x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാഠം ഒന്ന് ഹരിതം

ജിബിൻ കുര്യൻ
Published: January 5, 2026 01:36 PM IST | Updated: January 5, 2026 01:38 PM IST

രാമപുരം സേക്രട്ട് ഹാർട്ട് എൽപി സ്കൂളിന്‍റെ മുറ്റത്തെത്തിയാൽ നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നതു കുട്ടികളും അധ്യാപകരുമല്ല. വിളഞ്ഞു പാകമായി നിൽക്കുന്ന വള്ളിപ്പയറും വെണ്ടയും ചുവന്നു തുടുത്തു നിൽക്കുന്ന തക്കാളിപ്പഴവും കോവലും കപ്പയും ഇഞ്ചിയും മഞ്ഞളും ചീരയുമെല്ലാമാണ്.

രാമപുരത്തു വാര്യരുടെ വഞ്ചിപ്പാട്ടിന്‍റെ ഈണത്തിനൊപ്പവും ലളിതാംബിക അന്തർജനത്തിന്‍റെ കഥകൾക്കൊപ്പവും സഞ്ചരിക്കുന്ന ഇവിടുത്തെ വിദ്യാർഥികളുടെ മറ്റൊരു പാഠശാല കൃഷിയിടവുമാണ്.

ക്ലാസ് മുറിയും കളിക്കളവും കഴിഞ്ഞാൽ സ്കൂളിലെ കുട്ടികൾക്ക് കൃഷിയിടമാണ് ഇഷ്ടം. ഇവിടുത്തെ കുട്ടിക്കർഷകർക്കു പരിപാലിക്കാൻ വിഷരഹിത പച്ചക്കറികളും ഔഷധസസ്യങ്ങളും മാത്രമല്ല കുളത്തിൽ നിറയെ മീനുകളുമുണ്ട്.

ഒന്നും രണ്ടുമല്ല 58 ഇനം പച്ചക്കറികളാണ് രാമപുരം സ്കൂളിന്‍റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. പാകമായ പയറും പാവലും തക്കാളിയും വെണ്ടയും കോവലും മാത്രമല്ല കണ്ണിനു കുളിർമയേകുന്നത്. നെല്ല്, കപ്പ, ചോളം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെയൊക്കെ നൂറുമേനി വിളവും ആരെയും ആകർഷിക്കും.

വെട്ടുകത്തിപ്പയർ, നിത്യവഴുതന, വഴുതന, കുമ്പളം, മത്തൻ, തുവരപ്പയർ, വെള്ളരി, പടവലം, ചീനി, കോവൽ, ബീൻസ്, പാവൽ, കാപ്സിക്കം, ഉജ്ജ്വല മുളക്, ചൊരയ്ക്ക, മുരിങ്ങ, കാബേജ്, ബ്രൊക്കാളി, കോളിഫ്ളവർ, പീച്ചിൽ തുടങ്ങിയ പച്ചക്കറികളും ചീരയിനങ്ങളായ ചുവന്ന ചീര, പച്ചച്ചീര, ഓസ്ട്രേലിയൻ ചീര, പൊന്നാങ്കണ്ണി ചീര, ശ്രീലങ്കൻ മല്ലി, അഗത്തി ചീര, ലെത്യൂസ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.

പച്ചക്കറികളിൽ മാത്രമൊതുങ്ങുന്നതല്ല ഇവിടുത്തെ കൃഷി. സുഗന്ധവ്യജ്ഞനങ്ങളും കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളുമുണ്ട്. കുരുമുളുക്, വാനില, ഏലം, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കൊപ്പം കപ്പ, ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, കാരറ്റ്, ബീറ്റ്റൂട്ട്, ചെറുകിഴങ്ങ് എന്നിവയും ഇവിടെ നൂറുമേനി വിളവാണ് നൽകുന്നത്.

പപ്പായ, ഡ്രാഗണ്‍ ഫ്രൂട്ട്, റന്പുട്ടാൻ, റോബസ്റ്റ, ഏത്തവാഴ, ഞാലിപ്പൂവൻ, ചുണ്ടില്ലാൻ, കൈതച്ചക്ക, ആകാശ വെള്ളരി, ഫാഷൻ ഫ്രൂട്ട്, മുന്തിരി, മാവ്, നെല്ലി, ഞാവൽ, ചെറുനാരകം, മങ്കോസ്റ്റിൻ, പേര എന്നിവയിൽ നിറയെ പഴങ്ങളാണുള്ളത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനായി നെൽകൃഷിയുമുണ്ട്. ചോളവും കരിന്പും തൊട്ടടുത്ത് കണ്ടത്തിൽ വിളയുന്നു.

ഒൗഷധ സസ്യങ്ങൾ പരിചയപ്പെടാനും അതു പരിപാലിക്കുന്നതിനും വേണ്ടിയാണ് പച്ചക്കറിത്തോട്ടത്തോടൊപ്പം ഔഷധസസ്യ തോട്ടവും ഉണ്ടാക്കിയത്. റോസ്മേരി, വിഷപ്പച്ച, രാമതുളസി, കിലുക്കി, പുതിന, കീരീയാത്ത്, മഞ്ഞറൊട്ടി, മൂവില, കാട്ടുപിച്ചകം, വയമ്പ്, ബ്രഹ്മി, നാഗവെറ്റില, ചതുരമുല്ല, കരിങ്കുറിഞ്ഞി, മധുര തുളസി, അണലിവേഗൻ റെഡ്, ചക്കരകൊല്ലി, കായാന്പു, ഗരുഡകൊടി, സർപ്പഗന്ധി, നീലാംബരി, ചുട്ടിതിരുതാളി തുടങ്ങി മുപ്പതോളം ഔഷധസസ്യങ്ങളാണ് ഇവിടെ കുട്ടികൾ പരിപാലിക്കുന്നത്.

കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകാൻ ആരംഭിച്ച ചെറിയ കൃഷി ഓരോ വർഷവും മികച്ചതാക്കാൻ അധ്യാപകരും രക്ഷകർത്താക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി, പഴവർഗ വിളവ് സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ വിൽക്കും.

ചെറുപ്രായത്തിൽ തന്നെ കൃഷി വിജ്ഞാനം കുട്ടികളിൽ ഉണ്ടാക്കാനും കാർഷിക സംസ്കാരം വളർത്താനുമാണ് മാനേജ്മെന്‍റിന്‍റെയും അധ്യാപകരുടെയും നേതൃത്വത്തിൽ പദ്ധതി തയറാക്കിയത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു, അധ്യാപകരായ ജിബിൻ ജിജി, ജോബി ജോസഫ്, സാനിയ ജയിംസ് എന്നിവരാണ് സ്കൂളിലെ ഹരിതപാഠശാലയ്ക്കു നേതൃത്വം നൽകുന്നത്.

പിടിഎ പ്രസിഡന്‍റ് ദീപു സുരേന്ദ്രന്‍റെ നേതൃത്വത്തിൽ പിടിഎ കമ്മിറ്റിയംഗങ്ങളും കുട്ടികൾക്കു പ്രോത്സഹാനം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കഴിഞ്ഞ ദിവസം സ്കൂളിലെത്തി കൃഷി വിലയിരുത്തുകയും കാർഷിക സംസ്കാരം വളർത്തുന്നതിന് ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

എംപിമാരായ ജോസ് കെ. മാണിയും ഫ്രാൻസിസ് ജോർജും മാണി. സി. കാപ്പൻ എംഎൽഎയും ഇവിടം സന്ദർശിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

ചിത്രം: അനൂപ് ടോം

Tags : ramapuram sh school agriculture

Recent News

Up