കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ക്ഷേമപദ്ധതി പ്രഖ്യാപനം കേട്ടു. ക്ഷേമപെൻഷൻ മുതൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങൾ വരെയുള്ള ക്ഷേമപദ്ധതികളെല്ലാം തെരഞ്ഞെടുപ്പുപ്രേരിതമാണെങ്കിലും നല്ലതുതന്നെ! പക്ഷേ, ഇതെല്ലാം നടപ്പാക്കാൻ 10,000 കോടി രൂപയോളമാണ് സർക്കാരിന് അധികച്ചെലവ് വരിക.
സാന്പത്തിക പ്രതിസന്ധിയുള്ളൊരു സർക്കാരാണല്ലോ നമ്മുടേത്. ആ നിലയ്ക്ക് ഇതിനുള്ള തുക എവിടെനിന്ന് സർക്കാർ കണ്ടെത്തും? മറ്റു വഴികളൊന്നും ഇല്ലെന്നിരിക്കെ ഒരു സംശയം. ഇനി സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യങ്ങൾ നാളെ മറ്റൊരു നികുതിബാധ്യതയായി ജനങ്ങൾതന്നെ ചുമക്കേണ്ടിവരുമോ? കണ്ടറിയാം.
-സുനിൽ കണ്ണോളി,തേലപ്പിള്ളി
Tags :