Kerala
തിരുവനന്തപുരം: വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ മൂന്നു യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ആറ്റിങ്ങൽ കിഴിവിലം പറയത്തുകോണം സമീറാമന്‍സിലില്‍ മൻസീർ (38), പെരുംകുളം മാളവികപൊയ്ക സല്മാന് മന്‍സിലില്‍ സൽമാൻ (27), മണ്ണാത്തിമൂല വിളയില്പടിക്കല് വീട്ടില്‍ രാജ്മോൻ (37) എന്നിവരാണ് പിടിയിലായത്.
ഇവർ കല്ലമ്പലം തോട്ടയ്ക്കാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരുടെ വീടിന് സമീപത്തേക്കെത്തിയ വാഹനം പരിശോധിച്ചപ്പോഴാണ് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
അറസ്റ്റിലായ മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Kerala
തൃശൂർ: റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു.
സര്‍വേ - ഭൂരേഖ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാര്‍, വില്ലേജ് ഓഫീസര്‍, ജില്ലാ കളക്ടര്‍, വില്ലേജ് ഓഫീസുകള്‍ എന്നിങ്ങനെയുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
റവന്യൂ ദിനമായ 24 നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മികച്ച ജില്ലാ കളക്ടറായി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ തെരഞ്ഞെടുത്തു.
തിരുവനന്തപുരമാണ് മികച്ച ജില്ലാ കളക്ടറേറ്റ്. തിരുവനന്തപുരം സബ് കളക്ടർ ഒ.വി. ആൽഫ്രഡ്- മികച്ച സബ് കളക്ടർ, മികച്ച വില്ലേജ് ഓഫീസുകള്‍, മികച്ച വില്ലേജ് ഓഫീസര്‍മാർ എന്നീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: കേരളാ സ്പോർട്സ് കൗണ്‍സിലിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള അണിയറ നീക്കം സജീവം. ഭരണസമിതിയുടെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
കൗണ്‍സിലിൽ ഇപ്പോൾ താത്കാലിക ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചോളം പേരെ സ്ഥിരപ്പെടുത്തണമെന്നാണു സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സർക്കാരിനോടു ശിപാർശ ചെയ്തിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ടവരിൽ ചിലർ ക്രമക്കേടിന്റെ പേരിൽ താത്കാലിക ജോലി നഷ്ടപ്പെട്ട് പിന്നീട് ഭരണസ്വാധീനത്താൽ തിരികെ എത്തിയവരുമാണ്.
തങ്ങൾക്ക് താത്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തിയ പട്ടികയാണ് ഇവർ സർക്കാരിലേക്കു സമർപ്പിച്ചത്. ഇതോടെ ഇവരുടെ അപ്രീതിക്ക് ഇരയായ പല താത്കാലികക്കാരും പട്ടികയ്ക്കു പുറത്താവുകയും ചെയ്തു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മുൻ കായികതാരംകൂടിയായ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലിതന്നെ രംഗത്തെത്തി.
പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ കൗണ്‍സിൽ പ്രസിഡന്റ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിലപാടാണു സ്വീകരിച്ചത്. നിരവധി കായികതാരങ്ങൾ ജോലി ലഭിക്കാതെ പുറത്തു നില്‍ക്കുമ്പോഴാണ് താത്കാലികക്കാരെ ഇത്തരത്തിൽ സ്ഥിരപ്പെടുത്താൻ നീക്കം.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേര് കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിൽ ചികിത്സ തേടിയിരിക്കുന്നത് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരല്ല. നഗരത്തിൽ പാളയത്ത് നിന്നും കോവളത്ത് നിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തിരുന്നു. തെരഞ്ഞെടുത്ത സാമ്പിളുകൾ എറണാകുളം സിഐഎഫ്ടിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.
Kerala
തിരുവനന്തപുരം: ലക്ഷകണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് നടക്കും.
ഈ മാസം 23ന് കാപ്പ് കെട്ട് ഉത്സവം തുടങ്ങും. അന്നു രാത്രി എട്ടിന് ആറ്റുകാൽ അമ്മ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. 25ന് ഒമ്പതു ദിവസത്തെ കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചയ്ക്ക് 3.30 ന് നട അടയ്ക്കും.
രാവിലെ 9.45 ന് അടുപ്പിൽ തീ പകരും. 2.15നാണ് പൊങ്കാല നിവേദ്യം. താലപ്പൊലികൾ 1.30 ഓടെ മാത്രമേ അനുവദിക്കൂ. ക്ഷേത്ര നട വൈകുന്നേരം ഏഴിനു മാത്രമേ അന്നു തുറക്കൂ.
ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്ര ദർശനം അനുവദനീയമല്ലാത്തതിനാൽ തിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: 2024-25 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി കൊല്ലം കരസ്ഥമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം), ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം) എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.
ഗ്രാമ പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ ഉഴമലയ്ക്കൽ പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും എളവള്ളി പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും മാണിയൂർ പഞ്ചായത്ത് (കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി.
മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി (തൃശൂർ) ഒന്നാം സ്ഥാനവും മട്ടന്നൂർ മുനിസിപ്പാലിറ്റി (കണ്ണൂർ) രണ്ടാം സ്ഥാനവും കുന്നംകുളം മുനിസിപ്പാലിറ്റി (തൃശൂർ) മൂന്നാം സ്ഥാനവും നേടി. മുനിസിപ്പൽ കോർപറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷൻ ഒന്നാം സ്ഥാനം നേടി.
Kerala
തിരുവനന്തപുരം: പാളയം സംസം ഹോട്ടലിൽ സ്വിഗി തൊഴിലാളിക്കൊപ്പം ബൈക്കിൽ ഓർഡർ എടുത്ത് കെ.സി.വേണുഗോപാൽ എംപി. വൈഎംസിഎ ഹാളിൽ ഗിഗ് തൊഴിലാളികൾക്കൊപ്പം അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് അതിലൊരാളുടെ ഫോണിൽ ഓർഡർ വന്നത്. തങ്ങളുടെ പ്രശ്നങ്ങൾ ഒപ്പം സഞ്ചരിച്ച് മനസിലാക്കാൻ സ്വിഗി തൊഴിലാളിയായ പ്രതിനിധി കെ.സി. വേണുഗോപാലിനേയും ക്ഷണിച്ചു.
ആ ക്ഷണം സ്വീകരിച്ച വേണുഗോപാൽ അദ്ദേഹം ഓർഡറെടുക്കാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ കയറി. അത് ഗിഗ് തൊഴിലാളികളുടെ ജീവിത ദുരിതങ്ങൾ കണ്ടറിഞ്ഞുള്ള യാത്രയായി മാറി. ഡെലിവറി പങ്കാളികളുടെയും ആപ്പ് ടാക്സി ഡ്രൈവർമാരുടെയും ദിനചര്യ നേരിട്ട് അനുഭവിച്ച് മനസിലാക്കുന്ന അപൂർവ ഇടപെടൽ.
യൂബർ, ഓല, സ്വിഗി, ഇൻസ്റ്റാ മാർട്ട്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളോടൊപ്പം കൂടിക്കാഴ്ച നടത്തി തൊഴിൽ മേഖലയിൽ അവർ അനുഭവിക്കുന്ന ചൂഷണങ്ങളും അവരുടെ പേയ്മെന്റ് മാതൃകകളും കൃത്യതയില്ലാത്ത ജോലി സമയവും തൊഴിൽനിബന്ധനകളും ജീവിതച്ചെലവും ജീവിത പ്രാരാബ്ധവും നേരിട്ടു മനസിലാക്കി.
ഗിഗ് തൊഴിലാളികളുടെ അനുഭവങ്ങൾ ശ്രദ്ധയോടെ കേട്ട ശേഷം ദേശീയതലത്തിൽ എഐസിസി നൽകിയ നിർദ്ദേശപ്രകാരം കർണാടകയിൽ നടപ്പിലാക്കിയ ഗിഗ് തൊഴിലാളി ക്ഷേമ നിയമ മാതൃക കേരളത്തിലും നടപ്പാക്കാൻ ഇടപെടുമെന്ന് കെ.സി.വേണുഗോപാൽ ഉറപ്പു നൽകി. കർണാടകയിൽ പോലെ ഗിഗ് തൊഴിലാളികളെ വെൽഫെയർ ബോർഡിന്റെ കീഴിൽ കൊണ്ടുവരുകയും നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന ആവശ്യത്തെ അദ്ദേഹം പിന്തുണച്ചു.
തങ്ങളുടെ തൊഴിൽ പദവി തന്നെ വ്യക്തതയില്ലാത്തതാണെന്ന് തൊഴിലാളികൾ തുറന്നുപറഞ്ഞു. തൊഴിലാളികളല്ല, പാർട്ണേഴ്സാണ് എന്നാണ് കമ്പനികളുടെ നിലപാടെന്ന് അവർ പറഞ്ഞു. എന്നാൽ തൊഴിലാളികൾ എന്ന നിലയിലുള്ള അവകാശങ്ങളോ തൊഴിൽ ആനുകൂല്യങ്ങളോ സുരക്ഷയോ ഒന്നും ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ഇതുമൂലം സർക്കാർ സംരക്ഷണ പരിധിക്ക് പുറത്താണ് തങ്ങളെന്ന് തൊഴിലാളികൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്. തിരുവനന്തപുരം അമ്പലത്തറയിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. കാര്‍ ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പോലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് ഏഴര പവൻ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട്ടുണ്ടായ സംഭവത്തിൽ ഷീബ, റീന, രാജൻ, ശരത് എന്നിവരാണ് പിടിയിലായത്.
നഗരസഭാ ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ വയോധികയുടെ വീട്ടിൽ എത്തുന്നത്. തുടർന്ന് വയോധികയെ ആക്രമിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്ന് പ്രതികൾ പിടിയിലായത്.
ഇവർ മോഷ്ടിച്ച സ്വര്‍ണവും പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് മണക്കാട് ആസൂത്രിത കവർച്ച നടന്നത്. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം നിരീക്ഷിച്ചശേഷമാണ് മോഷണം നടത്തിയത്.
തൃശൂർ സ്വദേശിയായ വിഷ്ണുവും അമ്മയും നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പകൽ സമയങ്ങളിൽ അമ്മ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് വൈകുന്നേരം 7.15ന് പുറപ്പെട്ട ആംബുലൻസ് 10.30ന് കിംസ് ആശുപത്രിയിലെത്തി.
ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെക്കുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
മൂന്ന് മണിക്കൂർ എടുത്താണ് എറണാകുളത്തുനിന്നും ആംബുലൻസ് തിരുവനന്തപുരത്തേക്ക് എത്തിയത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലൻസിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീൻ കോറിഡോർ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പോലീസ് ഒരുക്കിയിരുന്നു.
കോട്ടയത്ത് ആലിന്റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലൻസ് കടന്നുപോയത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ 27 പവനും 30000 രൂപയുമാണ് കവർന്നത്.
മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗം തിരുവനന്തപുരത്തേക്ക് എത്തുന്ന ആംബുലൻസിന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് വഴിയൊരുക്കുന്നത്.
അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്തത്. വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന് ചരിത്രത്തിന്റെ ഭാഗമായി. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ സീനിയര്‍ റസിഡന്റ് ന്യൂറോ സര്‍ജനെന്ന് പറഞ്ഞ് യുവതി എത്തിയത്.
പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റിക്കാർ വിവരം അധികൃതരെ അറിയിച്ചു. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വേഷം മാറി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും പുറത്തിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവ എന്നാണ് പേരെന്നും പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും ഇവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം അകലമുള്ളപ്പോൾ രാഷ്ട്രീയ കേരളം തലസ്ഥാന ജില്ലയിലേക്ക് ഉറ്റുനോക്കുകയാണ്. അഞ്ചുവർഷം മുന്‍പു നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ പതിനാലു നിയോജകമണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാം ഇടതുമുന്നണി കൈപ്പിടിയിലൊതുക്കിയെങ്കിൽ ഇപ്പോൾ ചിത്രം ആകെ മാറി. പ്രവചനാതീതമാണിപ്പോൾ തിരുവനന്തപുരം ജില്ല. കേരളത്തിൽ കടുത്ത ത്രികോണമത്സരത്തിലേക്കു നീങ്ങാനിടയുള്ള മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ഇവിടെയാണെന്നുള്ളതാണു മത്സരം കടുപ്പിക്കുന്നത്.
കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ലയാണു തിരുവനന്തപുരം. തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ അവരുടെ പ്രതീക്ഷകൾ വാനോളമുയരത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു സീറ്റുകളും നിലനിർത്തിയെങ്കിലും യുഡിഎഫിനു നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് അഭിമാനകരമായ മുന്നേറ്റം നടത്തിയെന്നു പറയാൻ സാധിക്കില്ല. എൽഡിഎഫിനു പ്രതീക്ഷ നൽകുന്നത് ഈ കണക്കുകളാണ്.
►തിരുവനന്തപുരം പിടിച്ചാൽ കേരളം പിടിക്കാം
തിരുവനന്തപുരം ജില്ലയിൽ ഭൂരിപക്ഷം ലഭിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നൊരു സംസാരമുണ്ട്. ഭരണസിരാകേന്ദ്രമെന്ന നിലയിൽ ഭരണത്തെ അടുത്തുനിന്നു കാണാനും വിലയിരുത്താനും അവസരംകിട്ടുന്നതു കൊണ്ടാകാം ജനവികാരം ഈ തരത്തിൽ പ്രതിഫലിക്കുന്നത്. ഏതായാലും ചരിത്രം പരിശോധിച്ചാൽ സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടുന്ന മുന്നണി ജില്ലയിൽ ഭൂരിപക്ഷം നേടുന്നതായി കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ എൽഡിഎഫിന് ഇവിടെ 13 സീറ്റ് കിട്ടി. യുഡിഎഫ് ഒന്നിലൊതുങ്ങി. 2016ലും ഒന്‍പതു സീറ്റോടെ എൽഡിഎഫ് മുന്നിലെത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിലെത്തിയ 2011 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എട്ടു സീറ്റിലും എൽഡിഎഫ് ആറു സീറ്റിലും വിജയിച്ചു. 2006ൽ എൽഡിഎഫ് ഭരണത്തിൽ വന്നു. അന്ന് എൽഡിഎഫിനു ജില്ലയിൽ ഒന്‍പതു സീറ്റ് ലഭിച്ചു. യുഡിഎഫ് വന്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2001ൽ യുഡിഎഫിനു ജില്ലയിൽ ഒന്‍പതു സീറ്റ് ലഭിച്ചു. ഇതിനു മുന്‍പും സ്ഥിതി ഇതു തന്നെ. അതുകൊണ്ട് ജില്ലയിൽ ഭൂരിപക്ഷം നേടി ഭരണത്തിലെത്തുക എന്നതാണ് മുന്നണികളുടെ സ്വപ്നം.
►ബിജെപിയുടെ മുന്നേറ്റം
തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വാനോളമുയർത്തി. നിയമസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതും തിരുവനന്തപുരത്തെ നേമത്ത് ആണ്. 2016ൽ ഒ. രാജഗോപാലിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടിയിലൂടെ ഇടതുമുന്നണി പൂട്ടിച്ചു. ഇത്തവണ കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പോരാട്ടമാകും നേമത്തു നടക്കുക.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ അഞ്ചു നിയോജകമണ്ഡലങ്ങളിൽ ബിജെപി മുന്നിലെത്തി. എട്ടു മണ്ഡലങ്ങളിൽ യുഡിഎഫ് ആണു മുന്നിലെത്തിയത്. എൽഡിഎഫിന് ഒന്നാമതെത്താൻ സാധിച്ചതു വർക്കലയിൽ മാത്രമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ പാറ്റേണ്‍ ആവർത്തിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.
►എൽഡിഎഫിനു പ്രതീക്ഷയേറെ
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുക എൽഡിഎഫിന് എളുപ്പമാകില്ല. മറ്റു പല ജില്ലകളുമായി താരതമ്യപ്പെടുത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് അവർക്ക് അത്ര നിരാശയല്ല സമ്മാനിച്ചത്. കോർപറേഷൻ ഭരണം നഷ്ടമായെങ്കിലും നാലു മുനിസിപ്പാലിറ്റികളും നിലനിർത്താൻ സാധിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുൻതൂക്കം നിലനിർത്താനായില്ലെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളിൽ വിജയിക്കാൻ സാധിച്ചു. രണ്ടു തവണ തുടർച്ചയായി വിജയിച്ചവർ മാറി നിൽക്കണമെന്ന നിർബന്ധങ്ങളൊന്നും ഇക്കുറി സിപിഎമ്മിനുണ്ടാകില്ലെന്നാണ് അറിയുന്നത്.
►നഷ്ടപ്രതാപം വീണ്ടെടുക്കാൻ യുഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കു നോക്കിയാൽ തിരുവനന്തപുരത്തു യുഡിഎഫിനു ശക്തിക്ഷയമുണ്ടായിട്ടുണ്ടെന്നുള്ളതു വസ്തുതയാണ്. മുൻകാലങ്ങളിൽ യുഡിഎഫിന്റെ കുത്തക സീറ്റുകളായ പലയിടത്തും മികച്ച സ്ഥാനാർഥികളെ പോലും രംഗത്തിറക്കാൻ അവർക്കു കഴിയുന്നില്ല. ബിജെപി മുന്നേറ്റത്തിൽ ഇതുവരെ കാര്യമായ ക്ഷീണമുണ്ടായത് കോണ്‍ഗ്രസിനാണ്. അടുത്ത കാലത്തായി എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലും ബിജെപി ശക്തിപ്പെടുന്നുണ്ട്.
ഇത്തവണ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്ന യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലേക്കു കടന്നിട്ടില്ല. കോവളത്തെ സിറ്റിംഗ് എംഎൽഎ ആയ എം. വിൻസന്റിന്റെ കാര്യത്തിൽ മാത്രമാണ് ഉറപ്പുള്ളത്. മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കി പോയകാല പ്രതാപത്തിലേക്കു മടങ്ങിവരാം എന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.
►സ്ഥാനാർഥിമോഹങ്ങൾ
സ്ഥാനാർഥികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും ഏറെക്കുറെ ധാരണ ആയത് എൽഡിഎഫിലാണ്. പതിമൂന്നു സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗവും ഇത്തവണയും മത്സരിക്കും. അവരോടു മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയിൻകീഴിൽ തുടർച്ചയായി മൂന്നു തവണ വിജയിച്ച വി. ശശി ഒരുപക്ഷേ മാറിയേക്കാം. ശശിതന്നെ മത്സരിക്കണമെന്ന ചിന്തയും സിപിഐയിലുണ്ട്. ആറ്റിങ്ങലിൽ നിലവിലെ എംഎൽഎ ആയ ഒ.എസ്. അംബികയ്ക്കു പുറമേ മുന്‍പ് എംഎൽഎ ആയിരുന്ന ബി. സത്യനെയും പരിഗണിക്കുന്നുണ്ട്. പ്രതികൂല കോടതി വിധി തിരുവനന്തപുരത്ത് ആന്റണി രാജുവിന്റെ സ്ഥാനാർഥിത്വം സംശയത്തിലാക്കുന്നു.
ബിജെപിയിൽ നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും ഉറപ്പായി. വട്ടിയൂർക്കാവിൽ കെ. സുരേന്ദ്രന്റെയും നടൻ ജി. കൃഷ്ണകുമാറിന്റെയും പേരുകൾ പരിഗണിക്കുന്നുണ്ട്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരു പറഞ്ഞുകേട്ടിരുന്നെങ്കിലും താൻ മത്സരിക്കാനില്ലെന്ന് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയ കാട്ടാക്കടയിൽ ഇത്തവണയും പി.കെ. കൃഷ്ണദാസ് തന്നെയാകും മത്സരിക്കുക.
യുഡിഎഫിൽ വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരിനാണു മുൻതൂക്കം. തിരുവനന്തപുരം സിഎംപിക്കു നൽകുകയും സി.പി. ജോണ്‍ മത്സരിക്കുകയും ചെയ്യുമെന്നാണു കരുതുന്നത്. മുൻമന്ത്രി വി.എസ്. ശിവകുമാറും തിരുവനന്തപുരത്തു മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ട്. കോവളത്ത് എം. വിൻസന്റ് തന്നെയാകും സ്ഥാനാർഥി. പാറശാലയിൽ എൻ. ശക്തന്റെ പേരിനു മുൻതൂക്കമുണ്ട്. വാമനപുരത്ത് പാലോട് രവി, കഴിഞ്ഞ തവണ മത്സരിച്ച ആനാട് ജയൻ, രമണി പി. നായർ എന്നിവരൊക്കെ പരിഗണനയിലുണ്ട്.
►പ്രചാരണം കൊഴുക്കും
ശബരിമല സ്വർണപ്പാളി മോഷണം തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ പ്രചാരണ വിഷയമായിരുന്നു. ഇത്തവണയും അതു പ്രചാരണരംഗത്ത് ഉയർന്നു വരും. സർക്കാർ ജീവനക്കാരുടെ ജില്ലയായ തിരുവനന്തപുരത്ത് ശന്പള പരിഷ്കരണവും ഡിഎ കുടിശികയുമെല്ലാം ചർച്ചയാണ്. ബിജെപി ബന്ധം ആരോപിച്ചുള്ള പരസ്പര ആരോപണങ്ങളും കോണ്‍ഗ്രസിനെതിരേയുള്ള എസ്ഡിപിഐ ബന്ധവും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കും. കാർഷിക പ്രദേശങ്ങളായ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർന്നുവരും.
പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടിയാകും ബിജെപിയുടെ പ്രചാരണം. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന എൽഡിഎഫ്-യുഡിഎഫ് ആരോപണത്തിനു മറുപടി കണ്ടെത്താൻ അവർ പ്രയാസപ്പെടും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം തിരുവനന്തപുരം മേയറും കൗണ്‍സിലർമാരുമെല്ലാം ഡൽഹി യാത്രയിലാണ്. അവരും പാർട്ടിയും ഇത്തവണ ഒരുപാടു പ്രതീക്ഷയിലാണ്.
2021 നിയമസഭാ കക്ഷിനില
എൽഡിഎഫ് : 13
യുഡിഎഫ് : 01
എൻഡിഎ : 00
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയത്
എൽഡിഎഫ് : 01
യുഡിഎഫ് : 08
എൻഡിഎ : 05
Kerala
ന്യൂഡൽഹി: ഡൽഹി പ്രവാസ് എല്ലാവർക്കും വലിയ ഗുണമാകും എന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടുമെന്നും രാജേഷ് അറിയിച്ചു.
കൗൺസിലർമാർ ഒന്നടങ്കം നാടുചുറ്റുകയാണ് എന്ന വിമർശനം തെറ്റാണ്. പ്രധാനപ്പെട്ട രണ്ടുപേർ തലസ്ഥാനത്ത് കാര്യങ്ങൾ നോക്കാൻ സദാസമയം ഉണ്ട്. യാത്ര മുഴുവൻ പാർട്ടി ചിലവിലാണെന്നും ധൂർത്ത് എന്ന വിമർശനം അടിസ്ഥാന രഹിതമാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മൂന്നുവയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്.
ശനിയാഴ്ച രാവിലെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു.
മുഖത്താകെ പരിക്കേറ്റ കുട്ടിയെ ആദ്യം വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: ഹരിതകേരളം മിഷന് ദേശീയ പരിസ്ഥിതി സമ്മേളനം 23 മുതല്‍ 25 വരെ തിരുവനന്തപുരത്ത് കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ നടക്കും. 23ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി മേഖലയിലെ വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടക്കും.
ശുചിത്വം, മാലിന്യസംസ്കരണം, ജലസുരക്ഷ, കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, ഊര്‍ജം, ഗതാഗതം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകള്‍, പ്രകൃതി പുനഃസ്ഥാപനവും മാധ്യമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം, പാനല്‍ചര്‍ച്ച, വിദഗ്ധരുടെ പ്രതികരണങ്ങള്‍ എന്നിവയാണ് സമ്മേളനത്തിലെ മുഖ്യ ആകര്ഷണങ്ങള്. രണ്ട് സമാന്തരവേദികളിലായി നടക്കുന്ന 18 സെഷനുകളില്‍ 73 പ്രബന്ധാവതരണങ്ങള്‍ നടക്കും. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഇതോടൊപ്പം ഉണ്ടാകും.
ഫെബ്രുവരി 23 മുതല്‍ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കി അറുപതിലധികം സ്റ്റാളുകളിലായി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
ദേശീയ തലത്തിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശിപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എൻ. സീമ അറിയിച്ചു.
Kerala
തിരുവനന്തപുരം : തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട. 115 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി കെബിൻ (31) വള്ളക്കടവ് സ്വദേശി ഹക്കിം (45) നെയ്യാറ്റിൻകര സ്വദേശി എബി അശോക് (30) എന്നിവരാണ് പിടിയിലായത്.
ശ്രീകാര്യം ഭാഗത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മയക്കു മരുന്നിന്റെ ഉറവിടം സംബന്ധിച്ചു പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാൻ ജെ.ബി. ജ്യോതിഷ്(27)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടമുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയതെന്നാണ് സൂചന.
തുമ്പയിലെ വിഎസ്എസ്എസിയിലെത്തിയ ഡോവൽ ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ഡോവൽ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചു.
തുടർ പരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് സൂചന. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണെന്നതു സംബന്ധിച്ചുള്ള വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പിഎസ്എൽവി തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു.
കഴിഞ്ഞവർഷം മേയിലെ പിഎസ്എൽവി-സി 61 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ വഹിച്ച പിഎസ്എൽവി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു.
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു. പിഎസ്എൽവിയുടെ പരാജയങ്ങളെക്കുറിച്ച് അന്വേഷണം നടത്താറുണ്ടെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേരിട്ടെത്തുന്നത് ആദ്യമാണ്.
Kerala
പരവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ വർധന. 2025 ഏപ്രിൽ മുതൽ ഡിസംബർവരെ ആകെ വരുമാനം 1845 കോടി രൂപയാണ്. 7.34 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് ഡിആർഎം ദിവ്യ കാന്ത് ചന്ദ്രാകർ പറഞ്ഞു.
ടിക്കറ്റ് വരുമാനം 1422 കോടി രൂപയാണ്. വർധന 12.72 ശതമാനം. ടിക്കറ്റ് പരിശോധനയിലൂടെ 4.48 കോടി രൂപയും പാഴ്സൽ ലോഡിംഗ് വഴി 3.39 കോടി രൂപയും ലഭിച്ചു.
ആർപിഎഫ് 19,000 പേർക്കെതിരേ കഴിഞ്ഞ വർഷം കേസുകൾ രജിസ്റ്റർ ചെയ്തു. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന, ലഹരിക്കടത്ത്, യാത്രക്കാർക്കെതിരേയുള്ള അതിക്രമങ്ങൾ എന്നീ സംഭവങ്ങളിലാണ് നടപടി. റെയിൽവേ സ്റ്റേഷനുകളിൽ കണ്ടെത്തിയ 178 കുട്ടികളെ രക്ഷപ്പെടുത്തി. റെയിൽവേ ഭൂമിയിൽ മാലിന്യം തള്ളിയ സംഭവങ്ങളിൽ പിഴയിനത്തിൽ 26.33 ലക്ഷം രൂപ ഈടാക്കി.
7446 മെട്രിക് ടൺ ആക്രിസാധനങ്ങൾ വിറ്റതുവഴി 23.04 കോടി രൂ പയുടെ റിക്കാർഡ് വരുമാനം ഡിവിഷൻ നേടിയതായും അദ്ദേഹം പറഞ്ഞു.
NRI
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് ആരംഭിച്ച പൊതുസമ്മേളനത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി. ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, കെ. രാജൻ, വ്യവസായിമാരായ എം.എ. യൂസഫലി, രവി പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു.
Sports
തിരുവനന്തപുരം: ഇന്ത്യ - ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ടീമിന് കെസിഎ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് നൽകി.
പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ആവേശഭരിതരായ കായികപ്രേമികളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്.
ടീമുകളുടെ സന്ദർശനം പ്രമാണിച്ച് വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിന് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്റ് ടീമിന് ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം എഴിനാണ് മത്സരം. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പയ്യന്നൂരിനു പുറമെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഫണ്ട് തട്ടിപ്പ് നടത്തിയതിന് പാർട്ടി തരംതാഴ്ത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ രംഗത്തെത്തി.
സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് വിഷ്ണുവിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായ വിനോദ് ആരോപിക്കുന്നത്.
2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. പ്രദേശവാസികളായ ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി ഫണ്ട് പിരിക്കാൻ തീരുമാനിച്ചിരുന്നു. തങ്ങൾക്ക് അതിനോട് താത്പര്യമില്ലായിരുന്നുവെന്നും മുതിർന്ന നേതാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് സമ്മതിക്കുകയായിരുന്നുവെന്ന് വിനോദ് വ്യക്തമാക്കി.
പത്തുലക്ഷം രൂപ പിരിച്ചു. സഹകരണ ബാങ്കിലാണ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ മാതാവിന് നൽകിയിരുന്നു. ബാക്കി അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ എടുക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെടുകയും രവീന്ദ്രനെ പാർട്ടി തരംതാഴ്ത്തി. പിന്നീട് നടന്ന പാർട്ടി സമ്മേളനത്തിൽ രവീന്ദ്രനെ ഉന്നത പദവിയിലെടുക്കുകയും ഇപ്പോൾ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി മാറ്റിയെന്നാണ് വിനോദിന്റെ ആരോപണം. മന്ത്രി വി.ശിവൻകുട്ടിയാണ് രവീന്ദ്രനെ ഉന്നത പദവിയിലെത്തിക്കാൻ സഹായിച്ചതെന്നാണ് വിനോദ് ആരോപിക്കുന്നത്.
ഈ നടപടിക്ക് പാർട്ടിക്ക് നാണക്കേടാണെന്നും രക്തസാക്ഷി കുടുംബത്തോട് നീതി കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായ വിനോദ് രൂക്ഷമായ വിധത്തിലാണ് ഫണ്ട് തിരിമറി നടത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചത്.
ഇപ്പോൾ ഇക്കാര്യങ്ങൾ പറയണമെന്ന് തോന്നിയത് കൊണ്ടാണ് തുറന്ന് പറച്ചിൽ. ഇനി സിപിഎമ്മിനൊപ്പമില്ലെന്നും വിനോദ് പറഞ്ഞു. മാധ്യമങ്ങളോടാണ് വിനോദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
കളമശേരി: തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി (ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍) സിറ്റി സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഡാവോസില്‍ സമാപിച്ച ലോക സാമ്പത്തിക ഫോറത്തില്‍ ഇതിനായുള്ള നിക്ഷേപ താത്പര്യപത്രം കേരളം ഒപ്പിട്ടു.
ലോകത്ത് ഏറ്റവുമധികം ജിസിസികള്‍ സ്ഥാപിച്ചിട്ടുള്ള എഎന്‍എസ് ആറുമായാണ് കേരളം താത്പര്യപത്രം ഒപ്പുവച്ചതെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ തുടര്‍ച്ചയില്‍ കോഴിക്കോടും ജിസിസി സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കും. ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവച്ചതായും മന്ത്രി അറിയിച്ചു.
അമേരിക്ക, യുകെ, ജര്‍മനി, സ്പെയിന്, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നായി 1400 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്. വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആനയറ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് അറസ്റ്റിലായത്.
150 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. ഇന്ന് രാവിലെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്താരാഷ്ട്ര വിപണിയിൽ എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയാള്‍ക്ക് എംഡിഎംഎ കൈമാറാൻ ഇരു ചക്ര വാഹനത്തിലെത്തി കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം.
എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇരുവരെയും ലഹരിക്കടത്ത് സംഘം ക്യാരിയര്‍മാരാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
Kerala
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വയോദികൻ മരിച്ചു. അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായിൽ (83) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ അഴിക്കോട് ജംക്ഷനിൽ റോഡ് മുറിച്ച് കടക്കാനായി നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതോടെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യ: ജമീല ബീവി. മകൾ: സിമി. മരുമകൻ: നിസാം.
Kerala
തിരുവനന്തപുരം: പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
ഓട്ടോ ഡ്രൈവർ മുത്തിക്കാണിയിൽ അശ്വിൻ, യാത്രക്കാരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇടവത്തായിരുന്നു സംഭവം.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി.വി. രാജേഷ് എത്തില്ല. സുരക്ഷാ കാരണങ്ങളാല്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു മേയര്‍ അറിയിച്ചു. അതേസമയം, പുത്തരിക്കണ്ടത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ എത്തുമ്പോള്‍ മേയര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നതു പതിവാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളിലും വേദിയിലുള്ളതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്നും മേയറുടെ ഓഫീസ് വിശദീകരിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, സൈനിക, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേര് ചേര്‍ന്നാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുക. എന്‍ഡിഎ ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് എത്തുന്ന മോദി വൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും.
രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് പാർട്ടി തീരുമാനം. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും.
കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോലീസിന്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലിസ് സംശയിക്കുന്നു. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പൂന്തുറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കേർപറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന പരിപാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം.
Kerala
തിരുവനന്തപുരം: വലിയമലയില്‍ പ്ലസ് വൺ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി വിഷ്ണു വര്‍ഷ (16) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വര്‍ഷയും കുടുംബവും താമസിച്ചിരുന്നത്. വീടിനകത്ത് കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസം മാറിയത്.
വിദ്യാര്‍ഥിനി ഇന്ന് സ്കൂളില്‍ പോയിരുന്നില്ല. രണ്ട് വയസുകാരനായ അനിയനൊപ്പം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി അനുജനെ വീടിന്റെ ഹാളില്‍ ഇരുത്തിയശേഷം ബെഡ്റൂമില്‍ കയറി തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം.
സ്കൂള്‍വിട്ട് അനുജനും അമ്മയും വീട്ടില്‍ എത്തുമ്പോഴാണ് പെണ്‍കുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണുന്നത്. ഐഎസ്ആര്‍ഒയിലെ ജീവനക്കാരിയാണ് മാതാവ്. പിതാവ് പെരിന്തല്‍മണ്ണയിലെ ഒരു സ്കൂളിലെ ബസില്‍ ഡ്രൈവറാണ്. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്നു പ്രഖ്യാപിച്ച നേമം നിയമസഭാ മണ്ഡലത്തിൽ ശശി തരൂർ എംപിയോട് രംഗത്തിറങ്ങാൻ കോണ്‍ഗ്രസ് ഉന്നത നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ നേമത്ത് ഒരു സാഹസിക പരീക്ഷണത്തിന് ഇല്ലെന്നും തിരുവനന്തപുരം സെൻട്രൽ ആണെങ്കിൽ തയാറാണെന്ന നിലപാടിലാണ് ശശി തരൂർ എന്ന് അറിയുന്നു.
വിജയസാധ്യത മാത്രം കണക്കാക്കി പരമാവധി സീറ്റുകൾ പിടിക്കുവാൻ ഉതകുന്നവരെ മത്സരത്തിന് ഇറക്കാനുള്ള സുനിൽ കനഗോലുവിന്റെ നിർദേശത്തിന്റെ ഭാഗമായാണ് ശശി തരൂരിനോടു നേമത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ, നിലവിൽ സിപിഎമ്മിലെ മന്ത്രി വി. ശിവൻകുട്ടി ജയിച്ചതും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പോലും ബിജെപി സ്ഥിരമായി ഒന്നാമതെത്തുന്നതുമായ നേമത്തെ മത്സരം ആത്മഹത്യാ പരീക്ഷണം പോലെ ആകുമെന്ന ഭീതി ശശി തരൂർ ക്യാന്പിന് ഉണ്ട്.
ജയിച്ചാൽ ഒരു മണ്ഡലം കൂടി പിടിച്ചെടുക്കാം എന്നും നേമത്ത് തോറ്റാൽ ശശി തരൂരിന്റെ അസംബ്ലി , മുഖ്യമന്ത്രി മോഹങ്ങൾ തടയാൻ ആകുമെന്നുമാണ് കോണ്‍ഗ്രസിലെ ചിലരുടെ മോഹം എന്ന് കരുതുന്നവരുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്കു ശശി തരൂർ മത്സരത്തിന് ഇറങ്ങുന്നതിനോട് ആഭിമുഖ്യമില്ല .
എന്നാൽ, എഐ സിസിയിലെ ഒരു പ്രമുഖന് ഇക്കാര്യത്തിൽ താല്പര്യമുണ്ട് .ഒരു പക്ഷേ തരൂരിന്റെ ഡൽഹിയിലെ സാന്നിധ്യം കുറയ്ക്കാൻ ആകുമെന്നാകും കണക്കുകൂട്ടൽ.
തരൂർ നിയമസഭാ മത്സരിച്ചു ജയിക്കുകയും എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്യേണ്ടി വന്നാൽ ഉപതെരഞ്ഞെടുപ്പ് വരും. അങ്ങനെ വന്നാൽ കോണ്‍ഗ്രസിനു ജയിക്കാൻ ആകുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. സീറ്റ് മോഹികളായ മറ്റ് എംപിമാർ മത്സരിക്കാനിറങ്ങുന്നത് ദോഷം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ.
സ്ഥാനാർഥിമോഹികളെ ക്കൊണ്ട് നട്ടംതിരിയുന്ന പാർട്ടിക്ക് അതു കൂടുതൽ ബാധ്യതയാകും. എംപിമാർ നിയമസഭയിൽ ജയിച്ചു വന്നാൽ ആ മണ്ഡലത്തിൽ വീണ്ടും ജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അടൂർ പ്രകാശ് (ആറ്റിങ്ങൽ) ബെന്നി ബഹനാൻ (ചാലക്കുടി) കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര )എന്നിവരുടെ കാര്യത്തിൽ പാർട്ടി ചിന്തിക്കുന്നത് അങ്ങനെയാണ്. എന്നാൽ സാമുദായികവും പ്രാദേശികവുമായ പ്രാതിനിധ്യം ഉറപ്പിക്കാൻ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതൃത്വം ചില വിട്ടുവീഴ്ചകൾ നടത്തിയേക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന കെ.പി.ശങ്കരദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ അസ്വാഭാവികതയുണ്ടെന്ന ജയിൽ ഡോക്ടറുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതിന് പിന്നാലെ ഹൃദ്രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശങ്കരദാസ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11-ാം പ്രതിയായ കെ.പി. ശങ്കരദാസിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തെയും അദ്ദേഹത്തിന്റെ ആശുപത്രിവാസത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
മകൻ എസ്പി ആയതുകൊണ്ടാണ് ശങ്കരദാസ് അറസ്റ്റ് ഒഴിവാക്കി ആശുപത്രിയിൽ തുടരുന്നത് എന്നായിരുന്നു കോടതിയുടെ പരാമർശം. ഇതിനു പിന്നാലെയാണ് എസ്ഐടി ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലുണ്ടായ അപകടത്തിൽ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുനിത (58) ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.
പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾക്കായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നു തുടങ്ങും. തിരുവനന്തപുരത്ത് വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ 18വരെയാണു യോഗം.
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, പോണ്ടിച്ചേരി, ആസാം എന്നീ സംസ്ഥാനങ്ങളിലാണു നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ കേരളത്തിൽ മാത്രമാണു സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ ഭരണത്തിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിൽ ഭരണം നിലനിർത്തുക എന്നതു തന്നെയായിരിക്കും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്നു തിരുത്തലുകൾ വരുത്തണമെന്നു നേരത്തേ ചേർന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന പാർട്ടിക്കു നിർദേശം നൽകിയിരുന്നു.
ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുന്നതും ന്യൂനപക്ഷ സമുദായങ്ങൾ യുഡിഎഫുമായി അടുക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണു സിപിഎം കേന്ദ്ര നേതൃത്വവും നടത്തിയത്. ഈ സാഹചര്യത്തിൽ വീണ്ടും ഭരണത്തിലെത്താനുള്ള മാർഗങ്ങളാകും കേരളത്തെ സംബന്ധിച്ചു പാർട്ടി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുക.
Kerala
തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിൽ തീപിടിത്തം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടർന്നത്. നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. റെയിൽവേ അധികൃതർ തീപിടിത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: ആനയറയിൽ 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആനയറ സ്വദേശി ആകാശ് കൃഷ്ണൻ (25) ആണ് പിടിയിലായത്. എക്സൈസാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായെത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സാഹസികമായി ആകാശിനെ പിടികൂടി. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണൻ പിടിയിൽ. പോലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും കടിച്ചു പരിക്കേൽപ്പിച്ചു.
National
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ(എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ലക്ഷ്യമിടുന്നത്
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങളില്‍ ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്‍ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍സിംഗാണ് തിരുവനന്തപുരത്ത് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം
എന്‍എഫ്ഡിബി കേന്ദ്രത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.
Kerala
തിരുവനന്തപുരം: സിഗ്നലിൽ നിർത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നു പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു.
വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശിനി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പ്രാവച്ചമ്പലത്താണ് സംഭവം. സുഹൃത്തുക്കളായ ഇവർ വന്ന ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്കു തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
സിഗ്നലിൽ ബൈക്ക് നിർത്തിയ ശേഷം തിരിക്കുമ്പോഴാണ് ടിപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും തിരുവനന്തപുരത്തെ പിഎസ്സി കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളാണ്. പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും അമീബിക് മസ്തിഷ്ക ജ്വരവും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ തിരുവനന്തപുരത്തെ കുടിവെള്ള പദ്ധതിയെക്കുറിച്ച് ആരോഗ്യവിദഗ്ധരുടെ അപകട മുന്നറിയിപ്പ്.
കേരളത്തിലെ ഉപരിതലത്തിലെ കിണറുകൾ, ആറുകൾ , കുളങ്ങൾ എന്നിവയിൽനിന്നു പടരുന്ന ബാക്ടീരിയകളും മറ്റ് അണുബാധകളുംകൊണ്ട് നിരവധി മരണങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഞായറാഴ്ച മരിച്ച സച്ചിദാനന്ദന്റെ മരണവും അമീബിക് മസ്തിഷ്കജ്വരം കൊണ്ടാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കിണർ വെള്ളത്തിൽ കുളിച്ചതിലൂടെയാണ് അമീബ ഉള്ളിൽ കടന്നതെന്നു സംശയിക്കുന്നു.
മൺപൈപ്പുകൾ ഇപ്പോഴും
കുഴൽ കിണറിൽനിന്നും ശുദ്ധീകരിച്ച ജലസ്ത്രോസുകളിൽ നിന്നുമുള്ള കുഴൽവഴിയുള്ള കുടിവെള്ള പദ്ധതികൾ താരതമ്യേന സുരക്ഷിതമാണ് എന്നാണ് കരുതുന്നതെങ്കിലും കാലഹരണപ്പെട്ട നെയ്യാർ അരുവിപ്പുറം പൈപ്പ് ലൈൻ ആണ് തലസ്ഥാനത്തിനു ഭീഷണി.
1934ൽ തുടങ്ങിയ ഈ വിതരണ പദ്ധതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പഴയ മൺ, ലോഹ പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. ഇതു മിക്ക സ്ഥലങ്ങളിലും ആഴത്തിൽ അല്ല ഇട്ടിരിക്കുന്നത് . വേഗം പൊട്ടാനും മലിനജലവുമായി കലരാനും ഇടയുണ്ട്. മാലിന്യതോടുകളുടെ അടുത്തുകൂടി പൈപ്പുകൾ പോകുന്നതും ഭീഷണിയാണ് . അപൂർവം ചില സ്ഥലങ്ങളിൽ കുഴലുകൾ പരിഷ്കരിക്കുകയും പുതിയ പദ്ധതികൾ വരികയും ചെയ്തിട്ടുണ്ട്.
ഇവ കുറെയൊക്കെ സുരക്ഷിതമാണ് "പഴയ പെപ്പിൽ ഒരു പോയിന്റിൽ ഒന്നു സ്പർശിച്ചാൽ പോലും അണുബാധ ഉണ്ടാകാം. അങ്ങനെ വന്നാൽ മാരകമായ ബാക്ടീരിയ അണുബാധ പകർച്ച വ്യാധിയായി മാറാം. നമ്മുടെ പൈപ്പ് ലൈൻ പദ്ധതി അടിയന്തരമായി ആരോഗ്യപരമായി അഴിച്ചുപണിയണം" പൊതുജന ആരോഗ്യ വിദഗ്ധനും ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്റുമായ ഡോ. വി.മോഹനൻ നായർ പറയുന്നു
അതീവഗുരുതര സ്ഥിതി
രാജഭരണകാലത്തു കുടിവെള്ള വിതരണം തുടങ്ങിയ ആലപ്പുഴയിലും ഈ ഭീഷണിയുണ്ട് എന്നാൽ, കുടിവെള്ള പദ്ധതിയെ കൂടുതൽ ആശ്രയിച്ചു നിൽക്കുന്ന തലസ്ഥാനത്താണ് പ്രശ്നം കൂടുതൽ ഗൗരവം. തലസ്ഥാനത്ത് അടുത്തിടെ ഉണ്ടായ തട്ടുകടകളുടെയും രാത്രി ഭക്ഷണ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
വേണ്ടത്ര വേവിക്കാത്ത ഇറച്ചി പോലുള്ള ഭക്ഷണങ്ങൾ , കൃത്യമായി തിളപ്പിക്കാത്ത വെള്ളം, വായ കഴുകുന്ന വെള്ളം എന്നിവ വഴിയെല്ലാം രോഗ സാധ്യത കൂടാം.
Kerala
തിരുവനന്തപുരം: മേയർ സ്ഥാനം വാഗ്ദാനം ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്നെ ഒഴിവാക്കിയെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
"കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടെ.'-രാജേഷ് പറഞ്ഞു.
തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമർശനം നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു.
പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ ലക്ഷദീപം ഈ മാസം 14ന് നടക്കും. ലക്ഷദീപത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാർകോഡ് സംവിധാനമുള്ള പാസുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. 15,000 പാസുകളാണ് നൽകുന്നത്.
ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദ്വീപവുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ നിരവധി വ്യാജ പാസുകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തവണ ബാർകോഡിംഗ് പാസുകൾ ഏർപ്പെടുത്തിയത്.
ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ കാണുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് അവലോകനയോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി സ്റ്റാന്റിൽ ലക്ഷദീപത്തോടനുബന്ധിച്ച് വെൽക്കം ഓഫീസ് തുറക്കുന്നതിനും നിർദേശം നൽകി. ഓൺലൈനായാണ് പാസുകൾ ബുക്ക് ചെയ്യേണ്ടത്. ആധാർ കാർഡ് വഴി ലോഗിൻ ചെയ്യാം. പാസിന്റെ കോപ്പിയും ആധാർ കാർഡുമായി എത്തുന്ന ഭക്തർക്ക് അവരവർക്ക് നിർദേശിക്കപ്പെട്ട വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാം.
ജനുവരി 14ന് വൈകുന്നേരം അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്. രാത്രി എട്ടിന് ചടങ്ങുകൾ ആരംഭിക്കും. ശീവേലി ദർശനമാണ് പ്രധാന ചടങ്ങ്. ദീപാരാധനയും ഉണ്ടാകും. ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകൾ തെളിയിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതിനും ക്ഷേത്രത്തിലേക്കുള്ള ലൈറ്റുകൾ, വാഹനങ്ങളുടെ പാർക്കിംഗ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ വിജയം ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുന്നെ അമിത് ഷാ എത്തുന്നത്.
ഈ മാസം 11 നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി അംഗങ്ങളെയെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും. കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണായകമായ തദ്ദേശ വിജയത്തിന് പിന്നാലെ അമിത് ഷാ എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ കാണുന്നത്. അതുകൊണ്ടുതന്നെ ഷാ എത്തുന്ന പരിപാടി വലിയ ആഘോഷമാക്കി മാറ്റാനാണ് സംസ്ഥാന ഘടകത്തിന്റെ നീക്കം.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ കണ്ടത്.
കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് സുധാകരൻ. വീട്ടിലെത്തിയ രാജേഷ് സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുധാകരന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്.
ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.
Movies
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത്. മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി മോഹൻലാലിന് അനുശോചനം നേർന്നിരുന്നു.
Kerala
കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത്. മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി മോഹൻലാലിന് അനുശോചനം നേർന്നിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ വി.വി രാജേഷ് മേയറായി ചുമതലയേറ്റു. കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസും (യുഡിഎഫ്) കൊച്ചിയിൽ വി.കെ. മിനിമോളും (യുഡിഎഫ്) പുതിയ മേയർമാരായി. തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ (യുഡിഎഫ്) മേയറായി അധികാരമേറ്റു. കോഴിക്കോട് ഒ. സദാശിവൻ (എൽഡിഎഫ്) കണ്ണൂരിൽ പി. ഇന്ദിര (യുഡിഎഫ്) എന്നിവരും മേയർമാരായി ചുമതലയേറ്റു.
ചരിത്രത്തിൽ ഇടം നേടി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറായി പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊടുങ്ങാന്നൂർ വാർഡിൽനിന്നാണു രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽനിന്നു വിജയിച്ച ബിജെപിയുടെ ജി.എസ്. ആശാനാഥും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. 100 കൗണ്‍സിലർമാരുള്ള കോർപറേഷനിൽ കണ്ണമൂല വാർഡിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ 51 വോട്ട് നേടിയാണ് രാജേഷ് മേയറായത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു മത്സരിച്ച ജി.എസ്. ആശാനാഥിന് 50 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ രണ്ടു വോട്ടുകൾ അസാധുവായി.
കൊല്ലത്ത് ആദ്യമായ് യുഡിഎഫ്
കൊല്ലം: കൊല്ലം കോര്പറേഷന് മേയറായി താമരക്കുളം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി എ.കെ. ഹഫീസ് ചുമതലയേറ്റു. ഡെപ്യൂട്ടി മേയറായി തങ്കശേരി ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. 25 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ കോർപറേഷൻ രൂപീകരണത്തിനുശേഷം ആദ്യമായാണ് യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.
കൊച്ചിയിൽ മിനിമോൾ
കൊച്ചി: കൊച്ചി കോര്പറേഷന് മേയറായി യുഡിഎഫിന്റെ അഡ്വ. വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയറായി ദീപക് ജോയി എന്നിവര്‍ അധികാരമേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്റേതുള്പ്പെടെ 48 വോട്ട് നേടിയാണ് ഇരുവരും വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 22ഉം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആറും വോട്ടുകള്‍ വീതം ലഭിച്ചു.
രണ്ടര വര്‍ഷത്തേക്കാണ് ഇരുവരും അധികാരമേറ്റത്. തുടര്‍ന്ന് എ ഗ്രൂപ്പുകാരിയായ ഷൈനി മാത്യുവും ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാറും മുന്‍ ധാരണ പ്രകാരം മേയറും ഡെപ്യൂട്ടി മേയറുമാകും.
തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ
തൃശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷന്റെ പത്താമത്തെ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു. കോണ്‍ഗ്രസിലെ എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റു. തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ കൂടിയാണ് ഡോ. നിജി ജസ്റ്റിൻ. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ ഡോ. നിജി ജസ്റ്റിനു 35 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എൽ. റോസി 13 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടു വോട്ടുകളും നേടി. സ്വതന്ത്രരായ റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ട് ചെയ്തു.
എൽഡിഎഫിന് കോഴിക്കോട് മാത്രം
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ. സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഇടതുമുന്നണി വോട്ടുകള്‍ അസാധുവായി. എൽഡിഎഫിലെ ഡോ.എസ്.ജയശ്രീ ഡപ്യൂട്ടി മേയറായി. തടമ്പാട്ടുതാഴം ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂരിന്റെ ടി. ഇന്ദിര
കണ്ണൂർ: കോര്പറേഷന് മേയറായി കോണ്‍ഗ്രസിലെ ടി. ഇന്ദിര ചുമതലയേറ്റു. മുൻ ഡപ്യൂട്ടി മേയറും കൂടിയായിരുന്ന ഇന്ദിര 56 അംഗ കൗണ്‍സിലില്‍ 36 പേരുടെ പിന്തുണ യോടെയാണ് മേയർ പദവിയിലെത്തിയത്. ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാൽ ഒരു ബാലറ്റ് അസാധുവായി. യുഡിഎഫിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
Sports
തിരുവനന്തപുരം: 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നാളെ തിരുവനന്തപുരത്ത് എത്തും. ശ്രീലങ്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം തലസ്ഥാനത്ത് എത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കു വിശാഖപട്ടണമാണ് വേദിയായത്.
തിരുവനന്തപുരം കാര്യവട്ടത്ത് 26, 28, 30 തീയതികളിലായി അവസാന മൂന്നു മത്സരങ്ങള്‍ അരങ്ങേറും. കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാകും മത്സരങ്ങള്‍ നടക്കുക.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിര്‍ണായകമായ മൂന്നു മത്സരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇന്നു വൈകുന്നേരം 5.40ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ടീം ഹയാത്ത് റീജന്‍സിയിലാണ് തങ്ങുക. ക്രിസ്മസ് ദിനത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ച് വരെ ശ്രീലങ്കന്‍ ടീമും വൈകുന്നേരം ആറ് മുതല്‍ രാത്രി എട്ട് വരെ ഇന്ത്യന്‍ ടീമും കാര്യവട്ടത്തു പരിശീലനം നടത്തും.
ടിക്കറ്റ് നിരക്കില്‍ കുറവ്
വനിതാ ക്രിക്കറ്റിനു കൂടുതല്‍ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കുറഞ്ഞ നിരക്കിലും പ്രത്യേക പാക്കേജിലുമാണ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) മത്സരത്തിനുള്ള ടിക്കറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 125 രൂപയാണ് ടിക്കറ്റ് നിരക്ക്. ജനറല്‍ ടിക്കറ്റിന് 250 രൂപയും ഹോസ്പിറ്റാലിറ്റി സീറ്റുകള്‍ക്ക് 3000 രൂപയാണ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ പേജും സന്ദര്‍ശിക്കുക.
Kerala
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍ നടക്കും. ജനുവരി 29, 30,31 എന്നീ തീയതികളിലായാണ് ഇത്തവണ ലോക കേരളസഭ നടക്കുക.
29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലോക കേരള സഭ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുക്ക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരള സഭയാണ് ഇത്തവണത്തേത്. നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് ദിവസം അവധി നല്കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍.
ലോക കേരള സഭയ്ക്കെതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നത്.
Kerala
ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ഇതോടെ, വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി.
യാത്രക്കാർക്ക് റീഫണ്ട് ഏഴുദിവസത്തിനകം നല്‍കുമെന്നും സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പുകമഞ്ഞിൽ ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതോടെ ഡൽഹിയിൽ റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്റി20 ക്രിക്കറ്റ് പരന്പരയ്ക്കായി ടീമുകൾ 24ന് തിരുവനന്തപുരത്തെത്തും. അഞ്ച് മത്സര പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് നടക്കും. അവസാന മൂന്ന് മത്സരങ്ങൾക്കായാണ് വനിത ടീം കേരളത്തിലെത്തുന്നത്.
ഈ മാസം 26, 28, 30 തീയതികളിൽ കാര്യവട്ടത്തെ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. വൈകിട്ട് ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുക.
ഏകദിന ലോകകപ്പ് ചാന്പ്യന്മാരായ ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെല്ലാം ട്വന്റി20യിലും കളിക്കും.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായാണ് കേരളത്തിൽ രാജ്യാന്തര മത്സരത്തിനറങ്ങുന്നത്. 25ന് ഇരു ടീമുകളും പരിശീലനത്തിനിറങ്ങും.
ടിക്കറ്റ് നിരക്കുകൾ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. വനിതകൾക്കും വിദ്യാർഥികൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും.
Kerala
തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തിന്റെ ശക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി സർഗോത്സവം ‘സവിശേഷ - കാർണിവൽ ഓഫ് ദ് ഡിഫറന്റ് ’ സംഘടിപ്പിക്കുന്നു.
അസിസ്റ്റീവ് ടെക്നോളജി, തൊഴിൽ, സംരംഭകത്വം എന്നിവയിലെ അവസരങ്ങൾ, കായികമേളകൾ തുടങ്ങിയവയിലൂടെ കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സർഗോത്സവം വഴിതെളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു.
സഹായ സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭിന്നശേഷിക്കാർ നിർമിച്ച ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശന-വിപണനം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്രതലത്തിലെ നവീന ആശയങ്ങളും അവതരിപ്പിക്കും. തൊഴിൽ മേളയ്ക്ക് പുറമെ, നിയമ അവബോധ പരിപാടികളും രക്ഷിതാക്കൾക്കും പരിചാരകർക്കുമുള്ള പിന്തുണാ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നടക്കും. ഭിന്നശേഷി അവകാശങ്ങളും നയപരിഷ്കരണങ്ങളും സംബന്ധിച്ച സംവാദങ്ങളും വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ എന്നിവരുമായുള്ള സംവാദങ്ങൾക്കും വേദികൾ ഉണ്ടാവും.
ഭിന്നശേഷിക്കാരായ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതം, നൃത്തം, നാടകം, മറ്റ് ദൃശ്യാവതരണ പരിപാടികൾ എന്നിവയുണ്ടാകും. ന്യൂറോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികൾ മേളയുടെ ഭാഗമാകും. ‘അൻപ്’ ബയോസ്കോപ്പ് ഇൻക്ലൂസീവ് സിനിമകളും പ്രദർശിപ്പിക്കും.
കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക അയൽക്കൂട്ടങ്ങളും നേതൃത്വം നൽകുന്ന ഭക്ഷ്യമേള, സ്വയംതൊഴിൽ നിർമാണ ഉത്പന്നങ്ങളുടെ പ്രദർശന-വിപണന മേള എന്നിവയും ‘സവിശേഷ’യിൽ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
National
തിരുവനന്തപുരം: തലസ്ഥാനത്ത് വൈകാതെ എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗരസഭയിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു.
തിരുവനന്തപുരത്തെ വിജയം ബിജെപിക്ക് ഒരു വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. വിജയത്തെ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു.
1987-ൽ അഹമ്മദാബാദ് കോർപ്പറേഷൻ പിടിച്ചെടുത്ത ശേഷമാണ് ബിജെപി പിന്നീട് ഗുജറാത്തിൽ ഭരണം നേടിയതെന്ന ചരിത്രപരമായ നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: തലസ്ഥാന കോർപറേഷൻ ഭരണം നഷ്ടപ്പെട്ട് നാണക്കേടിൽ നിൽക്കുമ്പോഴും നാലു മുനിസിപ്പാലിറ്റികൾ നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്തിയ യുഡിഎഫിനും അഭിമാനിക്കാൻ വകയുണ്ട്.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റ് ഇത്തവണ 13 ആയി ഉയർത്താൻ യുഡിഎഫിനു കഴിഞ്ഞു. എൽഡിഎഫിന് കഷ്ടിച്ച് ഭരണം നിലനിർത്താൻ സാധിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 11ൽ പത്തും കൈവശം വച്ചിരുന്ന ഇടതുമുന്നണിക്ക് ഇത്തവണ അഞ്ചിൽ മാത്രമേ ഭരണം ലഭിച്ചുള്ളൂ.
ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനു മുന്നേറാൻ സാധിച്ചു. കഴിഞ്ഞ തവണ 20 ഗ്രാമപഞ്ചായത്തുകൾ ഭരിച്ച സ്ഥാനത്ത് ഇക്കുറി യുഡിഎഫിന് 25 പഞ്ചായത്തുകളിൽ ഭൂരിപക്ഷമുണ്ട്. എൽഡിഎഫ് 52ൽ നിന്ന് 36ലേക്കു താഴ്ന്നു. കഴിഞ്ഞ തവണ രണ്ടു ഗ്രാമപഞ്ചായത്തുകളിൽ ഭരണം ലഭിച്ച എൻഡിഎ ആറിടത്തു ഭൂരിപക്ഷത്തിലെത്തി. ആറ് ഗ്രാമപഞ്ചായത്തുകളിൽ മുന്നണികൾക്കു തുല്യ സീറ്റുകളാണുള്ളത്.
കഴിഞ്ഞ തവണ മുനിസിപ്പാലിറ്റികളിൽ മുന്നേറ്റം നടത്തിയ ബിജെപിക്ക് അവിടെനിന്നു മുന്നോട്ടു പോകാൻ സാധിച്ചില്ല എന്നതു ശ്രദ്ധേയമാണ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു.
എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും 55 സീറ്റ് വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലുണ്ടായത്.
രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തുടർന്ന് 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30 ന് ശേഷം പ്രഖ്യാപിക്കും.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. ഇത്തവണ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്സ്റ്റോപ്പിൽ നിന്ന് യുവാവ് പിടിയിൽ. വെമ്പായം സ്വദേശി അനന്ദു(27) ആണ് പിടിയിലായത്.
എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായാണ് അനന്ദു പിടിയിലായത്. സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണ് അനന്ദുവെന്ന് എക്സൈസ് പറയുന്നു.
ബുധനാഴ്ച രാവിലെ ബംളുരുവിൽ നിന്നും മയക്കുമരുന്നുകള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച് വ്യാഴാഴ്ച രാവിലെ പത്തോടെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമാകം ബസ് സ്റ്റോപ്പിൽ നില്‍ക്കുമ്പോഴാണ് അനന്ദു എക്സൈസിന്റെ പിടിയിലാകുന്നത്.
ബംഗളൂരുവിൽ നിന്നു വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി സുഹൃത്തുക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണ് ഇയാളെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം എക്സൈസ് പരിശോധിക്കുന്നുണ്ട്.
ഇയാളില്‍ നിന്നും 20,000 രൂപയും പിടികൂടിയിട്ടുണ്ട്. ഇയാൾ മുമ്പും മേജര്‍ ക്വാണ്ടിറ്റിയിലുള്ള നൈട്രോ സെപാം ടാബ്ലറ്റുകളുമായി പോലീസിന്റെ പിടിയിലായട്ടുണ്ട്.
Kerala
തിരുവനന്തപുരം: സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ആലപ്പുഴ സ്വദേശി ഹരിദാസ് (58) എന്നയാളാണ് മരിച്ചത്.
ജയിലിലെ നിർമാണ യൂണിറ്റിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.
ജയിൽ കോമ്പൗണ്ടിനകത്തുള്ള നിർമാണ യൂണിറ്റിൽ ഇന്ന് രാവിലെ 7.30-നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.