Kerala
കൊച്ചി: ദേശീയ പണിമുടക്കിനെ തുടർന്ന് പെരുമ്പാവൂരില്‍ ബാങ്ക് അടപ്പിച്ച് സമരാനമുകൂലികള്. ഇന്ത്യന്‍ ബാങ്കിന്റെ ശാഖയാണ് പ്രതിഷേധക്കാര്‍ അടപ്പിച്ചത്. മൂന്ന് ജീവനക്കാരാണ് ബാങ്കില്‍ എത്തിയിരുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടി തങ്ങള്‍ സമരം ചെയ്യുമ്പോള്‍ എന്തിനാണ് ബാങ്ക് തുറന്നുവച്ചത് എന്നു ചോദിച്ചുകൊണ്ടാണ് സമരാനുകൂലികള്‍ എത്തിയത്.
യൂണിയന് ബാങ്കും ഫെഡറല്‍ ബാങ്കും വരെ അടച്ചു. നിങ്ങള്‍ക്ക് എന്താണ് പ്രത്യേക എന്നും സമരാനുകൂലികള്‍ ചോദിച്ചു. ഡയസ്നോണ്‍ പ്രഖ്യാപിച്ചതുകൊണ്ടാണ് ജോലിക്ക് എത്തിയത് എന്നായിരുന്നു ബാങ്ക് ജീവനക്കാരുടെ മറുപടി. ലേബര്‍ കോഡ് നടപ്പിലാക്കുന്നത് തൊഴിലാളികളെ ഒന്നടങ്കം ബാധിക്കുന്ന വിഷയമാണ്, സഹകരിക്കണം എന്നാവശ്യപ്പെട്ടാണ് സമരകാനുകൂലികള് ബാങ്ക് അടപ്പിച്ചത്.
അതേസമയം, കൊച്ചിയില്‍ വിവിധയിടങ്ങളില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും നടന്നു. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സമരാനമുകൂലികള് തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി. കാക്കനാട് ടാക്സി കാര്‍ സമരാനമുകൂലികള് തടഞ്ഞു. പോലീസ് ഇടപെട്ടാണ് കാര്‍ തുടര്‍ന്ന് യാത്ര നടത്തിയത്.
Kerala
കൊച്ചി: എറണാകുളം പള്ളിക്കരയിൽ എംഡിഎംയുമായി യുവാവ് പിടിയിൽ. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് പിടിയിലായത്.
16 ഗ്രാം എംഡിഎംഎയുമായാണ് ജെക്സൺ പിടിയിലായത്. കുന്നത്തുനാട് പോലീസാണ് ജെക്സണെ പിടികൂടിയത്. വൈകുന്നേരം പോലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.
മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പോലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, എഎസ്ഐമാരായ എ.ഐ. നാദിർഷ, ജി. സൂര്യൻ, സിപിഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം. സിറാജ്, സായോ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടിൽ നോബിൾ തോമസ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്.
ആലുവ- മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന നോബിളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു നോബിൾ.
District News
കൊച്ചി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പ്രതിനിധിയില്ലാത്ത മുന്നണി കേരളം ഭരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മിച്ച മൂന്നാമത് വ്യാപാര ഭവന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരി സമൂഹത്തിന്റെ പ്രതിനിധി അടുത്ത നിയസഭയില്‍ ഉണ്ടാകുമെന്നും അതിന് തയാറാകാത്ത മുന്നണി ആരായാലും അവര്‍ കേരളം ഭരിക്കില്ലെന്നും രാജു അപ്സര പറഞ്ഞു.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 75 വയസ് കഴിഞ്ഞ ആദ്യകാല നേതാക്കള്‍ക്കുള്ള പെന്ഷന് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് ഓഫീസ് ഉദ്ഘാടനം ഹൈബി ഈഡന് എംപി നിർവഹിച്ചു. എസി ഹാളിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എയും ശിലാഫലകം അനാച്ഛാദനം കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബും നിര്‍വഹിച്ചു.
കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സീന ഗോകുലന്, കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ്, ചലച്ചിത്ര നിര്‍മാതാവ് സാന്ദ്ര തോമസ്, എളമക്കര എസ്എച്ച്ഒ ഹരികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് 21 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയാണ് പിടിയിലായ മസൂദ് ആലം.
കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്നത് മസൂദ് ആലം ആണെന്ന് എക്സൈസ് വ്യക്തമാക്കി. ആസാമിൽ നിന്നാണ് മസൂദ് ആലം ഹെറോയിൻ എത്തിച്ചുനൽകിയിരുന്നത്.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മസൂദ് ആലം പിടിയിലായത്. ചൈന വൈറ്റ് ഹെറോയിനുമായി കബൂത്തർ ഭായിയെ കൊച്ചിയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം.
16 ഗ്രാം ചൈന വൈറ്റ് ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്.
Kerala
കൊച്ചി: കൊച്ചിയിൽ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ രാസലഹരി വേട്ട. എറണാകുളം എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളിലായി വ്യാവസായിക അളവിൽ രാസലഹരിമരുന്ന് പിടികൂടിയത്.
കാൽ കിലോ ഗ്രാമിലേറെ എംഡിഎംഎ ആണ് എക്സൈസ് സംഘം പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ആദർശ്.എസ് (28), മുഹമ്മദ് യാസീൻ (25) എന്നിവരാണ് രണ്ട് കേസുകളിലായി പിടിയിലായത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 252.48 ഗ്രാം എംഡിഎംഎയുമായാണ് ആദർശ് പിടിയിലായത്. ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും 5.32 ഗ്രാം എംഡിഎംഎ, 0.008 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് മുഹമ്മദ് യാസീനെ പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളത്ത് ഹോട്ടലിൽ ഗ്രേവിയെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. വെപ്പിനിൽ ഞായറാഴ്ച രാതിയായിരുന്നു സംഭവം. ഹോട്ടലുടമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതേ തുടർന്ന് തടയാനെത്തിയ സ്ത്രീക്ക് നേരെയും കൈയേറ്റമുണ്ടായി.
ഹോട്ടലിൽ പൊറോട്ട പാഴ്സൽ വാങ്ങാനെത്തിയ ജിബി എന്ന യുവാവ് അധികമായി ഗ്രേവി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഗ്രേവിക്ക് പ്രത്യേകം 20 രൂപ നൽകണമെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കിയതോടെ യുവാവ് പ്രകോപിതനായി.
തുടർന്ന് ഹോട്ടൽ ഉടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും, തർക്കം രൂക്ഷമായതോടെ യുവാവ് ഹോട്ടൽ ഉടമയെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച സ്ത്രീക്ക് നേരെയും ആക്രമണമുണ്ടായി.
സംഭവത്തിൽ പരിക്കേറ്റവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ യുവാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: മാലിന്യ കൂമ്പാരമായി മാറി ഇടക്കൊച്ചിയിലെ റോഡുകള്‍. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി ടൂറിസം വില്ലേജ് എന്നിവിടങ്ങളില്‍ നിന്നും ആലപ്പുഴയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാനുള്ള പ്രധാന റൂട്ടാണ് ഇടക്കൊച്ചി പാലം.
പാലത്തിന് മുൻപും പാലം കഴിഞ്ഞുമുള്ള റോഡുകളിലാണ് മാലിന്യം നിറഞ്ഞത്. ഓട്ടോയിലും പിക്കപ്പ് വാനുകളിലുമായി എത്തുന്നവര്‍ ഇവിടം മാലിന്യം തള്ളുന്നതായും ആക്ഷേപമുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുബീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
സെപ്റ്റംബറിൽ സുബീറിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്ന് 66 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുബീറിന്റെ പങ്ക് കണ്ടെത്തിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
കുന്നത്തുനാട് എക്സൈസും എന്‍സിബിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. പെരുമ്പാവൂരിലെ ഭായ് കോളനിയിലുളള സുബീറിന്റെ ബന്ധുവീട്ടില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി. ഇതോടെയാണ് സുബീര്‍ സസ്പെന്‍ഷനിലായത്.
District News
മൂവാറ്റുപുഴ: കുന്നയ്ക്കൽ ഈസ്റ്റ് തൃക്കുന്നത്ത് സെഹിയോൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് പണികഴിപ്പിച്ച സെന്റ് മേരീസ് കൽക്കുരിശിന്റെ കൂദാശ ഭക്തിനിർഭരമായി നടന്നു.
ഡിസംബർ 31ന് നടന്ന വിശുദ്ധ ചടങ്ങുകൾക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ സന്നിഹിതനായിരുന്നു.
Sports
ആലപ്പുഴ: റോട്ടറി ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ എറണാകുളവും പെൺകുട്ടികളിൽ ആലപ്പുഴയും ജേതാക്കളായി. എറണാകുളം കോഴിക്കോടിനെയും ആലപ്പുഴ തിരുവന്തപുരത്തെയുമാണ് തോൽപിച്ചത്.
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ കോഴിക്കോട് പെൺകുട്ടികൾ എറണാകുളത്തെ പരാജയപ്പെടുത്തിയപ്പോൾ ആലപ്പുഴ ആൺകുട്ടികൾ തൃശൂരിനെ പരാജയപ്പെടുത്തി വെങ്കലം നേടി.
Kerala
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.
എട്ട് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
സമീപത്തെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീപടർന്നതായാണ് പ്രാഥമിക നിഗമനം.
District News
കൊച്ചി: വയോജന സൗഹൃദ ക്രിസ്മസ് സന്ദേശമുയര്‍ത്തി ലോകാരോഗ്യ സംഘടനയുടെ കീഴിലെ സ്മൂഹിക സംഘടനയായ മാജിക്സ് എന്‍ജിഒയുമായി കൈകോര്‍ത്ത് എറണാകുളം പ്രസ് ക്ലബ്ബ് സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നു.
ക്രിസ്മസ് ആഘോഷിക്കാനും പുല്‍ക്കൂടൊരുക്കാനും ആഗ്രഹിച്ചിട്ടും പ്രയാസപ്പെടുന്ന വയോജനങ്ങള്‍ക്കൊപ്പം കൈകോര്‍ക്കുന്ന പദ്ധതിയാണിത്.
നഗരത്തിലെ കരിന്തല കോളനിയില്‍ ഇന്ന് സ്നേഹക്കൂട് എന്ന പേരില്‍ പുല്‍ക്കൂട് സ്ഥാപിക്കും. കോളനി നിവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
സ്നേഹക്കൂട് എന്ന പേരില്‍ പ്രസ് ക്ലബ്ബില്‍ സ്ഥാപിച്ച പുല്‍ക്കൂട് ചലച്ചിത്ര സംവിധായകന് മാര്‍ത്താണ്ഡന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. പ്രവീണ്‍ ജി. പൈ, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: മനയ്ക്ക കടവ് പാലത്തിന് സമീപം ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം. എതിർ ദിശയിൽ നിയന്ത്രണം വിട്ടെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ലോറി മരത്തിലിടിച്ച് അപകടമുണ്ടായത്.
കാറിൽ തട്ടിയ ശേഷമാണ് ലോറി മരത്തിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവർ മനാഫിന് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻതന്നെ തൃക്കാക്കര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മനാഫിനെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് പുറത്തെടുക്കുകയായിരുന്നു. മനാഫിനെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: കോതമംഗലം കാരക്കുന്നത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് അപകടം. ആലപ്പുഴ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്.
പത്തനംതിട്ട സ്വദേശി ആരോമൽ, തൃശൂർ സ്വദേശി ആദിത്യൻ എന്നിവർക്കാണ് പരിക്കേറ്റത്. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മൂവരും.
Kerala
കൊച്ചി: എറണാകുളം കലൂരിൽ മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. പൈപ്പ് പൊട്ടിയതിന് പിന്നാലെ ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ റോഡ് ഉപരോധിച്ചു.
ഈ രാത്രിയില്‍ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മറുപടിയെന്നും ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉമാ തോമസ് പറഞ്ഞു.
കൂടാതെ, കുടിവെള്ളം ഇല്ലാത്തവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടത് കെഎംആർഎലിന്റെ ഉത്തരവാദിത്വമാണെന്നും ഇത് വലിയ വീഴ്ചയാണ്, കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥയിലാണ് ആളുകൾ എന്നും ഉമാ തോമസ് പറഞ്ഞു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മിന്നും ജയം നേടി യുഡിഎഫ്. 2020ൽ നഷ്ടമായ കൊച്ചി കോർപറേഷൻ വൻ ആധിപത്യത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. നഗരസഭകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. നഗരസഭകളിൽ ഒന്നിൽപോലും ഭരണം പിടിക്കാൻ ഇടതുമുന്നണിക്കായില്ല.
ജില്ലയിൽ ആദ്യമായി ഒരു നഗരസഭയിൽ എൻഡിഎ കരുത്തറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിക്കുന്ന നിലയിലാണ്.
2020ൽ അസാധാരണ മുന്നേറ്റത്തോടെ നാലു പഞ്ചായത്തുകളിൽ ഭരണം നേടിയ ട്വന്റി 20ക്ക് ഇക്കുറി രണ്ടിടത്തു മാത്രമാണ് ഭരണം ഉറപ്പിക്കാനായത്. ഭരണത്തിലുണ്ടായിരുന്ന വടവുകോട് ബ്ലോക്കും ഇക്കുറി അവർക്കു നഷ്ടമായി.
ആകെയുള്ള 76 സീറ്റിൽ 47ലും വിജയിച്ചാണ് യുഡിഎഫ് കോർപറേഷനിൽ മൂവർണക്കൊടി പാറിച്ചത്. എൽഡിഎഫിന്റെ സീറ്റുനില 22ലേക്ക് ഒതുങ്ങി. ബിജെപി ഒരു സീറ്റ് അധികം നേടി (ആറ്) നില മെച്ചപ്പെടുത്തി.
ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28ൽ 25 സീറ്റും നേടിയുഎഡിഎഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തവണത്തേക്കാൾ ഒന്‍പതു സീറ്റ് അധികമുണ്ട്. എൽഡിഎഫിന്റെ നില മൂന്നു സീറ്റിലേക്കൊതുങ്ങി. കഴിഞ്ഞ തവണത്തെ ഒമ്പതു സീറ്റിൽനിന്നാണ് വലിയ വീഴ്ചയുണ്ടായത്.
13 നഗരസഭകളിൽ 11ഉം യുഡിഎഫിനാണ്. അങ്കമാലിയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കുന്ന സ്ഥിതിയാണ്. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഉം യുഡിഎഫിനാണ്. ചെറായിയിൽ മാത്രമാണ് ഇടതുഭരണം. വടവുകോട് ഇത്തവണ ആർക്കും കേവല ഭൂരിപക്ഷമില്ല. 82 പഞ്ചായത്തുകളിൽ 66ലും ഇനി യുഡിഎഫ് ഭരണമാണ്. ഏഴിടത്തു മാത്രമാണ് എൽഡിഎഫിന് ഭരണം.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും ട്വന്റി 20ക്ക് നഷ്ടമായി. കിഴക്കമ്പലം പഞ്ചായത്തിൽ അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്.
കുന്നത്തുനാടും മഴുവന്നൂരും ട്വന്റി 20യെ കൈവിട്ടപ്പോൾ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജയിച്ചതും തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും നേട്ടമായി പറയാം. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു.
കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒരു വാർഡ് മാത്രം നഷ്ടമായിടത്ത്, ഇത്തവണ ജയിച്ചത് 21ൽ 15 ഇടത്ത് മാത്രമാണ്. തിരിച്ചടികൾക്കിടയിലും 16 വാർഡുള്ള പൂതൃക്ക പഞ്ചായത്തിൽ 7 സീറ്റുകൾ നേടി യുഡിഎഫിന് ഒപ്പം എത്തി.
തിരുവാണിയൂരിലെ ഇടതു കോട്ട പൊളിച്ചതും ട്വന്റി 20ക്ക് നേട്ടമാണ്. അതേസമയം മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയുമായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചു.ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. ജസ്റ്റീസ് ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ടായിരുന്നു.
രാവിലെ ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനു ശേഷം ശിക്ഷ വിധിക്കുന്നത് വൈകുന്നേരത്തെയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ പറഞ്ഞത്.
തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയിൽ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശരി ആയതിനാൽ കണ്ണൂർ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഇവർക്കു പുറമെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചു.
എന്നാൽ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതിൽ ഇനി വാദം വേണ്ട, ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വർഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകർ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യർഥനയാണ് നടത്തിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ ശിക്ഷ വിധി നാളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധിക്കുക.
ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
Kerala
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. ചേര്‍ത്തല അരൂക്കുറ്റി സ്വദേശി ജഫീല്‍ മുഹമ്മദ്, ഫോര്‍ട്ട്കൊച്ചി സ്വദേശി റെനീഷ്.പി.എ, കൊല്ലം, വളത്തുങ്കല്‍ സ്വദേശി വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്.
നവംബര്‍ 25ന് ആണ് കേസിന് ആസ്പദമായ സംഭവം. എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജഫീല്‍ മുഹമ്മദും വിജയകുമാറും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികൾ വാഹനം കടത്തിക്കൊണ്ടുപോയത്. ഇത്തരത്തിൽ മോഷ്ടിക്കുന്ന വാഹനങ്ങൾ ആക്രി വിലയ്ക്ക് വിൽക്കുന്നതാണ് പ്രതികളുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
മെട്രോ നഗരത്തിലെ ഓട്ടപ്പാച്ചിലും ഗോത്രവിഭാഗത്തിനായി വനത്തിനുള്ളിൽ പോളിംഗ് ബൂത്തും. എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പു കാഴ്ചകളിൽ വൈവിധ്യങ്ങൾ ഏറെയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടിനും നഗരത്തിനും ഒരേ താളം, ഒരേ വേഗം.
വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്താൻ അഞ്ചു ദിനം ശേഷിക്കേ, ആഘോഷിക്കപ്പെടുന്ന പ്രചാരണങ്ങൾ കുറവെങ്കിലും വോട്ടർമാരെ നേരിട്ടു കണ്ടുള്ള വോട്ടഭ്യർഥനകൾക്കു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും ഒട്ടും പിന്നിലല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമാണെന്നിരിക്കെ, സൂക്ഷ്മതയോടെ കിട്ടാവുന്ന വോട്ടെണ്ണി, കണക്കുകൂട്ടി, അടിയൊഴുക്കുകൾ അറിഞ്ഞ്, കരുക്കൾ നീക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. മൂന്നു മുന്നണികളുടെയും സംസ്ഥാന, കേന്ദ്ര നേതാക്കൾ എറണാകുളത്തെത്തി പ്രചാരണത്തിൽ പങ്കാളികളായി. വരുംദിനങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്തുന്നതോടെ പോരാട്ടം മുറുകും.
കോർപറേഷൻ ആരു പിടിക്കും?
കൊച്ചി കോർപറേഷൻ ഭരണം ആർക്കെന്ന ചോദ്യം എറണാകുളം ജില്ലാ അതിർത്തി കടന്നുമുള്ള തെരഞ്ഞെടുപ്പു ചർച്ചകളിൽ മുഖ്യവിഷയമാണ്. കഴിഞ്ഞ അഞ്ചു വർഷം മികച്ച നഗരഭരണമെന്ന പ്രചാരണത്തിന്റെ തോണിയിലേറിയാണ് എൽഡിഎഫ് ഇക്കുറിയും കൊച്ചിയിലെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. ഭരണത്തുടർച്ചയ്ക്കായി ചിട്ടയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇടതുനേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒറ്റപ്പെട്ട വിമതശല്യമൊഴിച്ചാൽ എൽഡിഎഫിൽ സ്ഥിതി ശാന്തമാണ്.
കഴിഞ്ഞ വർഷം കൈവിട്ട കോർപറേഷൻ ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ, എറണാകുളം തങ്ങളുടെ കോട്ടയെന്ന പെരുമയ്ക്കാണു പരിക്കേൽക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ അടിവരയിട്ടു പഠിച്ചുകഴിഞ്ഞു. ഘടകകക്ഷികളുമായുള്ള അഭിപ്രായസമന്വയവും മികച്ച സ്ഥാനാർഥിപ്പട്ടികയും മുൻനിർത്തി യുഡിഎഫ് പ്രചാരണത്തിൽ മുന്നേറുന്നുണ്ട്.
കോൺഗ്രസിനു പതിവുപോലെ വിമതശല്യം കോർപറേഷനിലുമുണ്ട്. പത്തു ഡിവിഷനുകളിൽ വിമതന്മാർ പാർട്ടി സ്ഥാനാർഥികൾക്കു തലവേദനയാകുന്നു. ഭരണം കിട്ടിയാൽ മേയർ കസേര നോട്ടമിട്ട് മൂന്നിലധികം പേരുണ്ടെന്നതും ചർച്ചകളിലുണ്ട്. 76 ഡിവിഷനുകളുള്ള കൊച്ചി കോർപറേഷനിൽ 65ലും കോൺഗ്രസ് സ്ഥാനാർഥികളാണ്. മറ്റിടങ്ങളിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ.
പാളയത്തിലെ പട എൻഡിഎയിൽ ഏൽപിച്ച ക്ഷീണം മാറിയിട്ടില്ല. നിലവിൽ അഞ്ചു കൗൺസിലർമാരുള്ള എൻഡിഎയ്ക്ക് ഇക്കുറി നാലു സീറ്റുകളിൽ സ്ഥാനാർഥികളില്ല. ഭൂരിഭാഗം ഡിവിഷനുകളിലും മത്സരിക്കുന്ന ട്വന്റി 20യും മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
നിലവിൽ 74 ഡിവിഷനുകളിൽ 38 ഉം ഭരണകക്ഷിയായ എൽഡിഎഫിലാണ്. യുഡിഎഫിനു 31ഉം ബിജെപിക്ക് അഞ്ചും കൗൺസിലർമാർ. അടുത്ത കൊച്ചി മേയർ സ്ഥാനം വനിതയ്ക്കാണ്.
ജില്ലാ പഞ്ചായത്തിൽ നോട്ടമിട്ട്
യുഡിഎഫ് ഇതുവരെ കൈവിടാത്ത ജില്ലാ പഞ്ചായത്തിൽ ഇക്കുറിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 27ൽ 17ഉം യുഡിഎഫ് അംഗങ്ങളാണ്. എൽഡിഎഫ്-ഒന്‍പത്, ട്വന്റി 20 - ഒന്ന് എന്നതാണു നിലവിലെ കക്ഷിനില.
നിലവിലെ ഭരണ സമിതിയുടെ മികച്ച പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പൊതുസ്വഭാവവും തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതേസമയം, മികച്ച സ്ഥാനാർഥികളെ അവതരിപ്പിച്ചു ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. 28 ഡിവിഷനുകളിലേക്കാണ് ഇക്കുറി മത്സരം നടക്കുന്നത്.
നഗരസഭകൾ നിറം മാറുമോ?
ജില്ലയിലെ നഗരസഭകളിൽ കാലങ്ങളായി യുഡിഎഫ് മേധാവിത്വമാണ്. നിലവിൽ ആകെയുള്ള 13ൽ ഒന്‍പതിലും യുഡിഎഫാണ് ഭരിച്ചത്. ഇക്കുറി സ്ഥിതി മാറുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.
ആലുവ, അങ്കമാലി, മരട്, പറവൂർ, പെരുന്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, കളമശേരി, കൂത്താട്ടുകുളം നഗരസഭകളാണ് നിലവിൽ യുഡിഎഫിനുള്ളത്. തൃപ്പൂണിത്തുറ, പിറവം, ഏലൂർ, കോതമംഗലം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ഭരണം. അധ്യക്ഷപദവിയെച്ചൊല്ലി കലഹങ്ങൾ കണ്ട കൂത്താട്ടുകുളത്ത് ഒടുവിൽ യുഡിഎഫ് പിന്തുണച്ച കലാ രാജുവായിരുന്നു ചെയർപേഴ്സൺ.
പഞ്ചായത്തുകളിൽ പ്രവചനാതീതം
നിലവിൽ ആകെയുള്ള 82 ഗ്രാമപഞ്ചായത്തുകളിൽ 48ൽ യുഡിഎഫിനു ഭരണമുണ്ട്. 30ൽ എൽഡിഎഫാണ് ഭരിക്കുന്നത്. നാലിടത്ത് ട്വന്റി 20. അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിനാണു മേൽക്കൈ. 14ൽ ഏഴിലും എൽഡിഎഫിനാണു ഭരണം.ആറിടത്ത് യുഡിഎഫും ഒന്നിൽ (വടവുകോട്-പുത്തൻകുരിശ്) ട്വന്റി 20യുമാണ്.
പ്രാദേശികസാഹചര്യങ്ങൾ തന്നെയാകും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ജയപരാജയങ്ങൾ നിർണയിക്കുകയെന്നുറപ്പ്.
ട്വന്റി 20 ഫാക്ടർ
നിലവിൽ ഭരണമുള്ള കിഴക്കന്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിൽ ഈ തെരഞ്ഞെടുപ്പിലും ട്വന്റി 20 നിർണായകമാണ്. ഐക്കരനാടിൽ പ്രതിപക്ഷമില്ല. കിഴക്കന്പലത്ത് ഒരു യുഡിഎഫ് സ്വതന്ത്രൻ മാത്രമാണ് പ്രതിപക്ഷത്തുള്ളത്.
ഇക്കുറി തങ്ങളെ പരാജയപ്പെടുത്താൻ ഇടതു-വലതു മുന്നണികൾ പൊതുസ്ഥാനാർഥികളെയാണ് കിഴക്കന്പലത്തു മത്സരിപ്പിക്കുന്നതെന്നാണ് ട്വന്റി 20യുടെ ആക്ഷേപം. ആരോപണത്തിൽ വസ്തുതയെന്തെന്ന് ഇരുമുന്നണികളും വിശദീകരിച്ചിട്ടില്ലെങ്കിലും ട്വന്റി20യെ ഭരണത്തിൽനിന്നു പുറത്താക്കാൻ ഇരുപക്ഷങ്ങളും ബിജെപിയും നന്നായി വിയർപ്പൊഴുക്കുന്നുണ്ട്. ഇക്കുറി വിവിധ നഗരസഭകളിലും കൊച്ചി കോർപറേഷനിലും ട്വന്റി20 സമാഹരിക്കുന്ന വോട്ടുകളെത്ര എന്നത് കേരളവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ്.
എറണാകുളം ജില്ല ഒറ്റ നോട്ടത്തിൽ
ആകെ സ്ഥാനാർഥികൾ- 7366
പുരുഷന്മാർ- 3451
സ്ത്രീകൾ- 3915
സ്ഥാനാർഥികളിൽ സ്ത്രീപ്രാതിനിധ്യം - 53.12 ശതമാനം
പോളിംഗ് സ്റ്റേഷനുകൾ- 3021
ആകെ വോട്ടർമാർ- 26,67,746
സ്ത്രീകൾ- 13,88,544
പുരുഷന്മാർ- 12,79,170
ട്രാൻസ്ജെൻഡർ- 32
Kerala
കൊച്ചി: മാധ്യമപ്രവർത്തകൻ സനൽ പോറ്റി(55) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ദീർഘകാലം ഏഷ്യാനെറ്റിലെ അവതാരകനായിരുന്നു. ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. എസ്സിഎംഎസ് കോളജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.
Kerala
കൊച്ചി: എറണാകുളത്ത് ഇന്ന് കുടിവെള്ളം മുടങ്ങില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണിയെ തുടർന്ന് ഇന്ന് മുതൽ കൊച്ചി നഗരത്തില്‍ കുടിവെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് അറ്റകുറ്റപണി മാറ്റിവച്ചതായി കൊച്ചി കോർപറേഷൻ വ്യക്തമാക്കിയത്.
കോര്പറേഷന് ഡിവിഷനുകൾക്ക് പുറമേ ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കില്ലെന്നായിരുന്നു അറിയിപ്പ്. അറ്റകുറ്റപണികൾക്കായുള്ള വിദഗ്ധരുടെ അഭാവത്തെ തുടർന്നാണ് നടപടി.
Kerala
കൊച്ചി: തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണിയെ തുടർന്ന് കൊച്ചി നഗരത്തില്‍ ഇന്ന് രാത്രി മുതൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങും. കോര്പറേഷന് ഡിവിഷനുകൾക്ക് പുറമേ ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കില്ല.
പമ്പ് ഹൗസിലെ അറ്റകുറ്റ പണികൾക്ക് ശേഷം വ്യാഴാഴ്ച രാത്രിയോടെ വെള്ളം എത്തും. ഇന്ന് രാത്രി പത്തുമണി മുതൽ രണ്ടുദിവസത്തേക്കാണ് കുടിവെളളം മുടങ്ങുന്നത്.
Kerala
കൊച്ചി: സ്വതന്ത്ര സ്ഥാനാർഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഫസൽ റഹ്മാനെയാണ് പരിക്കേറ്റത്.
വടക്കേക്കര സ്വദേശി മനോജ് ആണ് ഫസലിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ കഴിഞ്ഞ ഭരണ സമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു ഫസൽ.
ഫസലിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വോട്ട് ചോദിച്ചുള്ള പ്രചാരണം നടത്തുന്നതിനിടെ ഫസലവും മനോജും തമ്മിൽ തർക്കമുണ്ടായി.
കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് മനോജ് ഫസലിനെ കുത്തുന്നത്. ഫസലിന്റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്.
Kerala
കൊച്ചി: കൊച്ചി കോർപറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റവന്യൂ ജില്ലാ കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികൾ ആസ്വദിക്കാനായി വിദ്യാർത്ഥികൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം നഗരത്തിൽ 16 വേദികളിലായി നടന്നുവരുന്ന മേള നാളെ സമാപിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്ക് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിലും ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ100 കോടിയുടെ സ്പോൺസർഷിപ് വാഗ്ദാനം ചെയ്ത് ബംഗളൂരു സ്വദേശി സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.
ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം വിജിലൻസ് അന്വേഷണത്തിലൂടെ തടഞ്ഞതായും ജയരാജ് വ്യക്തമാക്കി.
2019-20 കാലയളവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ പദ്ധതിയുമായി ബംഗളൂരു സ്വദേശി ഗണശ്രാവൺ ക്ഷേത്രത്തെ സമീപിച്ചു. വലിയ ബിസിനസുകാരനാണെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തിയതായും ആർ.കെ. ജയരാജ് പറഞ്ഞു.
ഇയാൾക്ക് ക്ഷേത്രത്തിൽ വലിയ സ്വാതന്ത്ര്യം നൽകിയിരുന്നതായും ആറ് മാസത്തോളം അവിടെ തങ്ങിയിരുന്നതായും ദേവസ്വം മുൻ വിജിലൻസ് ഓഫീസർ അറിയിച്ചു. എന്നാൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ ഇക്കാര്യം ബോർഡിനെ അറിയിച്ചു.
ക്ഷേത്രങ്ങളുടെ പേരിൽ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും ആസ്തിയുൾപ്പെടെ എല്ലാം വ്യാജമാണെന്നും കണ്ടെത്തിയതിന് പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും ആർ.കെ. ജയരാജ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: എറണാകുളത്ത് ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് 2 കോടി രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
എറണാകുളം തേവരയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ നാല് പേരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്. ഒഡിഷയിൽ നിന്നാണ് ലഹരി വസ്തു കേരളത്തിലെത്തിച്ചത്.
തുടർന്ന് ഹോട്ടലിലെത്തി ലഹരി കൈമാറ്റം ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ലഹരി വസ്തു വാങ്ങാനെത്തിയ രണ്ട് മലയാളികളും പിടിയിലായിട്ടുണ്ട്.
Kerala
കൊച്ചി: കോതമംഗലത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോ ആണ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
വാരപ്പെട്ടിയിൽ സിജോയുടെ സുഹൃത്തായ ഫ്രാൻസിയുടെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഫ്രാൻസിയാണ് സിജോയുടെ മൃതദേഹം കണ്ടതും തുടർന്ന് അയൽവാസിയെ വിവരം അറിയിച്ചതും.
ഇതേ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: തേവരയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ. തേവര കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ പ്രദീപനാണ് വിജിലന്‍സിന്റെ പിടിയിലായത്.
പനമ്പള്ളി നഗറില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ താത്കാലിക വൈദ്യുത കണക്ഷൻ സ്ഥിരപ്പെടുത്താനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് പ്രദീപൻ ഇതിനായി കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഇതേതുടർന്ന് കെട്ടിട ഉടമ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ 90,000രൂപ കൈമാറുന്നതിനിടെ പ്രദീപനെ വിജിലൻസ് പിടികൂടുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം.
എറണാകുളം - ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റുതീര്‍ന്നത്.
എസി ചെയര്‍ കാറിന് 1,095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2,280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
SUNDAY DEEPIKA
""എല്‍ദോ എന്ന് നീട്ടിയൊന്നു വിളിച്ചാല്മതി. അവന് ഓടിയെത്തും. പൊറോട്ടയും മുട്ടക്കറിയുമായിരുന്നു അവന്റെ ഇഷ്ടഭക്ഷണം. ഇടയ്ക്കിടെ അതുവാങ്ങിക്കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. അന്ന് സ്നേഹക്കൂടുതല്‍കൊണ്ട് അവന് എന്റെ അടുത്തുനിന്നു മാറാതെ നില്ക്കും.’ -ഇതു പറയുമ്പോള്‍ എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.വി. സനകന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടയ്ക്കുവച്ചു മുറിഞ്ഞു.
തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയക്കുന്ന ഈ കാലത്ത് തെരുവുനായയുടെ ഓര്‍മയ്ക്കായി ഒരു സ്മാരകം. എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലാണ് നാട്ടുകാര്‍ പ്രിയങ്കരനായ ഒരു നായയ്ക്കായി സ്മാരകം ഒരുക്കിയിരിക്കുന്നത്. എരൂരുകാരുടെ സ്വന്തം എല്‍ദോ എന്ന ആ നായ വിടപറഞ്ഞിട്ട് ആറുമാസം കഴിയുമ്പോഴും പ്രദേശവാസികള്‍ക്ക് അവനെക്കുറിച്ചു പറയുമ്പോള്‍ ഇന്നും കണ്ണുനിറയും, തൊണ്ടയിടറും...എല്‍ദോയുടെ കഥകളിലേക്ക്...
എല്ലാവരുടെയും ചങ്ക്
പന്ത്രണ്ടു വര്‍ഷം മുമ്പ് ഒരു വൈകുന്നേരമാണ് എല്‍ദോ കോഴിവെട്ടുംവെളിയിൽ എത്തിയത്. ദേഹം മുഴുവന്‍ ചെളിയും പൊള്ളലേറ്റ പാടുമായി ഒരു നായക്കുട്ടി റോഡരികില്‍ കിടക്കുന്നു. ദേഹത്ത് പൊള്ളലേറ്റ പാടും ചെറിയ മുടന്തും ഉണ്ടായിരുന്നു. അടുത്തെത്തിയവരെ സങ്കടത്തോടെ അവന് നോക്കി. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അടക്കമുള്ളവര്‍ അവനെയെടുത്ത് ശരീരം വൃത്തിയാക്കി പൊള്ളലേറ്റയിടത്ത് മരുന്നുവച്ചു.
എല്‍ദോയെന്ന പേരും നല്കി. ദിവസങ്ങള്‍ക്കകം അവന് ആരോഗ്യം വീണ്ടെടുത്തു. പെട്ടെന്നുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. സമീപത്തെ പല വീട്ടുകാര്‍ക്കും അവന് കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ എല്‍ദോ എത്തും. ആരെയും ഉപദ്രവിക്കില്ല. മറ്റു നായ്ക്കളില്നിന്നെല്ലാം അകന്നായിരുന്നു വാസം.
ഓട്ടോറിക്ഷക്കാരുടെ ചങ്കായിരുന്നു എല്‍ദോ. കോഴിവെട്ടുംവെളി ജംഗ്ഷനില്‍ തന്നെയായിരുന്നു അവന്റെ കിടപ്പ്. എല്‍ദോ... എന്ന് നീട്ടിവിളിച്ചാല്‍ ഓടിയെത്തുമായിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ ഓർക്കുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. മറ്റു നായ്ക്കളുമായി കടിപിടികൂടാനൊന്നും എല്‍ദോ നില്‍ക്കില്ല. അടുപ്പക്കാരെ കണ്ടാല്‍ വാലാട്ടി സ്നേഹം കാണിക്കും.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാനായി എല്‍ദോയെ തേടി ജംഗ്ഷനിലെത്തിയിരുന്നവരും കുറവല്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമീപത്തെ ബേക്കറിയില്‍നിന്ന് അവന് പാല്‍കേക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നീടത് എല്‍ദോ കേക്ക് എന്ന് അറിയപ്പെട്ടുതുടങ്ങി!
എല്ദോയില്ലാതെ...
കൊച്ചുകുട്ടികള്‍ക്കുപോലും പേടിയില്ലാതെ അവന്റെ അടുത്തു ചെല്ലാമായിരുന്നു. സന്ധ്യക്ക് ട്യൂഷന് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്കൊപ്പം വീടുവരെ കൂട്ടായി അവനുണ്ടാകും. എല്ദോയെക്കുറിച്ചു പറയുമ്പോള്‍ വിദ്യാര്‍ഥിനികളായ അക്ഷരയുടെയും ധന്യയുടെയും കണ്ണുനിറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് അസുഖബാധിതനായി എല്‍ദോ വേര്‍പിരിഞ്ഞത്. ഏറെ സങ്കടത്തോടെ നാട്ടുകാർ അവനു വിടനൽകി. പിന്നീടാണ് എല്‍ദോയുടെ ഓര്‍മയ്ക്കായി കളിമണ്‍ പ്രതിമ സ്ഥാപിച്ചത്. ജംഗ്ഷനില്‍ അവന്റെ പ്രതിമയ്ക്കു മുന്നില്‍വന്ന് കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇപ്പോഴും കുറച്ചുസമയം നോക്കിനില്ക്കും.
കളിമണ്‍ ശില്പങ്ങളുടെ നിര്‍മാണത്തില്‍ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള എരൂര്‍ സ്വദേശി വി.കെ. ജയനും അദ്ദേഹത്തിന്റെ സഹോദരപുത്രന് വി.ജി. നിബിനും ചേര്‍ന്നാണ് ഒരു മാസം കൊണ്ട് എല്‍ദോയുടെ പ്രതിമ നിര്‍മിച്ചത്. എല്‍ദോയെ നേരിട്ടു കാണുന്നപോലെ ജീവസുറ്റ പ്രതിമയാണിത്. നാട്ടുകാരുടെ ഹൃദയ ങ്ങളിലുള്ള എൽദോതന്നെ... ഏകദേശം 40,000 രൂപ ചെലവു വരുന്ന പ്രതിമ സൗജന്യമായാണ് ജയന് ചെയ്തുകൊടുത്തത്.
മറക്കില്ല, ഒരിക്കലും
വിശേഷ ദിവസങ്ങളിലെല്ലാം സനകന്‍ വീട്ടിലുണ്ടാക്കിയ വിഭവങ്ങളെല്ലാമായി ജംഗ്ഷനിലേക്ക് വരും. തൂശനിലയില്‍ എല്ലാം വിളമ്പി എല്‍ദോയെ ഊട്ടും. പച്ചക്കറി വിഭവങ്ങളാണെങ്കിലും യാതൊരു മടിയുമില്ലാതെ അവന് അത് കഴിക്കുമായിരുന്നുവെന്ന് സനകന്‍ പറഞ്ഞു. സനകനെ കണ്ടില്ലെങ്കില്‍ തിരക്കി വീട്ടില്‍ച്ചെല്ലും. "എല്ദോയുമായി പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് അവനായി ഒരു സ്മാരകം ഉണ്ടാക്കാന്‍ ഞങ്ങളെല്ലാവരും മുന്‍കൈയെടുത്തതും. അവനെ ഇവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മറക്കാനൊന്നും കഴിയില്ല'. സനകന്‍ പറഞ്ഞു നിര്‍ത്തി.
Kerala
കൊച്ചി: എറണാകുളം ആലുവയിൽ നാല് വീടുകളിലായി നടന്ന മോഷണ പരമ്പരയിൽ ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടത്.
സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. സുജിത്തിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം.
അതേസമയം മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
കൂത്താട്ടുകുളം : കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. കൂത്താട്ടുകുളം മാർക്കറ്റ് റോഡ് മുതൽ ഒലിയപ്പുറം വരെയുള്ള ഭാഗത്തെ കുഴികൾ താൽക്കാലികമായി അടയ്ക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽ വീണ അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നഗരസഭയും പിഡബ്ല്യുഡിയും സംയുക്തമായി കുഴിയടയ്ക്കൽ പുനരാരംഭിച്ചത്.
കൂത്താട്ടുകുളം - പാലാ റോഡിൽ നിന്നും നീക്കം ചെയ്ത ടാർ അടങ്ങിയ മിശ്രിതമാണ് റോഡിലെ കുഴികളിൽ നിക്ഷേപിക്കുന്നത്. മുൻപ് ഈ ഭാഗങ്ങളിൽ പാറപ്പൊടി മിശ്രിതം ഉപയോഗിച്ച് കുഴികൾ അടച്ചിരുന്നു ഇവ പൊടി ശല്യം ഉണ്ടാക്കുന്നു എന്ന ആക്ഷേപം തുടർന്നാണ് പഴയ ടാറിങ് മിശ്രിതം ഉപയോഗിച്ച് കുഴികൾ അടയ്ക്കുന്നത്. നിലവിൽ കൂത്താട്ടുകുളം - നടക്കാവ് ഹൈവേയുടെ റീ ടാറിങ്ങിനായി എംഎൽഎ അനൂപ് ജേക്കബിന്റെ ആവശ്യപ്രകാരം ബഡ്ജറ്റിൽ നാലു കോടി 32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ റ്റി.വിനീത്, നഗരസഭ ചെയർപേഴ്സൺ കലാ രാജു, നഗരസഭ കൗൺസിലർമാരായ സിബി കൊട്ടാരം, പി.സി.ഭാസ്കരൻ, കേരള കോൺഗ്രസ് ജേക്കബിലെ എം.എ. ഷാജി എന്നിവരുടെ മേൽനോട്ടത്തിലാണ് കുഴി അടയ്ക്കുന്ന ജോലികൾ നടന്നുവരുന്നത്.
District News
വൈപ്പിൻ: മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കരയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം കടലിലെ മത്സ്യബന്ധന ദൂരപരിധി പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഞാറക്കലിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ള വികസന പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ താഴെത്തലത്തിലുള്ളവർ വരെ പദ്ധതികളിൽ പങ്കാളികളാകണം. ഇതിനായി മത്സ്യമേഖലയിലെ കർമപരിപാടികളെല്ലാം ഇനി അവരെകൂടി ഉൾപ്പെടുത്തിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
മത്സ്യമേഖലയിലുള്ളവർക്കുള്ള കിസാൻ കാർഡ് ട്രാൻസ്പോണ്ടറുകൾ തുടങ്ങിയവയുടെ വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
District News
കൊച്ചി: വഴിയോരത്ത് അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ തെരുവോരം മുരുകന്റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എറണാകുളം ജനറല്‍ ആശുപത്രിയുടെ പിന്‍ഭാഗത്ത് അമ്മത്തൊട്ടിലിന് സമീപത്തു കിടന്ന രഘുരാജന്‍ (68) എന്നയാളെയാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിയാത്രക്കാര്‍ ഭക്ഷണവും വെള്ളമൊക്കെ ഇടയ്ക്ക് നല്‍കിയിരുന്നെങ്കിലും രണ്ടു മൂന്നു ദിവസമായി അവശനിലയിലായിരുന്നു.
വഴിയാത്രക്കാരാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെ എയ്ഡ്പോസ്റ്റ് ഡ്യൂട്ടിക്കാരനായ സിപിഒ അജുമോന് തെരുവോരം മുരുകനെ വിളിച്ചു. മുരുകനും അങ്കമാലിയിലുള്ള സാമുഹ്യ പ്രവര്‍ത്തകരായ ജോസും സീനയും സ്ഥലത്തെത്തി രഘുരാജനെ വൃത്തിയാക്കിയശേഷം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ രഘുരാജന്‍ ഉത്സവപ്പറമ്പുകളില്‍ ബലൂണ്‍ കച്ചവടം നടത്തിവരികയായിരുന്നു. അദ്ദേഹത്തിന്റെ ബലൂണുകളും പണവും മോഷണം പോയതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും തെരുവോരം മുരുകന് പറഞ്ഞു.
District News
കൊച്ചി: വൈക്കം, ചേര്‍ത്തല മേഖലകളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള, പഠനത്തില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കായി എറണാകുളം-അങ്കമാലി അതിരുപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന വിദ്യാദര്‍ശന്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഓഡിറ്റോറിയത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജര്‍മനി ആസ്ഥാനമായ റേ ഓഫ് ഹോപ് ചില്‍ഡ്രന്‍സ് ഫൗണ്ടേഷന് ഫൗണ്ടര്‍ ചെയര്മാന് ഫാ. തോമസ് മുട്ടം ഉദ്ഘാടനം ചെയ്തു.
റേ ഓഫ് ഹോപ് ചില്‍ഡ്രന്‍സ് ഫൗണ്ടേഷന് ബോര്‍ഡ് അംഗങ്ങളായ സൂസന്നെ, ബെറ്റിന, സ്റ്റെഫി, ഫ്രാങ്ക് എന്നിവര്‍ കുട്ടികളുമായി സംവാദം നടത്തി. സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി സെമിനാര്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.ഒ. മാത്യൂസ്, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജൂലി, അനഘ ജോബി എന്നിവര്‍ സംസാരിച്ചു.
District News
പെരുമ്പാവൂർ : പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
പുതുതായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് സ്വന്തമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ വൈദ്യുത തടസം ഇല്ലാതെ ആശുപത്രിക്ക് പ്രവർത്തിക്കാൻ കഴിയും . ഈ പദ്ധതിയിൽ ലിഫ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു .
സാങ്കേതിക അനുമതി ലഭിച്ച് ഒരു മാസത്തിനകം ടെൻഡർ ചെയ്തു പണി ആരംഭിക്കുവാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു .
District News
കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3205 കൊച്ചിന് സെന്ട്രലിന്റ ഗ്രീന്‍ ഹെല്‍ത്ത് സമ്മിറ്റ് ആൻഡ് എക്സ്പോ പാലാരിവട്ടം ഹൈവേ ഗാര്ഡന് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു.
എംഎല്‍എമാരായ ഉമാ തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേശ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3205 കൊച്ചിന് സെന്‍ട്രൽ പ്രസിഡന്റ് ജോസഫ് അലക്സ് അധ്യക്ഷത വഹിച്ചു.
ഡോ. പ്രഫ. ഡോ. ഉഷി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ രമേഷ് കുമാർ, ഡോ. എ ശ്രീകുമാർ, ചലച്ചിത്ര താരം സീമ ജി നായർ, രാജ് മോഹൻ നായർ, ബാബു ജോസഫ്, ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
District News
വൈപ്പിൻ: വൈപ്പിൻ ദ്വീപിന്റെ കവാടമായ ഗോശ്രീ കവലയിൽ വാട്ടർ പാർക്ക് പ്രവർത്തമാരംഭിച്ചു. ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ജിഡ സെക്രട്ടറി രഘുറാം അധ്യക്ഷത വഹിച്ചു.
ദിവസവും വൈകുന്നേരം ഏഴു മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ട് 20 മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക്കൽ ഫൗണ്ടൻ ഷോയും ഇവിടെ ഉണ്ടാകും. ഓപ്പൺ സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിക്കും. പിപിപി മാതൃകയിൽ ഒരു കോടി രൂപ ചെലവഴിച്ച് ജിഡയാണ് ഗോശ്രീ കവല സൗന്ദര്യവത്കരിച്ചത്.
District News
അങ്കമാലി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കുറ്റിപ്പുഴ സിആർഎച്ച്എസ് കിരീടം ചൂടി. എൻഎസ്എസ് എച്ച്എസ്എസ് മാണിക്യമംഗലം രണ്ടാം സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എൻ എസ് എസ് എച്ച് എസ് എസ് മാണിക്യമംഗലം ഓവറോൾ ചാമ്പ്യൻഷി പ്പും എൻ എസ് എസ് എച്ച് എസ് എസ് പാറക്കടവ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അങ്കമാലി ഹോളി ഫാമിലി ഒന്നാം സ്ഥാനവും കിടങ്ങൂർ സെന്റ് ജോസഫ് എച്ച് എസ് രണ്ടാം സ്ഥാനവും നേടി.
സംസ്കൃത എച്ച് എസ് വിഭാഗത്തിൽ കാലടി ബ്രഹ്മാനന്തോദയം ഹൈസ്കൂൾ ഓവറോൾ കിരീടം നേടി . രണ്ടാം സ്ഥാനം നായത്തോട് എംജിഎം ഗവൺമെന്റ് ഹൈസ്കൂൾ കരസ്ഥമാക്കി. അറബിക് എച്ച് എസ് വിഭാഗത്തിൽ സി ആർഎച്ച്എസ് കുറ്റിപ്പുഴ ഓവറോൾ കിരീടം ചൂടി. രണ്ടാം സ്ഥാനം ചെങ്ങമനാട് ഗവൺമെന്റ് എച്ച്എസ്എസ് നേടി. യുപി സംസ്കൃത വിഭാഗത്തിൽ കാലടി ബി എസ് യുപി എസ് ഓവറോൾ കിരീടം നേടി. രണ്ടാം സ്ഥാനം സെന്റ് മേരീസ് യുപിഎസ് മഞ്ഞപ്രയും സെന്റ് ആന്റണീസ് യുപിഎസ് എളവൂരുംപങ്കിട്ടു.
യു പി വിഭാഗം ഓവറോൾ കിരീടം കാലടി ബിഎസ് യുപി എസും രണ്ടാം സ്ഥാനം എളവൂർ സെന്റ് ആന്റണീസ് യുപി എസും കരസ്ഥമാക്കി. യുപി അറബിക് വിഭാഗത്തിൽ കുറ്റിപ്പുഴ സിആർഎച്ച്എസ് ഓവറോൾ കിരീടവും ചെങ്ങമനാട് ഗവൺമെന്റ് എച്ച് എസ്എസ് രണ്ടാം സ്ഥാനവും നേടി. യു പി ജനറൽ ഓവറോൾ കിരീടം കാലടി ബിഎസ് സ്കൂളും അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളും പങ്കുവച്ചു യുപി ജനറൽ ഓവറോൾ രണ്ടാം സ്ഥാനം കിടങ്ങൂർ സെന്റ് ജോസഫ്സ് എച്ച് എസ്, അത്താണി ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, കറുകുറ്റി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ എന്നീ മൂന്ന് സ്കൂളുകൾ പങ്കുവച്ചു.
എൽ പി ഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ പൊയ്ക്കാട്ട് ഗവൺമെന്റ് സ്കൂളും പാറക്കടവ് ഗവൺമെന്റ് സ്കൂളും ഓവറോൾ കിരീടം പങ്കുവച്ചു. യുപി ഗവൺമെന്റ് സ്കൂൾ ഓവറോൾ കിരീടം ആഴകം ഗവൺമെന്റ് യുപിഎസ് നേടി. എൽപി അറബിക് ഓവറോൾ കിരീടം കുന്നുകര ഗവൺമെന്റ് ജെ ബി എസ് കരസ്ഥമാക്കി.
എൽപി അറബിക് രണ്ടാം സ്ഥാനം ചെങ്ങമനാട് ഗവൺമെന്റ് എൽ പി എസ്, മേക്കാലടി ജമാഅത്ത് എൽപി എസ്, കുന്നുവയൽ ഗവൺമെന്റ് എൽപിഎസ് എന്നീ സ്കൂളുകൾ പങ്കുവച്ചു. എൽപി ജനറൽ ഓവറോൾ കിരീടം അങ്കമാലി ഡി പോൾ ഇഎം എച്ച്എസ്എസ്, മഞ്ഞപ്ര സെന്റ് മേരീസ് എൽപിഎസ്, വട്ടേക്കാട് എൻഎംസി എൽപിഎസ് എന്നീ മൂന്ന് സ്കൂളുകളും എൽപി ജനറൽ രണ്ടാം സ്ഥാനം കാലടി ബിജെബിഎസും നേടി.
District News
വൈപ്പിൻ: മോട്ടോർ സൈക്കിളിടിച്ച് വയോധികന് ഗുരുതര പരിക്ക്. മുരുക്കുംപാടം പുതുവൽ സ്ഥലത്ത് മുരളി -72 ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ മുരുക്കുംപാടം വാട്ടർ ടാങ്കിന് സമീപത്തായിരുന്നു അപകടം.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി. മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്കെതിരെ ഞാറയ്ക്കൽ പോലീസ് കേസെടുത്തു.
District News
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുംബൈ വെസ്റ്റേൺ റീജണൽ ഇൻസ്ട്രുമെന്റേഷൻ സെന്റർ, എംജി യൂണിവേഴ്സിറ്റി കോളജ് ഡെവലപ്മെന്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല നാളെ ആരംഭിക്കും.
വിവിധ കോളജുകളിൽ നിന്നുള്ള അധ്യാപകർക്കും, ഗവേഷണ വിദ്യാർഥികൾക്കും, ലാബ് അസിസ്റ്റന്റുമാർക്കും വിവിധ ലാബുകളിലെ ഉപകരണങ്ങളെക്കുറിച്ച് പരിശീലനം നൽകുകയാണ് ലക്ഷ്യം. ലാബുകളിലെ കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന രീതികൾ വിശദമാക്കും.
സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്ന് നിരവധി അധ്യാപകരും ലാബ് ജീവനക്കാരും പങ്കെടുക്കും. ശില്പശാല 31ന് സമാപിക്കും.
District News
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വീടില്ലാത്തവർക്കായി നടപ്പാക്കുന്ന സ്നേഹസ്പർശം പദ്ധതിയിലൂടെ നാല് കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. കീരംപാറ കരിയിലപ്പാറയിൽ മൂന്ന് സ്നേഹഭവനങ്ങൾക്ക് വെളിയേൽച്ചാൽ സെന്റ് ജോസഫ് ഫെറോന വികാരി ഫാ. ജോൺ പിച്ചാപ്പിള്ളിൽ തറക്കല്ലിട്ടു. നാലാമതു ഭവനം ചെങ്കരയിലാണ് നിർമിക്കുന്നത്.
സ്നേഹസ്പർശം വഴി കീരംപാറയിൽ ഇതിനോടകം മൂന്ന് വീടുകൾ കൈമാറിയിട്ടിട്ടുണ്ട്. 2 സ്നേഹഭവനങ്ങൾ ഈ വർഷമാണ് എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ചു നൽകിയത്. ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തിലാണ് സ്നേഹഭവനങ്ങൾ നിർമിക്കുന്നത്. 2026 ഓടു കൂടി ഇടവകയിലെ എല്ലാവർക്കും സ്നേഹഭവനം ഒരുക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പറഞ്ഞു.
കൈക്കാരന്മാരായ മൈക്കിൾ തെക്കേക്കുടി, ജെയിംസ് തെക്കേക്കര, ഫാമിലി അപ്പോസ്തലേറ്റ് പ്രസിഡന്റ് ഷോജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു. സംഘടനാ ഭാരവാഹികളായ ജിജി പുളിക്കൽ, ഡിംപിൾ ഷോജി, സോണി ഇടത്തല, ലൂയിസ് ചെറായിൽ, റാണി ജോസ്, ജോർജ് മാത്യു ചെറായിൽ, ജിമ്മിച്ചൻ പുതിയാത്ത് എന്നിവർ നേതൃത്വം നൽകി.
District News
കോലഞ്ചേരി : കുന്നത്തുനാട് മണ്ഡലത്തിൽ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ മൂലേക്കുഴി എഫ്എസിടി പട്ടികജാതി നഗർ റോഡ് നവീകരണത്തിന് ഒന്‍പതു ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു. എസ്സി കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
ഇന്റർലോക്ക് കട്ട് വിരിച്ചാണ് റോഡ് നവീകരിക്കുന്നത്. അതോടൊപ്പം ഡ്രൈനേജിന്റെ നീളം കൂട്ടും. ഹാൻഡ് റെയിൽ സ്ഥാപിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു
District News
മൂവാറ്റുപുഴ: സാനിറ്ററി - ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. നഗരസഭാ ചെയർപഴ്സൺ പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെ എല്ലാ വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ഡയപ്പർ ഉൾപ്പെടെയുള്ള സാനിറ്ററി മാലിന്യം ശേഖരിക്കാൻ ആക്രി എന്ന ഏജൻസിയുമായാണ് നഗരസഭാ കരാർ ഒപ്പിട്ടത്.
ഇവർ നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, കാലഹരണപ്പെട്ട മരുന്നുകൾ ഉൾപ്പെടെ ശേഖരിക്കും. പദ്ധതിയോട് നഗരസഭാ പരിധിയിലെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് ചെയർപേഴ്സൺ പി.പി. എൽദോസ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ ഖാദർ അജിമോൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ മീര കൃഷ്ണൻ, നഗരസഭാംഗങ്ങളായ ആർ. രാകേഷ്, കെ.ജി. അനിൽകുമാർ, പി.എം. സലിം, മുനിസിപ്പൽ സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ എച്ച്. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
മാലിന്യം വീടുകളിൽനിന്നും ശേഖരിക്കുവാൻ മുൻകുട്ടി ആക്രി ആപ്പിൽ ബുക്ക് ചെയ്യാം. നിലവിൽ ഒരു കിലോ മാലിനൃത്തിന് 45 രൂപയാണ് യൂസർ ഫീ നൽകേണ്ടത്. 18008905089 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഗുണഭോക്താക്കൾക്ക് ബുക്ക്ചെയ്ത് വീടുകളിലെ ബയോ മെഡിക്കൽ വെയ്സ്റ്റ് കൈമാറാം.
District News
കോതമംഗലം : ബ്ലോക്ക് പഞ്ചായത്ത് നാടുകാണിയിൽ നിർമിച്ച വനിത സാംസ്കാരിക കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. 27.5 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ഹാൾ, ഓഫീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചത്.
ഓലിയിൽ ബേബി തോമസ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയതാണ് പദ്ധതി നടപ്പിലാക്കാൻ വഴിയൊരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായിക മേളയുടെ സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള പുരസ്കാര വിതരണവും എംഎൽഎ നിർവഹിച്ചു.
സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ.മാത്യു കരീത്തറ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ.തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ, വൈസ് പ്രിൻസിപ്പൽ ഫാ.ബിഖിൽ അരഞ്ഞാണിയിൽ, സഹോദയ വൈസ് പ്രസിഡന്റ് ഫാ.ജോൺസൺ പാലപ്പിള്ളി, സികെഎസ് ജനറൽ സെക്രട്ടറി ജയ്ന പോൾ,
സഹോദയ സ്പോർട്സ് കോ- ഓർഡിനേറ്റർ ജോജു ജോസഫ്, പഞ്ചായത്തംഗം പി.എസ് സുധാകരൻ, പിടിഎ പ്രസിഡന്റ് പ്രിൻസ് ടി.ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
District News
മൂവാറ്റുപുഴ : ആര്‍ടിഒയുടെ കീഴിലുള്ള സ്വകാര്യ ബസുകളുടെ സമയക്രമത്തിലെ ഇടവേളകള്‍ പരിഷ്കരിക്കുന്നു. കേരളത്തിലെ കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ സമയക്രമങ്ങള്‍ ഏകീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പരിഷ്കരണം.
മൂവാറ്റുപുഴ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ യോഗത്തിലും സമര പരിഷ്കരണത്തിന്റെ കാര്യത്തിൽ ധാരണയില്‍ എത്തിയിരുന്നു. മൂവാറ്റുപുഴ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി പരിധിയിലുള്ള മൂവാറ്റുപുഴ - കാളിയാര്‍ (പോത്താനിക്കാട് വഴി), മൂവാറ്റുപുഴ തൊടുപുഴ (വാഴക്കുളം വഴി), മൂവാറ്റുപുഴ - കോതമംഗലം റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സമയ പരിഷ്കരണം നടത്തുന്നത്.
ഈ റൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിച്ചു നല്‍കിയിട്ടുള്ള വാഹനങ്ങളുടെ നിലവിലെ പെര്‍മിറ്റ്, സമയ വിവര പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ 31ന് മുമ്പ് ഓഫിസില്‍ ഹാജരാക്കണമെന്ന് മൂവാറ്റുപുഴ ആര്‍ടിഒ അറിയിച്ചു.
District News
കൂത്താട്ടുകുളം: നഗരസഭാ ചെയർപേഴ്സൺ കലാ രാജുവിനെതിരെയുള്ള അയോഗ്യത കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. കലാ രാജു 28ന് നേരിട്ട് ഹാജരാകാനാണ് നിർദേശം.
സിപിഎം പാർട്ടി ചിഹ്നത്തിൽ ടൗൺ വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച കലാ രാജു എൽഡിഎഫ് ഭരണസമിതിയെ യുഡിഎഫിനൊപ്പം ചേർന്ന് അട്ടിമറിച്ചു.
പിന്നീട് യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സണായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സിപിഎം നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി.
District News
കോതമംഗലം: കോടികൾ മുടക്കി നിർമിച്ച ഫെന്‍സിംഗ് കാട്ടാനകൾ മരങ്ങൾ തള്ളിയിട്ട് തകർത്ത് ജനവാസ മേഖലയിൽ പ്രവേശിക്കുന്നു. കോട്ടപ്പടി, പിണ്ടിമന, വേങ്ങൂര്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിനായി മൂന്നേമുക്കാല്‍ കോടി ചെലവഴിച്ചാണ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്.
നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ഐനിച്ചാല്‍ മുതല്‍ വാവേലി വരെയാണ് ഫെന്‍സിംഗ് ചാര്‍ജ് ചെയ്തിട്ടുള്ളത്. സമീപത്ത് നില്ക്കുന്ന മരങ്ങള്‍ മറിച്ചിട്ടാണ് ആനക്കൂട്ടം ഇവ തകര്‍ക്കുന്നത്. ഫെന്‍സിംഗ് നിര്‍മിക്കുന്നതിന് മുന്നേ മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പിന്നീട് മുറിക്കാം എന്നായിരുന്നു അധികാരികളുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല.
ഒരു കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 10 ലക്ഷത്തിലധികം രൂപയാണ് മുതൽമുടക്ക്. ഇത്രയും വലിയ തുകയാണ് മരങ്ങള്‍ മുറിക്കാന്‍ വൈകുന്നതുമൂലം നഷ്ടപ്പെടുത്തുന്നത്. ആനകള്‍ നാട്ടിലിറങ്ങി കൃഷിയും മറ്റ് വസ്തുവകകളും നശിപ്പിക്കുന്നതിലുള്ള നഷ്ടം വേറേയും. ഫെന്‍സിംഗിന് 30 മീറ്റര്‍ പരിധിയിലുള്ള മരങ്ങള്‍ മുറിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വകുപ്പ് മന്ത്രി നിയമസഭയിലുള്‍പ്പടെ പറഞ്ഞതാണ്. പ്രവൃത്തി ഏറ്റെടുക്കാന്‍ ആളെകിട്ടുന്നില്ലെന്ന കാരണമാണ് തടസമായി അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട അധികൃതർ ഇപ്പോഴും നടപടിക്രമങ്ങളിലെ സാങ്കേതികയില്‍ മുറുകെപിടിച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം.
District News
ആലങ്ങാട്: മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലങ്ങാട് കോട്ടപ്പുറം ചീനവിള വീട്ടിൽ ആഷ്ലിൻ ഷാജിയെ(23)യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ആലുവ വെസ്റ്റ്, പെരുമ്പാവൂർ, ചാലക്കുടി, പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം,
ദേഹോപദ്രവമേൽപ്പിക്കൽ, കവർച്ച, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്, മയക്കുമരുന്ന് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മേയിൽ 125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
District News
മൂവാറ്റുപുഴ: സ്വർണ വ്യാപാരസ്ഥാപനത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ പാതിരാത്രി അതിക്രമിച്ച് കയറി മോഷണം നടത്തിയയാളെ മൂവാറ്റുപുഴ പോലീസ് പിടികൂടി. വെസ്റ്റ്ബംഗാൾ സ്വദേശി ബാദുഷ ഷേക്കി(29)നെയാണ് മുവാറ്റുപുഴ എസ്ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള സ്വർണ വ്യാപാരസ്ഥാപനത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ രാത്രി അതിക്രമിച്ച് കയറി 30,000ത്തോളം രൂപ വില വരുന്ന കോപ്പർ സ്ട്രിപ്പ് മോഷ്ടിക്കുകയായിരുന്നു. നേരത്തെ ചെമ്പ് കമ്പി മോഷ്ടിച്ചതിന് കേസ് നിലവിലുണ്ട്.
District News
വൈപ്പിൻ: എൻജിൻ നിലച്ചതിനെ തുടർന്നു കടലിൽ ഒഴുകിയ വള്ളത്തിലെ അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അതുവഴി വന്ന മത്സ്യബന്ധന ബോട്ടാണ് തൊഴിലാളികൾക്ക് രക്ഷകനായി മാറിയത്. ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിൽനിന്ന് ഇന്നു ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ സ്വദേശിയുടെ ഇമ്മാനുവൽ എന്ന മത്സ്യബന്ധന വള്ളമാണ് കൊച്ചിക്ക് പടിഞ്ഞാറ് 18 ഫാതം അകലെ കടലിൽ എൻജിൻ നിലച്ച് ഒഴുകിയത്.
കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്(50), അരിപ്പാട് പറമ്പ് കുഞ്ഞുമോൻ (54), അരയശേരി ആന്റപ്പൻ (62), അറക്കൽ ഷെബിൻ (40) , പൊള്ളക്കടവ് പ്രിൻസ് (42) പൊള്ളക്കടവ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. രാവിലെ 11 ഓടെ ചെല്ലാനം ഹാർബറിൽ അടുക്കേണ്ട വള്ളം വൈകിട്ട് ആറ് ആയിട്ടും തീരമണയാതെ വന്നതിനെതുടർന്ന് ഫോർട്ട് കൊച്ചി, അർത്തുങ്കൽ മേഖലയിലെ കോസ്റ്റൽ പോലീസും ഫിഷറീസ് അധികൃതരും കടലിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.
രാത്രി ഒൻപതോടെ അഞ്ചു മത്സ്യത്തൊഴിലാളികളെയും വള്ളവും വൈപ്പിൻ സ്വദേശിയായ സിനിൽജോസിന്റെ നാഥൻ എന്ന മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതായി വിവരം ലഭിച്ചു. തുടർന്ന് രാത്രി 11:30 ഓടെ തൊഴിലാളികളെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ സുരക്ഷിതമായി എത്തിച്ചു. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
District News
ആലുവ: ടയർ പൊട്ടി നിയന്ത്രണംവിട്ട കാറിടിച്ച് ആലുവ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ മതിൽ തകർന്നു. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ ഭാഗം ഉൾപ്പെടെ മുൻവശം പൂർണമായി തകർന്നു.
റോഡരികിലെ ഒരടിയോളം ഉയരമുള്ള നടപ്പാതയും ഇരുമ്പ് കൈവരിയും തകർത്താണ് മതിലിലേക്ക് ഇടിച്ചുകയറിയത്. റസ്റ്റ് ഹൗസിന്റെ പ്രവേശന കവാടത്തോട് ചേർന്നായതിനാൽ മതിലിന്റെ തൂണും തകർന്നു. കാറിന്റെ മുൻ ചക്രമാണ് പൊട്ടിയതെന്ന് ഇടപ്പള്ളി സ്വദേശിയായ ഡ്രൈവർ പറഞ്ഞു. കാൽനട യാത്രക്കാരും വാഹനങ്ങളും റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
District News
കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ ഇന്നലെ പുലര്‍ച്ചെ സ്ഥാപിച്ചു.
കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 170 ടണ്‍ ഭാരമുള്ള യു ഗര്‍ഡര്‍ മള്‍ട്ടി ആക്സില്‍ ട്രെയിലര്‍ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന് ഹെവി ഡ്യൂട്ടിക്രെയിന് ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളിലെ പിയര്‍ ക്യാപ്പില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ പാതയിലുള്ള തൂണുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരും. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 18 തൂണുകളില്‍ പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 260 പൈലുകളും ഉള്‍പ്പെടെ മൊത്തം 1135 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 100 യു ഗര്‍ഡറുകളുടെയും 72 ഐ ഗര്‍ഡറുകളുടെയും 100 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്. വൈഡക്ട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിര്‍മാണത്തിനുള്ള ടെൻഡറിംഗ് നടപടികളും പുരോഗമിക്കുകയാണ്.
District News
ഫോർട്ടുകൊച്ചി: ചക്കമാടം, കൊച്ചങ്ങാടി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ പ്രതിഷേധം.
പ്രകടനമായി എത്തിയ പ്രവർത്തകർ ഓഫീസിനു മുന്നിൽ മൺകുടം ഉടച്ച് പ്രതിഷേധിച്ചു. തുടർന്ന് സമരക്കാർ വാട്ടർ അഥോറിറ്റി ഓഫീസിൽ എൻജിനീയറെ ഉപരോധിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി നടന്ന ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാമെന്ന് അദ്ദേഹം രേഖാമൂലം എഴുതി കൊടുത്തതിനുശേഷമാണ് സമരക്കാർ പിരിഞ്ഞത്.
കൗൺസിലർ ഷൈല തദേവൂസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് പനയപ്പള്ളി മണ്ഡലം പ്രസിഡന്റ് സനിൽ ഈസ, ഷമീർ വളവത്ത്, കെ.ആർ. രജീഷ്, ടി.എം. റിഫാസ്, എം.എസ്. ശുഹൈബ്, മാർട്ടിൻ, ഷീജ സുധീർ, ലൈല കബീർ, അഫ്സൽ അലി, മൻസൂർ അലി,ആർ. ബഷീർ, ഷാജി ചെല്ലാനം,സുനിത ഷമീർ, ലിജി ചക്കമാടം, സെബാസ്റ്റ്യൻ ആന്റണി,
ഇബ്രാഹിംകുട്ടി, ഉബൈദ്, നൗഷാദ്, അഷ്കർ ബാബു,ബൈസിൽ ഡിക്കോത്ത്, സംജാദ് ബഷീർ, മുജീബ് കൊച്ചങ്ങാടി, സൈനുദ്ദീൻ ലത്തീഫ്, അഫ്സൽ മുഹമ്മദ്, റാഫേൽ, ജാസ്മിൻ പനിപ്പിള്ളി,പുഷ്പ റോഷൻ, ശബന നൗഷാദ്, എം ആർ ഷഫീഖ്, സഫീർ, സുജിത്ത് മോഹൻ, സുബൈർ, പ്രത്യുഷ്, യാസീൻ നൈനഎന്നിവർ നേതൃത്വം നൽകി.