x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രകാശം പരത്തുന്ന ആൻഡോണ്‍ വിളക്കുകൾ

ചിന്താവിഷയം: ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Published: December 7, 2025 05:00 AM IST | Updated: December 7, 2025 05:00 AM IST

ജപ്പാന്‍റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതും സമാധാനപൂർണവുമായ ഒരു കാലഘട്ടമായിരുന്നു 1603 മുതൽ 1868 വരെയുള്ള വർഷങ്ങൾ. അക്കാലത്തും ജപ്പാനിൽ ചക്രവർത്തി ഉണ്ടായിരുന്നെങ്കിലും യഥാർഥ ഭരണാധികാരികൾ ഷോഗണ്‍ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിലിട്ടറി നേതാക്കളായിരുന്നു. പിൽക്കാലത്ത് ടോക്കിയോ ആയി മാറിയ ഇഡോ ആയിരുന്നു അവരുടെ ആസ്ഥാനം.

ടോക്കുഗാവ ലെയാസു എന്ന ഷോഗണ്‍ ആയിരുന്നു ഈ കാലഘട്ടത്തിലെ ആദ്യത്തെ ഭരണാധികാരി. അദ്ദേഹത്തിന്‍റെ കാലത്ത് യുദ്ധങ്ങൾ അവസാനിക്കുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്തതുകൊണ്ട് വിവിധ രീതിയിൽ ജപ്പാനിൽ വളർച്ചയുണ്ടായി. ഈ വളർച്ചയുടെ ഭാഗമായി ജപ്പാനിൽ നിർമിക്കപ്പെട്ടതായിരുന്നു ആൻഡോണ്‍ വിളക്കുകൾ. അതുവരെ രാത്രിയിൽ പ്രകാശം പകരാനായി ഉപയോഗിച്ചിരുന്നത് സാധാരണ വിളക്കുകളോ തീപ്പന്തങ്ങളോ ആയിരുന്നു.

മുള ഉപയോഗിച്ച് ചട്ടക്കൂടുണ്ടാക്കി അതു കട്ടിയുള്ള കടലാസുകൊണ്ട് നാലുവശവും മറച്ച് അതിൽ എണ്ണവിളക്കു സ്ഥാപിച്ചാണ് ആൻഡോണ്‍ വിളക്കുകൾ നിർമിച്ചിരുന്നത്. ഈ വിളക്കുകളാണ് ആളുകളുടെ രാത്രികാല സഞ്ചാരങ്ങൾക്കു വെളിച്ചംപകർന്നത്. ഒരാൾ ഒറ്റയ്ക്ക് ഈ വിളക്കുമായി സഞ്ചരിക്കുന്പോൾ വിളക്കിന്‍റെ പ്രകാശം സ്വാഭാവികമായും ചെറുതായിരിക്കും. എന്നാൽ ഉത്സവകാലത്ത് രാത്രിയിൽ ഗ്രാമങ്ങളിലെ എല്ലാവരും ഈ വിളക്കുകൾ തെളിയിക്കാറുണ്ട്. അപ്പോൾ ആ ഗ്രാമം മുഴുവൻ പുതിയൊരു പ്രഭാതംപോലെ തെളിഞ്ഞുനിൽക്കും.

ഈ വിളക്കുകൾ ജപ്പാൻകാരെ പഠിപ്പിച്ച ഒരു പാഠമുണ്ട്. എല്ലാവരും അവരവരുടെ വിളക്കുകൾ തെളിയിച്ചാൽ അന്ധകാരം അതിവേഗം അപ്രത്യക്ഷമാകുമെന്ന സത്യം. നാം ഓരോരുത്തരും ജീവിതത്തിൽ നന്മയുടേതായി ഓരോ വിളക്കു തെളിയിക്കാനിടയായാൽ അത് സമൂഹത്തെ മൊത്തത്തിൽ നന്മപൂരിതമാക്കുമെന്നു സാരം.

""നിങ്ങൾ ലോകത്തിന്‍റെ വെളിച്ചമാണ്.. നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ'' (മത്താ 5:14- 16) എന്നാണ് യേശുനാഥൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ നന്മയുടേതായ ഒരു ചെറിയ വെളിച്ചമെങ്കിലും പ്രകാശിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതു തീർച്ചയായും നമ്മുടെ സമൂഹത്തെ കൂടുതൽ പ്രകാശപൂർണമാക്കുമെന്നു തീർച്ചയാണ്.

നമ്മുടെ സമൂഹത്തിൽ ഇരുട്ടിനു പലപ്പോഴും കനംകൂടിവരുന്നതായാണു കാണുന്നത്. അതിന്‍റെ കാരണമാകട്ടെ നന്മയുടെ വിളക്കുകൾ കൊളുത്തുന്നതിനു പകരം, ഉള്ള വിളക്കുകൾ പലരും കെടുത്തിക്കളയുന്നതാണ്. സാമൂഹ്യജീവിതത്തിലും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലുമൊക്കെ അത്തരത്തിലുള്ള പ്രവൃത്തികളാണല്ലോ നാം കാണുന്നത്.

ഈ പശ്ചാത്തലത്തിൽ ""ഇരുട്ടിനെ ശപിക്കുന്നതിനു പകരം ഒരു വിളക്കു കൊളുത്തുന്നതാണ് ഏറെ നല്ലത്'' എന്ന പഴമൊഴി ഏറെ പ്രസക്തമാണ്. എന്നാൽ നാം കൊളുത്തുന്ന വിളക്കുകൾ നന്മയുടെ പ്രകാശം പ്രസരിപ്പിക്കുന്നവ ആയിരിക്കണമെന്നു മാത്രം.

കത്തോലിക്കാ ആരാധനക്രമമനുസരിച്ച് ഇപ്പോൾ ആഗമനകാലമാണ്. ക്രിസ്മസ് ആഘോഷിക്കാൻ ആന്തരികമായി ഒരുങ്ങുന്ന കാലം. ആന്തരികമായ ഈ ഒരുക്കത്തെ സഹായിക്കാൻവേണ്ടി ലത്തീൻ സഭയിൽ ആഗമനകാല മെഴുകുതിരികൾ കത്തിക്കുന്ന ഒരു പാരന്പര്യമുണ്ട്. ആ തിരികൾ സജ്ജീകരിക്കുന്നത് മനോഹരമായ ഒരു റീത്തിനു മുകളിലായിട്ടാണ്. ഈ റീത്തുകളുണ്ടാക്കാൻ സാധാരണ ഉപയോഗിക്കുന്നതാകട്ടെ പൈൻ വൃക്ഷത്തിന്‍റെയോ ഫിർ മരത്തിന്‍റെയോ ദേവദാരുവിന്‍റെയോ പച്ചകെടാത്ത ചെറിയ ശിഖരങ്ങളും.

ആഗമനകാലത്തെ നാലു ഞായറാഴ്ചകളിൽ ആദ്യത്തേതിൽ ഒരു തിരി മാത്രമാണ് കത്തിക്കുന്നത്. ആ തിരി പ്രത്യാശയുടെ പ്രതീകമാണ്. രണ്ടാമത്തെ ആഴ്ച ആദ്യത്തെ തിരിയോടുകൂടി രണ്ടാമത്തെ തിരിയും കത്തിക്കും. അതു സമാധാനത്തിന്‍റെ പ്രതീകമാണ്. മൂന്നാമത്തെ ഞായറാഴ്ച ആദ്യത്തെ രണ്ടു തിരികൾക്കൊപ്പം മൂന്നാമത്തെ തിരിയും കത്തിക്കും. ആ തിരി പ്രതിനിധീകരിക്കുന്നത് സന്തോഷമാണ്. നാലാമത്തെ ഞായറാഴ്ച ആദ്യത്തെ മൂന്നു തിരികളോടൊപ്പം നാലാമത്തെ തിരിയും കത്തിക്കും. ഈ തിരി പ്രതിനിധാനം ചെയ്യുന്നത് സ്നേഹമാണ്.

ആഗമനകാലത്തെ പ്രഥമ ഞായറാഴ്ച തെളിയിക്കുന്ന പ്രത്യാശയുടെ തിരി നമ്മോടു പറയുന്നത് ഇരുട്ട് എത്ര കനത്താലും ഒരു ചെറിയ വെളിച്ചംമതി നമ്മെ ദിശകാണിക്കാൻ എന്നാണ്.
സമാധാനവും സന്തോഷവും സ്നേഹവും പ്രതിനിധീകരിക്കുന്ന മറ്റു തിരികൾ നമ്മോടു പറയുന്നത് അവയുടെ വിളക്കുകൾ ജീവിതത്തിൽ അനുദിനം തെളിയിക്കുവാനാണ്. നന്മയുടെ ഈ തിരികൾ ജീവിതത്തിൽ തെളിയിക്കാൻ കഴിഞ്ഞാൽ അതുവഴി നമ്മുടെ സമൂഹം നന്മയാൽ പ്രകാശപൂരിതമാകുമെന്നു തീർച്ച.

ചില സ്ഥലങ്ങളിൽ ആഡ്‌വെന്‍റ് റീത്തിന്‍റെ മധ്യത്തിലായി അഞ്ചാമതൊരു വെളുത്ത തിരികൂടി സ്ഥാപിക്കാറുണ്ട്. അതു പ്രതിനിധീകരിക്കുന്നത് ലോകത്തിന്‍റെ പ്രകാശമായിവന്ന യേശുനാഥനെയാണ്. യേശു പറഞ്ഞു: ""ഞാൻ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്‍റെ പ്രകാശമുണ്ടായിരിക്കും'' (യോഹ 8:12). യേശുനാഥൻ പഠിപ്പിക്കുന്നതുപോലെ ജീവിച്ചാൽ നാം നന്മയുടെ പ്രകാശംപരത്തുന്നവരായി മാറുമെന്നർഥം.

ഈ ആഗമനകാലത്ത് നാം പ്രത്യേകം അനുസ്മരിക്കേണ്ട കാര്യമാണിത്. ആഡ്‌വെന്‍റ് തിരികൾ കൊളുത്തുന്നത് ഒരാചാരമായി മാത്രം ചെയ്യുന്നതല്ല. അത് ജീവിതത്തിൽ നാം തെളിയിക്കേണ്ട വെളിച്ചങ്ങളെ ഓർമിപ്പിക്കാനാണ്. പ്രത്യേകിച്ചും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും വിളക്കുകൾ തെളിക്കാനുള്ള ഓർമപ്പെടുത്തൽ.

നാം ക്രിസ്മസിന് ഒരുങ്ങുന്നത് ഈ നന്മകളുടെ തിരികളോടൊപ്പം എല്ലാ നന്മകളുടെയും വിളക്കുകൾ ജീവിതത്തിൽ തെളിയിച്ചുകൊണ്ടാകട്ടെ. അപ്പോൾ ആൻഡോണ്‍ വിളക്കുകൾ ഉത്സവകാലത്ത് ഗ്രാമം മുഴുവൻ പ്രഭാപൂരിതമാക്കുന്നതുപോലെ നന്മയുടെ വിളക്കുകൾ സമൂഹത്തെ പ്രകാശപൂരിതമാക്കിമാറ്റും.

Tags : Andon lamps spread light sunday deepika

Recent News

Up