x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവ്വജനയിലെ "നമ്മുടെ കൃഷിത്തോട്ടം'

ജോജി വർഗീസ്
Published: December 16, 2025 11:23 AM IST | Updated: December 16, 2025 11:25 AM IST

കുട്ടികളിൽ കാർഷിക സംസ്കാരം, സ്വയം പര്യാപ്തത, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ചുള്ള അവബോധം ഉളവാക്കുന്നതിനും പഠനത്തിലെ നിഷ്ക്രിയത്വത്തിൽനിന്ന് പ്രായോഗികവും അനുഭവപരമായ വിദ്യയ്ക്കുവേണ്ടിയും സുൽത്താൻ ബത്തേരി സർക്കാർ സർവജന ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് വിദ്യാർഥികൾ നമ്മുടെ കൃഷിത്തോട്ടം എന്ന പദ്ധതിയിലൂടെ സ്കൂളിൽ മികവുറ്റ രീതിയിൽ ജൈവകൃഷി പരിപാലനം നടത്തിവരുന്നു.

നഗരസഭയുടെ സ്റ്റുഡൻസ് കൗണ്‍സിൽ പ്രോജക്ടിന്‍റെ ഭാഗമായി ടവമറല ചലേ എമൃാശിഴ എന്ന കൃഷിരീതി സ്കൂളിൽ 2022 കാലഘട്ടത്തിൽ ആരംഭിച്ചു. കൂടാതെ സ്കൂളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷി നിലമാക്കി മാറ്റിയും ചെടിച്ചട്ടികളിൽ മണ്ണ് നിറച്ചും മറ്റുമായി ഈ പദ്ധതി നടപ്പിലാക്കുന്നു. വഴുതന, പയർ, ബീൻസ്, കാബേജ്, തക്കാളി, കോളിഫ്ളവർ, കക്കരി, വാഴ, ഇഞ്ചി എന്നിവയാണ് കൂടുതലായി കൃഷി ചെയ്യുന്നത്.

ഓരോ വർഷവും ഓഗസ്റ്റ് മാസത്തിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നു. കൃഷിഭവൻ, ഞഅഞട എന്നിവിടങ്ങളിൽനിന്ന് സ്വീകരിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും തൈകളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.

ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ജലസേചനത്തിനായി സ്പ്രിംഗ്ലർ സെറ്റ് ഘടിപ്പിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ഇന്‍റർവെൽസമയത്തുമായി കൃഷി പരിപാലനം നടത്തിവരുന്നു.

സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ കാർഷിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നു.

കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ കൃഷിഭവൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ കൃഷിയെ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കുന്നു.

കൃഷിത്തോട്ടത്തിൽനിന്നു ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിന് ഉപയോഗിക്കുന്നത് കൂടാതെ, അധികമായി വരുന്നതു വില്പന നടത്തി മറ്റു സേവന പദ്ധതികളിലേക്കും നീക്കിവയ്ക്കുന്നു.

കൃഷിയോടുള്ള അനുകൂല സമീപനം വളർത്തുന്നതിലൂടെ വീട്ടിലും, സമീപപ്രദേശങ്ങളിലും കൃഷിത്തോട്ടം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ പ്രാപ്തമാകുന്നു.

നൂതന കൃഷിരീതികളുടെ സാധ്യതകളിലൂടെ കാർഷികവൃത്തിയിലൂടെ സന്പാദ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യം കുട്ടികളിൽ കൈവരിക്കാൻ ഇടയാക്കുന്നു.

സ്കൂൾ പ്രിൻസിപ്പലിന്‍റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് വിദ്യാലയത്തിൽ ഒരു നല്ല പച്ചക്കറിത്തോട്ടം രൂപീകരിക്കാൻ സാധിച്ചത്.

Tags : Agriculture Krishithottam

Recent News

Up