x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തടവുകാർക്ക് കൂലി വർധിപ്പിച്ചു കൊടുത്താൽ മാത്രം പോരാ...


Published: January 21, 2026 12:42 AM IST | Updated: January 21, 2026 12:42 AM IST


സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാർക്ക് പിണറായി സർക്കാർ പ്രഖ്യാപിച്ച വേതനവർധന കേട്ടപ്പോൾ ഞെട്ടിപ്പോയി! അവിദഗ്ധ ജോലികൾ ചെയ്യുന്നവരുടെ വേതനം 63 രൂപയിൽനിന്ന് 530 ആയും അർധവിദഗ്ധ ജോലിക്കാരുടേത് 127 രൂപയിൽനിന്ന് 560 ആയും വിദഗ്ധ ജോലിക്കാരുടേത് 152 രൂപയിൽനിന്ന് 620 ആയുമാണ് വർധിപ്പിച്ചിരിക്കുന്നത്.

ഇവിടിത്തെ ആശാ വർക്കർമാർ 100 രൂപ കൂട്ടിത്തരാൻ ചോദിച്ചപ്പോൾ പറ്റില്ലയെന്നു പറഞ്ഞ സർക്കാരാണ് ഇപ്പോൾ തടവുകാർക്ക് ഇങ്ങനെ വാരിക്കോരി കൊടുത്തിരിക്കുന്നത്. എന്തുകൊണ്ടാണിത്? ആശാ വർക്കർമാർക്കില്ലാത്ത എന്തു മഹിമയാണ് ക്രിമിനലുകളായ തടവുകാർക്കുള്ളത്. അവർ പാവങ്ങളാണെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറയുന്നത്.

അങ്ങനെയാണെങ്കിൽ സഖാവേ, തടവുകാർക്ക് ഇത്രയും കൂലി വർധിപ്പിച്ചു കൊടുത്താൽ മാത്രം പോരാ, ആ പാവങ്ങൾ ജയിലിൽനിന്നു വിരമിക്കുമ്പോൾ അവർക്ക് ആജീവനാന്തം കഴിയാൻ പെൻഷനും കൂടി കൊടുക്കണം. ആ ‘പാവങ്ങൾ’ ജീവിച്ചോട്ടെ.

- കണ്ണോളി സുനിൽ, തേലപ്പിള്ളി

 

Tags :

Recent News

Up