‘ശുഭയാത്ര സുരക്ഷിതയാത്ര’ എന്നാണ് റെയില്‍വേയുടെ പരസ്യവാക്യമെങ്കിലും ആശങ്കയാത്ര അരക്ഷിതയാത്ര എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു. സുരക്ഷാസംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം.
രാവിലെയും വൈകിട്ടും ഉള്ള ഓഫീസ് സമയത്തെ യാത്രകൾക്ക് നേരിടുന്ന രൂക്ഷമായ അസൗകര്യം കണക്കിലെടുത്ത് കേരളത്തില്‍ ട്രെയിനുകള്‍ കുറച്ചുകൂടി തെക്കോട്ടും വടക്കോട്ടും ദീര്‍ഘിപ്പിച്ചാല്‍ ഒരു പരിധിവരെ ആശ്വാസമാകും.
ജനപ്രതിനിധികള്‍ ഒന്നു ശ്രമിച്ചാല്‍ രാവിലെ ഓഫീസ് സമയത്ത് എറണാകുളത്ത് 10 മണിക്ക് എത്തിക്കാവുന്ന രീതിയില്‍ വേളാങ്കണ്ണി എക്സ്പ്രസ് 16362 സമയം പുനഃക്രമീകരിക്കാനാകും. ഒപ്പം തിരികെ ട്രെയിന്‍ 16361, 2.30ന് എറണാകുളത്തുനിന്ന് തുടങ്ങാന്‍ ഒരു പരിശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ഓഫീസ് സമയത്ത് തിരക്കിന് ഒരു പരിഹാരമായി. ഇതുപോലെ മറ്റ് ട്രെയിനുകള്‍ ക്രമീകരിച്ചാല്‍ നന്ന്.
-സുനില്‍ തോമസ്, റാന്നി
Tags :