x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഴയറിവുകളില്‍ പഠിക്കാനുണ്ടേറെ


Published: December 20, 2025 05:33 PM IST | Updated: December 20, 2025 05:33 PM IST

തോട്ടുമീനുകളെപ്പറ്റിയും അവയെ പിടിക്കുന്ന പരമ്പരാഗത രീതികളെപ്പറ്റിയും നാമവശേഷമായ മത്സ്യവംശങ്ങളെപ്പറ്റിയും കേരളത്തിലാദ്യമായൊരു പഠനം നടക്കുന്നു.

തോടരിക് വാട്സാപ്പ് ഗ്രൂപ്പ് പരിസ്ഥിതി സംഘടനയായ സീക്കുമായി സഹകരിച്ചാണ് പയ്യന്നൂരും പരിസരങ്ങളിലുമായി സര്‍വേ നടത്തുന്നത്. നാടന്‍ മത്സ്യങ്ങളുടെ വംശനാശം എങ്ങിനെ തടയാമെന്നും മത്സ്യ ഉദ്പാദനം എങ്ങിനെ വര്‍ധിപ്പിക്കാമെന്നതിനെപ്പറ്റിയും ഇവര്‍ പഠനം നടത്തി.

അതിഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളാണ് പുഴകളും തോടുകളും നേരിടുന്നത്. പുഴയെന്നത് കേവലം ജലപ്രവാഹമല്ലെന്നും അനേകം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും ഓര്‍മിക്കേണ്ടതുണ്ട്.

മത്സ്യ ഉദ്പാദനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പലതും വിപരീതഫലമാണ് നല്‍കുന്നത്. ഉള്‍നടന്‍ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെ അടുപ്പുകള്‍ പലദിവസങ്ങളിലും പുകയാത്ത അവസ്ഥയിലാണുള്ളത്.

തോടുകളില്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് പഠനം നടത്തിയതെന്ന് തോടരിക് ഗ്രൂപ് കണ്‍വീനര്‍ സി. ദിവാകരന്‍ പറയുന്നു.

പലവിധ കാരണങ്ങളാല്‍ നമുക്ക് നഷ്ടപ്പെട്ട നാടന്‍ മത്സ്യ ഇനങ്ങളെയും അവ നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങളും ഇവയുടെ സ്ഥാനത്തേക്ക് കുടിയേറിയ വിദേശ മത്സ്യഇനങ്ങളെയും തോട്ടുമീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുമുള്ള പഠനമാണ് സീക്കുമായി സഹകരിച്ച് മുപ്പതോളം പേര്‍ നടത്തിയത്.

ബെന്‍റുകളും ജോയിന്‍റുകളുമിട്ട് വെള്ളം കയറാതാക്കിയ പിവിസി പൈപ്പുകളും കാറിന്‍റെയും ലോറിയുടെയും കാറ്റുനിറച്ച ട്യൂബുകളുമുപയോഗിച്ചുണ്ടാക്കിയ നാലുപേര്‍ക്ക് കയറാവുന്ന തോണിയുണ്ടാക്കിയായിരുന്നു വെള്ളത്തിലെ പഠനം.

മൂന്നുമാസത്തെ മത്സ്യ നിരീക്ഷണത്തിനും സര്‍വേയ്ക്കും ശേഷം പുഴയറിവുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.

കവ്വായിപ്പുഴയുടെ പ്രധാന കൈവഴിയായ വെള്ളൂര്‍പ്പുഴയിലെ നാടന്‍ മീനുകളെക്കുറിച്ചും അവയെ വെറും കൈകൊണ്ട് പിടിച്ചെടുക്കുന്ന പരമ്പരാഗത രീതികളെക്കുറിച്ചും അരനൂറ്റാണ്ടിലേറെക്കാലത്തെ പുഴയറിവുകളുള്ളവരാണ് അനുഭവങ്ങള്‍ പങ്കുവച്ചത്.

നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു

കരിങ്കുഴി പാലത്തിന് കീഴില്‍ നടത്തിയ പുഴയറിവ് പങ്കുവയ്ക്കല്‍ പരിപാടിയില്‍ മീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുള്ള നാട്ടറിവുകളാണ് പ്രധാനമായും പങ്കുവയ്ക്കപ്പെട്ടത്.

വെള്ളൂര്‍ പുഴയില്‍ ഒരു കാലത്ത് സുലഭമായിരുന്ന മണക്കൊട്ടന്‍, കരിങ്കുരുടന്‍ എന്നീ മീനുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായതായും നാടന്‍ മുഷുവും കാടനും പുല്ലനും(കുറുവ) അത്യപൂര്‍വ മത്സ്യങ്ങളായി മാറിയതായും പഠനത്തില്‍ കണ്ടെത്തി.

ആഫ്രിക്കന്‍ മുഷുവാണ് നാടന്‍ മുഷുവിനെ ഇല്ലാതാക്കിയത്. അതേസമയം തിലോപ്പിയ, ആഫ്രിക്കന്‍ മുഷു, വിയറ്റ്‌നാം കയ്ചല്‍, അനാബസ് എന്നീ അധിനിവേശ മത്സ്യങ്ങള്‍ കൂടിവരുന്നതായും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.

മുന്‍കാലങ്ങളില്‍ സുലഭവും ഇന്ന് അസുലഭവുമായിക്കൊണ്ടിരിക്കുന്ന നാടന്‍ കയ്ചലും (വരാല്‍) വിയറ്റ്‌നാം കയ്ചലുമായി ക്രോസിംഗ് നടക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.

മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിക്ഷേപിക്കപ്പെടുന്ന വിദേശയിനങ്ങള്‍ നാടന്‍ കയ്ചലിന്‍റെ വംശശുദ്ധിയും നിലനില്‍പ്പുതന്നെയും അപകടത്തിലാക്കിയിരിക്കുകയാണെന്ന ആശങ്കയാണ് ചര്‍ച്ചയിലുയര്‍ന്നത്.

മുപ്പതോളം ശുദ്ധജലമത്സ്യങ്ങള്‍ സുലഭമായിരുന്നിടത്ത് പതിനഞ്ചോളം മത്സ്യങ്ങളേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ എന്നും കേരളത്തിലെ തനതുമത്സ്യമായ മഞ്ഞളേട്ടയുടെ(മഞ്ഞക്കൂരി) എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ദിവാകരന്‍ പറഞ്ഞു.

അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന 23 ഇനം നാടന്‍ മത്സ്യങ്ങളുടെ ഫോട്ടോയെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.

 

K-Rail Survey

സുസ്ഥിരമായ മത്സ്യബന്ധനത്തിനും പുഴയുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന "തോടരിക്' കൂട്ടായ്മ കഴിഞ്ഞ മൂന്നുമാസമായി കരിങ്കുഴിപ്പുഴയില്‍ നടത്തിവരുന്ന മത്സ്യ വൈവിധ്യത്തിന്‍റെ സര്‍വേയുടെ ഭാഗമായാണ് പുഴയറിവുകള്‍ പങ്കുവച്ചത്.

ഡോ. ഇ. ഉണ്ണികൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സീക്ക് ഡയറക്ടര്‍ ടി.പി. പദ്മനാഭന്‍, വി.സി. ബാലകൃഷ്ണന്‍, വിക്കിപീഡിയ പ്രവര്‍ത്തകന്‍ മനോജ് കരിങ്ങാമടം തുടങ്ങിയവര്‍ സംസാരിച്ചു.

പരിഹാരത്തിനുള്ള പ്രതിവിധികള്‍

പല മത്സ്യയിനങ്ങളും അപ്രത്യക്ഷമാകാനും അത്യപൂര്‍വമായി മാറാനും ഇടയായിട്ടുണ്ടെങ്കിലും ഈ പോരായ്മ നികത്താനുള്ള പരിഹാര മാര്‍ഗങ്ങളും പഠനത്തിന്‍റെയും സര്‍വേയുടെയും ഫലമായി പുറത്തുവന്നിട്ടുണ്ട്. തോടുകളും പുഴകളും സംരക്ഷിക്കാന്‍ നടപടിവേണമെന്നതാണ് അതില്‍ പ്രധാനം.

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് പകരം നാടന്‍ മത്സ്യങ്ങളുടെ പ്രജനനത്തിലായി കണ്ടലുകളും കൈതകളും വച്ച് പിടിപ്പിക്കണം. തോടരികുകളില്‍ മത്സ്യങ്ങള്‍ക്ക് മുട്ടയിടാനുള്ള സാഹചര്യമില്ലാതാക്കുന്ന കയര്‍ ഭൂവസ്ത്രം വിരിക്കുന്നത് ഒഴിവാക്കി സ്വാഭാവിക ആവാസ വ്യവസ്ഥയുണ്ടാക്കണം.

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ മാത്രം പോരാ അവയ്ക്ക് വളരാനുള്ള അനുകൂല സാഹചര്യവും ഉണ്ടാകണം. മാത്രമല്ല പോഷക സമൃദ്ധമായ നാടന്‍ മത്സ്യയിനങ്ങളുടെ അന്തകരായി മാറുന്ന ഹൈബ്രിഡ് ഇനങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളും വേണമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

മഴവെള്ളമൊഴുകിപോകാനായി നിര്‍മിച്ച ഓടകളിലേക്ക് ഹോട്ടലുകളും തട്ടുകടകളും ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ പുഴയിലേക്കാണ് എത്തുന്നത്. ഈയവസ്ഥ മാറ്റി ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളിലൂടെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കണം.

ഫാക്ടറികളില്‍ നിന്നെത്തുന്ന മലിനജലം മത്സ്യസമ്പത്തിന് വലിയ ഭീഷണിയും മത്സ്യത്തൊഴിലാളികള്‍ക്ക് ത്വക് രോഗങ്ങളും പരത്തുന്നു. നിലവില്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ന്നതായാണ് സര്‍വേയുടെ കണ്ടെത്തല്‍.

Tags : Todays Story Feature

Recent News

Up