x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലമുക്കിലെ ചക്കവിപ്ലവം


Published: November 12, 2025 12:06 PM IST | Updated: November 12, 2025 12:06 PM IST

ആർക്കും വേണ്ടാതെ പറമ്പിൽ കിടന്നു പോകുന്ന ചക്കയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ വിസ്മയക്കലവറ തീർക്കുകയാണ് തങ്കച്ചൻ യോഹന്നാൻ. സ്റ്റാർ ജാക്ക് ബ്രാൻഡിൽ അറുപതോളം ചക്കവിഭവങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്.

48 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2018ൽ നാട്ടിൽ തിരിച്ചെത്തിയതോടെ ഏതു മേഖല തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു തങ്കച്ചൻ. പ്രമേഹ രോഗികൾക്ക് ആശ്വാസകരമായി എന്തെങ്കിലും കണ്ടുപിടിക്കണമെന്ന ചിന്തയായിരുന്നു ആദ്യം.

പിന്നീട്, ചക്കയിൽനിന്നുള്ള മൂല്യവർധിത ഉത്പനങ്ങൾ വിപണിയിൽ എത്തിച്ചാലോയെന്ന ചിന്തവന്നു. ഇതോടെ, പരിസ്ഥിതി പ്രവർത്തകനും ഏഴംകുളം പഞ്ചായത്ത് അംഗവുമായ ബാബു ജോണിന്‍റെ സഹായത്തോടെ വ്യവസായ വകുപ്പിനെ സമീപിച്ചു.

ഇവിടെനിന്നു ലഭിച്ച നിർദേശമനുസരിച്ച് ഡിആർഡിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രതിരോധമേഖലയിൽ ഗവേഷണം നടത്തുന്ന ബാംഗളൂരു ഡിഫൻസ് ഫുഡ് റിസർച്ച് ലാബോട്ടറിയിൽ നിന്നും പരിശീലനം നേടി.

രണ്ടരവർഷംകൊണ്ട് പഴങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്ന ഹാർഡിൽ വിദ്യ പരിശീലിച്ചു. കുക്കികൾ, ബിസ്കറ്റ്, ബ്രഡുകൾ തുടങ്ങിയ ഉത്പന്നങ്ങൾ ശാസ്ത്രീയ നിർമാണ രീതിയിൽ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ബംഗളൂരുവിലെ ഐഐഎച്ച്ആർൽനിന്ന് പരിശീലനം നേടുകയും ചെയ്തു.

കേരള കാർഷിക സർവകലാശാല ഭക്ഷ്യ സംസ്കരണത്തിനായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളിലും തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്നും പരിശീലനം നേടി. 2021ൽ പാലമുക്ക് വട്ടമുരിൽ സ്റ്റാർ ജാക്ക് ഫാക്ടറി ആരംഭിച്ചു.

 

K-Rail Survey

ഏകദേശം 40 മുതൽ 50 ടണ്‍ വരെ ചക്ക ഇവിടെ പ്രതിവർഷം സംസ്കരിക്കുന്നു. ചക്ക പ്രധാന അസംസ്കൃത വസ്തുവായ ഷുഗർ ഫ്രീ ബ്രഡ്, ബിസ്ക്കറ്റ്, കുക്കീസ്, ബണ്‍, പുട്ടുപൊടി, പായസം, സ്വീറ്റ്, ഹൽവ, ചക്ക ബിരിയാണി എന്നിവയാണ് നിർമിക്കുന്നത്.

കൂടാതെ ഇഞ്ചിപ്പൊടി, മുരിങ്ങയിലപ്പൊടി, ഏത്തക്ക പൊടി, കൈതച്ചക്ക പൊടി, ബീറ്റ്റൂട്ട് പൊടി എന്നിങ്ങനെ വിവിധതരത്തിലുള്ള മൂല്യ വർധിത ഉത്പന്നങ്ങളും വിപണിയിൽ എത്തുക്കുന്നുണ്ട്. പ്രാദേശികമായി ലഭിക്കുന്ന ചക്ക കിലോയ്ക്ക് ഏഴു രൂപ നിരക്കിലാണ് ഇവിടെ ശേഖരിക്കുന്നത്.

ഫാക്ടറിയിലേക്ക് ആവശ്യമായ ചക്കയുടെ ലഭ്യത ഉറപ്പുവരുത്തുവാൻ തങ്കച്ചൻ ഏഴേക്കർ സ്ഥലത്തു പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. ചക്കയിൽനിന്ന് ഒന്നും കളയാനില്ല എന്ന നിലപാടിലാണ് തങ്കച്ചൻ. ചക്കയുടെ അരക്ക് ശേഖരിച്ച് ഉണക്കിപ്പൊടിച്ച് തിളച്ച വെള്ളത്തിൽ കുടിക്കുന്നത്. ഇത് പ്രമേഹ രോഗികൾക്ക് അത്യുത്തമമാണെന്നും ഇദ്ദേഹം പറഞ്ഞു.

ചക്കയുടെ മുള്ള് ഉണക്കിപ്പൊടിച്ച് ഗ്രാന്പൂ ചേർത്ത് പല്ലു തേക്കാനുള്ള പൗഡർ, ചകിണിയിൽനിന്ന് ജെല്ലി മിഠായി, ചക്കക്കുരുവിന്‍റെ വെളുത്തപാടയിൽനിന്ന് ഫേഷ്യൽ ക്രീമുകൾ, ചക്കക്കുരു ചോക്ലേറ്റ്, കാപ്പിപ്പൊടി എന്നിവയും സ്റ്റാർ ജാക്കിൽ നിർമിക്കുന്നു.

അടുത്തഘട്ടത്തിൽ എണ്ണയില്ലാതെ വാക്വംഫ്രൈ ചെയ്ത ചക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്.

ഫോണ്‍: 9544992944

Tags : Agriculture

Recent News

Up