Anti-government sentiment
മുഖ്യമന്ത്രിയുടെ ഹുങ്കും അഹങ്കാരവും മറ്റ് മന്ത്രിമാരുടെ സ്വാർഥതയും ഭരണ വൈകല്യവും പിടിപ്പുകേടും മൂലമുണ്ടായ ഭരണവിരുദ്ധ വികാരം പ്രബുദ്ധരായ ജനങ്ങൾ വോട്ടിലൂടെ കാണിച്ചു കൊടുത്തു. ബംഗാളിൽ മുപ്പത് വർഷമെടുത്തെങ്കിൽ ഇവിടെ ജനങ്ങൾ മനസിലാക്കാൻ പത്ത് വർഷമേയെടുത്തുള്ളൂ എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. പാർട്ടി പാപ്പരത്തത്തിലേക്കു കൂപ്പുകുത്തി. പിണറായി മാത്രമാണ് സർക്കാരും പാർട്ടിയും. ഭരണമെന്ന ഹുങ്കിൽ എല്ലാം തകർന്ന് തരിപ്പണമായി.
വെയിൽകൊണ്ട് വാടിക്കരിഞ്ഞ ആശാ വർക്കർമാരുടെ അതിദാരുണമായ സമര കാഴ്ചകൾ ജനങ്ങളെ വല്ലാതെ വേദനിപ്പിച്ചു. സർക്കാർ ഒഴിയാൻ നിസാര മാസങ്ങൾ ഉള്ളപ്പോൾ ധാരാളിത്തം കുറയ്ക്കാനാകാതെ കോടികൾ മുടക്കി ആഡംബര കാർ വാങ്ങി. 80 ലക്ഷം ദിവസവാടകയ്ക്ക് വെറുതെ വാടകയ്ക്ക് എടുത്ത് കിടക്കുന്ന ഹെലികോപ്റ്റർ.
അങ്ങിനെ നീളുന്ന പ്രവർത്തന ശൈലി. കിറ്റും മറ്റ് ആനുകൂല്യങ്ങളും വാങ്ങിത്തിന്ന് പാർട്ടിക്ക് പാരവച്ചെന്ന എം.എം. മണിയുടെ ബോധരഹിതമായ പരാമർശം ജനങ്ങളെ അലട്ടുന്നു. ഖജനാവിലെ പൈസയെല്ലാം ഇവരുടെ സ്വന്തം സ്വത്തായി ചിത്രീകരിക്കുന്ന ഭരണനേതാക്കൾ.
ഇത്തരം ആശയക്കാരെ ജനം അകറ്റി നിർത്തുമെന്നത് തീർച്ച. ഇതെല്ലാം കോണ്‍ഗ്രസിനും ബിജെപിക്കും ഉയരങ്ങളിലേക്ക് കയറാനുള്ള ചവിട്ടുപടിയാകു
-കാവല്ലുർ ഗംഗാധരൻ ഇരിങ്ങാലക്കുട
Tags :