x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെബേക്ക നോവൽ അധ്യായം- 9


Published: November 15, 2025 11:02 PM IST | Updated: November 15, 2025 11:02 PM IST

ഉടനെയെത്തുമെന്നു കത്തിൽ പറഞ്ഞെങ്കിലും ബിയാട്രീസും ഭർത്താവ് ഗൈൽസും എത്തിയത് മൂന്നുദിവസം കഴിഞ്ഞ്. ഗേറ്റ് കടന്നു കാർ വരുന്നതുകണ്ട ഞാൻ വേഗം ഗോവണിപ്പടിയിറങ്ങിയെങ്കിലും താഴേക്കിറങ്ങാനുള്ള തിടുക്കത്തിൽ മുറിയുടെ ദിശ മാറിപ്പോയി

ചെന്നുപെട്ടത് റെബേക്ക മുന്പ് ഉപയോഗിച്ചിരുന്ന മുറിയുടെ ഭാഗത്ത്. ഞാൻ ആശയക്കുഴപ്പത്തിൽ പകച്ചുനിൽക്കുന്പോൾ അതാ മുന്നിൽ മിസിസ് ഡാൻവേഴ്സ്. മുറ്റിയ ഗൗരവവും തുറിച്ച കണ്ണുകളും.
""എങ്ങോട്ടാണ്?''
""അവർ വന്നു. താഴേക്കിറങ്ങാൻ...''
അവർ എനിക്കു വഴി പറഞ്ഞുതന്നു. ""ഇതുവരെ വഴി നിശ്ചയമായിട്ടില്ലേ?'' നീരസം കലർന്ന സ്വരം. അതേ നീരസത്തിൽ ഞാൻ പറഞ്ഞു: ""നിങ്ങളിവിടെ വന്നിട്ടു വർഷങ്ങളായി. ദിവസങ്ങളേ ആയിട്ടുള്ളൂ ഞാൻ വന്നിട്ട്.''
ഇതു ഞാൻ പറഞ്ഞപ്പോൾ അവർ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

സ്വീകരണമുറിയിൽ അവരെല്ലാവരും നിന്ന് സംസാരിക്കുകയാണ്. ആ സമയത്താണ് ഞാൻ കടന്നുചെല്ലുന്നത്. കണ്ടയുടനെ മാക്സിം പറഞ്ഞു: ""ഇതാ, നമ്മുടെ ആൾ എത്തി.'' എന്നിട്ടു ചോദിച്ചു: ""എവിടെയായിരുന്നു ഇതുവരെ? അന്വേഷിക്കാൻ ആളുകളെ വിടണമോ എന്നാലോചിച്ചു.''

ഇതുകേട്ട് എല്ലാവരും കൂട്ടച്ചിരിയായി. ബിയാട്രീസ് ഇമവെട്ടാതെ എന്നെ ഉറ്റുനോക്കുകയാണ്. മാക്സിം പരിചയപ്പെടുത്തി: ""ഇതു ബിയാട്രീസ് എന്‍റെ ഒരേയൊരു സഹോദരി, ഇതു ഗൈൽസ് ഇവളുടെ ഭർത്താവ്- എന്‍റെ അളിയൻ. ഇതു ഫ്രാങ്ക്- സമർഥനും വിശ്വസ്തനുമായ എന്‍റെ ബിസിനസ് ഏജന്‍റ്.''
ജാസ്പ്പർ എന്ന വീട്ടുനായ വാലാട്ടിക്കൊണ്ട് അവിടെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ഫ്രാങ്ക് ഉടനെ ഓഫീസിലേക്കു നീങ്ങി.

ബിയാട്രീസിന് നല്ല പൊക്കവും വിരിഞ്ഞ തോൾഭാഗവും ഒത്ത തടിയും. കാണാനും ഭംഗിയുണ്ട്. ബിയാട്രീസിന്‍റെ ഭർത്താവിന് തടി കൂടുതലാണ്, കുടവയറുമുണ്ട്. ബിയാട്രീസ് എന്നെ ചുംബിക്കുകയോ കെട്ടിപ്പുണരുകയോ ചെയ്തില്ല. പകരം എന്‍റെ കൈയെടുത്തു മുറുകെപ്പിടിച്ച് കണ്ണുകളിലേക്ക് ഉറ്റുനോക്കിയശേഷം മാക്സിമിനോടു പറഞ്ഞു: ""ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വ്യത്യസ്തയാണ്.''
എന്താണതിന്‍റെ അർഥം? ബിയാട്രീസ് എന്താണ് പ്രതീക്ഷിച്ചത്? മാക്സിം എന്താണ് പറഞ്ഞുകൊടുത്തത്?

ഉള്ളിൽ ചെറിയ ആശങ്ക. ബിയാട്രീസ് അല്പം നീങ്ങിനിന്നിട്ട് എന്നെ അടിമുടി സൂക്ഷിച്ചുനോക്കി. ഇവർക്ക് എന്നെ നോക്കാനും വിലയിരുത്താനും അവകാശമുണ്ട്. ഇവർ എന്‍റെ ഭർത്താവിന്‍റെ സഹോദരിയാണ്. മിസിസ് ഡാൻവേഴ്സിനെപ്പോലെ അസൂയയോ വിദ്വേഷമോ ഉള്ള ടൈപ്പല്ല. എനിക്കു ധൈര്യം പകരാനെന്നവണ്ണം മാക്സിം എന്‍റെ ഒരു കൈയെടുത്തുപിടിച്ചുനിന്നു.

ബിയാട്രീസ് പറഞ്ഞു: ""ഇവൻ എന്നോടു പറഞ്ഞത്, നീ പുതുപ്പെണ്ണാണ്. വന്നിട്ടു മൂന്നാലു ദിവസമേ ആയിട്ടുള്ളൂ. പകപ്പും പരിഭ്രമവുമൊക്കെ കാണും.'' എന്നിട്ട് എന്നെ ഒന്നുകൂടി നോക്കിയിട്ടു പറഞ്ഞു: ""ഒന്നുമില്ല. ഒരു പരിഭ്രമവുമില്ല. നല്ല മിടുക്കി. കാണാനും കൊള്ളാം. മോളേ! നിന്നെ എനിക്ക് ഇഷ്ടമായി.''

ഇതുകേട്ട് മാക്സിം അഭിമാനംപൂണ്ട് എന്‍റെ കൈപിടിച്ചൊന്നു ഞെക്കി.
പിന്നെ ബിയാട്രീസ് മാക്സിമിനെ നോക്കി പറഞ്ഞു: ""എടാ! നിനക്കു വലിയ മാറ്റമൊന്നുമില്ല. പക്ഷേ കാണാൻ ഇതിൽകൂടുതൽ ഭംഗിയുണ്ടായിരുന്നു.''

ഗൈൽസ് പറഞ്ഞു: ""ഭംഗിയൊക്കെ താനേ വന്നുകൊള്ളും. നമ്മൾ അതൊന്നും വിലയിരുത്തണ്ട.''
""എന്നാലും അഭിപ്രായം പറഞ്ഞുകൂടേ? ഇതു നല്ല കൂത്ത്. ഞാൻ കണ്ടകാര്യം വെട്ടിത്തുറന്നു പറയും.''
മാക്സിം പറഞ്ഞു: ""അതു ഞാൻ ഇവളോടു പറഞ്ഞിരുന്നു. വരുന്ന ആൾ ചില്ലറക്കാരിയല്ല. നോണ്‍സ്റ്റോപ്പ് എക്സ്പ്രസാണ്. വർത്തമാനം തുടങ്ങിയാൽ നിർത്തില്ല. വേണ്ടതും വേണ്ടാത്തതും കലപിലാ എന്നു പറഞ്ഞുകൊണ്ടിരിക്കും.''

""ഞാൻ സത്യമേ പറയൂ.'' മുന്നിൽനിൽക്കുന്ന നായയെ ഒന്നു തട്ടിയിട്ടു പറഞ്ഞു: ""ദേ നോക്ക്. ഈ ജാസ്പ്പറിനു വ്യായാമത്തിന്‍റെ കുറവുണ്ട്. തടിച്ചു കൊഴുത്തിരിക്കുന്നു. രണ്ടു വയസേ ആയിട്ടുള്ളൂ. എടാ, നീ ഇതിന് എന്താണ് തീറ്റ കൊടുക്കുന്നത്?''

""എന്‍റെ ചേച്ചീ, ഞാൻ കൊടുക്കുന്നത് നീ നായ്ക്കൾക്കു കൊടുക്കുന്നതുപോലെ തന്നെ. നായ്ക്കളെയും മൃഗങ്ങളെയും കുറിച്ച് നിനക്കുള്ള അറിവിനേക്കാൾ കൂടുതൽ എനിക്കുണ്ട്.''
""ആയിക്കൊള്ളട്ടെ. ഇവിടെ വിശാലമായ തോട്ടവും കടപ്പുറവുമൊക്കെയില്ലേ? ജോലിക്കാരോടു പറയൂ, ഇതിനെ എല്ലാ ദിവസവും കുറച്ചുനേരം ഓടിക്കാൻ.''

അവിടെ കിടക്കുന്ന ഒരു മാസിക കണ്ണിൽപ്പെട്ടു ഗൈൽസ് അതെടുത്തിട്ടു പറഞ്ഞു: ""നിങ്ങൾ സംസാരിക്ക്. ഞാനിതൊന്നു നോക്കട്ടെ.'' ഇതും പറഞ്ഞ് ഗൈൽസ് അടുത്ത മുറിയിലേക്കു പോയി.
ബിയാട്രീസ് തുടർന്നു: ""അല്ലെങ്കിൽ ഈ ജാസ്പ്പർ കടലിൽ കുറേ നീന്തിക്കളിക്കട്ടെ. തടി വേഗം കുറയും. ഞാൻ മുന്പ് ഇവിടെ കടലിൽ നീന്തിക്കുളിച്ചിട്ടുണ്ട്. ബീച്ചിൽ ധാരാളം വെള്ളാരംകല്ലുകളുണ്ട്. വെള്ളത്തിനു നല്ല തണുപ്പാണ്.''

ഞാൻ ഉത്സാഹഭരിതയായി പറഞ്ഞു: ""കടലിലെ കുളി എനിക്കിഷ്ടമാണ്. ശക്തമായ തിരമാലകളില്ലെങ്കിൽ കൊള്ളാം. നമ്മുടെ മാൻഡെർലിയിലെ കടൽഭാഗത്തുള്ള കുളി സുരക്ഷിതമല്ലേ?''
അതിന് ആരും മറുപടി പറഞ്ഞില്ല. മൗനംപാലിച്ചതിന്‍റെ കാരണം ഞാൻ ഉൗഹിച്ചു. കഴിഞ്ഞവർഷമുണ്ടായ ദുരന്തം ഞാൻ ഓർത്തു. അതിനെക്കുറിച്ച് ഇന്നുവരെ യാതൊന്നും ഞാൻ മാക്സിമിനോടു ചോദിച്ചിട്ടില്ല. മാക്സിം പറഞ്ഞിട്ടുമില്ല.

ഈ സമയത്ത് ഫ്രിത്ത് കടന്നുവന്നിട്ടു പറഞ്ഞു: ""ലഞ്ച് തയാറായിട്ടുണ്ട്.'' ഏജന്‍റ് ഫ്രാങ്ക് അടക്കം ഞങ്ങൾ എല്ലാവരും ഭക്ഷണത്തിനിരുന്നു. വിഭവസമൃദ്ധമായ സ്വാദേറിയ ഭക്ഷണം. ഗൈൽസ് പറഞ്ഞു: ""ഞാൻ ബിയാട്രീസിനോടു പറയാറുണ്ട്., ഇംഗ്ലണ്ടിൽ ഏറ്റവും മുന്തിയ പാചകവും ഏറ്റവും നല്ല ഭക്ഷണവും മാൻഡെർലിയിലാണെന്ന്.''

മാക്സിം പറഞ്ഞു: ""കൂടെക്കൂടെ ഞങ്ങൾ കുക്കിനെ മാറ്റും. എന്നാലും എല്ലാത്തിന്‍റെയും ചുക്കാൻ പിടിക്കുന്നത് മിസിസ് ഡാൻവേഴ്സാണ്.''
ഗൈൽസ് അവരെ വിശേഷിപ്പിച്ചു: ""ആ സ്ത്രീ ഒരു അദ്ഭുതജീവിയാണ്.'' അതുകേട്ട് ബിയാട്രീസ് അർഥംവച്ച് ഒന്നുമൂളിക്കൊണ്ടു പറഞ്ഞു: ""അതെ, ഒരു പ്രത്യേക അതിശയജീവിയാണ്.''

ലഞ്ച് കഴിഞ്ഞശേഷം ഞാനും ബിയാട്രീസും ടെറസിലേക്കു കടന്നു താഴെയിറങ്ങി. ഗാർഡനിലെ ലോണിലേക്കും തണലിലേക്കും നടന്നു. എന്നെക്കുറിച്ചു പലതും ചോദിച്ചറിഞ്ഞു.
""ഞങ്ങളുടെ വിവാഹം വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിരുന്നു.''

""എന്തായാലും കൊള്ളാം. ഞങ്ങൾക്കെല്ലാവർക്കും സന്തോഷമായി. നിന്നെ കണ്ടതോടെ പ്രത്യേകിച്ചും. ആനന്ദകരമായ ഒരു ദാന്പത്യ ജീവിതം ഹൃദയപൂർവം ഞാൻ ആശംസിക്കുന്നു.''
""താങ്ക് യൂ... താങ്ക് യൂ...''

പലതും ചോദിച്ച കൂട്ടത്തിൽ എന്നോടു ചോദിച്ചു: ""പടിഞ്ഞാറു ഭാഗത്തെ ബെഡ്റൂം എന്തേ നിങ്ങൾ ഉപയോഗിക്കാത്തത്?''
""കിഴക്കുഭാഗത്ത് മനോഹരമായ ഒന്ന് മാക്സിം സജ്ജീകരിച്ചിട്ടുണ്ട്.''
""അതെന്തുകൊണ്ട് എന്നാണ് മനസിലാവാത്തത്.''
""അത് മാക്സിമിന്‍റെ ആശയമാണ്.''
""ഞാൻ ചോദിക്കട്ടെ, മിസിസ് ഡാൻവേഴ്സുമായി നീ എങ്ങനെ?''

""ഞാൻ അവരുമായിട്ട് അധികം ഇടപെടുന്നില്ല. എന്നാൽ മറ്റുള്ളവർ അവരോട് വലിയ സ്നേഹം കാണിക്കുന്നത് കണ്ടിട്ടില്ല.''
""നിന്നോടു സ്നേഹത്തിലാണോ പെരുമാറുന്നത്?''
""അങ്ങനെ വലിയ സ്നേഹത്തിലൊന്നുമല്ല. ചിലനേരത്തു തുറിച്ച നോട്ടവും മയമില്ലാത്ത സംസാരവുമാണ്. ഞാനതു സാരമാക്കില്ല.''

""ഒരു സത്യം ഞാൻ നിന്നോടു തുറന്നുപറയട്ടെ? ആ സ്ത്രീ ഉള്ളിന്‍റെയുള്ളിൽ നിന്നോട് ഒരുതരം അസൂയയും പകയും വച്ചുപുലർത്തുന്നുണ്ട്.''
""എന്നോട് എന്തിനാ അസൂയ? മാക്സിം ഒരിക്കലും അവരോടു സ്നേഹത്തിലോ പ്രേമത്തിലോ പെരുമാറുന്നതു കണ്ടിട്ടില്ലല്ലോ.''
""മോളേ, അതല്ല കാര്യം. നിന്‍റെ സാന്നിധ്യം ഒരു ഉപദ്രവമായിട്ടാണ് അവർ കാണുന്നത്. അതാണ് പ്രശ്നം.''

""എന്തുകൊണ്ട് അങ്ങനെ കാണുന്നു?''
""ആ സ്ത്രീ ഉള്ളിന്‍റെ ഉള്ളിൽ റെബേക്കയെ പൂജിക്കുന്നു, മനസിൽ ആരാധിക്കുന്നു.''
""ഇത്രയും പറഞ്ഞ നിലയ്ക്ക്, മിനിയാന്നുണ്ടായ ഒരു സംഭവം ഞാൻ ചേച്ചിയോടു പറയട്ടെ.''
""എന്താണ്?''

""രണ്ടുദിവസം മുന്പ് മോണിംഗ് റൂമിൽ കുറച്ചുനേരം ഞാൻ പോയി ഇരുന്നു. അതവർക്ക് ഒട്ടും ഇഷ്ടമായില്ല. റെബേക്ക ഉപയോഗിച്ചിരുന്ന മുറിയാണത്രേ. അതിൽ ഞാനൊന്നിരുന്നു. അത്ര വലിയ അപരാധമാണോ അത്?''

ബിയാട്രീസ് ദേഷ്യത്തോടെ പറഞ്ഞു: ""ഒരു തെറ്റുമില്ല. എന്താ അവളുടെ സ്വന്തം വീടാണോ ഇത്? ഒരുതരം പൈശാചിക മനസ്. നിന്‍റെ സ്ഥാനത്ത് ഈ ബിയാട്രീസ് ആയിരുന്നെങ്കിൽ വയറുനിറച്ചു ഞാൻ പറഞ്ഞുകൊടുത്തേനേ.'' നിമിഷം കഴിഞ്ഞ് അവർ തുടർന്നു:""ഒന്നും സാരമാക്കേണ്ട. അവളുടെ കറുത്ത വസ്ത്രംപോലെതന്നെ ആ മനസും കറുത്തതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. നീ വളരെ സൂക്ഷിക്കണം. അവളുടെ അന്യായമായ ഒരു കാര്യത്തിനും വഴങ്ങിക്കൊടുക്കേണ്ട. മനസിലായോ?''
ഞാൻ തലയാട്ടി.

""മാക്സിമിനെ കണ്ടിട്ടേ ഞങ്ങൾ മടങ്ങുന്നുള്ളൂ. വാ നമുക്കു പോകാം.''
എന്നിട്ട് എന്‍റെ ഇരു തോളുകളിലും പിടിച്ച് വാത്സല്യപൂർവം നിമിഷനേരം നോക്കിയിട്ടു പറഞ്ഞു:
""മോളേ! നീ റെബേക്കയേക്കാൾ എത്രയോ വ്യത്യസ്തയാണ്!''
(തുടരും)

 

ഡാഫ്നെ ദു മോറിയർ-സ്വതന്ത്ര പരിഭാഷ- സി.എൽ. ജോസ് 

Tags : Sunday deepika

Recent News

Up