x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇങ്ങനെ മതിയോ റോഡ് നിർമാണം?


Published: December 7, 2025 12:54 AM IST | Updated: December 7, 2025 12:54 AM IST

പുതിയ റോഡ് മണ്ണിട്ടുയർത്തി നിർമിക്കുന്പോൾ പാലിക്കേണ്ട ഗൗരവതരമായ ഒരു പ്രവർത്തനവും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നതാണ് അപകടത്തിനു കാരണമെന്നാണ് മാധ‍്യമ വാർത്തകളിൽനിന്നു മനസിലാക്കാൻ കഴിഞ്ഞത്.

ഇത്ര ഉയരത്തിൽ മണ്ണിട്ടു നികത്തി റോഡ് രൂപകല്പന ചെയ്യുന്പോൾ രണ്ടു വശത്തും വേണ്ടത്ര അടിഭാഗത്തിന് വീതിയുള്ള ആർസിസി റീട്ടെയ്നിംഗ്വാൾ വേണം. ചതുപ്പു നിലത്തിലെ ബ്ലാക്ക് കോട്ടണ്‍ സോയിൽ മാറ്റേണ്ടതുണ്ട്. നല്ല ഗുണനിലവാരമുള്ള മണ്ണ് 15 സെന്‍റി മീറ്റർ കട്ടിയിൽ ഇട്ട് ആവശ്യത്തിനു ഭാരമുള്ള റേമർ ഉപയോഗിച്ച് അമർത്തേണ്ടതുണ്ട്. അമിതഭാരമുള്ള വാഹനങ്ങൾ മുകളിൽ വരുന്പോൾ റോഡ് ബൾജ് ആകുന്നതാണ് ഇവിടത്തെ പ്രശ്നം. ഇനി റോഡ് താഴേക്ക് ഇരിക്കാനും സാധ്യതയുണ്ട്. മുകളിൽ ഒരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിച്ചുകൂടാ.

റോഡ് രൂപകല്പനയിൽ വന്ന വൻ വീഴ്ചയും നിർമാണത്തിലെ അപാകതയുമാണ് ഇപ്പോഴത്തെ അപകടത്തിനു വഴിയിട്ടത്. ഈ കന്പനിയുടെ നിർമാണങ്ങളിൽ ഇനിയും ഇത്തരം അപകടങ്ങൾ പ്രതീക്ഷിക്കാം. റിട്ടെയിനിംഗ് വാളിന്‍റെ ഉറപ്പാണ് റോഡിന്‍റെ ഉറപ്പിന് മുഖ്യം.

-കാവല്ലൂർ ഗംഗാധരൻ (റിട്ട. എൻജിനീയർ), ഇരിങ്ങാലക്കുട

Tags :

Recent News

Up