x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കശുമാവ് കൃഷി തിരിച്ചുവരുമ്പോൾ

ശ്രീജിത് കൃഷ്ണൻ
Published: January 19, 2026 03:53 PM IST | Updated: January 19, 2026 03:53 PM IST

കാസർഗോഡ് ജില്ലയുടെ കിഴക്കേയറ്റത്ത് കർണാടക അതിർത്തിമേഖലയിൽ കേരള കൃഷിവകുപ്പിനു കീഴിൽ അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഫാമാണ് ആദൂർ ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ്. മികച്ചയിനം കശുമാവിൻതൈകൾ ഉല്പാദിപ്പിക്കുകയാണ് ഫാമിന്‍റെ പ്രധാന ലക്ഷ്യം.

കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയത്. സർക്കാർ മേഖലയിലുള്ള ഒരു ഫാം ഇത്രയും ഉയർന്ന വരുമാനം നേടുന്നത് അത്യപൂർവമാണ്.

ഈ സാമ്പത്തിക വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.17 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെനിന്നും കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.

ഒരു ലക്ഷത്തോളം തൈകൾ ഇപ്പോൾ വില്പനയ്ക്ക് തയാറായി നിൽക്കുന്നു. കർണാടകയിലെ വിവിധയിടങ്ങളിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാം ഇവിടെനിന്നും കശുമാവിൻതൈകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്.

വടക്കൻ കേരളത്തിലും കർണാടകയിലും റബർകൃഷി വ്യാപിച്ച കാലത്ത് തീർത്തും കുറഞ്ഞുപോയ കശുമാവ് കൃഷി ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്‍റെ സൂചനകളാണ് എങ്ങും കാണുന്നതെന്ന് ഫാമിന്‍റെ ഭരണചുമതല വഹിക്കുന്ന കശുവണ്ടി വികസന ഓഫീസർ മനു നരേന്ദ്രനും ഫാം ഓഫീസർ എൻ. സൂരജും പറയുന്നു.

ഇവിടെനിന്നുള്ള മികച്ചയിനം കശുമാവിൻതൈകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിൽനിന്ന് എത്തിപ്പെടാൻ പോലും പ്രയാസമായ ഈ സ്ഥലത്തേക്ക് മേൽത്തരം കശുമാവിൻ തൈകൾ അന്വേഷിച്ചുമാത്രം എത്തുന്നവർ ഏറെയാണ്.

250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഫാമിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ധന, ധരശ്രീ, പ്രിയങ്ക എന്നിവയും കർണാടകയിൽ നിന്നുള്ള ഭാസ്കരയുമടക്കം അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും ഇവയുടെ മാതൃ സസ്യങ്ങളും സംരക്ഷിച്ചുവരുന്നുണ്ട്.

കശുമാവിന് പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഒട്ടുപ്ലാവ്, വിയറ്റ്നാം ഏർലി പ്ലാവ്, പേര, കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ വളർത്തിയെടുക്കുന്നുണ്ട്.

ഫാമിനും നഴ്സറിക്കും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡെവലപ്മെന്‍റിന്‍റെ അക്രഡിറ്റേഷൻ ലഭിച്ചത് അടുത്തിടെയാണ്.

കേരളത്തിൽ ആദ്യമായാണ് സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന് ഈ അംഗീകാരം ലഭിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്‍റെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം നേരത്തേ സൂരജിനെ തേടിയെത്തിയിരുന്നു.

ഇവിടെനിന്ന് അധികം അകലെയല്ലാതെ കർണാടകയിലെ പുത്തൂരിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഒരു കശുമാവ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

അവിടെ പുതുതായി വികസിപ്പിച്ചെടുത്ത മികച്ച ഉല്പാദനശേഷിയും വലിപ്പവും മറ്റു ഗുണങ്ങളുമുള്ള നേത്ര ജംബോ, നേത്രഗംഗ, ഉദയ തുടങ്ങിയ സവിശേഷ ഇനങ്ങളുടെ തൈകൾ ആദൂരിൽ ഉല്പാദിപ്പിക്കുന്നുണ്ട്.

മാടക്കത്തറ, പൂർണിമ, അക്ഷയ, നിഹാര തുടങ്ങി കേരളത്തിൽ നിന്നുതന്നെയുള്ള സങ്കരയിനങ്ങളും ഇവിടെ പിറവികൊള്ളുന്നു. ഇവയിലേറെയും ചുരുങ്ങിയ കാലംകൊണ്ട് വിളവെടുക്കാൻ പ്രാപ്തമായവയാണ്.

സങ്കരയിനം തൈകൾ ബഡ് ചെയ്ത് തയാറാക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിനായി വിശാലമായ പോളി ഹൗസുകൾ ഇവിടെയുണ്ട്. രാസകീടനാശിനികൾ പൂർണമായും രാസവളങ്ങൾ പരമാവധിയും ഒഴിവാക്കി ജൈവമാർഗങ്ങൾ മാത്രം സ്വീകരിച്ചാണ് ഇവിടെ കശുമാവിൻതൈകൾ വളർത്തിയെടുക്കുന്നത്.

സമ്മിശ്ര കൃഷിയുടെ വർത്തമാനകാലത്തും ഭാവിയിലും നമ്മുടെ കൃഷിയിടങ്ങളിൽ കശുമാവിനും നല്ലൊരു സ്ഥാനമുണ്ടെന്ന കാര്യത്തിന് അടിവരയിടുകയാണ് ആദൂർ ഫാമിന്‍റെ പ്രവർത്തനനേട്ടങ്ങൾ.

Tags : cashew farming karshakan agriculture

Recent News

Up