Medicep
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻക്കാരുടെയും ചികിത്സച്ചെലവിനുള്ള സഹായം ലക്ഷ്യമിട്ട് ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്, ഇപ്പോൾ ജീവനക്കാർക്ക് ആശ്വാസം നൽകാത്ത പദ്ധതിയായി മാറിയിരിക്കുകയാണ്. നിലവിൽ മെഡിസെപ് വഴി ലഭിക്കുന്ന തുക ചികിത്സച്ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്; ബാക്കിയുള്ള മുഴുവൻ തുകയും ജീവനക്കാർ സ്വന്തമായി വഹിക്കേണ്ടി വരുന്നു. ഹൃദ്രോഗം, വൃക്കരോഗം, കാൻസർ, അപകടങ്ങൾ, ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് ലക്ഷക്കണക്കിന് രൂപ ചെലവാകുന്പോൾ മെഡിസെപ്പിൽനിന്നുള്ള സഹായം നാമമാത്രമാകുന്നു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രീമിയം നിർബന്ധമായി അടയ്ക്കുന്നവരാണ് ജീവനക്കാർ. അവരുടെ രോഗാവസ്ഥയിൽ മുഴുവൻ ചികിത്സച്ചെലവുകളും ഇൻഷ്വറൻസ് കന്പനികൾ വഹിക്കേണ്ടത് ജീവനക്കാരുടെ അവകാശമാണ്, ആനുകൂല്യമല്ല. അതിനാൽ, മെഡിസെപ് പദ്ധതിയിൽ അടിയന്തരമായ പരിഷ്കരണം അനിവാര്യമാണ്. സംസ്ഥാനത്തെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ, സ്വകാര്യ, സഹകരണ, മിഷൻ ആശുപത്രികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണം. കൂടാതെ, എല്ലാം രോഗങ്ങളുടെയും ചികിത്സച്ചെലവിന്റെ മുഴുവൻ ഭാഗവും മെഡിസെപ് വഴി നൽകുന്ന രീതിയിലേക്ക് പദ്ധതിയെ മാറ്റണം.
-സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ,കൽത്തൊട്ടി, ലബ്ബക്കട
Tags :