂർ: സർക്കാരിതരമേഖലയിലെ ഫാർമസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാനസമ്മേളനം 20, 21 തീയതികളിൽ പേൾ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും.

20ന് ഉച്ചയ്ക്കു രണ്ടിനു തൃശൂർ പ്രസ് ക്ലബ് ഹാളിൽ ‘ഔഷധമേഖലയിലെ അശാസ്ത്രീയപ്രവണതകൾ’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ആരോഗ്യകേരളം ഡിപിഎം ഡോ.പി. സജീവ് കുമാർ ഉദ്ഘാടനം ചെയ്യും.

കെപിപിഎ പ്രസിഡന്‍റ് കെ.വി. പങ്കജാക്ഷൻ, മുൻ ഫാർമസി കൗണ്‍സിൽ എക്സിക്യുട്ടീവ് ടി.പി. രാജീവൻ, കെപിപിഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഗലീലിയോ ജോർജ്, ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി അനലിസ്റ്റ് കെ. അബ്ദുൾ നാസർ, എം.പി. സുരേന്ദ്രൻ, സനൽ സി. ആലപ്പുഴ, കെപിപിഎ സംസ്ഥാന സെക്രട്ടറി ടി. സുഹൈബ് എന്നിവർ പ്രസംഗിക്കും.

21നു രാവിലെ 10.30ന് പേൾ റീജൻസി ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധിസമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും.

Kerala

തൃശൂരിൽ ബിഎംബിസി നിലവാരത്തില്‍ നിർമിച്ച പാലം തകർന്നുവീണു

തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മനൂര്‍ മാഞ്ചിറക്കലിൽ ബിഎംബിസി നിലവാരത്തില്‍ നിർമിച്ച പാലം തകർന്നുവീണു. ഉച്ചയോടെ ആയിരുന്നു പാലം തകർന്നത്. 2018 മാര്‍ച്ചില്‍ ആയിരുന്നു 13 കോടി രൂപ ചെലവഴിച്ച് പാലം നിർമിച്ചത്.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് റോഡിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതേ തുടർന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു. റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.

റോഡിലെ മണ്ണ് പൂര്‍ണമായി തോട്ടിലേക്ക് ഇടിഞ്ഞു വീണ് വെള്ളത്തിന്‍റെ ഒഴുക്ക് തടസപെട്ടത് നെല്‍ കര്‍ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മൂന്നുമാസം മുമ്പ് പാലത്തിന്‍റെ സമീപം 25 മീറ്ററോളം ഭാഗം ഇടിഞ്ഞിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

 

Kerala

ധനകാര്യ സ്ഥാപനം വീടൊഴിയാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ജീവനൊടുക്കി

തൃശൂർ: ചാലക്കുടിയിൽ ധനകാര്യ സ്ഥാപനം വീടൊഴിയാൻ സമ്മർദം ചെലുത്തിയതിന് പിന്നാലെ 64കാരൻ ജീവനൊടുക്കി. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് ആത്മഹത്യ ചെയ്തത്.

ധനകാര്യ സ്ഥാപനത്തിൽ സോമസുന്ദര പണിക്കർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിന്‍റെ പേരിലാണ്. ഇതേ തുടർന്ന് വീടൊഴിയാൻ ആവശ്യപ്പെട്ട് സോമസുന്ദര പണിക്കർക്ക് സമ്മർദമുണ്ടായിരുന്നതായാണ് വിവരം.

 

Kerala

പാലിയേക്കര ടോൾ പിരിവ്; സുപ്രീംകോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി: തൃശൂർ പാലിയേക്കര ടോൾ പിരിവ് പുനഃരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒക്ടോബര്‍ 17ന് ആണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താത്പര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്തിന്‍റെ പ്രധാന വാദം.

Kerala

തൃശൂരിൽ പ്ലസ് ടു വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു

തൃശൂര്‍: പ്ലസ് ടു വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്‍റെ മകള്‍ സോന(17)യാണ് മരിച്ചത്.

പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ് ടു വിദ്യാർഥിനിയാണ് സോന. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്.

ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് സോനയെ ആശുപ്രതിയില്‍ എത്തിച്ചത്. ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: ഷേർളി. സഹോദരങ്ങള്‍: ഷംന, സജ്‌ന.

Sports

അക്വാട്ടിക്സ്, വോളിബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ

തൃശൂർ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്വാട്ടിക്സ്, വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഫെബ്രുവരി 11 മുതൽ മാർച്ച് ഒന്നുവരെ തൃശൂരിൽ നടത്താൻ തീരുമാനിച്ചതായി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗവും സ്പോർട്സ് സബ് കമ്മിറ്റി കൺവീനറുമായ അഡ്വ. ജി. സുഗുണൻ അറിയിച്ചു.

അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ഫുട്ബോൾ, വോളിബോൾ മത്സരങ്ങളാണ് സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ഫുട്ബോൾ, അത്‌ലറ്റിക്സ് മത്സരങ്ങൾ എറണാകുളത്തും യൂണിവേഴ്സിറ്റി അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് തൃശൂരിൽ ഫെബ്രുവരി 11 നും വോളിബോൾ ടൂർണമെന്‍റ് ഫെബ്രുവരി 17 നും നടക്കും.

ഫുട്ബോൾ ടൂർണമെന്‍റ് ഫെബ്രുവരി 22 നും അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിലും അരങ്ങേറും.

Kerala

തൃശൂരിൽ എൽഡിഎഫ് ഗ്രാഫ് താഴോട്ട്

തൃശൂർ: കോർപറേഷനൊഴികെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തവണയും എൽഡിഎഫിനാണു മുൻതൂക്കമെങ്കിലും, കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റവുമായി താരതമ്യപ്പെടുത്തിയാൽ ഇത്തവണത്തെ ഫലം എൽഡിഎഫിനേകിയതു കടുത്ത നിരാശ.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എൽഡിഎഫിന്‍റെ ഭൂരിപക്ഷഗ്രാഫ് കുതിച്ചതു താഴേക്ക്. എൽഡിഎഫ് സർക്കാരിന്‍റെ തുടർഭരണനേട്ടങ്ങൾ ഉയർത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ജില്ലയിൽ ഏശിയില്ല. മറിച്ച്, ചർച്ചയായതു കരുവന്നൂരും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളും തെരഞ്ഞെടുപ്പുകാലത്തെ പീഡനക്കേസ് കുതന്ത്രവും ശബരിമലക്കൊള്ളയും നേതാക്കളുടെ അനധികൃത സ്വത്തുസന്പാദനവുമൊക്കെയാണ്.

ഇത്തവണ തെരഞ്ഞെടുപ്പിൽ എതിരാളികളാരും ഇതിലൊരന്പും തൊടുത്തില്ലെങ്കിലും മുറിവേറ്റ ജനം അവസരം കിട്ടിയപ്പോൾ തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള എൽഡിഎഫിന്‍റെ ഭരണനേട്ട, വികസന പ്രചാരണങ്ങൾക്ക് ഊതിവീർപ്പിച്ച ബലൂണിന്‍റെ വിലപോലും വോട്ടർമാർ നല്കിയില്ല. സംസ്ഥാന സർക്കാരിനോടുള്ള അമർഷവും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പുമാണ് തൃശൂർ നല്കിയതെന്നാണു വിലയിരുത്തൽ.

കോർപറേഷനിൽ കഴിഞ്ഞതവണ 25 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 13ലേക്കു കൂപ്പുകുത്തിയപ്പോൾ ബിജെപി ആറിൽനിന്ന് എട്ടിലേക്കുയർന്നു. യുഡിഎഫിന്‍റെ 24 സീറ്റുകൾ 33 സീറ്റുകളായി. കഴിഞ്ഞതവണയും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന എൽഡിഎഫ് കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വ്യക്തിയെ മേയറാക്കിയാണ് ഭരണം പിടിച്ചത്.

കോർപറേഷനിൽ റോജി എം. ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ്, മുൻസ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പ്രചാരണം. മൊത്തം 56 ഡിവിഷനുകളുള്ളതിൽ 28 വനിതാ സംവരണ സീറ്റുകളായിരുന്നു. ഇവരെക്കൂടാതെ നാലു വനിതകളെക്കൂടി യുഡിഎഫ് ജനറൽ സീറ്റിൽ മത്സരിപ്പിച്ചു. ഇതിൽ മൂന്നുപേർ ജയിച്ചു. കഴിഞ്ഞതവണത്തേക്കാൾ രണ്ടു സീറ്റുകൾ ബിജെപിക്കു കൂടുതൽ ലഭിച്ചതോടെ കേന്ദ്രപദ്ധതികൾ ഉയർത്തിയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രചാരണതന്ത്രങ്ങൾ തെരഞ്ഞെടുപ്പിൽ ഫലംകണ്ടുവെന്നുവേണം കരുതാൻ.

ജില്ലയിലെ ഏഴു മുനിസിപ്പാലിറ്റികളിൽ ഇത്തവണയും അഞ്ചെണ്ണം എൽഡിഎഫ് നിർത്തി. എന്നാല്‌ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് നേരിട്ടതു കടുത്ത പതനമാണ്. ജില്ലയിലെ ആകെ 86 പഞ്ചായത്തുകളിൽ എൽഡിഎഫ് നേടിയത് 45 മാത്രം.

കഴിഞ്ഞതവണ കട്ടയ്ക്കൊപ്പം നിന്ന 24 പഞ്ചായത്തുകൾ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് 35 പഞ്ചായത്തുകൾ നേടി. എൻഡിഎ ഒരു പഞ്ചായത്തും. ജില്ലാ പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളും മൂന്നു ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിനു നഷ്ടപ്പെട്ടു.

  • തൃശൂർ
  • കോർപറേഷൻ
    ഭരണം: യുഡിഎഫ്
    ആകെ സീറ്റ്: 56
    എൽഡിഎഫ്: 13
    യുഡിഎഫ്: 33
    എൻഡിഎ: 08
    സ്വതന്ത്രർ: 02
  • നഗരസഭകൾ: 07
    എൽഡിഎഫ്: 05
    യുഡിഎഫ്: 02
    എൻഡിഎ: 0
  • ജില്ലാ പഞ്ചായത്ത്
    ഭരണം: എൽഡിഎഫ്
    ആകെ സീറ്റ്: 30
    എൽഡിഎഫ്: 21
    യുഡിഎഫ്: 09
    എൻഡിഎ: 0
  • ബ്ലോക്ക് പഞ്ചായത്തുകൾ:16
    എൽഡിഎഫ്: 10
    യുഡിഎഫ്: 05
    എൻഡിഎ: 00
    ഭൂരിപക്ഷമില്ല: 01
  • ഗ്രാമപഞ്ചായത്തുകൾ: 86
    എൽഡിഎഫ്: 45
    യുഡിഎഫ്: 35
    എൻഡിഎ: 01
    ഭൂരിപക്ഷമില്ല: 05

Kerala

പറപ്പൂക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ പിടിയിൽ  

തൃശൂർ: പറപ്പൂക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേര്‍ പിടിയിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്ത്, പോപ്പി എന്നറിയപ്പെടുന്ന വിബിൻ, ഗിരീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കൊലപാതകം.

പറപ്പൂക്കര സ്വദേശി അഖിൽ ആണ് കൊല്ലപ്പെട്ടത്. ‌രോഹിത്തിന്‍റെ സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം. രാത്രി 8.45ഓടെ അഖിലിന്‍റെ വീടിന് മുന്നിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം.

 

 

Kerala

തൃശൂരിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

തൃശൂർ: പറപ്പൂക്കരയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസി രോഹിത്തിന്‍റെ കുത്തേറ്റാണ് അഖിൽ കൊല്ലപ്പെട്ടത്. അഖിലിന്‍റെ വീടിന് മുൻപിലെ റോഡിലായിരുന്നു സംഭവം.

രോഹിത്തിന്‍റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രകോപിതനായ രോഹിത് അഖിലിനെ കുത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Kerala

തളിക്കുളം ഗ്രാമപഞ്ചായത്തിൽ കള്ളവോട്ട്; ടെൺഡേർഡ് വോട്ട് ചെയ്ത് യഥാർഥ വോട്ടർ

തൃശൂർ: തളിക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തി. മൂന്നാം വാർഡിലെ ബൂത്ത് നമ്പർ രണ്ടിലാണ് കള്ളവോട്ട് നടന്നത്. അറക്കവീട്ടിൽ മൊഹ്‌സിനയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി കണ്ടെത്തിയത്.

മൊഹ്സിന രാവിലെ 8.30ഓടെ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് കള്ളവോട്ട് നടന്നതായി തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് കുറ്റകരമായ വീഴ്ചയാണുണ്ടായത്.

ഇതേ തുടർന്നുണ്ടായ അനശ്ചിതത്വത്തിനൊടുവിൽ യഥാർഥ വോട്ടർക്ക് ബാലറ്റ് പേപ്പർ നൽകി ടെൺഡേർഡ് വോട്ട് ചെയ്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വോട്ട് ലഭിക്കുന്ന രണ്ട് സ്ഥാനാർഥികൾക്ക് തുല്യ വോട്ടാണെങ്കിൽ മാത്രമാണ് കവറിലാക്കി സൂക്ഷിച്ച വോട്ട് എണ്ണുക.

Kerala

സമ്മദിദാന അവകാശം രേഖപ്പെടുത്താൻ ബാങ്കോക്കിൽ നിന്നും പറന്നെത്തി എം.എ. യൂസഫലി

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ ബാങ്കോക്കിൽ നിന്നും പറന്നെത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ബാങ്കോക്കിലെ ബിസിനസ് തിരക്കുകൾക്കിടെയിൽ നിന്നുമാണ് ജന്മനാടായ നാട്ടികയിൽ അദ്ദേഹമെത്തിയത്.

ബാങ്കോക്കിൽ ലുലുവിന്‍റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം തായലാൻഡ് വാണിജ്യ മന്ത്രി നിർവഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്.

ഉച്ചയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം.എ. യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എംഎൽപി സ്കൂളിൽ വൈകിട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

യൂഡിഎഫ് സ്ഥാനാർഥിയായ കെ.എ. ഷൗക്കത്തലി, ബിജെപി സ്ഥാനാർഥി പി.വി. സെന്തിൽ കുമാർ, എൽഡിഎഫ് സ്ഥാനാർഥി എ.പി. മുരളി എന്നിവർ ബൂത്തിന് മുന്നിൽ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർഥികളോട് കുശലാന്വേഷണം നടത്തി പിന്നീട് വോട്ട് രേഖപ്പെടുത്തിയാണ് ബൂത്തിൽ നിന്ന് അദ്ദേഹം പുറത്തേക്കിറങ്ങിയത്.

 

 

Kerala

വടക്കാഞ്ചേരിയിൽ കള്ളവോട്ടിന് ശ്രമം; ഒരാൾ പിടിയിൽ

തൃശൂര്‍: വടക്കാഞ്ചേരി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. വടക്കാഞ്ചേരി നഗരസഭയിലെ 20ാം ഡിവിഷനിലാണ് സംഭവം. മങ്കര തരു പീടികയിൽ അൻവർ(42) ആണ് പിടിയിലായത്. പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതിയിൽ ഇയാളെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

മങ്കര സ്വദേശിയായ അൻവറിന് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ വോട്ട് ചെയ്ത അൻവര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ കൈയിലെ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം പാളിയത്.

Latest News

Up