ആറായിരം വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയിൽ പ്ലാവു നട്ടു പരിപാലിച്ചിരുന്നതായാണ് പാരന്പര്യം. അശോക ചക്രവർത്തി ഫലവൃക്ഷങ്ങൾ പ്രചരിപ്പിച്ച ഇനങ്ങളിൽ പ്ലാവും ഉൾപ്പെട്ടിരുന്നുവത്രെ.
ആത്ത, ആഞ്ഞിലി, കടപ്ലാവ്, മൾബറി എന്നിവ ഉൾപ്പെടുന്ന മൊറാസീ കുടുംബത്തിൽപ്പെട്ട മരമാണ് പ്ലാവ്. ആർട്ടോകാർപസ് ഹെട്രോഫിലസ് എന്നാണ് ശാസ്ത്രനാമം. പ്ലാവുമായി കേരളത്തിന് അഭേദ്യമായ ബന്ധമുണ്ട്.
പുരയിടങ്ങളിൽ വളർത്താവുന്ന രാജവൃക്ഷമായി മലയാളികൾ കണ്ടിരുന്ന വൃക്ഷമാണ് പ്ലാവ്. തടിക്കു മാത്രമല്ല ചക്ക ഉത്തമ ഭക്ഷണവും പ്ലാവില മൃഗങ്ങൾക്ക് തീറ്റയുമാണ്.
പോർച്ചുഗീസുകാരുടെ വരവോടെ ചക്ക അവർക്ക് ജാക്ക് ആയി. അങ്ങനെ നമ്മുടെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന വിജ്ഞാനഗ്രന്ഥത്തിലും ഇടം നേടി. 1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ചക്കയ്ക്ക് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത്.
ബംഗാളിലും മലേഷ്യയിലുമൊക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും പാരന്പര്യമുണ്ട്.
കേരളത്തിന് ഇതു ചക്കയാണെങ്കിൽ ഇന്തൊനേഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുകാർക്ക് ലങ്ക്കയും. കേരളം പോലെ തമിഴ്നാടിന്റേയും ഔദ്യോഗിക ഫലമാണ് ചക്ക. പ്രകൃതി സമ്മാനിച്ച ഏറ്റവും വലിയ പഴവും ഇതുതന്നെ. ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് പ്ലാവിന്റെ ഉറവിടം.
ഇവിടെ നിന്നാണ് വിവിധ നാടുകളിലേക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഈസ്റ്റ് ഇന്ത്യയിലേക്കും മധ്യ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്ലാവ് കടന്നുചെന്നത്.
ബംഗ്ലാദേശ് മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലങ്കിലും ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഫലവും പഴവുമാണ് ചക്ക.
കേരളത്തിലെ കുടുംബശ്രീ പോലെ ശ്രീലങ്കയിലും ബംഗ്ളാദേശിലും വനിതാ സ്വാശ്രയ സംഘങ്ങൾ ചക്ക മൂല്യവർധിത വിഭവങ്ങളാക്കി പണം സന്പാദിക്കുന്നു. ഇവർക്ക് ചക്ക സംസ്കരണം കുടിൽ വ്യവസായവുമാണ്.
ആ രാജ്യങ്ങളിൽ പ്ലാവ് നട്ടു വളർത്തുന്നതിൽ സർക്കാർ സാന്പത്തിക സഹായം നൽകുന്നു. പൊന്നു കായ്ക്കുന്ന മരമായി കണക്കാക്കി പ്ലാവ് വെട്ടി മാറ്റുന്നതിൽ നിയന്ത്രണവും വരുത്തിയിരിക്കുന്നു.
മ്യാൻമർ, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, ആഫ്രിക്ക, കെനിയ, ഉഗാണ്ട , കംബോഡിയ, ലാവോസ്, തായ്ലാൻഡ്, സൗത്ത് ഫ്ളോറിഡ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പ്ലാവ് വളർത്തി പണമുണ്ട ാക്കുന്നു.
രണ്ട ാം വർഷം ഫലം തരുന്ന സങ്കര ഇനം പ്ലാവുകൾ ഇവർ വികസിപ്പിച്ചതിനൊപ്പം വൻകിട തോട്ടങ്ങളായി വളർത്തുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് പ്ലാവുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണുള്ളത്.
30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വർഷം വിളയുന്ന കേരളത്തിൽ ഇതിന്റെ മൂന്നിൽ രണ്ടു ശതമാനവും പാഴായിപ്പോവുകയാണ്. കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പെട്ട ചക്കയെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ 25,000 കോടിയിൽപരം രൂപയുടെ വരുമാനമുണ്ട ാക്കാൻ കഴിയും.
ഏറ്റവും വലിയ പഴം എന്ന നിലയിലും ചക്കയ്ക്ക് പ്രാധാന്യമേറെ. ഒരു വ്യക്തിക്കല്ല ഒരു കുടുംബത്തിനുള്ള ഭക്ഷണം ഒരേ വേളയിൽ നൽകാൻ കഴിയുന്ന ഫലമാണ് ചക്ക. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, തടി, വിറക്, വളം, തണൽ, ഓക്സിജൻ, നീർത്തടസംരക്ഷണം എന്നിങ്ങനെ ഏറെ കാര്യങ്ങളിൽ പ്ലാവ് മനുഷ്യ ജീവിതത്തോടു ചേർന്നുനില്ക്കുന്നു.
ഇക്കാലത്ത് തായ്ലാൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉത്പാപാദക രാജ്യങ്ങൾ. ചക്കയിൽ നിന്ന് നൂറിലേറെ ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളാണിവ.
കാൻസർ ഉൾപ്പെടെ മരുന്നു ഗവേഷണത്തിലും ചക്കയുടെ സാധ്യതകളിൽ ഗവേഷണം നടത്തുകയാണ് ഇവർ. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ ഒന്നാമതുള്ളത്.
കേരളത്തിൽനിന്ന് തമിഴ് നാട്ടിലേക്ക് സീസണിൽ വാങ്ങിക്കൊണ്ട ുപോകുന്ന ചക്കയും ഇടിച്ചക്കയും വിദേശരാജ്യങ്ങളിൽ വരെയാണ് വിറ്റഴിയുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും.
നൂറ് ഗ്രാം ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം കാർബോ ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസന്പന്നമായ നാടൻ വിഭവമാണിത്.
ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരം ശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രൊട്ടീനും ഒരു ശതമാനം കൊഴുപ്പുംമുണ്ട . 100 ഗ്രാം ചക്ക 95 കിലോ കലോറി ഊർജം സമ്മാനിക്കും.
പോഷകങ്ങളുടെ കലവറയാണ് ചക്ക. വൈറ്റമിൻ എ, വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിൻ, ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ. അയണ്, മഗ്നീഷിയം, പൊട്ടാസിയം, മാംഗനീസ് എന്നീ ധാതുക്കളും ചക്കയെ കൂടുതൽ ഗുണപ്രദമാക്കുന്നു.
കൊളസ്ട്രോളും അനാവശ്യ കൊഴുപ്പുകളും ഇല്ലേയില്ല. പ്രമേഹം നിയന്ത്രിക്കുന്നതിൽ ചക്ക ഏറെ ഉത്തമമാണ്. പഴുക്കാത്ത ചക്കയിൽ അടങ്ങിയിരിക്കുന്ന അധിക ഫൈബറുകളാണ് പ്രമേഹത്തിന് തടയിടുന്നത്.
ചക്കപ്പുഴുക്ക് അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു.
Tags : jackfruit agriculture karshakan