x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായശല്യം പരിഹരിക്കാൻ 2001ന് മുന്പുള്ള നിയമം നിലവിൽവരണം


Published: December 1, 2025 01:29 AM IST | Updated: December 1, 2025 01:29 AM IST

തെരുവുനായ ശല്യം പരിഹാരം കൈയെത്താത്ത ദൂരത്തു തന്നെയാണ് ഇപ്പോഴും. ഓരോ സുപ്രീംകോടതിവിധി വരുന്പോഴും വിധിയെ പറ്റി, ഇത് മുൻപേ വരേണ്ടതായിരുന്നുവെന്ന് എല്ലാവരും പുകഴ്ത്തിപറയാറുണ്ട്. പക്ഷേ, ഒന്നും നടപ്പായിക്കണ്ടില്ല. പുതിയ വിധി ഇങ്ങിനെയാണ്.

‘സ്വകാര്യ- സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കായിക കേന്ദ്രങ്ങൾ/ബസ് സ്റ്റാൻഡുകളും ഡിപ്പോകളും റെയില്‍വേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങൾ തെരുവുനായകൾ കയറാത്ത രീതിയിൽ അതിർത്തി കെട്ടി സംരക്ഷിക്കണം’ നിർദേശം പാലിക്കാതിരുന്നാൽ പിഴ നടപടികളടക്കം കോടതിയലക്ഷ്യ നടപടിയും ഉണ്ടാകും.

ഇത് നടപ്പിലാക്കാൻ കഴിയുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആരാണ് ഉള്ളത്. ആളുകൾക്കുതന്നെ താമസിക്കാൻ സ്ഥലമില്ലാത്ത കേരളത്തിൽ ഷെൽട്ടർ ഒരുക്കാൻ കഴിയുമോ? ഗ്രാമപ്രദേശങ്ങളിൽ പോലും പട്ടികളെ വളർത്താൻ സ്ഥലം ആരും തരില്ല. നാട്ടുകാരും സമ്മതിക്കില്ല.

സ്ഥലം കിട്ടിയാൽതന്നെ അവറ്റകളുടെ ഭക്ഷണവും മറ്റ് കാര്യങ്ങളും ആരു നോക്കും. അതിന് പ്രത്യേക സംവിധാനംതന്നെ വേണ്ടെ?
കോടതിവിധി നടപ്പാലാക്കാൻ അത്ര എളുപ്പമല്ല. പേ വിഷം ചീറ്റുന്ന തെരുവുനായ്ക്കളെ കൊന്നുകളഞ്ഞാൽ എന്ത് നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. മനുഷ്യരോടില്ലാത്ത സ്നേഹം നായ്ക്കളോട് എന്തിനാണ്.

ലക്ഷം ആളുകൾക്ക് കടിയേറ്റു. നിരപരാധികളായ ഒട്ടേറെ പേർ മരിച്ചു. പലർക്കും പരിക്കുപറ്റി. ഇതിനെല്ലാം ശാശ്വത പരിഹാരമാകണമെങ്കിൽ 2001 വരെ തുടർന്നിരുന്ന നിയമം നടപ്പിലാക്കണം.

കാവല്ലൂർ ഗംഗാധരൻ, റിട്ട. എന്‍ജിനീയർ, ഇരിങ്ങാലക്കുട

Tags :

Recent News

Up