District News
പാദുവ പള്ളിയില്‍
പാദുവ: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് ഇന്നു കൊടിയേറും. ഇന്നു വൈകുന്നേരം 4.45നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവകാംഗങ്ങളായ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൊടിയേറ്റ്, സെമിത്തേരി സന്ദര്‍ശനം. ദേവാലയ സ്ഥാപകനായ കൂര്ക്കമറ്റത്തില് മത്തായിഅച്ചന്റെ നൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാളെ ഇടവകദിനമായി ആചരിക്കും. രാത്രി ഏഴിന് ചേരുന്ന പൊതുസമ്മേളനം ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവകക്കാരുടെ കലാപരിപാടികള്‍, സ്നേഹവിരുന്ന്.
ഏഴിനു രാവിലെ 6.30ന് വിശുദ്ധ അന്തോനീസിന്റെ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് തെക്കുമറ്റത്തില്‍ ഒസിഡി. വൈകുന്നേരം 4.30ന് വിശുദ്ധ കാര്‍ലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് പള്ളിയില്‍ സ്ഥാപിക്കും. വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് മുതിരക്കാലായില്‍. തുടര്‍ന്ന് പ്രദക്ഷിണം. സന്ദേശം - ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴിയില്‍. 9.30ന് സമാപനാശീര്‍വാദം. എട്ടിനു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് തിരുനാള്‍ റാസ. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി ഏഴിന് ഗാനമേള.
നരിയങ്ങാനം പള്ളിയിൽ
നരിയങ്ങാനം: വിശുദ്ധ മറിയം മഗ്ദലന പള്ളിയിൽ തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 4.45 ന് കൊടിയേറ്റ്. പ്രധാന തിരുനാൾ ദിനമായ എട്ടിനു രാവിലെ 9.30നു വിശുദ്ധ കുർബാന, പ്രദക്ഷിണം. വൈകുന്നേരം അഞ്ചിന് നിർധനരായ കാൻസർ രോഗികളുടെ ധനസമാഹാരാണാർഥം കാർണിവൽ. ഒമ്പതിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും സെമിത്തേരി സന്ദർശനവും, തുടർന്ന് നാടകം.
NRI
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ശനിയാഴ്ച രാവിലെ കേരള ഹൗസിൽ എത്തി ചേർന്ന നൂറ് കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, അസോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവർ ചേർന്ന് അമേരിക്കൻ പതാക ഉയർത്തി.
അംഗങ്ങൾ ചേർന്ന് വിളിച്ച "ബോലൊ ഭാരത് മാതാ കി ജയ്' മുദ്രാ വാക്യത്തോടെ മാഗ് പ്രസിഡന്റ് റോയി മാത്യു ദേശീയ പതാക ഉയർത്തി. തുടർന്ന് മാഗ് ഹാളിൽ ചേർന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥികളെയും അർജ്ജുന അവാർഡ് ജേതാവും പ്രശസ്ത നീന്തൽ താരവുമായ വിൽസൺ ചെറിയാൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
NRI
ടെക്സസ്: ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിന്റെ അവിഭാജ്യ ഘടകമായ സിനായ് ഏരിയ പ്രയർ ഗ്രൂപ്പിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ മാൻവെലിൽ നടന്നു. ഇടവക വികാരി റവ. ജോസഫ് ജോൺ, അസിസ്റ്റന്റ് വികാരി റവ. ജോൺ വിൽസൺ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മികവേകി.
പ്രാർഥന, ഭക്തിഗാനങ്ങൾ, അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
District News
ചാലക്കുടി സെന്റ് മേരീസ്
ഫോറോന
പള്ളിയിൽ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാളിന് നാളെ വെെകീട്ട് 4.45ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടിയുയർത്തും. വ്യാഴാഴ്ച 4.45ന് പ്രസുദേന്തിവാഴ്ച, അഞ്ചിന് കുർബാന, ലദീഞ്ഞ്, നോവേന. രൂപത വികാരി ജനറാൾ മോൺ വിൽസൻ ഈരത്തറ കാർമികത്വംവഹിക്കും.
വെള്ളിയാഴ്ച 4.45ന് തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ. വികാരി ഫാ. വർഗീസ് പാത്താടൻ കാർമികത്വംവഹിക്കും. അഞ്ചിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന. തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓൺ ഡിവൈഎസ്പി വി.കെ. രാജു നിർവഹിക്കും. ശനിയാഴ്ച രാവിലെ 7.15ന് ദിവ്യബലി. തുടർന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ്. വെെകീട്ട് അഞ്ചിന് ദിവ്യബലി. രാത്രി അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും ഞായറാഴ്ച 9.30ന് ആ ഘോഷമായ തിരുനാൾ കുർബാന. നവവൈദികർ കാർമികത്വംവഹിക്കും. മൂന്നിന് കുർബ്ബാന, നാലിന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. നാല് അങ്ങാടികളും ചുറ്റി ഏഴിന് പ്രദക്ഷിണം സമാപിക്കും. കുർബാനയ്ക്ക് ഇടവകയിലെ വൈദികർ കാർമികത്വംവഹിക്കും. തുടർന്ന് വർണമഴ. തിങ്കളാഴ്ചയാണ് ടൗൺ അമ്പ്.
15ന് എട്ടാമിടം ആഘോഷിക്കും. രാവിലെ 7.30ന് ആഘോഷമായ ദിവ്യബലിക്ക് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ കാർമികത്വംവഹിക്കും. നവീകരിച്ച മരിയൻ ഹോമിന്റെ വെഞ്ചരിപ്പ് നടത്തും. നാല് ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ് നടത്തും. വികാരി ഫാ. വർഗീസ് പാത്താടൻ, അസി.വികാരിമാരായ ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ. അഖിൽ താണ്ടിയേക്കൽ, ട്രസ്റ്റിമാരായ റിജു സെബാസ്റ്റ്യൻ, സുനിൽ ഡേവിഡ് ചക്കാലക്കൽ, ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന
പള്ളിയിൽ പരിശുദ്ധ കാണിക്ക മാതാവിന്റെ ദർശന തിരുനാളിനും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനും തുടക്കമായി.
തിരുനാളിന് ഒരുക്കമായുള്ള നവനാൾ തിരുക്കർമങ്ങൾ ദിവസവും വൈകിട്ട് 5.30ന് ആരാധന, ജപമാല, ആറിന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവ നടക്കുന്നു. തിരുനാൾ കൊടികയറ്റം നാലിന് വൈകീട്ട് 5.30ന് നടക്കും. ആറിന് തിരുകർമങ്ങളെ തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓൺ. രാത്രി ഏഴിന് ടൗൺ അമ്പ് ആരംഭിച്ച് പത്തിന് സമാപിക്കും. അമ്പു തിരുനാൾ ദിനമായ ഏഴിന് രാവിലെ 5.45നും 6.45നും വിശുദ്ധ കുർബാന, തുടർന്ന് രൂപം എഴുന്നള്ളിപ്പ്, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഏഴു മുതൽ 10 വരെ അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. തിരുനാൾ ദിനമായ എട്ടിന് രാവിലെ 5. 45നും ഏഴിനും വിശുദ്ധ കുർബാന. പത്തിന് തിരുനാൾ പാട്ടു കുർബാന. ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികനാകും. ഫാ. ദേവസി തയ്യിൽ ഒഎഫ്എം കപ്പുച്ചിൻ സന്ദേശം നൽകും.
ഉച്ചതിരിഞ്ഞ് മൂന്നിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണ സമാപനത്തെ തുടർന്ന് ഗാനമേള. ഒമ്പതിന് രാവിലെ 5.45 നുള്ള വിശുദ്ധ കുർബാനയെ തുടർന്ന് സെമിത്തേരിയിൽ ഒപ്പീസ്. 6.45ന് വിശുദ്ധ കുർബാന.
തിരുനാൾ പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ഫൊറോന വികാരി ഫാ. ജോസ് അരിക്കാട്ട്, സഹവികാരി ഫാ. റിജോ എടത്തിരുത്തിക്കാരൻ, കൈക്കാരന്മാരായ തോമസ് ഇല്ലിക്കാണി, പോൾ തെക്കിനിയത്ത്, വിജി കണിച്ചായി, ജനറൽ കൺവീനർ കെ.സി. അവറാച്ചൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോയ് ഇലഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു.
മാളപള്ളിപ്പുറം
തീർഥാടനകേന്ദ്രം
വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ കൊടിയറി. ഫൊറോന വികാരി ഫാ. ജോസഫ് ഒളാട്ടുപുറം തിരുനാൾ കൊടികയറ്റം നിർവഹിച്ചു.
തുടർന്നുനടന്ന ദിവ്യബലിയിൽ ഫാ. ബിനു മുക്കത്ത് മുഖ്യകാർമികത്വംവഹിച്ചു. ഫാ. ജോഷി മുട്ടിക്കൽ സന്ദേശം നൽകി. ഊട്ടുതിരുനാൾ ദിനമായ ഇന്നുരാവിലെ 7.30 മുതൽ രാത്രി ഒമ്പതുവരെ നേർച്ചയൂട്ട് നടക്കും. രാവിലെ 6.30ന് കോട്ടപ്പുറം രൂപത ചാൻസലർ ഡോ. ഹെൽവസ്റ്റ് റൊസാരിയോ ദിവ്യബലി അർപ്പിക്കും.
തുടർന്ന് ഊട്ടുനേർച്ച ആശീർവാദവും പള്ളിയങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള 300 തിരുശേഷിപ്പുകളുടെ വണക്കം ഉദ്ഘാടനവും കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബിൻ കളത്തിൽ നിർവഹിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ചയും 10ന് എപ്പിസ്ക്കോപ്പൽ വികാർ ഡോ. ഫ്രാൻസിസ്കൊ പടമാടന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടക്കും. ഉച്ചതിരിഞ്ഞ് 3.30നും അഞ്ചിനും 6.30 നും 7.30നും ദിവ്യബലി. ശതാബ്ദി ജൂബിലി വർഷത്തിന്റെ സമാപനവും തിരുന്നാളിനോടനുബന്ധിച്ചു നടക്കും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മേഖലയിൽ അഭിമാനമായി വളരുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷം അതിഗംഭീരമായി സമാപിച്ചു. സാൽമിയ റീജൻസി ഹോട്ടലിൽ അതിഗംഭീരമായി സംഘടിപ്പിച്ച പരിപാടി നിലവാരത്തിലും ജനപങ്കാളിത്തത്തിലും സംഘാടന മികവിലും ശ്രദ്ധ നേടി.
കുവൈറ്റിലെ ആരോഗ്യരംഗത്തിന്റെ ആഗോള വളർച്ചയെയും ഇന്ത്യൻ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും അടയാളപ്പെടുത്താൻ കഴിഞ്ഞ ഒരു ചരിത്രസംഭവമായി പരിപാടി മാറി. ആരോഗ്യരംഗത്തുള്ള ഇന്ത്യയുടെ പങ്കാളിത്തം കുവൈറ്റിന് അഭിമാനമായി മാറുന്ന നിരവധി വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു.
ചടങ്ങിൽ മുഖ്യാതിഥിയായി ഷെയ്ഖ് അസം മുബാറക് അൽ - നാസർ അൽ - സബാഹ് സന്നിഹിതനായിരുന്നു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സേവനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവർ അലി ഷിഹാബ് തങ്ങൾ പരിപാടി ഉദ്ഘാനം ചെയ്തു.
NRI
തിരുവനന്തപുരം: പ്രവാസി ഭാരതി ദിവസുമായി ബന്ധപ്പെട്ട അമേരിക്കയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലൻസ് അവാർഡ് ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിക്ക് നൽകി ആദരിച്ചു.
2026 ലെ 24-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ ആഘോഷ ചടങ്ങിൽ വച്ചായിരുന്നു അദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കീർത്തി പത്രവും പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങി.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളായ മലയാളികളുടെ പ്രവർത്തന മികവിനെ ആദരിച്ചുകൊണ്ട് ഓരോ വർഷവും പ്രവാസി ഭാരതി നൽകുന്ന അവാർഡ് ആണ് ഗ്ലോബൽ എക്സലൻസ്.
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായ സജിമോൻ ആന്റണി, സംഘടനയിൽ അംഗമായത് മുതൽ പിന്നീടുള്ള സംഘടനാ പ്രവർത്തനങ്ങളിൽ ഉടനീളം കാഴ്ചവച്ച സ്ഥാനമോ, പദവികളോ നോക്കാതെയുള്ള നിസ്വാർഥ സേവനത്തെ ആദരിച്ചു കൊണ്ടാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകിയത്.
സാമൂഹ്യ സേവനം ലക്ഷ്യമാക്കിയ അദ്ദേഹം അമേരിക്കൻ മലയാളി സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തി എന്ന നിലയിലാണ് ഈ അവാർഡിന് പൂർണ അർഹനാകുന്നത്.
ഫൊക്കാനയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം അമേരിക്കയിലും കേരളത്തിലും ഡോ. സജിമോൻ ആന്റണി നടത്തിയ പ്രവർത്തനക്കൾക്കുള്ള അംഗീകാരം കൂടിയാണ് ഇത്.
NRI
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ലോസ് ആഞ്ചലസ് ഡൗൺടൗണിലെ കലിഫോർണിയ ക്ലബിൽ നടന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നാണിത്. കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ, എൽഎ സിറ്റി കൗൺസിൽ അംഗം നിത്യ രാമൻ, ബെവർലി ഹിൽസ് മേയർ ഡോ. ഷാരോണ നസാരിയൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നും സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണെന്നും കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ശാസ്ത്ര - സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. മണി ഭൗമിക്, തബല മാസ്ട്രോ പണ്ഡിറ്റ് അഭിജിത് ബാനർജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സാങ്കേതികവിദ്യ, കാലാവസ്ഥാ സംരക്ഷണം, ഹോളിവുഡ് - ഇന്ത്യൻ സിനിമാ സഹകരണം തുടങ്ങിയ മേഖലകളിൽ കലിഫോർണിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഭാരതീയ ക്ലാസിക്കൽ, നാടോടി നൃത്തരൂപങ്ങളുടെ കലാപ്രകടനങ്ങളോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
NRI
സൽമാബാദ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും മധുര വിതരണവും സംഘടിപ്പിച്ചു.
പ്രദേശവാസികൾക്കും അംഗങ്ങൾക്കുമിടയിൽ മധുരം വിതരണം ചെയ്തു കൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ മഹത്വം ഓർമിപ്പിച്ചു. കെപിഎ സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസിരാമൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ അംബേദ്കർ നഗർ - പുഷ്പ് വിഹാർ ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ പുഷ്പ് വിഹാറിലെ ഓഫീസ് അങ്കണത്തിൽ നടത്തി.
ഏരിയ ചെയർമാൻ എം.എസ്. സലികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വസന്ത് കുഞ്ജ് സെന്റ് ജോസഫ്സ് ക്നാനായ കാത്തലിക് ചർച്ച് വികാരി ഫാ. സുനിൽ പാറക്കൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി വി പ്രദീപ്, ട്രഷറർ പി. മനോജ്, വൈസ് ചെയർമാൻ മധു നായർ, വനിതാ വിഭാഗം കൺവീനർ ഷൈലാ സജി, ജോയിന്റ് സെക്രട്ടറി പി. സജിമോൻ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജാസ്മിൻ വിജു, സുശീല സലികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും സ്വരമാധുരി ഡൽഹി അവതരിപ്പിച്ച ഗാനമേളയും ആസ്വാദകർക്ക് അനുഭൂതിയേകി. അത്താഴ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡിഎംഎയുടെ ഓഫീസ് അങ്കണത്തിൽ ഏരിയ വൈസ് ചെയർമാൻ എസ്. പദ്മകുമാറും സെക്രട്ടറി സുജ രാജേന്ദ്രനും ചേർന്ന് ദേശീയ പതാക ഉയർത്തി.
തുടർന്ന് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ജസോള പോക്കറ്റ് 11-ലെ കമ്യൂണിറ്റി സെന്ററിൽ അരങ്ങേറി.
ഏരിയ ചെയർമാൻ പി.ഡി. പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ വൈസ് പ്രസിഡന്റ് കെ. വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി തോമസ് മാമ്പിള്ളി, വൈസ് ചെയർമാൻ ജയചന്ദ്രൻ നായർ, ട്രെഷറർ തോമസ് വർഗീസ് വനിതാ വിഭാഗം കൺവീനർ ദിവ്യ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ടീസ സാബു, ദൃശ്യ പ്രദീപൻ എന്നിവരായിരുന്നു അവതാരകമാർ. ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ "കലാസന്ധ്യ' ആസ്വാദ്യ മധുരമായി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ആഘോഷിച്ചു. ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ ആശംസകൾ നൽകി.
കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, പി.വി. രമേശൻ, ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, ടി.വി. സജിൻ, കെ. സജേഷ്, രമ സുനിൽ, നളിനി മോഹനൻ, പാലം-മംഗലാപരി എരിയ ചെയർമാൻ എസ്. അനന്ത കൃഷ്ണപിള്ള, സെക്രട്ടറി ഉണ്ണികൃഷ്ണ മേനോൻ, ട്രഷറർ ടി.വി. ഹരിഹരസുതൻ, ആർകെ പുരം ഏരിയ ചെയർമാൻ എം. ജയചന്ദ്രൻ, പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, സംഗം വിഹാർ ഏരിയ സെക്രട്ടറി പി.എൻ. വാമദേവൻ, വിനയ് നഗർ-കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ജാനക്പുരി ഏരിയ ചെയർമാൻ സി.ഡി. ജോസ് തുടങ്ങിയവരും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുത്തു.
തുടർന്ന് ജെ. രേവന്ത്, എം. ആദിത്യ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
NRI
ഹെറിഫോഡ്: ഹെറിഫോഡിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ കെസിഇഎഫ് ഈസ്റ്റർ സംഗമം ഏപ്രിൽ 18ന് വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, ക്രൈസ്തവ കലാ രൂപങ്ങൾ, മെഗാ ക്വയർ, പൊതുസമ്മേളനം, കെസിഇഎഫ് (കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ്) ഉദ്ഘാടനം, പ്രതിഭകളെ ആദരിക്കൽ, ഭക്തി ഗാനസുധ തുടങ്ങിയ പരിപാടികൾ നടക്കും.
ഹെറിഫോഡിലെ എപ്പിസ് കോപ്പൽ സഭകൾ ഒരുക്കുന്ന യേശുദേവന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
ഈ പരിപാടികയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിവിധ സഭകളിൽ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
NRI
മനാമ: വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും നാനാ ജാതി - മത വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മഹാ വിസ്മയത്തെ ഉൾക്കൊള്ളാനും ഇന്ത്യൻ ഭരണഘടനയെ കാത്തുസൂക്ഷിക്കാനും രാജ്യത്തെ ഓരോ പൗരനും ബാധ്യതപ്പെട്ടവരാണെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽഹമീദ് വെന്നിയൂർ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിസ്വാതന്ത്ര്യം, തുല്യത, നിതി, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങളിൽ ഊന്നിയാണ് ഇന്ത്യൻ ഭരണഘടന നിർമിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ പുതുക്കേണ്ട ദിനം കൂടിയാണ് റിപ്പബ്ലിക് ദിനമെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തെ ആഘോഷിക്കുക മാത്രമല്ല, രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മോട് ഉണർത്തുന്നത് എന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ച പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പറഞ്ഞു.
രാജ്യത്ത് സാർവത്രിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണവും സാഹോദര്യവും ഐക്യവും വളർത്തുകയും ചെയ്യുന്നതിലൂടെ മികച്ച ഒരു നാളെയെ രൂപപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റനിലെ സാംസ്കാരിക സംഘങ്ങളായ തരംഗ്, പേൾസ്, ഗസാനിയ എന്നിവർ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷത്തെ മികവുറ്റതാക്കി. ഫെല്ല മെഹക്കിന്റെ നൃത്ത പ്രകടനം സദസിന് കൂടുതൽ നിറംപകർന്നു.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രവാസി വെൽഫെയർ സാംസ്കാരിക വിഭാഗം സെക്രട്ടറിസബീന അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ സ്വാഗതം ആശംസിച്ചു. അഡ്വ. ഷഫ്ന തയ്യിബ് പരിപാടി നിയന്ത്രിച്ചു.
ആഷിഖ് എരുമേലി, അക്ബർ ഷാ, അനസ് കാഞ്ഞിരപ്പള്ളി, അനിൽ ആറ്റിങ്ങൽ, അബ്ദുള്ള കുറ്റ്യാടി, മൊയ്തു തിരുവള്ളൂർ, റഷീദ ബദറുദ്ദീൻ, രാജീവ് നാവായിക്കുളം, സുമയ്യ ഇർഷാദ്, അജ്മൽ ഹുസൈൻ, സജീർ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി.
NRI
സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസോസിയേഷനുകളിലൊന്നായ സർഗം സ്റ്റീവനേജ് സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സര ആഘോഷം ഗംഭീരമായി. പരിപാടികളുടെ ഭാഗമായി ഒരുമാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനം വെൽവിനിലെ സിവിക് സെന്ററിൽ നടന്നു.
പുൽക്കൂട്, ഭവനാലങ്കാര മത്സരങ്ങളുംക്രിസ്മസ് കരോൾ രാവും തിരുപ്പിറവിയുടെ ആത്മീയോത്സവമായി. തുടർന്ന് നടന്ന സമാപന ആഘോഷത്തിൽ എൽഇഡി സ്ക്രീനിന്റെ പശ്ചാത്തലത്തിൽ ബെത്ലഹേം നഗരിയും കാലിത്തൊഴുത്തും തിരുപ്പിറവിയും സംഗീത നടന നൃത്തങ്ങളിലൂടെ ആവിഷ്കരിച്ച ദൃശ്യവിരുന്ന് ഏറെ ആകർഷകമായി.
'കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ്' ട്രൂപ്പിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങളായ പിന്നണി ഗായകൻ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാകാർ അവതരിപ്പിച്ച മെഗാ ഷോ വേദി കീഴടക്കി.
സർഗം കലാകാർ അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാപരിപാടികളും ആഘോഷത്തെ കൂടുതൽ ആകർഷകമാക്കി.
NRI
മനാമ: പ്രവാസി വെൽഫെയർ ബഹ്റിൻ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം ചൊവ്വാഴ്ച രാത്രി 7.30ന് സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിക്കുന്നു.
പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ ഉദ്ഘാടനം ചെയ്യുന്ന പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇർഷാദ് കോട്ടയം റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തും.
തുടർന്ന് ദേശീയ ഐക്യത്തെയും സാഹോദര്യത്തേയും ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക അവതരണങ്ങളും കലാ ആവിഷ്കാരണങ്ങളും അരങ്ങേറുമെന്ന് പ്രവാസി വെൽഫെയർ കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി സബീന അബ്ദുൽ ഖാദിർ അറിയിച്ചു.
District News
ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന
പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം. കൂടുതുറക്കൽശുശ്രൂഷയ്ക്കു വികാരി ഫാ. വർഗീസ് കുത്തൂർ, സഹവികാരിമാരായ ഫാ. എഡ്വിൻ, ഫാ. തേജസ് കുന്നപ്പിള്ളിൽ എന്നിവർ കാർമികത്വം വഹിച്ചു. കൈക്കാരന്മാരായ ഷാജു പടിക്കല, ഷോണി അക്കര,ജോഫി ചിറമ്മൽ, ജെയ്സൺ പ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
തിരുനാൾദിനമായ ഇന്നു രാവിലെ ആറിനും 7.30 നും ദിവ്യബലി, 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. ആശിഷ് പെരുമ്പുഴയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിജോ തറയിൽ സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിന് ദിവ്യബലി, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം. രാത്രി 10.30 ന് അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിലെത്തി സമാപിക്കും.
വടക്കാഞ്ചേരി സെന്റ്ഫ്രാൻസിസ് സേവ്യേഴ്സ്
ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പ് തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്ന് രാവിലെ ആറിനും ഏഴിനും എട്ടിനും കുർബാനകൾ. തുടർന്ന് 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം എന്നിവ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന ദിവ്യബലിക്കുശേഷം തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴു മുതൽ എട്ടുവരെ പള്ളിയങ്കണത്തിൽ ബാൻഡ് വാദ്യം നടക്കും. തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നു മരിച്ചുപോയവർക്കുവേണ്ടി ദിവ്യബലിനടക്കും. വൈകീട്ട് ഏഴിന് നാടകം. ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി.വികാരി ഫാ. എബിൻ പൈനാടത്ത് എന്നിവർ നേതൃത്വംനൽകും.
വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമമാത
പള്ളിയിൽ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും പരിശുദ്ധ ഫാത്തിമ മാതാവിന്റെയും തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും.
ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന വീടുകളിലേക്ക് അമ്പ് - വള എഴുന്നള്ളിപ്പ്. കാർമികൻ ഫാ. ബിൽജു വാഴപ്പിള്ളി. രാത്രി 10 മുതൽ വിവിധ കുടുംബകൂട്ടായ്മകളിൽനിന്നുള്ള എഴുന്നള്ളിപ്പ് സമാപനം. തുടർന്ന് വർണക്കാഴ്ച.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം. മുഖ്യ കാർമികൻ ഫാ. എൽറോയ് ചിറമ്മൽ. ഫാ. ജിസ് അക്കരപ്പറ്റിയിൽ, ഫാ. ജോബിൻ ഐനിക്കൽ എന്നിവർ സഹകാർമികരാകും. വൈകിട്ട് അഞ്ചിന് ദിവ്യബലി പ്രദക്ഷിണം ഫാ. ജിയോ തറയിൽ കാർമികനാകും. ഏഴിന് നാടകം. വികാരി ഫാ. ജിയോ ചിരിയങ്കണ്ടത്ത്, ട്രസ്റ്റിമാരായ ടോമി പഴങ്കൻ, തോമസ് പുത്തൂർ, ഷാജു പൊറത്തൂർ, റാഫി പൊറത്തൂർ, ജനറൽ കൺവീനർ ഡേവിഡ് പുത്തൂർ തുടങ്ങിയവർ നേതൃത്വംനൽകും.
നെഹ്റുനഗർ സെന്റ് പീറ്റേഴ്സ്
പള്ളിയിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു. ഇന്ന് രാവിലെ 10.30ന്് ആഘോഷമായ പാട്ടുകുർബാനയ്ക്ക് മേരിമാതാ പള്ളി അസി.വികാരി ഫാ. ജിയോ ആലപ്പാട്ട് കാർമികത്വംവഹിക്കും. വൈകിട്ട് 5.30നു പ്രദക്ഷിണം, ബാൻഡ് മേളം. നാളെ രാവിലെ 6.45നു ഇടവകയിൽ നിന്ന് മരണമടഞ്ഞവരുടെ ഓർമദിനം. കുർബാന, ഒപ്പീസ്.
വൈകീട്ട് 7നു ഗാനമേള. തൃശൂർ: സ്നേഹപരം സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു. ഇന്നുരാവിലെ 6.30ന് കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. സാജൻ പുത്തൂർ കാർമികനാകും. ഫാ. ജെറിൻ ചൂണ്ടൽ വചനസന്ദേശംനൽകും. കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് ഫാ. ആന്റണി മേനാച്ചേരി നേതൃത്വംനൽകും. രാത്രി 11 മുതൽ യൂണിറ്റുകളിൽനിന്ന് അമ്പ് പള്ളിയിൽ തിരിച്ചെത്തുന്നു.
ഏനാമാക്കൽ പരിശുദ്ധ കർമലമാത
പള്ളിയിൽ വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വൈകീട്ടുനടന്ന പ്രസുദേന്തിമാരുടെ പ്രദക്ഷിണം, ദിവ്യബലി, വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവക്ക് റവ.ഡോ. ടോണി കൊള്ളന്നൂർ മുഖ്യകാർമികത്വംവഹിച്ചു. ഇടവകവികാരി ഫാ. ജെയ്സൺ തെക്കുംപുറം സഹകാർമികനായിരുന്നു. ഇന്നു രാവിലെ 6.30നുളള ദിവ്യബലിക്കു ശേഷം വിവിധ കുടുംബയൂണിറ്റുകളിൽ അമ്പ് എഴുന്നള്ളിപ്പ് നടക്കും.
രാത്രി 9.30 മുതൽ എഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ സമാപിക്കും. തുടർന്ന് മെഗാ ബാൻഡ് മേളം, വർണമഴ എന്നിവ നടക്കും. തിരുനാൾ ദിവസമായ നാളെ രാവിലെ 6.30നും 8 30നും ദിവ്യബലി. രാവിലെ 10.30നുള്ള ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്ക് ഫാ. ഫ്രാൻസിസ് തലക്കോട്ടൂർ മുഖ്യകാർമികത്വംവഹിക്കും. ഫാ. പോൾ മാളിയമ്മാവ് തിരുനാൾ സന്ദേശംനൽകും. വികാരി ഫാ. ജയ്സൺ തെക്കുംപുറം തിരുനാൾ തിരുക്കർമങ്ങൾക്ക് നേതൃത്വംനൽകും. വൈകീട്ട് നാലിനുള്ള ദിവ്യബലിയെ തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി ഏഴിനി ഗാനമേള.
ചൊവ്വാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നു മരിച്ചു പോയവർക്കുവേണ്ടിയുള്ള ദിവ്യബലിയും തിരുക്കർമങ്ങളും ഉണ്ടാകും. വികാരി ഫാ. ജയ്സൺ തെക്കുംപുറം, ട്രസ്റ്റിമാരായ കെ.ടി. സ്റ്റീഫൻ, സി.പി. ജോഷി, പ്രിൻസി ജയ്സൺ, ജനറൽ കൺവീനർ ഇ.പി. ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.
District News
കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നാളെ നടത്തും. രാവിലെ 8.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ചടങ്ങുകള്‍ ആരംഭിക്കും. ഒന്‍പതിന് മന്ത്രി വി.എന്‍. വാസവന് ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും.
പോലീസ്, എക്സൈസ്, എന്‍സിസി, എസ്പിസി, സ്കൗട്ടുകള്, ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ്, ബാന്‍ഡ് എന്നിവയുള്‍പ്പെടെ 24 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.കെ. പ്രശോഭ് പരേഡ് നയിക്കും. പരേഡിന്റെ ഡ്രസ് റിഹേഴ്സല്‍ ഇന്നലെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു.
NRI
യുക്മയുടെ നഴ്സുമാർക്ക് വേണ്ടിയുള്ള പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (യുഎൻഎഫ്) ആഭിമുഖ്യത്തിൽ ദേശീയ സമ്മേളനവും രാജ്യാന്തര നഴ്സസ് ദിനാഘോഷവും മേയ് ഒമ്പതിന് സംഘടിപ്പിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
രാജ്യാന്തര നഴ്സസ് ദിനം മേയ് 12ന് ലോകമെമ്പാടുമുള്ള നഴ്സുമാർ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രഫഷനൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള നഴ്സിംഗ് പ്രഫഷനലുകൾ, അധ്യാപകർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ നഴ്സിംഗ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും, പ്രഫഷനൽ, റെഗുലേറ്ററി ബോഡികളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കും.
നഴ്സിംഗ് രംഗത്തെ നേതൃത്വം, അറിവ് പങ്കിടൽ, പ്രഫഷനൽ വികസനം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ നഴ്സിംഗ് പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും ആർട്ടിഫിഷ്യൽ ഇന്റിലജൻസ് (അക)യും നവീന ടെക്നോളജികളും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും.
ഡിജിറ്റൽ ഹെൽത്ത്, സ്മാർട്ട് ഹെൽത്ത്കെയർ സംവിധാനങ്ങൾ, കൂടാതെ ടെക്നോളജി അധിഷ്ഠിത ആരോഗ്യസംവിധാനങ്ങളിൽ നഴ്സുമാരുടെ ഭാവി പങ്ക് എന്നിവയും വിശദമായി അവതരിപ്പിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്:
• രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സിങ് നേതാക്കളുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാകും.
• പ്രഫഷണൽ, റെഗുലേറ്ററി ബോഡികളുമായി നേരിട്ട് ഇടപഴകാനുമുള്ള വേദിയാകും. തുടർച്ചയായ പ്രഫഷനൽ വികസന പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പങ്കെടുക്കുന്നവർക്ക് ഇജഉ പോയിന്റുകൾ നൽകുന്നതായിരിക്കും.∙
• കരിയർ മാർഗനിർദേശവും ഇന്റർവ്യൂ പിന്തുണയും ലഭിക്കുന്നതിലൂടെ പുതിയ തലമുറയിലെ നഴ്സുമാർക്ക് വലിയ തരത്തിൽ പ്രയോജനപ്പെടുന്നതാണ്.
• നഴ്സിംഗ് പ്രാക്ടീസ്, വിദ്യാഭ്യാസം, നേതൃമേഖല എന്നിവയിൽ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുവാനുള്ള വേദിയാകും.
പരിപാടിയുടെ വേദി, വിശദമായ പരിപാടിക്രമം, വക്താക്കൾ, ഇജഉ അക്രഡിറ്റേഷൻ, റജിസ്ട്രേഷൻ വിവരങ്ങൾ താമസിയാതെ അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: യുക്മ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്സസ് ഫോറം നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലുബി (07729473749).
District News
അതിരമ്പുഴ: ഭക്തിയും ആഘോഷവും സമന്വയിക്കുന്ന വൈവിധ്യമാര്‍ന്ന ചടങ്ങുകളും ആചാരങ്ങളുമായി അതിരമ്പുഴയ്ക്ക് ഇനി 14 ആഘോഷ നാളുകള്‍. ഇന്നു രാവിലെ 7.15ന് നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് തിരുനാളിനു കൊടിയേറ്റി. ആ സമയം മഞ്ഞയും വെള്ളയും നിറത്തിലുള്ള ആയിരക്കണക്കിനു ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു ചടങ്ങുകൾക്കു സഹ കാർമികരായി ഫാ. ഏബ്രഹാം കാടാത്തുകുളം, ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ, കുറുമ്പനാടം ഫൊറോന വികാരി ഫാ. ജോബി കറുകപ്പറമ്പിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവർ പങ്കുചേർന്നു. വേദഗിരി കോട്ടയം ടെക്സ്റ്റൈല്സില്നിന്നുള്ള കഴുന്ന് പ്രദക്ഷിണം വൈകുന്നേരം ആറിന് ആരംഭിച്ച് രാത്രി 8.15ന് വലിയ പള്ളിയില്‍ സമാപിക്കും.
പരസ്യവണക്കം
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം നാളെ രാവിലെ 7.30ന് പരസ്യവണക്കത്തിനായി പുറത്തെടുത്ത് രൂപക്കൂട്ടില്‍ പ്രതിഷ്ഠിച്ച ശേഷം തിരുസ്വരൂപവുമായി ചെറിയ പള്ളിയിലേക്കു പ്രദക്ഷിണം. തുടര്‍ന്ന് തിരുസ്വരൂപം ചെറിയപള്ളിയില്‍ സ്ഥാപിക്കും. 24ന് രാത്രി വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ചെറിയപള്ളിയിലായിരിക്കും.
ദേശക്കഴുന്ന്
അതിരമ്പുഴയുടെ ഏറ്റവും വലിയ ആത്മീയാഘോഷമായി കരുതുന്ന ദേശക്കഴുന്ന് നാളെ തുടങ്ങും. അതിരമ്പുഴയെ നാലു ഭാഗങ്ങളായി തിരിച്ച് നടത്തുന്ന ദേശക്കഴുന്ന് 23ന് സമാപിക്കും. നാളെ വടക്കുംഭാഗത്തിന്റെയും 21ന് പടിഞ്ഞാറ്റും ഭാഗത്തിന്റെയും 22ന് തെക്കുംഭാഗത്തിന്റെയും 23ന് കിഴക്കുംഭാഗത്തിന്റെയും കഴുന്ന് നടക്കും. ദേശക്കഴുന്നിനു ശേഷം മുമ്പ് നടത്തിയിരുന്ന കലാപരിപാടികള്‍ 27 മുതല്‍ 30 വരെ നടത്തും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമസമാധാന പാലനത്തിനായി ആദ്യദിനം മുതല്‍ പോലീസ് സജ്ജമാണ്. തിരുനാള്‍ ദിവസങ്ങളില്‍ പ്രത്യേക പട്രോളിംഗ് നടത്തും. പള്ളി പരിസരത്ത് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള എഴുപതിലേറെ സിസി ടിവി കാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് ക്രമീകരണം ചെയ്തിട്ടുണ്ട്. കൈക്കാരന്മാരായ തോമസ് പുതുശേരി, ജോൺസൺ തോട്ടത്തിൽ, സാബു തെക്കേടത്ത്, ബെന്നി മൂഴിയാങ്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പ്ലാമൂട്ടിൽ തുടങ്ങിയവരും തിരുനാൾ കമ്മിറ്റിയും പരിപാടികൾക്കു നേതൃത്വം വഹിക്കും.
NRI
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സപ്തതി ലോഗോയുടെ പ്രകാശനകർമം മഹാ ഇടവക വികാരി റവ. ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വിശ്വാസികളായ 40 ഓളം പേർ, മലങ്കരസഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവ തിരുമേനിയുടെ അനുഗ്രഹാശിസുകളോടെ, 1957 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ ഓർത്തഡോക്സ് രീതിയിലുള്ള സന്ധ്യാപ്രാർഥനകൾ ആരംഭിക്കുകയുണ്ടായി.
ഭാരതീയ സ്വതന്ത്രസഭയെന്ന നിലയിൽ കുവൈറ്റിൽ ആദ്യമായി സ്വന്തമായ ആരാധനകൾക്ക് തുടക്കം കുറിക്കുവാൻ സാധിച്ചുവെന്ന നിലയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കുവാൻ സാധിക്കും.
1957 ജനുവരി 15നു തുടക്കം കുറിച്ച ഓർത്തഡോക്സ് സിറിയൻ ഇടവകയിൽ, അതേവർഷം മാർച്ച് മാസത്തിൽ കുവൈറ്റിൽ സ്വകാര്യസന്ദർശനത്തിനെത്തിയ റവ. ഫാ. ഇ.പി. ജേക്കബ്, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പിക്കുകയുണ്ടായി.
NRI
സ്റ്റോക് ഓണ്‍ ട്രെൻഡ്: സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന് (എസ്എംഎ) സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സര ആഘോഷം സ്റ്റോക് ഓൺ ട്രൻഡിലെ ഫെന്റൺ കമ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതപ്രസംഗം നടത്തി. സ്റ്റോക് ഓണ്‍ ട്രെൻഡിൽ നിന്ന് വിടപറഞ്ഞ എല്ലാവർക്കും അനുശോചനം അർപ്പിച്ചുകൊണ്ട് ഈശ്വരപ്രാർഥനയോടെ ക്രിസ്മസ് പുതുവത്സര ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
1976-ൽ സ്ഥാപിതമായ ഈ ഇടവക, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി വളർന്നിരിക്കുകയാണ്.
നിലവിൽ ഏകദേശം 500 കുടുംബങ്ങൾ ഈ ഇടവകയുടെ ഭാഗമാണ്. അമ്പത് വർഷത്തെ ആത്മീയ പൈതൃകവും വിശ്വാസയാത്രയും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രീതിയിലാണ് സുവർണ ജൂബിലി ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്രിസ്തീയ വിശ്വാസ മൂല്യങ്ങൾ, സഭയുടെ ദൗത്യം,ജീവിതം, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവ ലോഗോയിലെ വിവിധ ഘടകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു.
‘Sojourners with Christ' (Faith, Hope, Mission) എന്നതാണ് സുവർണ ജൂബിലിയുടെ ഔദ്യോഗിക തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
Kerala
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന് രാവിലെ 9.30ന് നടക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്കൂള്‍ ക്യാപ്റ്റന്‍ ഫെലിക്സ് ജസ്റ്റിന് എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.
NRI
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ (എൽകെസി) 20-ാം വാർഷികാഘോഷം "ട്വന്റി - ട്വന്റി: ഒരുമയുടെ പെരുമയുടെ 20 വർഷങ്ങൾ' മെഹർ സെന്ററിൽ അരങ്ങേറി. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ചടങ്ങ് ഉച്ചയ്ക്ക് ഒന്നിന് ഓപ്പണിംഗ് ഷോയോടു കൂടി ആരംഭിച്ച് ആവേശത്തിന്റെ കൊടുമുടി പകർന്ന് അർധരാത്രി വരെ നീണ്ടുനിന്നു.
സിനിമ താരം ശങ്കർ, യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. യുക്മ ദേശീയ കമ്മിറ്റി അംഗം ഡിക്സ് ജോർജ്, റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, വിവിധ തമിഴ് കമ്യൂണിറ്റി നേതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ മുൻ വർഷങ്ങളിലെ സാരഥികളെ ചടങ്ങിൽ ആദരിച്ചു.
വിസ്മയമായി "നക്ഷത്ര ഗീതം 2026' മെഗാഷോയും ആർജെ ദ ബാൻഡ് ലൈവ് മ്യൂസിക് ഷോയും
പിന്നണി ഗായകനും കീറ്റാറിസ്റ്റുമായ ഷിനോ പോൾ, മെന്റലിസ്റ്റും മജീഷ്യനുമായ വിൽസൺ ചമ്പക്കുളം, സിനിമാ താരം അനു ജോസഫ് എന്നിവർ ചേർന്നവതരിപ്പിച്ച "നക്ഷത്ര ഗീതം 2026' മെഗാഷോയോടെയാണ് വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ശേഷം രാത്രി വൈകുവോളം നീണ്ടുനിന്ന ആഘോഷത്തിൽ രഞ്ജിനി ജോസും ശ്രീനാഥ് ശിവശങ്കരനും നയിച്ച അഞ്ചുപേരടങ്ങുന്ന ലൈവ് ബാൻഡ് സംഗീതം കാണികളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു.
ഗാനമേള എന്ന സ്ഥിരം ശൈലിയിൽ നിന്നും ആർജെ ദ ബാൻഡ് എന്ന വേറിട്ട കോൺസെപ്റ്റിലേക്ക് ചുവടുമാറ്റിയ രഞ്ജിനി ജോസ് തന്റെ ബാൻഡുമായി വിദേശത്ത് നടത്തുന്ന ആദ്യ ലൈവ് ഷോ എന്ന സവിശേഷതയും വാർഷികാഘോഷത്തിനുണ്ടായിരുന്നു.
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ ഒരൊറ്റ പരിപാടിക്ക് വേണ്ടി മാത്രമായി എൽകെസി നേരിട്ട് സ്പോൺസർ ചെയ്താണ് രഞ്ജിനിയുടെ അഞ്ചംഗ ബാൻഡിനെ നാട്ടിൽ നിന്നും യുകെയിൽ എത്തിച്ചത്.
ഫ്ലൂട്ടിസ്റ്റ് സുബിൻ ജേഴ്സൺ, ഡ്രമ്മർ അരുൺരൂപ്, ബാസിസ്റ്റ് ലെസ്ലി റോഡ്രിഗസ്, ലീഡ് ഗിറ്റാറിസ്റ്റ് ബെവൻ കോറയ, ചാൾസ് (കീബോർഡിസ്റ്റ്), സൗണ്ട് എൻജിനീയർ നിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തമിഴ് കൂത്ത് പാട്ടുകളും ഫാസ്റ്റ് നമ്പറുകളും ഹൃദ്യമായ മെലഡികളുമായി അവർ മണിക്കൂറുകളോളം കാണികളെ വിസ്മയിപ്പിച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അഭിനന്ദിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. കൊച്ചി മറൈന്‍ഡ്രൈവില്‍ ജനുവരി 19ന് നടക്കുന്ന വിജയോത്സവം എന്ന പരിപാടിയിലാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചവരും പരാജയപ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും.
വിജയോത്സവത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് റാലിയും ആസൂത്രണം ചെയ്യുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നേതൃയോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി എത്തുന്നത് വലിയ പ്രാധാന്യത്തോടെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്.
തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ വേഗത്തിലാക്കാനും സംസ്ഥാന നേതൃത്വം ഒരുങ്ങുന്നുണ്ട്.
NRI
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ 2026 വാലന്റെെൻസ് ഡേ - കപ്പിൾസ് നൈറ്റ് ഒരുക്കങ്ങൾ റോസ് മൗണ്ട് റിവേഴ്സ് കാസിനോയിലെ ബോൾ റൂമിൽ പുരോഗമിക്കുന്നു.
ഫെബ്രുവരി ഏഴിന് നടക്കുന്ന വാലന്റെെൻസ് ഡേ - കപ്പിൾസ് നൈറ്റ് ആഘോഷങ്ങൾ മുൻ വർഷങ്ങളതിനേക്കാൾ വ്യത്യസ്തമായി ലക്കി ഇൻ ലവ്, വാലന്റെെൻസ് ഡേ കപ്പിൾസ് കസിനോ നൈറ്റായിട്ട് ആയിരിക്കും ആഘോഷിക്കപ്പെടുക എന്ന് കെസിഎസ് പ്രസിഡന്റ് ജോസ് ആന മലയും ട്രഷറർ ടീന നെടുവാമ്പുഴയും അറിയിച്ചു.
ആഘോഷങ്ങൾക്ക് ഊർജം പകരുന്നതിനും അവിസ്മരണീയമാക്കുന്നതിനുമായി മെയിൽ ആൻഡ് ഫീമെയിൽ വോയ്സിൽ പാടാൻ കഴിവുള്ള മലയാളത്തിന്റെ പ്ലേ ബാക്ക് സിംഗർ ലക്ഷ്മി ജയൻ എത്തിച്ചേരുമെന്നും കോഓർഡിനേറ്റേഴ്സായ സ്റ്റിബി ആൻഡ് ആൻ ആനലിൽ, നിതിൻ ആൻഡ് മരിയ കുന്നുംപുറത്ത്, മാത്യു ആൻഡ് ഷാനിയമോൾ ചെല്ലക്കണ്ടത്തിൽ, മോഹിൻ ആൻഡ് ആൽബി മാമൂട്ടിൽ എന്നിവർ അറിയിക്കുകയുണ്ടായി.
റിവേഴ്സ് കാസിനോയിൽ 200 കപ്പിൾസിനായിരിക്കും വാലന്റെെൻസ് ഡേ കപ്പിൾസ് നൈറ്റിൽ സെലിബ്രേഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ അംഗങ്ങൾ എത്രയും നേരത്തെ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കോഓർഡിനേറ്റേഴ്സ് ഊന്നി പറയുക ഉണ്ടായി.
ഈ വർഷത്തെ വൈവിധ്യമാർന്ന വാലന്റെെൻസ് ഡേ സെലിബ്രേഷനോട് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നും രജിസ്ട്രേഷൻ ഉടൻ തന്നെ പൂർത്തിയാക്കപ്പെടും എന്നും കോഓർഡിനേറ്റേഴ്സ് അറിയിച്ചു.
NRI
ന്യൂജഴ്സി: ന്യൂജഴ്സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം ശനിയാഴ്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
ന്യൂജഴ്സിയിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ കത്തോലിക്കാ, മാർത്തോമ്മാ, യാക്കോബായ, ഓർത്തഡോക്സ്, സിഎസ്ഐ, ഇവാഞ്ചലിക്കൽ സഭകളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടി അണിഞ്ഞൊരുങ്ങുന്നത്.
റവ. സി. ഡോ. ജോസ്ലിൻ ഇടത്തിൽ എംഡി മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകും. പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് റവ.ഡോ. സണ്ണി മാത്യു, റവ. ഫാ. ജേക്കബ് ഡേവിഡ്, സെക്രട്ടറി മിനി ചെറിയാൻ, ട്രഷറർ ജോമി വർഗീസ്, പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് തോമസ്, വൈസ് പ്രസിഡന്റ് നോബി ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - മിനി ചെറിയാൻ: 732 579 7558, പ്രോഗ്രാം കോഓർഡിനേറ്റർ - ജോർജ് തോമസ്: 201 214 6000.
വേദി: 497, Godwin Avenue, Midland Park, NJ-07432.
District News
മഞ്ചേരി: നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ ഒന്‍പതിന് വൈകിട്ട് ഏഴുമുതൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തവരെയും നേതാക്കളെയും പ്രതിചേർത്ത് കേസെടുത്ത പോലീസ് നടപടിക്കെതിരേ പ്രക്ഷോഭം ശക്തമാക്കുമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി 17ന് രാവിലെ 10ന് യുഡിഎഫ് മഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. കിഴക്കേതലയിൽനിന്ന് തുറയ്ക്കൽ വരെയായിരുന്നു പ്രകടനം. ഇതോടൊപ്പം ഡിജെ വാഹനവുമുണ്ടായിരുന്നു. പരിപാടിയുടെ അഞ്ചു ദിവസം മുന്‍പു തന്നെ മഞ്ചേരി പോലീസിൽ അനുമതിക്കായി അപേക്ഷിച്ചിരുന്നു.
ഗതാഗതം മുടങ്ങാതിരിക്കാൻ ട്രോമകെയർ, വൈറ്റ് ഗാർഡ് സന്നദ്ധപ്രവർത്തകരെ നിയോഗിക്കുകയും ചെയ്തു.
രാത്രി ഒന്‍പതിനകം മ്യൂസിക്കും ലൈറ്റും നിർത്തുകയും ചെയ്തു. എന്നാൽ വിജയാഘോഷം നടക്കുന്നതിന്റെ ഏതാനും മണിക്കൂർ മുന്‍പ് അനുമതിയും മൈക്ക് പെർമിഷനും റദ്ദാക്കുകയായിരുന്നു.
മഞ്ചേരി പോലീസ് പിടിച്ചെടുത്ത ഡിജെ വാഹനം ജില്ലയിലും പുറത്തും യുഡിഎഫും എൽഡിഎഫും വിജയാഘോഷത്തിന് ഉപയോഗിച്ചതാണ്. അന്നൊന്നും അനങ്ങാതിരുന്ന പോലീസ് മഞ്ചേരിയിൽ മാത്രം കേസെടുത്തതും വാഹനം പിടിച്ചെടുത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
പ്രതിഷേധ മാർച്ചിൽ യു.എ. ലത്തീഫ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും. മാർച്ച് മഞ്ചേരി ലീഗ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കും.
വാർത്താ സമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ്, ഉപാധ്യക്ഷ ബീന ജോസഫ്, യുഡിഎഫ് ചെയർമാൻ ഹനീഫ മേച്ചേരി, കണ്‍വീനർ കെ.കെ.ബി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ തുടക്കം.
സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന അസോസിയേഷന്റെ ഈ വർഷത്തെ ആഘോഷങ്ങൾ കായിക ഇതിഹാസങ്ങളായ ഷൈനി വിത്സണും വിത്സൺ ചെറിയാനും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള 2026-2027 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു.
Kerala
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി റോട്ടറി കൊച്ചിന് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച സര്‍ഗോത്സവം ഭാവന-2026ല്‍ മാനസിക ഭിന്നശേഷി വിഭാഗത്തില്‍ അടിമാലി കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ ഓവറോള്‍ ചാമ്പ്യന്മാരായി.
ശാരീരിക ഭിന്നശേഷി വിഭാഗത്തില്‍ തോപ്പുംപടി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫറന്റ്ലി ഏബിൾഡ് ജേതാക്കളായപ്പോൾ ബധിര-മൂക-ഭിന്നശേഷി വിഭാഗത്തില്‍ മുണ്ടൻവേലി ഫാ. അഗോസ്റ്റിനോ വിചിനി സ്പെഷൽ സ്കൂൾ ചാമ്പ്യന്മാരായി.
മാനസിക ഭിന്നശേഷി വിഭാഗത്തില്‍ നായരന്പലം കരുണ സ്പെഷൽ സ്കൂൾ രണ്ടാം സ്ഥാനവും ചിറ്റേത്തുകര ഹോം ഓഫ് ഫെയ്ത്ത് മൂന്നാം സ്ഥാനവും നേടി.
ശാരീരിക ഭിന്നശേഷി വിഭാഗത്തില്‍ മൂന്നാർ ഡെയർ സ്കൂൾ രണ്ടാം സ്ഥാനവും ചേർത്തല പാണാവള്ളി അസീസി സ്പെഷ്ൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. ബധിര-മൂക-ഭിന്നശേഷി വിഭാഗത്തില്‍ കാലടി സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡെഫ് രണ്ടാം സ്ഥാനവും മൂന്നാർ ഡെയർ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളില്‍ നടന്ന സർഗോത്സവം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചു കുര്യൻ, ആര്‍സിഐ പ്രസിഡന്റ് മനോജ് കുമാർ, ഭാവന ചെയര്‍പേഴ്സൺ ലിജി ഏബ്രഹാം, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രഹർഷ് , കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് പുതുശേരി സിഎംഐ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
റോട്ടറി കൊച്ചിന് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ആര്‍സിഐ ഭാവന അവാര്‍ഡ് 2026 ഡോ. മേരി അനിതയ്ക്കും (സോഷ്യൽ റീഫോർമർ), ധന്യ രവിക്കും (ഡിസബിലിറ്റി ഇവാഞ്ചലിസ്റ്റ്) സമ്മാനിച്ചു. സംസ്ഥാനത്തെ 40 സ്പെഷല്‍ സ്കൂളുകളില്‍നിന്നുള്ള 1500ലേറെ വിദ്യാര്‍ഥികൾ പങ്കെടുത്തു.
NRI
ഡോർചസ്റ്റർ: ഡോർചസ്റ്ററിലെ മലയാളികളുടെ ഔപചാരിക കൂട്ടായ്മയായ ഡോർചസ്റ്റർ മലയാളി കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു. മലയാളി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി ഡോർചസ്റ്ററിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന ഒന്നായി മാറി.
കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിവിധ സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു. ക്രിസ്മസ് ഗാനങ്ങൾ, സംഘനൃത്തങ്ങൾ എന്നിവ വേദിയെ ആവേശഭരിതമാക്കി. പ്രത്യേകിച്ച് കുട്ടികൾ അവതരിപ്പിച്ച പരിപാടികൾക്ക് പ്രേക്ഷകരിൽ നിന്ന് വലിയ കൈയടി ലഭിച്ചു.
പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ അവതരണമായിരുന്നു യേശുക്രിസ്തുവിന്റെ ജനനം ആവിഷ്കരിച്ച നേറ്റിവിറ്റി ഷോ. ബൈബിളിലെ ജനനകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ അവതരണം ക്രിസ്മസിന്റെ യഥാർഥ സന്ദേശമായ സ്നേഹം, സമാധാനം, മാനവികത എന്നിവ ശക്തമായി പ്രേക്ഷകരിലേക്ക് എത്തിച്ചു.
NRI
ഫിലഡല്‍ഫിയ: പമ്പ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുതുവത്സര പരിപാടി അംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍ണമായി നടന്നു. വിവിധ സാമൂഹിക - സാംസ്കാരിക നേതാക്കള്‍ പങ്കെടുത്ത ചടങ്ങ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകര്‍ന്നു.
ചടങ്ങിന് ജനറല്‍ സെക്രട്ടറി ജോര്‍ജ് ഒലിക്കല്‍ സ്വാഗതം ആശംസിക്കുകയും യോഗ നിയന്ത്രണവും നിര്‍വഹിക്കുകയും ചെയ്തു. പമ്പ അസോസിയേഷന് പ്രസിഡന്റ് ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു.
തന്റെ പ്രസിഡന്‍ഷ്യല്‍ പ്രസംഗത്തില്‍ സംഘടനയുടെ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. പുതുവത്സര സന്ദേശം റവ. ഫിലിപ്സ് മോടയില്‍ നല്കി. പുതുവര്‍ഷം പ്രത്യാശയുടെയും സഹകരണത്തിന്റെയും കാലമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
NRI
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളായ "ശാന്ത രാത്രി പുതുരാത്രി'യിൽ വിവിധ കാരൾ സംഘങ്ങളൊരുക്കിയ ഗാനവീചികൾ ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി.
ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് കാരൾ ഗാന മത്സരം ഏഴാം സീസണിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ ഏരിയ ടീമുകൾ പങ്കെടുത്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകി.
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ, വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതവും പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷറാറുമായ മനോജ് പൈവള്ളിൽ കൃതജ്ഞതയും പറഞ്ഞു.
NRI
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ടെക്സസിലെ സ്റ്റാഫോർഡിൽ നടന്ന ആഘോഷ സംഗമം ലയൺ ജോ ഫിലിപ്സ് നയിച്ച കാരൾ ഗാനങ്ങളോടെ ആരംഭിച്ചു.
പരിപാടിയിൽ ലയൺസ് ജോർജ് വർക്കി, ബോസ് കുര്യൻ, ബാബു ചാക്കോ എന്നിവർ പങ്കെടുത്തവരോട് ക്ലബിന്റെ നിലവിലുള്ള ചാരിറ്റി ഫണ്ട്റൈസിംഗ് പ്രവർത്തനങ്ങളുടെ അവസ്ഥയെയും സ്വാധീനത്തെയും കുറിച്ച് വിശദീകരിച്ചു.
NRI
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി "സ്നേഹപൂർവം 2026' വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സംഘടനാ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെ സമ്പന്നമാക്കി.
ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡന്റ് തോമസ് സ്റ്റീഫന്റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഹൂസ്റ്റൺ പ്രവിശ്യ ചെയർമാൻ അഡ്വ. ലാൽ അബ്രഹാം അധ്യക്ഷപ്രസംഗം നടത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ ആമുഖപ്രസംഗം നടത്തി.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ വിഐപി അതിഥികളും പങ്കെടുത്ത കേക്ക് മുറിക്കൽ ചടങ്ങും നടന്നു.
NRI
ബുദൈയ: കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കൊപ്പം ജനബിയയിലെ ലേബർ ക്യാമ്പിൽ സ്നേഹസംഗമം 2026 എന്ന പേരിൽ പുതുവത്സ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നിസാം സ്വാഗതമാശംസിച്ചു. കെ പിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ മുഖ്യപ്രഭാഷണം നടത്തി.
NRI
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ കോർത്തിണക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന് (ജിഎംഎഫ്) കൊച്ചി ക്രൗൺ പ്ലാസയിൽ ആവേശകരമായ തുടക്കം. പുതുവത്സരാഘോഷങ്ങളോടൊപ്പം നടന്ന ചടങ്ങിൽ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.
കർണാടക സംസ്ഥാന എംഎൽസി ഡോ. ആരതി കൃഷ്ണ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും പുരോഗമനപരവും വിജയികളുമായ കുടിയേറ്റ സമൂഹമാണ് മലയാളികളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ആരതി കൃഷ്ണ വിശേഷിപ്പിച്ചു.
പുതിയ തലമുറയെ ആഗോള മലയാളി ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ പ്രധാന പങ്ക് വഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ അംബാസഡർ ടി.പി. ശ്രീനിവാസൻ സ്മരണിക പ്രകാശനം ചെയ്തു.
ചടങ്ങിൽ സംസാരിച്ച മലയാളി ഫെസ്റ്റിവൽ സിഇഒ ആൻഡ്രു പാപ്പച്ചൻ, ആദ്യ തലമുറ പ്രവാസി മലയാളികൾ അല്ലെങ്കിൽ (എൻആർകെ) തമ്മിൽ തമ്മിലും കേരളവുമായും ശക്തമായ ബന്ധം പുലർത്തുന്നവരാണെന്നും രണ്ടാം തലമുറയും മൂന്നാം തലമുറയും ഉൾപ്പെടുന്ന മലയാളികളെ ആഗോള തലത്തിൽ ഒന്നിപ്പിക്കുകയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷന്റെ ലക്ഷ്യമെന്നും പറഞ്ഞു.
NRI
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ "സർഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്മസ് - നവവത്സര ആഘോഷം ഈ മാസം 11ന് സ്റ്റീവനേജിനോട് ചേർന്നുള്ള വെൽവിനിൽ നടക്കും.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സർഗം സംഘടിപ്പിച്ച പുൽക്കൂട് - ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും ഗൃഹാതുരത്വം ഉണർത്തുന്നതുമായി. ക്രിസ്മസിന്റെ സന്തോഷവും സ്നേഹവും ഐക്യവും സ്പന്ദിച്ച കരോൾ ഗാനങ്ങൾ, സർഗം കുടുംബാംഗങ്ങൾക്ക് ആത്മീയാനുഭവമായി.
മികവുറ്റ സംഗീത - നടന - നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്.
NRI
ബ്രിസ്ബെയ്ൻ: വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി 2026ൽ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘടന നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
ഈ വർഷം പ്രായമായവർക്കുള്ള സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകർഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് വാമോസ് അമിഗോയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
മുതിർന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ "ശാന്തരാത്രി പുതുരാത്രി' ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
2:30 മുതൽ അരങ്ങേറുന്ന കരോൾ ഗാന മത്സരത്തിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ആയാ നഗർ, ബദർപുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തംനഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ, 16 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ സമ്മാനമായി നൽകും. വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകും.
ചടങ്ങിൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയുമാകും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷററുമായ മനോജ് പൈവള്ളിൽ, കരോൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷററുമായ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ ഡിഎംഎ ത്രൈമാസിക ലക്കം 12, ക്രിസ്മസ് - പുതുവത്സരപ്പതിപ്പിന്റെ പ്രകാശനവും സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിൽ ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും നടക്കും.
തുടർന്ന് അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, കാൽക്കാജി, മഹിപാൽപുർ - കാപ്പസ്ഹേഡാ, മായാപുരി - ഹരിനാഗർ, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർ കെ പുരം, വികാസ്പുരി - ഹസ്തസാൽ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ശാന്ത രാത്രി പുതുരാത്രിക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് 9868990001, 9811285181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
NRI
കൊപ്പേൽ: സെന്റ് അൽഫോൻസാ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ക്രിസ്മസ് - ഫാമിലി ഡേ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി. ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ "നല്ലിടയൻ' എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി മാറി.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ലീജിയൺ ഓഫ് മേരിയും സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേർന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജോജോ ആലൂക്ക രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ പിന്നണിയിൽ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടർ), സജേഷ് അഗസ്റ്റിൻ (റിക്കാർഡിംഗ് & മിക്സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്കറിയ ജേക്കബ് (സംഗീതം) എന്നിവർ പ്രവർത്തിച്ചു.
Special News
പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...
വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.
ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്റെയും പകലിന്റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.
കാണാൻ കാത്തിരിപ്പ്
പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.
കൂടുതൽ വായിക്കട്ടെ
സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.
വർഗീയതയെ പുറത്താക്കണം
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.
Kerala
കൊച്ചി: പപ്പാഞ്ഞിയെ കത്തിച്ച് 2026നെ വരവേറ്റ് കൊച്ചി. രണ്ടു ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തത്. വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലുമായി രണ്ടു പപ്പാഞ്ഞികളെയാണ് ഇത്തവണ കത്തിച്ചത്. കൊച്ചിന് കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിച്ചത്.
ഹൈബി ഈഡന് എംപിയാണ് പപ്പാഞ്ഞിക്ക് തീകൊളുത്തിയത്. വെളി മൈതാനത്ത് നടന് വിനയ് ഫോര്‍ട്ട് ആണ് പപ്പാഞ്ഞിക്ക് തീ കൊളുത്തിയത്. കൂടാതെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കൊച്ചിയുടെ പല ഭാഗത്തായി ഒരുക്കിയ പപ്പാഞ്ഞികളെയും അഗ്നിക്കിരയാക്കി.
ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. റോഡ് അരികില്‍ പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. അതേസമയം, കൊച്ചിന് കാര്‍ണിവല്‍ അവസാനിക്കുന്ന ഇന്ന് വൈകിട്ട് നാലിന് കാര്‍ണിവല്‍ റാലി നടക്കും. വെളി മൈതാനത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ റാലി സമാപിക്കും.
Kerala
കൊച്ചി: കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാവ്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷത്തിന്റെ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചിന് കാര്‍ണിവലിന് എത്തുന്നവര്‍ക്കായി അതീവ സുരക്ഷയൊരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. 1,200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്നത്. ഇതില്‍ 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും.
കൊച്ചിന് കാര്‍ണിവലിനോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിംഗ് നിരോധിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട്കൊച്ചിക്ക് പുറമേ ആഘോഷം നടക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചുകുട്ടികളെ കാര്‍ണിവലിന് കൊണ്ടുവരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു. കൊച്ചി കോര്പറേഷന്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ഉടമകള്‍, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, ആര്‍ടിഒ, വാട്ടര്‍ മെട്രോ തുടങ്ങി നിരവധി വകുപ്പുകള്‍ കൂട്ടായാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
വൈപ്പിന്‍ ഭാഗത്തു നിന്നും റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട്കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനുശേഷം ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോ-റോ ജങ്കാര്‍ സൗകര്യം ഉണ്ടാവുകയുള്ളൂ. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ബസുകള്‍ പുലര്‍ച്ചെ മൂന്നു വരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ട് വരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കും. തിരക്ക് കണക്കിലെടുത്ത് ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Kerala
കൊച്ചി: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് കൊച്ചി വാട്ടർ മെട്രോ കൂടുതൽ സർവീസ് നടത്തും. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേയ്ക്ക് ഇന്ന് വൈകുന്നേരം ഏഴ് വരെയായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക.
അതിനുശഷം രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് വാട്ടാർ മെട്രോ അധികൃതർ അറിയിച്ചു.
രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാരെയും അധികമായി ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും.
വ്യാഴാഴ്ച പുലർച്ചെ നാല് വരെയാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവസാനത്തെ യാത്രക്കാരനെ വരെ ഹൈക്കോർട്ട് ജംക്ഷൻ ടെർമിനൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു.
അതുകൊണ്ട് യാത്രക്കാർ തിരക്കുകൂട്ടാതെ അച്ചടക്കത്തോടെ ക്യൂ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർഥിച്ചു.
Kerala
കൊച്ചി: കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാവ്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷത്തിന്റെ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചിന് കാര്‍ണിവലിന് എത്തുന്നവര്‍ക്കായി അതീവ സുരക്ഷയൊരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. 1,200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്നത്. ഇതില്‍ 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും.
കൊച്ചിന് കാര്‍ണിവലിനോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിംഗ് നിരോധിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട്കൊച്ചിക്ക് പുറമേ ആഘോഷം നടക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചുകുട്ടികളെ കാര്‍ണിവലിന് കൊണ്ടുവരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു. കൊച്ചി കോര്പറേഷന്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ഉടമകള്‍, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, ആര്‍ടിഒ, വാട്ടര്‍ മെട്രോ തുടങ്ങി നിരവധി വകുപ്പുകള്‍ കൂട്ടായാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
വൈപ്പിന്‍ ഭാഗത്തു നിന്നും റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട്കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനുശേഷം ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോ-റോ ജങ്കാര്‍ സൗകര്യം ഉണ്ടാവുകയുള്ളൂ. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ബസുകള്‍ പുലര്‍ച്ചെ മൂന്നു വരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ട് വരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കും. തിരക്ക് കണക്കിലെടുത്ത് ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
NRI
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
NRI
മനാമ: വിണ്ണിൽ നിന്നും പെയ്തിറങ്ങിയ സ്നേഹത്താരകങ്ങളുമായി കൊല്ലം പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാല് ആഴ്ചയായി നടത്തിയ ക്രിസ്മസ് കരോൾ ഗൃഹസന്ദർശനങ്ങൾക്ക് വർണാഭമായ സമാപനം.
കെപിഎ ക്രിസ്മസ് രാവ് 2025 എന്ന പേരിൽ കെപിഎ കുടുംബാംഗങ്ങളെയും കരോൾ സംഘത്തെയും പങ്കെടുപ്പിച്ചുക്കൊണ്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
District News
പത്തനാപുരം: ഗാന്ധിഭവന് കുടുംബാംഗങ്ങള്‍ക്കായി ദുബായിയില്‍ സേവനമനുഷ്ടിക്കുന്ന നെടുമ്പന സ്വദേശി സിബി തോമസും പ്രവാസി സുഹൃത്തുക്കളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പത്തനാപുരം എസ് എച്ച് ഒ ആര്. ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഞ്ഞക്കാല മാര്‍ ശെമവൂന്‍ ദസ്തൂനി ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. യൂഹാനോന്‍ ബാബു നല്ലില അധ്യക്ഷത വഹിച്ചു.
കുറ്റിയില്‍ഭാഗം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി അഡ്വ. ഫാ. ജോണ്‍കുട്ടി ക്രിസ്മസ് സന്ദേശം നല്കി. നടി കുടശനാട് കനകം, ഗാന്ധിഭവന് സ്ഥാപകന്‍ പുനലൂര്‍ സോമരാജന്, സി ഇ ഒ ഡോ. വിന്‍സെന്റ് ഡാനിയേല്‍, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്, ഫാമിലി ക്ലബ് പ്രസിഡന്റ് എം.ടി. ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗാന്ധിഭവനിലെ കുഞ്ഞുങ്ങള്‍ക്ക് പുതുവസ്ത്രങ്ങളും കുടുംബാംഗങ്ങള്‍ക്ക് ക്രിസ്മസ് കേക്കുകളും സമ്മാനിച്ചു.
തുടര്‍ന്ന് അരുണ്‍ ഗിന്നസ്, മജീഷ്യന്‍ മുഹമ്മദ് ഷാനു, പ്രജിത്ത് കൈലാസം, അന്‍സു കോന്നി എന്നിവര്‍ ചേര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
District News
നേമം: നരുവാമൂട് എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് സമ്മേളനവും റാലിയും നടത്തി. ലൂഥറൻ സഭ ബിഷപ്പ് റവ. ഡോ. മോഹനൻ മാനുവേൽ ഉദ്ഘാടനം ചെയ്തു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ മതേതരത്വ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാജ്യത്തിനു ഭൂഷണമല്ല. ക്രിസ്മസിന്റെ സന്ദേശം സർവ മനുഷ്യരെയും ദൈവത്തോടു ചേർക്കുന്നതാണ്.
അശരണരേയും ആലംബഹീനരേയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ തടയുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിനു ഭരണകർത്താക്കൾ തയ്യാറാകണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. റവ. എം. യേശുദാസൻ അധ്യക്ഷത വഹിച്ചു. ഫാ. ഷാജ് കുമാർ, റവ. സാം മാത്യു, ഇവാ. ഷൈൻ ജോൺ, വിജിൻ ജോസ്, എം. സെൽവമണി, ജോയി ആർ. തോമസ്, ആർ. ജയരാജ് എന്നിവർ പ്രസംഗിച്ചു. ജോയ് പോൾ സ്വാഗതവും ടി.സി. ബാലു നന്ദിയും പറഞ്ഞു.
NRI
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (കാൻജ്) ക്രിസ്മസ് ആഘോഷം ഗംഭീരമായി. "ജിംഗിൾ ബെൽസ്' എന്ന പേരിൽ സോമർസെറ്റിലെ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും സൗഹൃദവും പങ്കുവെച്ച ഓർമകളാൽ സമ്പന്നമായി.
കാൻജ് പ്രസിഡന്റ് സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ 2025 വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. ഏകദേശം 40-ലധികം വിജയകരമായ പരിപാടികളോടെ ഉജ്വലമായ ഒരു വർഷമാണ് കാൻജ് പിന്നിട്ടത്.
യുവജനതയ്ക്ക് വേണ്ടി കാൻജ് യുവ, വനിതകളുടെ കൂട്ടായ്മയായി കാൻജ് വുമൺസ് ഫോറം, ഐടി മേഖലയിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കാൻജ് ഐടി അക്കാദമി എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടാണ് 2025ലെ കാൻജ് കമ്മിറ്റി കടന്നു പോയത്.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് സിയന്ന (മാസ്) സംഘടിപ്പിച്ച ആഘോഷപരിപാടികൾ വർണാഭമായി. സെന്റ് ജയിംസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിയന്ന നിവാസികളുടെയും വിശിഷ്ടാതിഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിയ പരിപാടി സിയന്നയിലെ മലയാളി സമൂഹത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു.
Movies
ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം 60-ാം പിറന്നാൾ ആഘോഷിച്ച് ബോളിവുഡ് സുൽത്താൻ സൽമാൻ ഖാൻ. പതിവ് പോലെ പൻവേലിലെ ഫാംഹൗസിലാണ് താരം ജന്മദിനം ആഘോഷിച്ചത്.
പ്രായാധിക്യത്തെ തുടർന്നുള്ള ശരാരിക അവശതകൾ വകവയ്ക്കാതെ സൽമാൻ ഖാന്റെ പിതാവ് സലീം ഖാനും മകന്റെ ജന്മദിനം ആഘോഷിക്കാൻ ഫാംഹൗസിലെത്തി. ക്രിക്കറ്റ് താരം എം.എസ്. ധോണിയും ഭാര്യ സാക്ഷി ധോണിയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ, സൊഹൈൽ ഖാൻ, അർപ്പിത ഖാൻ ശർമ, അൽവിറ ഖാൻ അഗ്നിഹോത്രി, അർഹാൻ ഖാൻ, നിർവാൻ ഖാൻ, അഹിൽ, അയത് തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
അതേസമയം, പുതുവത്സരം ആഘോഷിക്കാൻ വിദേശത്തായിരുന്നതിനാൽ സൽമാന്റെ അടുത്ത സുഹൃത്തുക്കളും ബോളിവുഡ് താരങ്ങളുമായ ഷാരൂഖ് ഖാനും ആമിർ ഖാനും ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായില്ല.
സൽമാന്റെ കരിയറിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സംവിധായകരായ കബീർ ഖാൻ, സഞ്ജയ് ലീല ബൻസാലി, അലി അബ്ബാസ് സഫർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തില്ല.
ബോളിവുഡിലെ മസിൽമാൻ എന്നറിയപ്പെടുന്ന സൽമാൻ ഖാൻ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങറിയത്.
ബാറ്റില്‍ ഓഫ് ഗാല്‍വാന്‍ എന്ന ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താരം ഇപ്പോള്‍.
Kerala
കൊച്ചി: കൊച്ചിന് കാര്‍ണിവലിന്റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന്‍ പോകുന്നത്.
രണ്ടിടത്ത് പപ്പാഞ്ഞികളെ കത്തിക്കുന്നതില്‍ പോലീസിന് എതിര്‍പ്പില്ല. 1300ല്‍ അധകം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. കഴിഞ്ഞ വര്‍ഷവും രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു. മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിംഗിന്റെ വിയോഗത്തെ തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.
അതേസമയം, കൊച്ചിന് കാര്‍ണിവല്‍ കാണാനായി ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് ഏറുകയാണ്. പൊതുവേ സഞ്ചാരികളുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഫോര്‍ട്ട് കൊച്ചി. കൊച്ചിന് കാര്‍ണിവല്‍ കൂടി ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Editorial
പാതിരാക്കുർബാന കഴിഞ്ഞു. എത്ര നാളുകൾക്കുശേഷമാണ് ഇത്ര മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാത്രിയിലൂടെ നാം നടന്നത്! സ്വർഗം സകലജനത്തോടും സമാധാനം ആശംസിച്ചതിന്റെ, ഒരു കന്നുകാലിപ്പുര കൊട്ടാരങ്ങളെ ഭയപ്പെടുത്തിയതിന്റെ, ദരിദ്രനും ദളിതനും ആദിവാസിക്കും സത്രം നിഷേധിക്കപ്പെടുമെന്നു മുന്നറിയിപ്പു നൽകപ്പെട്ടതിന്റെ, എവിടെയാണ് പിറവിയെന്ന് കണ്ടുപിടിക്കാനും നശിപ്പിക്കാനും ഭരണകൂടങ്ങൾ അതിന്റെ സംഘങ്ങളെയും പരിവാരങ്ങളെയും അയച്ചതിന്റെയൊക്കെ ഓർമകൂടിയാണ് ഇന്ന്.
അവയൊക്കെ ആവർത്തിക്കുന്പോഴും, ജ്ഞാനികളായ രാജാക്കന്മാരും നിഷ്കളങ്കരായ ആട്ടിടയരും ഉൾപ്പെടെ കോടാനുകോടി മനുഷ്യർ രക്ഷകനെ കാണാൻ മണ്ണിലെ പുൽക്കൂടും വിണ്ണിലെ നക്ഷത്രവും തെരയുന്നു. വേട്ടയാടലുകളുടെ രാത്രികളിലും അഹിംസയുടെയും സ്നേഹത്തിന്റെയും വഴികാട്ടുന്ന നക്ഷത്രത്തെമാത്രം പിന്തുടരാം. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം!
സഹസ്രാബ്ദങ്ങളുടെ സംഘർഷയാത്രാമധ്യേ മനുഷ്യവംശം ദർശിച്ച സമാധാനത്തിന്റെ വഴിയായിരുന്നു ക്രിസ്തുവിന്റേത്. വാൾ അതിന്റെ ഉറയിലിടാനും തിരിച്ചടിക്കാതിരിക്കാനും ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കാനും പറഞ്ഞുകൊണ്ട് നസ്രത്തിലും ഗലീലിയ തടാകക്കരയിലും ജറുസലേമിലും നടന്ന ക്രിസ്തു മനുഷ്യരുടെ ഉള്ളിലെ നന്മയെ പുറത്തെടുക്കാനാണ് ആവശ്യപ്പെട്ടത്. കാൽനടയായും കഴുതപ്പുറത്തും സഞ്ചരിച്ച ക്രിസ്തുവിനു പിന്നാലെ കൂടിയതിലേറെയും അടിച്ചമർത്തപ്പെട്ടവരും ദരിദ്രരും മത്സ്യത്തൊഴിലാളികളും ചുങ്കക്കാരും പാപികളും അഭിസാരികകളുമായിരുന്നു.
പക്ഷേ, വെള്ളയടിച്ച കുഴിമാടങ്ങളും മറ്റുള്ളവരെ എറിഞ്ഞുകൊല്ലാൻ കല്ലുമായി നടക്കുന്നരും അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അഴിമതിക്കാരായ ഭരണാധികളും മതത്തെ കച്ചവടസ്ഥലമാക്കിയവരും ചൂഷകരും അഹങ്കാരികളുമൊക്കെ ക്രിസ്തു നടത്തിയ അടിസ്ഥാനമാറ്റത്തിനുള്ള ആഹ്വാനം അഹിംസയിലൂന്നിയതെങ്കിലും തങ്ങളുടെ വേരറുക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. ആ ഭയമാണ് ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും ഉന്മൂലനം ചെയ്യുന്നതിനുള്ള മത-രാഷ്ട്രീയ ഗൂഢാലോചനയിലേക്കു നീങ്ങിയത്. ഇന്നും അതൊക്കെ ആവർത്തിക്കുന്പോൾ ക്രിസ്തുവിനെ അടുത്തറിഞ്ഞവർക്ക് അതിശയമില്ല.
അധികാരത്തിന്റെ പിൻബലത്തിൽ വെറുപ്പും വിദ്വേഷവും വ്യാപിപ്പിച്ച് ക്രൈസ്തവർക്കെതിരേ തിരിയുന്നത് ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികളാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുത്വ വർഗീയവാദികളാണ്. സമാധാനസന്ദേശം വിളിച്ചോതുന്ന ഒരു കരോൾഗാനംപോലും സഹിക്കാൻ അവർക്കാകുന്നില്ല. സ്നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കൽ അവർക്കു കയ്പാണ്.
ക്രിസ്മസിന് അവധികൾ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബിജെപി നേതാക്കൾ മതേതര ഇന്ത്യക്കു നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിക്കഴിഞ്ഞു. പ്രാർഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നിൽ സർക്കാരുകൾ ഓച്ഛാനിച്ചുനിൽക്കുകയാണ്. ഭരണകൂടങ്ങൾ ഭരണഘടനയെ നിർവീര്യമാക്കുന്പോൾ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല.
തങ്ങൾ പണ്ടേ ഇവിടെയുണ്ടായിരുന്നെന്നും മറ്റുള്ളവർ അങ്ങനെയല്ലെന്നുമുള്ള വ്യാജചരിത്രം പടയ്ക്കുന്നവർ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. അവർ കേരളത്തിലുമെത്തി. കരോൾഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാനും ആളുണ്ട്; അകത്തും പുറത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനികളുടേതു മാത്രമല്ലെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയർ ക്രൈസ്തവരിലുമുണ്ടെന്നതിൽ അതിശയോക്തിയില്ല. രണ്ടായിരം വർഷങ്ങൾക്കുമുന്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാർ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. ചരിത്രം ആവർത്തിക്കുന്പോഴും നക്ഷത്രവഴിയേ സഞ്ചരിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം അറിയിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക.
“ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്വാർത്ത. നിങ്ങൾക്കായി ഒരു രക്ഷകൻ, ക്രിസ്തു പിറന്നിരിക്കുന്നു.” ഇന്നു ക്രിസ്മസാണ്; സഹസ്രാബ്ദങ്ങൾക്കുശേഷവും രാഷ്ട്രീയ-മത വേഷം കെട്ടിയ തമോഗർത്തങ്ങൾക്കു വിഴുങ്ങാനാകാത്ത ലോകത്തിന്റെ പ്രകാശത്തിലേക്കു നടക്കാം. ഭരണകേന്ദ്രങ്ങളുടെയും ന്യായാസനങ്ങളുടെയും കൊട്ടാരങ്ങളുടെയും പുറത്ത്, രണ്ടാംതരം പൗരത്വത്തിന്റെ കാലിത്തൊഴുത്തിൽ പിറന്നവനെ സകല ജാതിയിലും മതത്തിലുമുള്ള കോടാനുകോടി മനുഷ്യർക്കും ജീവജാലങ്ങൾക്കുമൊപ്പം കുന്പിടാം. വിദ്വേഷസംഘങ്ങളിലേക്കും വെളിച്ചമെത്തട്ടെ.
ക്രിസ്മസ് ആശംസകൾ
Kerala
കൊച്ചി: കൊച്ചിക്ക് ഉറക്കമില്ലാത്ത നാളുകളാണ് പുതുവത്സര ആഘോഷം വരെ. ഫോര്‍ട്ട് കൊച്ചി ഒരിക്കല്‍ കൂടി പപ്പാഞ്ഞിയെ കത്തിക്കല്‍ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ്. ടൂറിസ്റ്റുകളും കൊച്ചിക്കാരും ക്രിസ്മസ്-പുതുവത്സര വൈബിലാണ്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ് ഇങ്ങനൊരു ആഘോഷം നടക്കുന്നത്. പോര്‍ച്ചുഗീസില്‍ നിന്നാണ് കൊച്ചിക്കാര്‍ക്ക് പപ്പാഞ്ഞി എന്ന വാക്ക് കിട്ടുന്നത്. പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷത്തെ കുറിച്ച് ദീപികയോട് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിന് കാര്‍ണിവല്‍ ആരംഭിച്ച കാലം മുതല്‍ ചെയര്‍മാനായിരുന്ന എ.ജെ സോഹന്‍.
1984ല്‍ ആണ് പപ്പാഞ്ഞി കത്തിക്കലിന്റെ തുടക്കം. കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ അവര്‍ക്ക് ഇവിടെ ഒരു കോട്ട പണിയാന്‍ അനുമതി കൊടുത്തു. ഇവിടെ അവരൊരു ടൗണ്‍ പണിതു. പോര്‍ച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി. പപ്പാഞ്ഞി എന്ന് പറഞ്ഞാല്‍ ഓള്‍ഡ് മാന്‍ എന്നൊരു അര്‍ഥമേയുള്ളു. ഇത് പള്ളിയില്‍ നടക്കുന്ന ഒരു കാര്‍ണിവല്‍, കൊച്ചിയില്‍ ഇത് പുതുവത്സരാഘോഷമാണ്. പുതുവത്സരം ആഘോഷിക്കുക എന്നത് സായിപ്പന്മാരുടെ കാലം മുതല്‍ ഇവിടെ തുടങ്ങിയതാണ്. അതിനൊരു മോഡേണ്‍ മുഖം നല്കി ഉണ്ടാക്കിയതാണ് ഈ കാര്‍ണിവല്‍.
ഇവിടെ വഴിയോരത്തും എല്ലാ സ്ഥലത്തും പുതുവത്സര ആഘോഷത്തിന് പപ്പാഞ്ഞിയുടെ രൂപം ഉണ്ടാക്കി വച്ച് അവിടെ ഡാന്‍സും പരിപാടിയും ഒക്കെ നടക്കും. എന്നിട്ട് കത്തിക്കും. കുറേ വര്‍ഷങ്ങളായി ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ട്. വൈക്കോല്‍ കൊണ്ടാണ് ആദ്യമൊക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്നിട്ട് വസ്ത്രം ഇടീക്കും. അത് യൂറോപ്പിലൊക്കെ സാന്താക്ലോസിന്റെ വസ്ത്രമാണ്.
കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ച മുതല്‍ ബീച്ചില്‍ കൊണ്ടുവന്ന് കത്തിക്കുന്ന പരിപാടി ഞങ്ങള്‍ ആരംഭിച്ചു. അന്ന് വലിയ ആര്‍ട്ടിസ്റ്റ് ആയ എസ്.എസ് കൃഷ്ണന് എന്നയാളാണ് പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. ആദ്യം സാന്താക്ലോസിന്റെ അതേ വേഷത്തിലായിരുന്നു. എന്നാല്‍ സെയിന്റിനെ കുറിച്ച് അറിഞ്ഞതോടെ വസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി.
പിന്നെ 2012ല്‍ ബിനാലെ വന്നു. 2014ലെ ബിനാലെ വന്നപ്പോള്‍ അവര്‍ ഒരു പപ്പാഞ്ഞിയെ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. ആ പപ്പാഞ്ഞിയുടെ ഫിഗര്‍ എല്ലാം കറക്ട് ആയിരുന്നു. 2016ലും 2018ലും ബിനാലെ വന്നപ്പോഴും അവരുടെതായ നിലവാരത്തില്‍ പപ്പാഞ്ഞിയെ ഉണ്ടാക്കി തന്നു. പിന്നീട് ഞങ്ങള്‍ ആ ട്രെന്‍ഡ് ഫോളോ ചെയ്തു. അവര്‍ പപ്പാഞ്ഞിയെ ഉണ്ടാക്കാത്ത സമയത്തും ബിനാലെ ഇല്ലത്തപ്പോഴും കൊറോണ വന്ന സമയത്തും ലോക്കല്‍ ആയി അതേ നിലവാരത്തില്‍ തന്നെ പപ്പാഞ്ഞിയെ ഉണ്ടാക്കി.
മന്മോഹന് സിംഗ് അന്തരിച്ച കാരണം കഴിഞ്ഞ വര്‍ഷം പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞില്ല. അനില്‍ എന്ന ആര്‍ട്ടിസ്റ്റ് ആണ് അത് ഉണ്ടാക്കിയത്. ഇത്തവണയും അദ്ദേഹം തന്നെയാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഇത്തവണത്തേത്. അറുപതും എഴുപതും അടി ഉയരമുള്ള പപ്പാഞ്ഞികളെ ഇതിന് മുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ ഇരുമ്പിന്റെ ഫ്രെയിം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വസ്ത്രമൊക്കെ ഇടീപ്പിച്ചാല്‍ മതി. 31-ാം തീയതി രാത്രി മേയര്‍, എംഎല്‍എ, സബ് കലക്ടര്‍ തുടങ്ങി ഇവിടുത്തെ എല്ലാ അധികാരികളും വരും. അവര്‍ പ്രതീകാത്മകമായി അതിന് തീ കൊളുത്തും.
പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തെ തുടര്‍ന്നാണ് പപ്പാഞ്ഞി ഉണ്ടായത്. പക്ഷെ അവരുടെ നാട്ടിലോ യൂറോപ്പിലോ ഇത് ഇല്ല. ഇന്ത്യയിലും ഇത് നമ്മള് മാത്രമാണ് ആഘോഷിക്കുന്നത്. ഇപ്പോള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നാണ് എല്ലാം ചെയ്യുന്നത്. പടക്കം ഒന്നും അധികം പറ്റില്ല. രണ്ട് ലോഡ് വൈക്കോല്‍ കൊണ്ടാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. അതില്‍ പടക്കം ഉണ്ടാകും. ഫയര്‍ എന്ജിന് ഒക്കെ വന്നു നിന്നാണ് ഇത് കത്തിക്കുന്നത് എന്നാണ് ഫോര്‍ട്ട് കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ സോഹന്റെ വാക്കുകള്‍.
അതേസമയം, പപ്പാഞ്ഞി കത്തിക്കല്‍ പരിപാടിക്ക് സര്‍ക്കാറില്‍ നിന്നും യാതൊരു പിന്തുണയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല പരാതിയും സോഹന്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ ഒരു പിന്തുണയും ലഭിക്കുന്നില്ല. കാര്‍ണിവല്‍ വരുമ്പോള്‍ സര്‍ക്കാറിന് കോടികളാണ് ലഭിക്കുന്നത്. ഹോട്ടലുകള്‍ മുതല്‍ ഹോംസ്റ്റേ വരെ നിറഞ്ഞിരിക്കും. പക്ഷെ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും സോഹന്‍ ദീപികയോട് പറഞ്ഞു.
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷം ബുധനാഴ്ച വൈകുന്നേരം 5.30ന് ആർകെ പുരം സെക്ടർ 2ലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
കരോൾ ഗാനാലാപനം ക്രിസ്മസ് തിരുപ്പിറവി കർമങ്ങൾ, വി. കുർബാന - മുഖ്യ കാർമികൻ ഫാ. എബിൻ കുരുവൻ പ്ലാക്കൽ എംഎസ്ടി, ക്രിസ്മസ് സന്ദേശം ഫാ. ബോബി കയ്യാലക്കകത്ത് എംഎസ്ടി, ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ എംഎസ്ടി സഹകാർമികൻ.
പ്രദക്ഷിണം, എല്ലാ ദിവസവും കരോളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.
District News
മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് ജനപ്രതിനിധികളുടെ വിജയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയോത്സവത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ആദരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം കേക്ക് മുറിച്ച് മൂവാറ്റുപുഴ നിയോജകമണ്ഡലതല ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. നിയോജകമണ്ഡലത്തിലെ മുഴുവന്‍ യുഡിഎഫ് ജനപ്രതിനിധികളും ഈ വര്‍ഷത്തെ ക്രിസ്മസ് തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ആഘോഷിക്കുമെന്ന്ചടങ്ങില് അധ്യക്ഷത വഹിച്ച മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രാധാന്യം അംഗീകരിച്ചുള്ള ഈ തീരുമാനം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അശാസ്ത്രീയമായ വോട്ടര്‍ പട്ടികയിലൂടെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തുവെന്ന് കെ. മുരളീധരന് പറഞ്ഞു. ജനങ്ങളുടെ വിശ്വാസം യുഡിഎഫിനോടാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും തകര്‍ന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുരളീധരന് വ്യക്തമാക്കി.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ഹാരീസ് ബീരാന്, നേതാക്കളായ കെ.എം. സലിം, കെ.എം. അബ്ദുള്‍ മജീദ്, അമീര്‍ അലി, പി.എ. ബഷീര്‍, വർഗീസ് മാത്യു, ഉല്ലാസ് തോമസ്, പി.പി. എല്‍ദോസ്, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, ഷൈസന്‍ മാങ്ങഴ, ടോമി പാലമല, റെജി ജോര്‍ജ്, പായിപ്ര കൃഷ്ണന്, കെ.ജി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.