x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാവൽ രോഹിണി നക്ഷത്രക്കാരുടെ പുണ്യവൃക്ഷം

സുരേഷ്കുമാർ കളർകോട്
Published: November 20, 2025 03:45 PM IST | Updated: November 20, 2025 03:45 PM IST

രോഹിണി നക്ഷത്രക്കാരുടെ പ്രിയപ്പെട്ട വൃക്ഷമാണ് ഞാവൽ. മിർട്ടേസിയെ (MYRTACEAE) കുടുംബത്തിൽപ്പെട്ട ഞാവലിന്‍റെ ശാസ്ത്രീയ നാമം സിസിജിയം ക്യുമിനിയെന്നും (Syzygium cumini) ഇംഗ്ലീഷിൽ ബ്ലാക്ക് പ്ലം എന്നുമാണ്.

വളരെയധികം ഔഷധഗുണവും പോഷക മൂല്ല്യവുമുള്ള ഈ പഴം പ്രമേഹ രോഗികൾക്ക് നല്ലതാണ്. വിറ്റാമിൻ സിയും ഇരുന്പും ധാരാളം അടങ്ങിയിരിക്കുന്ന ഞാവൽപ്പഴത്തിന്‍റെ കുരു പൊടിച്ച് പ്രമേഹരോഗത്തിന് ഉപയോഗിക്കുന്നു.

ഒരു കാലത്ത് പാതയോരങ്ങളിലും അമ്പലപ്പറമ്പുകളിലും ധാരാളമായി കണ്ടു വന്നിരുന്ന ഞാവൽ ഇപ്പോൾ വളരെ കുറവായാണു കാണുന്നത്. ഞാവലിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളവയാണ്.

തൊലി, ഇല, കായ, പഴം, വിത്ത്, വേര് എല്ലാംതന്നെ ഉപയോഗപ്രദമാണ്. തലയിൽ പുരട്ടുവാനുള്ള തൈലം, പിത്ത സംബന്ധമായ അതിസാരം, തൊണ്ടവേദന തുടങ്ങി വിവിധ തരത്തിലുള്ള അസുഖങ്ങൾക്കുള്ള മരുന്നുകൾ എന്നിവ നിർമിക്കാനും ഞാവൽ ഉപയോഗിക്കുന്നു.

പൊതുവേ ദോഷകരമല്ലാത്ത ഒരു ഫലമാണെങ്കിലും ചിലരിൽ പലവിധ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. അമിതമായി കഴിക്കുകയാണെങ്കിൽ മലബന്ധം, ഛർദി, രക്തസമ്മർദ്ദം കുറയുക, മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം.

ഗർഭിണികൾ ഞാവൽപ്പഴം കഴിക്കുന്നത് നല്ലതാണ്. എന്നാൽ, മിതമായി ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഹീമോഗ്ലോബിന്‍റെ അളവ് വർധിപ്പിക്കുവാനും രക്തശുദ്ധീകരണത്തിനും ജീവിതശൈലീ രോഗങ്ങളെ മറികടക്കുവാൻ സാധിക്കുന്നതിനാലുമാകാം പൂർവികർ ഈ പഴത്തെ ജംബൂ ഫലമെന്ന് വിശേഷിപ്പിക്കുന്നത്.

ഭാരതത്തിൽ അഞ്ചുതരത്തിലുള്ള ഞാവലുകളെപ്പറ്റി പരാമർശമുണ്ട്. ജംബൂ, മഹാജംബൂ, ക്ഷുദ്ര ജംബൂ, ഭൂമി ജംബൂ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയുന്നു. അൻപതു മുതൽ നൂറടി വരെ ഉയരം വരുന്ന നിത്യഹരിത വന വൃക്ഷമാണ് ഞാവൽ.

ഡിസംബറിൽ പൂക്കാലം തുടങ്ങും. പുഷ്പങ്ങൾ ചെറുതും മങ്ങിയ വെള്ളനിറത്തോടും കൂടിയതാണ്. നേരിയ മണമുണ്ട്. ബാഹ്യദളങ്ങളും ദളങ്ങളും നാലു വീതവും ധാരാളം സ്വതന്ത്ര കേസരങ്ങളും രണ്ടറകളും അനേകം ബീജാണ്ഡങ്ങളുമുള്ളതാണ് അണ്ഡാശയം.

പഴം മാംസളമാണ്. പഴുത്ത കായ്കൾ മുന്തിരിപ്പഴംപോലെയിരിക്കും. പഴത്തിന്‍റെ മാംസം തിന്നാൻ കൊള്ളാവുന്നതാണ്. തിന്നു കഴിഞ്ഞാൽ നാക്കും ചുണ്ടും കുറച്ച് നേരത്തേക്കു കറുത്തിരിക്കും.

ഞാവൽ നല്ല തണൽ വൃക്ഷമായി വളർത്തുവാൻ പറ്റുന്ന മരമാണ്. പച്ച നിറത്തോടുകൂടി കുട പോലെ വളർന്നു വരുന്ന ഞാവൽ പാതയോരത്തും സ്കൂൾ-കോളേജ് അങ്കണങ്ങളിലും തണൽ വൃക്ഷമായി വളർത്തുന്നു.

K-Rail Survey

യാത്ര ചെയ്യുമ്പോൾ പാതയോരങ്ങളിൽ ഞാവൽപ്പഴം വില്പനയ്ക്കായിവെച്ചിരിക്കുന്നത് കാണുന്പോൾ ഞാവൽപ്പഴത്തിന്‍റെ പ്രാധാന്യവും സാധ്യതയും മനസിലാകും.

വിവിധയിനത്തിൽപ്പെട്ട ഒട്ടു ഞാവൽ തൈകൾ ഇപ്പോൾ ലഭ്യമാണ്. ജാമൂൽ - 6, ജാമൂൽ - 8, EJ4 എന്നീ ഹൈബ്രീഡ് ഇനങ്ങൾ ലഭ്യമാണ്. നന്നായി മൂത്തു വിളഞ്ഞ കായ്കൾ പാകി മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കിയെടുക്കാറ്.

കേരളത്തിൽ എല്ലായിടത്തും ഞാവൽ നന്നായി കായ്ക്കാറുണ്ട്. തമിഴ്നാട്ടിൽ ഞാവൽ വ്യാപകമായി കൃഷി ചെയ്തു വരുന്നു. മൂത്ത കായ്കളിൽനിന്നു വിത്ത് ശേഖരിച്ച് ഉടൻ തന്നെ പോട്ടിങ്ങ് മിശ്രിതം നിറച്ച കവറുകളിൽ നട്ടു മുളപ്പിക്കണം.

വിത്തുകൾ വളരെ വേഗം മുളക്കുകയും എന്നാൽ താമസിക്കുന്തോറും വിത്തുകളുടെ മുളയ്ക്കൽ ശേഷി കുറഞ്ഞുവരുകയും ചെയ്യുന്നതാണ്. പതിവെച്ചും ഗ്രാഫ്റ്റുചെയ്തും ബഡ്ഡ് ചെയ്തും തൈകൾ തയാറാക്കാം.

രണ്ടു വർഷം കൊണ്ട് രണ്ടു മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ വളരും. ഗ്രാഫ്റ്റ്, ബഡ്ഡ് തൈകൾ മൂന്നുവർഷം മുതൽ കായ്ച്ചു തുടങ്ങും.

ഒരു കാർഷിക വിളയായി കൃഷിചെയ്യുകയാണെങ്കിൽ പതിനെട്ടടി വീതം അകലത്തിൽ നടാവുന്നതാണ്. നല്ല നീർവാഴ്ച ഉള്ള സ്ഥലമാണ് ഉത്തമം. അരമീറ്റർ ചതുരത്തിൽ കുഴിയെടുക്കുക.

ജൈവവളവും മേൽമണ്ണും ഇളക്കിച്ചേർത്ത കുഴിയിൽ പിള്ളക്കുഴിയെടുത്ത് ഞാവൽ നടാവുന്നതാണ്. പ്രൂണ്‍ ചെയ്തു വളർച്ച ക്രമീകരിച്ച് ഞാവൽ മരത്തെ ഭംഗിയായി നിർത്താം.

നൂറു മുതൽ നൂറ്റിയിരുപതു വർഷം പ്രായമുള്ള ഞാവൽ മരങ്ങൾ കേരളത്തിൽ വിരളമായി കാണപ്പെടുന്നുണ്ട്. രോഹിണി നക്ഷത്രക്കാരുടെ പുണ്യവൃക്ഷമായ ഞാവൽ മരത്തെ വലിയ ചട്ടിയിൽ നട്ടു വീടുകളിൽ വെയ്ക്കുന്നത് നല്ലതാണ്.

അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ വൃക്ഷത്തെ പുതിയ തലമുറകൾക്ക് അറിയാനും പഠിക്കാനും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

 

Tags : Agriculture

Recent News

Up