x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നമ്മുടെ നദികളെ ആര് രക്ഷിക്കും?


Published: November 28, 2025 03:14 AM IST | Updated: November 28, 2025 03:14 AM IST

അനാഥമായ നമ്മുടെ നദികൾ പൂർണമായി മലിനപ്പെടുന്നതോടെ കേരളത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമവും ജലജന്യരോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കും.

കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളുമാണ് കേരളത്തിന്‍റെ ജീവൻ. വെള്ളം, വൈദ്യുതി, കൃഷി, വനം, പച്ചപ്പ്‌, ജനങ്ങളുടെ ആരോഗ്യം എല്ലാം ഈ നദികളുടെ ആയുസിനെ ആശ്രയിക്കുന്നു. ഹൈറേഞ്ചിൽനിന്നും ഇടനാട്ടിൽനിന്നും ധാതുലവണങ്ങൾ കായലിലേക്കും കടലിലേക്കും ഒഴുക്കിക്കൊണ്ടുവരുന്നത് നദികളാണ്.

മത്സ്യങ്ങളുടെ കലവറയാണ് നദികൾ. ഭൂഗർഭ ജലത്തിന്‍റെ പ്രധാന ഉറവിടം പുഴകളാണ്. കേരളീയ സംസ്കാരത്തിൽ നദികളുടെ പങ്ക് അവർണനീയമാണ്. ഉൾനാടൻ യാത്രകളിലും നദികൾക്ക് പങ്കുണ്ട്. നിമിഷ പ്രളയങ്ങളെ ഒഴുക്കിവിടുന്നതിലും വരൾച്ചയൊഴിവാക്കി പിടിച്ചു നിർത്തുന്നതിലും നമ്മുടെ പുഴകൾക്ക് വലിയ പങ്കുണ്ട്. എങ്കിലും, നദികൾ സംരക്ഷിക്കാൻ ഒരു സർക്കാരും ചെറുവിരൽ അനക്കിയിട്ടില്ല.

-ഡോ. സി.എം. ജോയി

Tags :

Recent News

Up