District News
ചാത്തന്നൂർ: കേരളത്തിൽ വർഗീയത ആളി കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം പി. 600 കോടിയുടെ ഇ എസ് ഐ മെഡിക്കൽ കോളജ് കൊല്ലത്തിന് നഷ്ടപ്പെടുത്തിയ പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ നിലപാട് ആണ് സ്വീകരിച്ചതെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. മാർച്ച് രണ്ടിന് ചാത്തന്നൂരിൽ എത്തുന്ന പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മുന്നോടിയായി സംഘടിപ്പിച്ച യു ഡി എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ഭൂരിപക്ഷ വർഗീയതയെയും നൂനപക്ഷ വർഗീയതയെയും യുഡിഎഫ് ശക്തമായി എതിർക്കും. വിശ്വാസികളല്ലാത്തവർ ക്ഷേത്രങ്ങളുടെ ഭരണം കയ്യാളുമ്പോൾ അവരുടെ കണ്ണ് ക്ഷേത്രങ്ങളുടെ സ്വത്തിൽ മാത്രമാണെന്നും അതാണ് ശബരിമലയിൽ കണ്ടതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. തകർന്ന കേരളത്തിലെ സമ്പദ് വ്യവസ്ഥയെ കൈ പിടിച്ചുയർത്താൻ പുതിയ പദ്ധതിയുമായിട്ടാണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ സജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, യു ഡി എഫ് ജില്ലാ കൺവീനർ ജി.രാജേന്ദ്രപ്രസാദ് , വി.എച്ച് .സത്ജിത്ത്, നെടുംങ്ങോലം രഘു, എസ്.ശ്രീലാൽ ,എൻ.ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ ,ശാലു.വി.ദാസ് , ലതാ മോഹൻദാസ്, പരവൂർ രമണൻ ,പ്രദീഷ് കുമാർ,എ. ഷുഹൈബ്,ചാത്തന്നൂർ മുരളി,ബിജു പാരിപള്ളി, സിസിലി സ്റ്റീഫൻ,രാജു ചാവടി, ടി.എം ഇക്ബാൽ,ചാത്തന്നൂർ റഹിം,വരിഞ്ഞം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
District News
രണ്ടുപേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 18 കിലോ കഞ്ചാവ്
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ വൻകഞ്ചാവ് വേട്ടയിൽ 18 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. മാമൻ മണ്ഡൽ (28) മാസിദുൾ ഇസ്ലാം(24) എന്നിവരാണ് പിടിയിലായത്. പൊതു വിപണിയിൽ പത്തുലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.
ഒറീസയിലെ ഭുവനേശ്വരിൽ നിന്നും വാങ്ങിയ കഞ്ചാവ് രണ്ട് ബാഗുകളിൽ ആക്കി കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് ട്രെയിനിൽ ബുധനാഴ്ച രാത്രി 12ന് കൊല്ലത്ത് എത്തിയതായിരുന്നു പ്രതികൾ. ബാഗുകൾ വാങ്ങുവാൻ വരുന്ന ആളിനെ പ്രതീക്ഷിച്ച പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സമയത്താണ് ഇവർ പിടിയിലാവുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിൻ പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ കണ്ട യുവാക്കളെ ചോദ്യംചെയ്ത് അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 18 കിലോ കഞ്ചാവ് കണ്ടെടുത്തത്.
പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അതിനായി ഉപയോഗിക്കുന്ന സീറ്റുകൾക്കിടയിൽ മറഞ്ഞുനിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ റെയിൽവേ പോലീസി െ ന്റ കണ്ണിൽപ്പെടുന്നത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ്, ആർപിഎഫ്, റെയിൽവേ പോലീസ്, സിപിഡിഎസ് തിരുവനന്തപുരം എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ഇവർ എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി കൊല്ലത്തും പരിസരപ്രദേശത്തും ഉള്ള അതിഥി തൊഴിലാളികൾക്ക് വിൽക്കുവാൻ എത്തിച്ചതെന്നാണ് സംശയം. ഇപ്പോൾ പിടിയിലായ മാമൻ മണ്ഡൽ ഇതിനുമുമ്പും കഞ്ചാവ് കടത്തിയതിന് മൂവാറ്റുപുഴയിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇവരുമായി ബന്ധമുള്ള ആളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കഴിഞ്ഞ വർഷം മാത്രം 570 കിലോ കഞ്ചാവും 45 പ്രതികളേയും ആർ പി എഫ് പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ നിർദ്ദേശത്താൽ ആർപിഎഫ് കൊല്ലം ഇൻസ്പെക്ടർ ടി.എ.അനീഷ്, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിബിൻ, കൊല്ലം ജി ആർ പി എസ് എച്ച് ഒ ശ്യാമകുമാരി എന്നിവരുടെ പ്രത്യേക മേൽനോട്ടത്തിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, സിജോ സേവിയർ, എസ്. വി.ജോസ്, ബിന്ദു, ജ്യോതീന്ദ്രൻ, ബിജു എബ്രഹാം, സജീവ്, അഖിൽ, ഡാൻസാഫ് അംഗങ്ങളായ സുനിൽ, കൃഷ്ണലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
ട്രെയിനുകളിലും പ്ളാറ്റ് ഫോമുകളിലും പ്രത്യേക പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
District News
കൊല്ലം: കളക്ടറേറ്റിൽ 50 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടുമെന്ന് പോലീസ് എമർജൻസി നമ്പരായ 112ൽ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് മുക്കാൽ മണിക്കൂറിനുള്ളിൽ വലയിലാക്കി. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോൺ(44) ആണ് പിടിയിലായത്.
പ്രമോദ് ഇന്നലെ രാവിലെ പത്തോടെ തന്റെ മൊബൈൽ നമ്പരിൽ നിന്നും 112 -ൽ വിളിച്ചാണ് ബോബ് ഭീഷണി മുഴക്കിയത്. കളക്ടറേറ്റിൽ താൻ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനിറ്റിനുള്ളിൽ പൊട്ടുമെന്നുമായിരുന്നു ഭീഷണി. ഫോൺ നമ്പർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ സിമ്മിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു.
തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കി 10.45 ഓടെ പ്രമോദി െ ന്റ വീട്ടിൽ കൊല്ലം വെസ്റ്റ് പോലീസ് സംഘമെത്തി. അപ്പോൾ പോലീസ് തന്നെത്തേടി വരുമെന്ന പ്രതീക്ഷയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു പ്രമോദ്.
മദ്യപിച്ചിട്ടാണ് ഫോൺ ചെയ്തത് എന്നാണ് പ്രമോദ് പോലീസിനോട് പറഞ്ഞത്. മുമ്പ് കളക്ടറേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായ സാഹചര്യത്തിൽ സന്ദേശം ലഭിച്ച ഉടൻ പോലീസ് അതീവ ജാഗരൂകരായി അന്വേഷണം ദ്രുതഗതിയിലാക്കി. സൈബർ സെല്ലി െന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് അറസ്റ്റിലായത്.
District News
കൊല്ലം: പിണറായി സർക്കാരി െ ന്റ വികസനത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ വെറും പൊള്ളയാണെന്നും കെഎസ്ആർടിസി ബസുകളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ പലകകളിൽ മാത്രമാണ് വികസനം ഉള്ളതെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങൾ ദുരിതത്തിലാണ്.
ക്ഷാമബത്ത കുടിശിക നിഷേധിക്കുകയും പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ളവയിൽ പ്രകടനപത്രികാ വാഗ്ദാനങ്ങളിൽ നിന്നും ഒളിച്ചോടുകയും ചെയ്ത സർക്കാരിന് ജീവനക്കാർ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് കൊല്ലം കളക്ടറേറ്റിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. പി. സുനിൽ, വി.പി. ബോബിൻ, ജി. എസ്. ഉമാശങ്കർ, ബി. പ്രദീപ്കുമാർ, സി. അനിൽ ബാബു, അജിത്.എം. എസ്, ഡി. ഗീതാ കൃഷ്ണൻ,
വിഷ്ണു സുനിൽ പന്തളം, വി.എൽ. രാകേഷ് കമൽ, ബിനു കോറോത്ത്, സി. ഷാജി, ജെ. ശുഭ, അർത്തിയിൽ സമീർ, വാര്യത്ത് മോഹൻ കുമാർ, എസ്.ശ്രീഹരി, സി. എസ്. അനിൽ, എ. എസ്. സുനിൽകുമാർ, മുഹമ്മദ് യാസർ, ആർ. ധനോജ് കുമാർ, ബി. അനിൽകുമാർ, എ. ആർ. ശ്രീഹരി എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ഇവി എം ഡെമോൺസ്ട്രേഷൻ വാൻ പ്രചാരണയാത്രയ്ക്ക് കൊല്ലം താലൂക്കിൽ തുടക്കമായി. കൊല്ലം താലൂക്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊല്ലം താലൂക്ക് തഹസിൽദാർ വിനോദ് കുമാർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ എൽ ആർ തഹസിൽദാർ ഡൊണാൾഡ് ലാസ്, ആർ ആർ തഹസിൽദാർ അഭിലാഷ്, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ മനോജ്, മറ്റ് ഡെപ്യൂട്ടി തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു. കൊല്ലം താലൂക്കി െ ന്റ പരിധിയിലുള്ള നിയമസഭാമണ്ഡലങ്ങളിലാണ് ഈ വണ്ടി പര്യടനം നടത്തുന്നത്. വോട്ടിംഗ് മെഷീ െ ന്റ പ്രധാന ഭാഗങ്ങളായ ബാലറ്റ് യൂണിറ്റ്,
കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് നേരിട്ട് കണ്ടു മനസിലാക്കാനും വോട്ട് ചെയ്ത് പരിശീലിക്കാനുമുള്ള സൗകര്യം ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ താലൂക്കി ന്റെ വിവിധ ഭാഗങ്ങളിലുള്ള പോളിംഗ് സ്റ്റേഷൻ പരിധികളിൽ വാൻ പ്രദർശനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
District News
കൊല്ലം: കണ്ണനല്ലൂർ പോലീസ് സ്റ്റേഷനു വേണ്ടി നെടുമ്പനയിൽ വ്യാഴാഴ്ച കെട്ടിട നിർമാണത്തിനായുള്ള തറക്കല്ലിടിൽ ചടങ്ങ് നടത്താനിരുന്നത് അവസാന നിമിഷം മാറ്റിയത് വിവാദമായി. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് കെട്ടിടനിർമാണം നടത്താൻ കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തീരുമാനമെടുത്തിരുന്നു.
ഇതി െന്റ ഭാഗമായി രണ്ടാഴ്ച മുമ്പ് പോലീസ് കമ്മീഷണർ ഉൾപ്പെടെ സ്ഥലമെത്തി പരിശോധനയും നടത്തി. ചടങ്ങിനായി നോട്ടീസ്, പോസ്റ്റർ, പന്തൽ എന്നിവ തയ്യാറാക്കി. എല്ലാം സജ്ജമായിരിക്കെ, ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ തലേദിവസം രാത്രി പോലീസിൽ നിന്ന് ചടങ്ങ് മാറ്റിവെക്കണമെന്ന് അറിയിപ്പ് ലഭിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
കമ്മീഷണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ആവശ്യമായ അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.ഇത് രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്ന ആരോപണമാണ് ഉണ്ടായത്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ വർധിക്കുമെന്ന ആശങ്കയിൽ ചടങ്ങ് തടഞ്ഞുവെന്ന ആരോപണമാണ് ഉണ്ടായത്. ജനങ്ങളുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും വേണ്ടിയുള്ള പോലീസ് സ്റ്റേഷൻ നിർമാണം ഇങ്ങനെ അവസാന നിമിഷത്തിൽ തടയപ്പെടുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും നാടി െന്റ വികസന പ്രവർത്തനങ്ങൾ ഇതുപോലെ രാഷ്ട്രീയ ലക്ഷ്യം വെച്ച് തടയുന്നത് പ്രതിഷേധാർഹമാണെന്നും പി. സി. വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് അടുത്ത കാലത്തായി എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഇക്കാര്യത്തിൽ സി പി എം പറയുന്നത്. വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന സമീപനമല്ല സിപിഎമ്മിനുള്ളത്. എന്നാൽ പോലീസ് സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് എം എൽ എ നടത്തിയത് ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളാണെന്നും സിപിഎം ആരോപിക്കുന്നു.
നല്ലില രണ്ടാം വാർഡിൽ നടന്ന പരിപാടിയിൽ ആ വാർഡിനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗത്തെ ബോധപൂർവ്വം ഒഴിവാക്കിയത് ശരിയായ നടപടിയല്ല. ഒരു സർക്കാർ സംവിധാനമായ പോലീസ് സ്റ്റേഷ െ ന്റ കാര്യത്തിൽ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിനെ അറിയിക്കാനോ അനുമതി വാങ്ങാനോ എം എൽ എ തയ്യാറായില്ലെന്നാണ് സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നത്.
District News
കടയ്ക്കൽ: ആനപ്പാറയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാർ, ഭാര്യ ഷീജ കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെയും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും കടയ്ക്കൽ ഭാഗത്തേക്ക് വരുന്ന വഴിക്കായിരുന്നു അപകടം. ആനപ്പാറ പുതുക്കോട് ഭാഗത്ത് റോഡിലേക്ക് ചാടിവീണ കാട്ടുപന്നി ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ അനീഷിനും ഷീജയ്ക്കും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കടയ്ക്കൽ, ആനപ്പാറ മേഖലകളിൽ കാട്ടുപന്നി ശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. കൃഷി നശിപ്പിക്കുന്നത് കൂടാതെ ഇപ്പോൾ ജനങ്ങളുടെ ജീവനും ഭീഷണിയായി പന്നിക്കൂട്ടങ്ങൾ മാറിക്കഴിഞ്ഞു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പന്നികൾ റോഡിലിറങ്ങുന്നത് കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
District News
കൊല്ലം: ചരിത്രവും പൈതൃകവുമൊക്കെ പേറുന്ന കൊല്ലം നഗരം ഇപ്പോൾ ആകെ അഴിയാക്കുരുക്കിലാണ്. ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും അവഗണനയും നഗരത്തെ ഇല്ലാതാക്കുന്നതിലേക്കെത്തിച്ചെന്നാണ് ആക്ഷേപം. കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും റോഡുകളിൽ നടുവൊടിക്കുന്ന കുഴികളാണ്. രാത്രിയിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടം നിത്യസംഭവം.
പുതിയകാവ് ക്ഷേത്രത്തിനുമുന്നിലുള്ള റോഡിൽ വാഹനങ്ങളിൽ യാത്ര ചെയ്യുകയെന്നത് ദുഷ്കരമാണ്. കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിൽ നിന്നും ഉളിയ കോവിലിലേക്ക് പോകുന്ന റോഡിലൂടെ യാത്ര ചെയ്തവർ ഈ വഴിമറക്കില്ല. പകൽസമയത്തുതന്നെ രക്ഷയില്ലാത്ത റോഡിൽ രാത്രിയുള്ള യാത്രയെകുറിച്ചു ചിന്തിക്കാൻ തന്നെ പറ്റില്ല. കാവനാട്-മേവറം റോഡിലേക്ക് പ്രവേശിച്ചാൽ ഓരോ നൂറു മീറ്ററിലും കുഴികളുടെ നീണ്ടനിരകൾ കാണാം. കാങ്കത്തുമുക്കിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് കുഴികൾ.
കാവനാടുമുതൽ മേവറംവരെയുള്ള പ്രധാന ജംഗ്ഷനുകളൊക്കെയും റോഡ് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കുഴികളാണ്. ദേശീയപാതയുടെ ഭാഗമായിരുന്ന റോഡ് തകർന്നിട്ടു വർഷങ്ങളായി.
പുനർനിർമാണം നടത്താൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കുഴിയിൽ വീണുള്ള അപകടങ്ങളും പ്രതിഷേധങ്ങളും പതിവാകുമ്പോൾമാത്രം താത്കാലിക കുഴിയടയ്ക്കൽ പ്രഹസനമുണ്ടാകും.
ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെടും. ഈ റോഡിലെ കുഴികളിൽവീണ് ഒരു ഇരുചക്രവാഹനമെങ്കിലും അപകടത്തിൽപ്പെടാത്ത ദിവസങ്ങളില്ല.
District News
ചവറ: കെഎംഎംഎൽഎം എസ് യൂണിറ്റിലെ ഡി സി ഡബ്ല്യൂ തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് 24 മണിക്കൂർ പണിമുടക്കി പ്രതിഷേധിച്ചു. ടിപി യൂണിറ്റിലെ ഡിസിഡബ്ല്യൂ തൊഴിലാളികളെ കാഷ്വൽ വർക്കർമാരാക്കി സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കുകയും വീടും വസ്തുവും കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുച്ഛമായ വിലയ്ക്ക് കൈമാറിയ മുൻഗണനയ്ക്ക് അർഹതയുള്ള യഥാർഥ തൊഴിലാളികളെ തഴയുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്.
പ്രതിഷേധയോഗം കെപിസിസി ജനറൽ സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പൊന്മന അധ്യക്ഷനായി . സന്തോഷ് തുപ്പാശേരി , സി.പി സുധീഷ്കുമാർ , ഫ്രാൻസിസ് .ജെ. നെറ്റോ, ആന്റണി മരിയാൻ, ജോസ് വിമൽരാജ്, സിനിൽ , സന്തോഷ് ഇടയില മുറി, സുമേഷ് എന്നിവർ പ്രസംഗിച്ചു.
District News
ചാത്തന്നൂർ: അശാസ്ത്രിയമായ മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണുകളിൽ പാത നിർമിക്കണമെന്ന ജനകീയ ആവശ്യം ഉയർത്തി ചാത്തന്നൂരിൽ ജനകീയ സമര സംഗമം നടന്നു. സംയുക്ത സമരസമിതി ജനറൽ കൺവീനറും ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.മഹേശ്വരി ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
സമരസമിതി നൽകിയ നിവേദനത്തെ തു ടർന്ന് ചാത്തന്നൂരിൽ മണ്ണ് പരിശോധന തുടർന്ന് വരുന്നു. ഇതിന്റെ ഫലം പൂർണമായും ലഭ്യമാകുന്നതിന് മൂന്നു മാസം വേണ്ടിവരുമെന്ന് ദേശീയ പാതഅഥോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചാത്തന്നൂരിൽ മുപ്പത്തിയൊൻപത് ദിവസമായി നടന്നു വരുന്ന പ്രതിഷേധ ജ്വാല തെളിക്കൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുവാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.
District News
കുണ്ടറ : തെരഞ്ഞെടുപ്പുമുന്നിൽകണ്ട് സിപിഎം വിലകുറഞ്ഞ നാടകങ്ങൾ ആരംഭിച്ചുവെന്നു പി.സി.വിഷ്ണുനാഥ് എംഎൽഎ. കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ തന്നെ തടയാന്‍ ശ്രമിച്ചത് സിപിഎം ആസൂത്രണം ചെയ്ത ഒരു നാടകമാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
കൊറ്റംകര കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികള്‍ തടഞ്ഞുവെന്ന് സിപിഎം പ്രചരിപ്പിച്ചതിനു മറുപടിയുമായാണ് എംഎല്‍എ തന്നെ രംഗത്ത് വന്നത്. തന്നെ തടഞ്ഞതു സിപിഎം പ്രവർത്തകയാണെന്നു വ്യക്തമായിരിക്കേ, കോൺഗ്രസ് പ്രവർത്തകയാണെന്നു ആരോപിച്ചു ഫെയ്സ് ബുക്കിലൂടെ നേതാക്കൾ കഥകൾ മെനയുകയാണ്. ഇവരുടെ മകൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്നു.
മകനാണെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകനും. തന്നോട് ചോദ്യം ചോദിക്കാൻ എത്തിയപ്പോൾ ഡിവൈഎഫ്ഐ നേതാക്കളും ഉണ്ടായിരുന്നു.അവരാണ് കാമറയിൽ പിടിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു. കോണ്‍ഗ്രസുകാരിയായ തൊഴിലാളി എംഎല്‍എയെ തടഞ്ഞു എന്ന രീതിയില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെയും പ്രമുഖ നേതാക്കളുടെയും ഫേസ്ബുക്ക് പേജുകളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിന് ശേഷം താന്‍ വീണ്ടും ഫാക്ടറിയില്‍ ചെന്നപ്പോള്‍, മറ്റ് തൊഴിലാളികള്‍ തന്നോട് സംസാരിച്ചുവെന്നും രാഷ്ട്രീയ പ്രേരിതമായി നടന്ന ആ സംഭവത്തില്‍ അവര്‍ ക്ഷമ ചോദിച്ചുവെന്നും എംഎല്‍എ പറഞ്ഞു.
District News
പത്തനാപുരം : വർധിച്ചുവരുന്ന കാട്ടാന ശല്യം പരിഹരിക്കാൻ സോളാർ വേലി പുനസ്ഥാപിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉറപ്പ് നൽകിയെങ്കിലും ഇനിയും നടപ്പായിട്ടില്ലാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. വന്യ ജീവി ആക്രമണത്തിനെതിരെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
കടശേരി റേഞ്ച് ഓഫിസ് പരിധിയിൽ കാട്ടാന സംഹാരതാണ്ഡവമാടിയിട്ടും ശാശ്വത പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും കാട്ടാനയിറങ്ങി വ്യാപകമായാണ് കൃഷികൾ നശിപ്പിച്ചത്. കടശേരി കെട്ടിടത്തിൽ ദിലീപ്കുമാറിന്റെ നൂറ്റമ്പതോളം കുലച്ച ഏത്തവാഴകളും കടശേരി പീച്ചങ്കോട് നിപിന്റെ പുരയിടത്തിലെ രണ്ടു തെങ്ങുകളും കാട്ടാന നശിപ്പിച്ചു.
ഈ മാസം ആദ്യ വാരത്തിലാണ് ഇലപ്പക്കോട് മൈലവിള വീട്ടിൽ സഹദേവന്റെ പുരയിടത്തിൽ കാട്ടാനയിറങ്ങി 40 മൂട് വാഴയും റബർ മരങ്ങളും നശിപ്പിച്ചത്. ജനവാസ മേഖലയിൽ വർധിച്ചുവരുന്ന കാട്ടാന ശല്യത്തിനെതിരെ ഈ മാസം മൂന്നിന് കടശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിൽ സമരവും നടന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി കെ.ബി. ഗണേഷ്കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. കാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സോളാർ വേലിയുടെ പുനർനിർമാണം തിങ്കളാഴ്ച മുതൽ നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതുമാണ്. മുമ്പ് കരാർ എടുത്ത കരാറുകാരനെ മുന്നിൽ നിർത്തിയാണ് മന്ത്രി നാട്ടുകാർക്കു വാക്കുകൊടുത്തത്. എന്നാൽ, നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഒന്നരമാസത്തിനിടെ പത്തിലധികം തവണയാണ് കാട്ടാന നാട്ടിലിറങ്ങി ഭീതിപരത്തിയത്. കൃഷി ചെയ്യാനാകാത്ത സാഹചര്യത്തിൽ കറവൂർ മേഖലയിൽ നിന്നും നിരവധി കുടുംബങ്ങൾ വീട് വിട്ടുപോയ സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഈ സ്ഥിതി തുടർന്നാൽ തങ്ങൾക്കും വീട് വിട്ടുപോവുകയെ പോംവഴി ഉള്ളൂവെന്ന് നാട്ടുകാരും പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപംനൽകുമെന്ന് ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് പുന്നല ഉല്ലാസ് കുമാർ അറിയിച്ചു.
കരുനാഗപ്പള്ളിയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
കരുനാഗപ്പള്ളി: നഗരസഭാ മേഖലകളിൽ കാട്ടുപന്നിക്കൂട്ടം വ്യാപകമായ കൃഷിനാശം വിതയ്ക്കുന്നതായി പരാതി. നഗരസഭാ പരിധിയിൽ ഒമ്പതാം ഡിവിഷനിൽ പുള്ളിമാൻ ജംഗ്ഷനു സമീപമാണ് കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം മതിൽക്കെട്ടുകൾ ഇല്ലാത്ത വീടുകളിൽ കയറി വാഴ ഉൾപ്പെടെ നിരവധി കര കൃഷികൾക്കു നാശമുണ്ടാക്കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇപ്പോൾ പന്നിക്കൂട്ടങ്ങളെ ഭയന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാത്ത അവസ്ഥയാണ്. കരുനാഗപ്പള്ളി നഗരസഭയെ കൂടാതെ കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്ത് പരിധിയിലും മാസങ്ങളായി കാട്ടുപന്നിക്കൂട്ടം കർഷകരുടെ ഉറക്കം കെടുത്തിരിക്കുകയാണ്.
നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് തഴവ ഗ്രാമപഞ്ചായത്ത് പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കുവാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കുവാൻ പലതവണ കൂടിയാലോചന യോഗങ്ങൾ നടത്തി. സമാശ്വാസ നടപടികൾ മാത്രമാണ് അധികൃതർ കൈക്കൊള്ളുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
District News
പുനലൂർ: ഉറുകുന്ന് ഹോളിക്രോസ് പള്ളിയുടെ ഭാഗമായ ഉറുകുന്നു കുരിശുമല തീർഥാടനം പുനലൂർ രൂപത ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. കുരിശുമല തീർഥാടനം ഏപ്രിൽ അഞ്ചുവരെ നടക്കും.
കുരിശുമലയിൽ കുരിശിന്റെ വഴിയും ദിവ്യബലിയും നടക്കും. മാർച്ച് 28 ന് രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ യൂത്ത് ക്രോസ് പ്രയാണവും കുരിശുമലയിൽ കുരിശിന്റെ വഴിയും നടക്കും.
ദുഃഖ വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കടന്നുവരുന്ന തീർഥാടകർക്കായി കുരിശിന്റെ വഴി നടക്കും. തീർഥാടകരുമായി വരുന്ന വൈദികർക്കു കുരിശുമലയിൽ ദിവ്യബലിയർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കും.
തീർഥാടനത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്നതായി വികാരി ഫാ. റോയി ഓലിക്കൽ, സെക്രട്ടറി ജോസ് പാറവിള, ഖജാൻജി മോസസ് സെബാസ്റ്റ്യൻ , സിസ്റ്റർ റെനി അലക്സ് , കോഡിനേറ്റർ ജെസ്ട്രസ് എന്നിവർ അറിയിച്ചു.
District News
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ കൈകെട്ടിയ ഈശോയുടെ കുരിശടിയിൽ തിരുനാളിന്റെ ഭാഗമായി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. വിവിധ മത ആധ്യാത്മിക നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് മാനവ മൈത്രീ ദീപം തെളിയിച്ചു. സമഗ്ര വിമോചനത്തിനായി സാർവത്രിക സാഹോദര്യം എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിന്റെ ആത്മീയ ദർശനം. വികാരി ഫാ. ജോസഫ് ഡാനിയേൽ മതസൗഹാർദ സന്ദേശം നൽകി.
വിവിധ ക്ഷേത്രം പ്രതിനിധികളായ തമ്പി ചാത്തനാടി, പ്രസന്നകുമാർ, അജി, ഗ്രാമ പഞ്ചായത്ത് അംഗം ജെയിംസ് ജോസഫ് , ഫാ.ഫെലിക്സ് മൂപ്പശേരി, ഫാ.ബെയിസിൽ , പ്രസദേന്തിമാരായ വിജി മേരി, വർഗീസ് ജോസഫ്, യോഹന്നാൻ ആന്റണി, അജപാലന സമിതി പ്രതിനിധികളായ ജി. വിൻസന്റ് , അജി ,എഫ്. ഫ്രാൻസിസ് , ഷീജ എന്നിവർ സംഗമത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.
District News
ൊകൊട്ടാരക്കര : പഴം, പച്ചക്കറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്പിസികെ)യുടെ ജില്ലാ കർഷകോത്സവം"ഹരിതം 2026 ' ന് കൊട്ടാരക്കരയിൽ ജനത്തിരക്കേറുന്നു. കൊട്ടാരക്കര പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഗ്രൗണ്ടിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്ത മേള കാണാനും ആസ്വദിക്കാനും കർഷകരും നാട്ടുകാരും ഒഴുകിയെത്തുന്നു. വിവിധ സ്റ്റാളുകളും കാർഷികമേളയിൽ നിറഞ്ഞുനിൽക്കുന്നു. കൃഷിയെ കുറിച്ചും കൃഷിരീതിയെ കുറിച്ചറിയാനും സെമിനാറുകളിൽ പങ്കെടുക്കാനും ആളുകളുടെ ബാഹുല്യമാണ്.
ഇന്നു രാവിലെ 10 ന് സെമിനാർ. പഴം, പച്ചക്കറി വിളകളുടെ എക്സ്പോർട്ട് സാധ്യതകൾ എന്ന വിഷയത്തിൽ എപിഇഡിഎ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ആൽഫിൻ സന്തോഷ്, വിഎഫ്പി സികെ എക്സ്പോർട്ട് പ്രോട്ടോകോൾ ട്രയൽ അംഗം എ.ജെ. ജോബി എന്നിവർ പ്രസംഗിക്കും. നാളെ രാവിലെ 10 ന് കർഷക അനുഭവങ്ങൾ പങ്കിടൽ. ഉച്ചക്കു രണ്ടിനു ഫോണിനു വിശ്രമം, പാടത്തിന് ജീവൻ, സ്കൂൾ വിദ്യാർഥികൾക്കായുള്ള പോസ്റ്റർ ഡിസൈൻ മത്സരം. വൈകുന്നേരം ആറിനു കലാസന്ധ്യ.
21നു രാവിലെ 10 ന് ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഇവിഒ ഫാംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അമൽ അശോക് ക്ലാസ് നയിക്കും. 11 ന് കാർഷിക പ്രശ്നോത്തരി. മൂന്നിനു കർഷകഘോഷയാത്ര. നാലിനു സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷനാവും. മികച്ച കർഷകരെ മന്ത്രി കെ. ബി. ഗണേഷ് കുമാർ ആദരിക്കും. മന്ത്രി ജെ. ചിഞ്ചു റാണി സമ്മാനം വിതരണം ചെയ്യും.
വിഎഫ് പിസികെ പ്രോജക്ട് ഡയറക്ടർ ഷീജ മാത്യു, ജില്ലാ മാനേജർ വി ബിന്ദു, ഡെപ്യൂട്ടി മാനേജർമാരായ ഷാജു തോമസ്, സരിതബിന്ദു, എസ് പി ജിജി, സ്വാഗത സംഘം കൺവീനർ വി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കുന്നു.
District News
അഞ്ചല്‍ : ഓട നിര്‍മാണത്തിനായി വെട്ടിപ്പൊളിച്ച പാത പിന്നീട് ഒന്നും ചെയ്യാതെ ബന്ധപ്പെട്ടവര്‍ മുങ്ങിയപ്പോള്‍ നാട്ടുകാര്‍ ദുരിതത്തിലായി. അഞ്ചല്‍ പഞ്ചായത്തിലെ സെന്റ് ജോര്‍ജ് സ്കൂള്‍ -വൈരവണ്മുകള് റോഡാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് പാതയില്‍ ഓട നിര്‍മാണം ആരംഭിച്ചത്.
ഇതിനായി ജെസിബി ഉള്‍പ്പടെയെത്തിച്ച് പാതയുടെ വശം കുഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഓട നിര്‍മാണം പൂര്‍ത്തികരിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തകർന്ന പാത അറ്റകുറ്റ പണികള്‍ നടത്താതെ പഞ്ചായത്ത് അധികൃതരും കരാറുകാരും മുങ്ങിയത്. നിലവില്‍ പൂര്‍ണമായും തകര്‍ന്ന പാതയിലൂടെ കഷ്ടിച്ച് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണു പോകുന്നത്.
വലിയ പാറകളും മറ്റും പാതയുടെ വശത്ത് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഒന്നും ഇതുവഴി എത്താറില്ല. സ്ഥിരമായി എത്തിയിരുന്ന സ്കൂള്‍ ബസുകള്‍ പോലും വരാതായതോടെ ഒന്നര കിലോമേറ്റര്‍ അപ്പുറം കുട്ടികളെ എത്തിച്ചു ബസില്‍ കയറ്റി വിടേണ്ട അവസ്ഥയാണിന്ന്. ആശുപത്രിയിലേക്കൊ മറ്റോ പോകാന്‍ ഓട്ടോറിക്ഷകള്‍ വിളിച്ചാല്‍ പോലും ഇവിടെക്ക് എത്താറില്ല. അധികൃതര്‍ക്ക് കുലുക്കമില്ലാതായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലും അമര്‍ഷത്തിലുമാണ്.
District News
കുളത്തുപ്പുഴ: മലയോര ഹൈവേയിലെ ജനവാസമേഖലയിൽ തിരുവനന്തപുരം, തെങ്കാശി അന്തർ സംസ്ഥാന പാതയോരത്തെ മരത്തിനുമുകളിൽ കൂറ്റൻ കാട്ടുകടന്നൽക്കൂട് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു അടുത്തു നിൽക്കുന്ന തേക്ക് മരത്തിനു മുകളിലായാണ് കടന്നൽ കൂട് കണ്ടെത്തിയത്. പാതയോരത്തെ മരത്തിനു മുകളിലായുള്ള കടന്നൽകൂട് കാറ്റിൽ ഇളകിയാടുന്ന നിലയിലാണ്. അറക്കടന്നൽ എന്നറിയപ്പെടുന്ന ഇവയുടെ കുത്തേറ്റാൽ അസഹനീയമായ വേദനയും ഗുരുതരമായ അലർജിയും ഉണ്ടാവും. ഇവയുടെ ആക്രമണം കൂടിയാൽ മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ട്.
കുരങ്ങന്മാരുടെ ഏറെ ശല്യമുള്ള പ്രദേശം കൂടിയാണിത്. കാക്കയോ പരുന്തോ മറ്റ് പക്ഷികളോ കടന്നൽക്കൂട് കൊത്തി ഇളക്കിയാൽ വഴിയാത്രക്കാർക്കും സമീപവാസികൾക്കും ഏറെ അപകടത്തിനിടയാക്കും. കാൽനടയാത്രികരും സ്കൂൾ കുട്ടികളും, ഇരു ചക്രവാഹനയാത്രികരും, ഇതുവഴി കടന്നുപോകുമ്പോൾ അതീവ ജാഗ്രതയും മുൻകരുതലും പാലിക്കേണ്ടതാണെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ പ്രത്യേക അപകടസാധ്യത കണ്ട് അധികൃതർ ഇടപെട്ട് പാതയോരത്തെ ദുരന്തം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ദിവസങ്ങൾക്ക് മുൻപ് ചോയ്ക്കോട് തേനീച്ച ആക്രമണത്തിന് ഇരയായവർ ഇപ്പോഴും ചികിത്സയിലാണ്.
District News
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഷെയ്ക്ക് മസ്ജിദിന്റെ മുൻവശം മുതൽ പുതിയകാവ് പൂച്ചക്കടവ് ജംഗ്ഷൻ വരെ സൈഡ് ഭിത്തി സ്ഥാപിച്ച് മണ്ണിട്ട് നിറച്ച് നിർമിക്കുന്ന ഉയരപ്പാലത്തിനു പകരമായി പില്ലർ ഹൈവേ സ്ഥാപിക്കണമെന്ന് സി. ആർ. മഹേഷ് എംഎൽഎ ആവശ്യപ്പെട്ടു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പുതിയകാവിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗവും മെഴുകുതിരി പ്രകാശിപ്പിച്ചു നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അശാസ്ത്രീയവും അപകടസാധ്യത ഉള്ളതുമായ ഉയർന്ന സൈഡ് ഭിത്തിയോട് കൂടിയ പാലം ജനം ഭയത്തോടെ കൂടിയാണ് കാണുന്നതെന്നും പല സ്ഥലത്തും ഇത്തരം പാലങ്ങൾ പൊളിഞ്ഞു വീണ് ഉണ്ടായ അപകടങ്ങൾ ജനങ്ങളുടെ ഭയം വർധിപ്പിച്ചിരിക്കുകയാണെന്നും സി. ആർ. മഹേഷ് പറഞ്ഞു.
യാതൊരു ആവശ്യവും ഇല്ലാത്ത സ്ഥലങ്ങളിൽ പില്ലർ പാലങ്ങൾ പണിയുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ പണിയാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ സമരസമിതി ചെയർമാൻ കെ.എസ്. പുരം സുധീർ അധ്യക്ഷത വഹിച്ചു.വികസനത്തിന് വലിയ സാധ്യതയുള്ള പുതിയകാവ് ജംഗ്ഷനിൽ നാടിനെ വെട്ടി മുറിക്കുന്ന തരത്തിലുള്ള ഉയർന്ന പാലം വരുന്നത് എന്നന്നേക്കുമായി പുതിയകാവി െ ന്റ വികസന മുരടിപ്പിന് കാരണമാകുമെന്നാണ് ജനകീയ സമിതി ആരോപിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തുകൂടി അപകടസാധ്യതയുള്ള പാലം വരുന്നത് വൻ ദുരന്തമുണ്ടാക്കുമെന്നും ജനകീയ സമിതി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീം മണ്ണിൽ, വരുൺ ആലപ്പാട്, പഞ്ചായത്ത് പ്രസിഡന്റ് അരുൺരാജ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ വി. ഗോപൻ, ശരവണൻ, എം. എ. സലാം, പ്രസേനൻ, വി. രവികുമാർ, നാസർ കുരുടയ്യം, കെ. എം. നൗഷാദ്, കെ. ജെ. മേനോൻ, അൻസർ കൊച്ചുകുട്ടിൽ, ഷംനാസ് റാഷിദ് വാലയിൽ, ആദിനാട് നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കരുനാഗപ്പള്ളി : കുലശേഖരപുരം-ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാട്ടിൽകടവിൽ നിർമിക്കുന്ന പാലത്തിനു ടെൻഡർ നടപടികൾ പൂർത്തിയായി. പൊതുമരാമത്ത് മന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്കു നിർമാണോദ്ഘാടനം നടത്തുമെന്ന് സി.ആർ. മഹേഷ് എംഎൽഎ അറിയിച്ചു.
കാട്ടിൽകടവിൽ ടിഎസ് കനാലിനു കുറുകേ പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായിരുന്നു. 2016-ൽ ഇതിനായി ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തു.
2017-18 ബജറ്റിൽ പാലം നിർമിക്കുന്നതിന് 20 കോടി രൂപ ഉൾക്കൊള്ളിച്ചു. 2019-ൽ കിഫ്ബി മുഖേന പാലം നിർമിക്കുന്നതിനായി 30.89 കോടി രൂപ അനുവദിച്ചു. ഇതിനു ഭരണാനുമതിയും ലഭിച്ചു. എന്നാൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ഇഴഞ്ഞു. ഇതേത്തുടർന്ന് കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേകം യോഗങ്ങൾ വിളിച്ചുചേർത്തു. 2022 അവസാനത്തോടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർണമായി.
2023 ഏപ്രിലിൽ 44.89 കോടി രൂപയുടെ ധനാനുമതി ലഭിച്ചു. 2024 ഡിസംബറിൽ കിഫ്ബി യോഗം ചേരുകയും ടെൻഡറിന് അനുമതി കൊടുക്കുകയും ചെയ്തു. 2025 മാർച്ചിൽ ടെൻഡർ ചെയ്തെങ്കിലും ഒരു സൊസൈറ്റി 16 ശതമാനം കൂടുതൽ തുകയ്ക്ക് ടെൻഡർ സമർപ്പിച്ചതിനാൽ അംഗീകാരം ലഭിച്ചില്ലെന്ന് എംഎൽഎ പറഞ്ഞു. ഇതോടെ 2026 ജനുവരിയിൽ വീണ്ടും ടെൻഡർ ചെയ്തു.
15.84 ശതമാനം കൂടുതൽ തുകയ്ക്ക് ഇതേ സൊസൈറ്റിക്കു ടെൻഡർ നൽകിയതായും എംഎൽഎ. അറിയിച്ചു. ഫെബ്രുവരിയിൽ ടെൻഡർ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. ടെൻഡർ കമ്മിറ്റിയുടെ മിനിറ്റ്സ് കിട്ടിയാൽ ഉടൻ എഗ്രിമെന്റ് വെക്കുമെന്ന് കെആർഎഫ്ബി ചീഫ് എൻജിനിയർ അറിയിച്ചതായി എംഎൽഎ. പറഞ്ഞു.
District News
കൊല്ലം : തൊഴിലാളികൾക്ക് നൽകാനുള്ള കൂലി കുടിശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ തൊഴിലുറപ്പ് യൂണിയൻ യുടിയുസി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികൾക്കും മാസങ്ങളായി കൂലി നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുത്ത അവഗണനയാണ് കാണിക്കുന്നത്. എൻ. കെ. പ്രേമചന്ദ്രൻ എം പി യുടെ ആവശ്യപ്രകാരം കൊല്ലത്ത് അനുവദിച്ച ഇ എസ് ഐ മെഡിക്കൽ കോളജിന് അനുവാദം നൽകാത്ത സംസ്ഥാന സർക്കാരി െ ന്റ തീരുമാനത്തിൽ പ്രതിഷേധിക്കാനും സമരം സംഘടിപ്പിക്കുവാനും സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
തൊഴിലുറപ്പ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. എസ്. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വെളിയം ഉദയകുമാർ, പത്തനംതിട്ട രവി പിള്ള, ഇടുക്കി ബാലചന്ദ്രൻ, അഡ്വ. ശ്രീധരൻ ആറ്റിങ്ങൽ, ഇളമാട് നളിനാക്ഷൻ, ബിന്ദു വിദ്യാധരൻ, സൗദാമിനി, കണ്ണനല്ലൂർ അലിയാര്കുട്ടി, ശാലു വി. ദാസ്, സുരേഷ് ബാബു തൊടുപുഴ, കൊല്ലം സജീവ് കുമാർ, ആർ. ഉദയകുമാർ, സുഭദ്ര ചവറ, സുദർശനൻ കരുനാഗപ്പള്ളി, അഡ്വ. ഇളംകുളം വേണുഗോപാൽ, മായാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
അഞ്ചൽ: കിഴക്കൻ മേഖലയിലെ ചണ്ണപ്പേട്ട മലയോര ഗ്രാമത്തെ ഭീതിയിലാക്കി കാട്ടുപോത്തുകൾ. കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലകളായ ആനക്കുളം, കോടനൂർ, മൂർത്തിക്കാവ് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ കാട്ടുപോത്തി െ ന്റ സാന്നിധ്യം ഉണ്ടായിരുന്നു. പുരയിടത്തിൽ തോല് ശേഖരിക്കാൻ എത്തിയ ശാന്തമ്മ എന്ന വയോധിക കാട്ടുപോത്തി െ ന്റ മുന്നിൽപ്പെടുകയും പിന്നീട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്.
സന്ധ്യ കഴിഞ്ഞാൽ ആനക്കുളം കോടാനൂർ മൂർത്തിക്കാവ് പാതയിലൂടെ സഞ്ചരിക്കാൻ നാട്ടുകാർക്ക് ഭയമാണ്. ഒറ്റയ്ക്ക് പോകാതെ കൂട്ടമായിട്ടാണ് ഇപ്പോൾ ഈ ഭാഗത്ത് നാട്ടുകാരുടെ സഞ്ചാരം. കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും ഭയമാണെന്ന് മാതാപിതാക്കൾ പറയുന്നു.
പാതയിൽ ചിലയിടത്ത് തെരുവ് വിളക്കുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. ഇതു രാത്രികാലങ്ങളിൽ സ്വൈര്യ സഞ്ചാരത്തിന് ജനങ്ങൾക്ക് കഴിയാത്ത അവസ്ഥയിലാക്കി.ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചണ്ണപ്പേട്ട എണ്ണപ്പന തോട്ടത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ വലിയ കൂട്ടമായി കാട്ടുപോത്തുകൾ എത്തിയത്. സ്കൂളുകൾ, ആരാധനാലയങ്ങൾ, അംഗൻവാടികൾ ഉൾപ്പടെ പ്രവർത്തിക്കുന്നതിന് തൊട്ടടുത്തായിട്ടാണ് കാട്ടുപോത്തുകൾ തമ്പടിച്ചിരിക്കുന്നത്. വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
കാട്ടുപന്നി, കുരങ്ങ്, മയിൽ, മലയണ്ണാൻ തുടങ്ങിയവ വലിയ രീതിയിൽ കൃഷി നാശം ഉണ്ടാക്കുന്ന പ്രദേശങ്ങളിൽ ഇപ്പോൾ മനുഷ്യ ജീവന് ഭീഷണി ആകും വിധം കാട്ടുപോത്തുകൾ കൂടി എത്തിയിരിക്കുകയാണ്. വനം വകുപ്പ് കിഴക്കൻ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം പാളിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുനലൂരിന് സമീപം ചാലിയക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു. കുളത്തുപ്പുഴയിലെ ആദിവാസി മേഖലയായ ചെറുകരയിൽ കൃഷിയിടത്തിലിറങ്ങിയ പുലി വളർത്ത് നായയെ കടിച്ചു കൊന്നു. കുളത്തൂപ്പുഴ പട്ടണത്തോട് ചേർന്ന പ്രദേശങ്ങളിൽ തമ്പടിച്ച കാട്ടുപോത്തുകൾ ഇനിയും കാട് കയറിയിട്ടില്ല. വന്യ ജീവി ആക്രമണത്താൽ മലയോര മേഖലയിൽ ജനജീവിതം താറുമാറാകുകയാണ്.
District News
കൊല്ലം : അധ്യാപികയായ അമ്മയ്ക്കും വിദ്യാർഥിയായ മകനും പ്രധാനമന്ത്രിയുടെ പ്രശംസ. അമ്മയുടെ ഇംഗ്ലീഷ് കവിതകളും അതിന് മകൻ വരച്ച ചിത്രങ്ങളും ഉൾപ്പെട്ട പുസ്തകമാണ് മോദിയുടെ അഭിനന്ദനത്തിന് അർഹമായിരിക്കുന്നത്. ശാസ്താംകോട്ട കെ എസ്എം ദേവസ്വം ബോർഡ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപിക ലക്ഷ്മി ശ്രീകുമാർ രചിച്ച ബ്ലോസമിംഗ് വിത്ത് ബഡ്സ് എന്ന കവിതാ സമാഹാരമാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്കും അഭിനന്ദനത്തിനും പാത്രമായിരിക്കുന്നത്. അമ്മയുടെ കവിതകൾക്ക് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മകൻ ശ്രീറാം ചന്ദ്രനാണ് വരകളിലൂടെ മിഴിവേകിയത്.
ലക്ഷ്മി സ്വന്തം കൈയക്ഷരത്തിൽ എഴുതിയ പുതുവത്സര സന്ദേശവും ഏറെ വിശിഷ്ടമായ പുസ്തക സമ്മാനവും ഹൃദയം കവരുന്നതായി എന്നാണ് മോദി ലക്ഷ്മിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീറാമി െന്റ ജന്മവാർഷിക ദിനമായ ജനുവരി 16 നാണ് മോദി ഇവർക്ക് മറുപടി കത്തെഴുതിയത്.
സർഗാത്മകതയുടെ കൈകോർക്കലിന്റെ മനോഹരമായ ആഘോഷമാണ് പുസ്തകമെന്ന് മോദി എടുത്തുപറഞ്ഞു. അമ്മയുടെ വരികൾക്ക് മക െ ന്റ വരകളിലൂടെ ജീവൻ തുളുമ്പി നിൽക്കുന്ന അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹൃദ്യമായ ഭാവനയുടെയും മനോഹരമായ ആവിഷ്കാരത്തിയും സങ്കലനമാണ് ഇരുവരുടെയും രചനയെന്ന് വിശേഷിപ്പിച്ച മോദി കലാപരമായ പ്രയാണം അനുസ്യൂതം തുടരാൻ എല്ലാവിധ പ്രോത്സാഹനങ്ങളും നേർന്നു.
തിരുവനന്തപുരം കവടിയാർ സ്വദേശിയാണ് ലക്ഷ്മി. ദിവസവും കോളജിലേക്ക് വരുന്നതിനും തിരികെ പോകുന്നതിലുമുള്ള ലക്ഷ്മിയുടെ യാത്രാനുഭവങ്ങളാണ് കുഞ്ഞു കവിതകളായി പിറന്നത്. അത് പിന്നീട് പുസ്തമായി രൂപാന്തരപ്പെട്ടു. മകൻ ശ്രീറാമിന്റെ അറുപതോളം ചിത്രങ്ങളാണ് അമ്മയുടെ കവിതകൾക്ക് കൂട്ടായി, കരുത്തായി പുസ്തകത്തിലുള്ളത്. ബേ ഒഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഒഫ് മൾട്ടി സെക്ടറൽ ടെക്നിക്കൽ ആന്റ് ഇക്കണോമിക് കോർപറേഷന്റെ ഇന്ത്യയിൽ നിന്നുള്ള ഡയറക്ടറും പെരുമൺ സ്വദേശിയുമായ പ്രശാന്ത് ചന്ദ്രനാണ് ലക്ഷ്മിയുടെ ഭർത്താവ്. പിതാവിനൊപ്പം ധാക്കയിലുള്ള ശ്രീറാം ചന്ദ്രൻ അവിടത്തെ രാജ്യാന്തര സ്കൂളിലാണ് പഠിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ലക്ഷ്മി ശ്രീകുമാർ രചിച്ച 'ബ്ലോസമിംഗ് വിത്ത് ബഡ്സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തി െന്റ പ്രകാശനം നടക്കുന്നത്. സത്ഗുരു ധർമാനന്ദ സ്വരൂപക്ക് ആദ്യ കോപ്പി സമർപ്പിച്ച ശേഷം തിരുവനന്തപുരം കെ കെ എം ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചായിരുന്നു ഔദ്യോഗിക പ്രകാശനം. ബി എസ് എസ് ആൾ ഇന്ത്യ ചെയർമാനും നേച്ചർ ക്ലബ് വേൾഡ് വൈഡി െ ന്റ ചെയർമാനുമായ ഡോ. ബി.എസ്. ബാലചന്ദ്രൻ ആണ് പ്രകാശന കർമം നിർവഹിച്ചത്.
പത്രപ്രവർത്തകനായ പി.കിഷോർ, ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദർ, പ്രശസ്ത ഇ എൻ ടി സർജൻ ഡോ.ജോൺ പണിക്കർ, ധാക്കയിലെ ബിംസ്റ്റെക്ക് ഡയറക്ടർ പ്രശാന്ത് ചന്ദ്രൻ, കേരഫെഡ് എം ഡി സാജു കെ. സുരേന്ദ്രൻ,കേരള കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഗിരീഷ് കുമാർ, ഡോ. സൂരേഷ്കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് കെ.എസ്.മധു, പ്രഫ.ബീനാ രവീന്ദ്രൻ, മഞ്ജു .ബി.എസ്, തുടങ്ങി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു പ്രകാശനം. ഈ പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും 9-ാം ക്ലാസ് വിദ്യാർഥിയായ ശ്രീറാം ചന്ദ്രന്റെതാണ്.
District News
കൊല്ലം: പോലീസി െ ന്റ ആധുനികവത്കരണത്തിന് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ സമ്മേളനത്തി െ ന്റ പ്രതിനിധി സമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ കാലത്തി െ ന്റ വെല്ലുവിളികൾ നേരിടുവാൻ കേരള പോലീസ് സേന സജ്ജമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എന്നപോലെ ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലും ഇതര സംസ്ഥാനങ്ങളിലെ സേനകളിൽ നിന്നും ഏറെ മുന്നിട്ട് നിൽക്കുന്നതാണ് കേരള പോലീസ് സംവിധാനമെന്നും മന്ത്രി പറഞ്ഞു.
സമ്മേളന നഗരിയിൽ കെപി ഒഎ ജില്ലാ പ്രസിഡന്റ് എൽ. അനിൽകുമാർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ എം. നൗഷാദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സിറ്റി പോലീസ് കമ്മീഷണർ എം.ഹേമലത മുഖ്യ അതിഥിയായി. സംസ്ഥാന സെക്രട്ടറി സി. ആർ. ബിജു, ജില്ലാ സെക്രട്ടറി സി.ജിജു, അഡീഷണൽ എസ്പി ജെ.കെ.ദിനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ.ജ്യോതിഷ്, എസിപി മാരായ സി. ജോൺ, റോബർട്ട് ജോണി, ജോസ് ഫിലിപ്പ്, പി.അനിൽകുമാർ, എസ്. എസ്.ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
District News
കുണ്ടറ : പേരയത്ത് പഞ്ചായത്ത് മെമ്പർക്ക് സാമൂഹ്യ വിരുദ്ധരുടെ മർദ്ദനം. പത്താം വാർഡ് മെമ്പർ രമേശനാണ് ക്രൂരമർദ്ദനമേറ്റത്. കാഞ്ഞിരകോട് പള്ളിയിലെ റാസ പേരയം ചിറഭാഗത്തു എത്തിയപ്പോൾ ചില സാമൂഹ്യവിരുദ്ധർ സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്തത് തടയാനായി ചെന്ന മെമ്പറെ ക്രൂരമായി മർദ്ദിക്കുകയായായിരുന്നു എന്ന് ദൃക്സാഷികൾ പറഞ്ഞു.
സാരമായി പരിക്കേറ്റ രമേശനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത് രമേശ െ ന്റ മാല മോഷണം പോയതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
District News
കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ കാട്ടാക്കട പോലീസ് പിടികൂടി. സംസ്ഥാനത്ത് 140-ൽ അധികം മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കഴിഞ്ഞ ദിവസം കാട്ടാക്കട ഡിവൈഎസ്പി സജീവിന്റെ സ്പെഷൽ സ്ക്വാഡ് നെയ്യാറ്റിൻകര ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
കട്ടയ്ക്കോട് മുഴവൻകോട് വിജയ് ഭവനിൽ അജയന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് തിരുവല്ലം മേനില കീഴേ പാലറക്കുന്ന് വീട്ടിൽനിന്നും ഒറ്റശേഖരമംഗലം പൂഴനാട് തകിടിയിൽ വിഷ്ണുഭവനിൽ താമസിക്കുന്ന തിരുവല്ലം ഉണ്ണി (51) എന്ന ഉണ്ണികൃഷ്ണൻ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിനു കയറുന്ന വീട്ടിൽനിന്ന് പലവ്യഞ്ജനം, അരി, വസ്ത്രം, പാചകവാതക സിലിഡർ, സ്റ്റൗ, പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി സകലവസ്തുക്കളും ഇയാൾ കടത്തും.
കാട്ടാക്കട സ്റ്റേഷൻ പരിധിയിൽ വർഷങ്ങൾക്കുമുന്‍പ് ലോറി കടത്തിയ സംഭവത്തിൽ പോലീസും ഉടമകളും ഇയാളെ ലോറി ഉൾപ്പെടെ പിടികൂടിയിരുന്നു. പരുത്തിപ്പള്ളിയിൽ മോഷണത്തിനെത്തിയ ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്യുന്നതിനിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കയറി വിലകൂടിയ വസ്ത്രങ്ങളും മെത്ത ഉൾപ്പെടെയുള്ളവയും മോഷ്ടിച്ചു കടന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
കാട്ടാക്കട പോലീസ് ഇയാളെ പിടികൂടുമ്പോൾ ഒളി സങ്കേതത്തിൽ നിന്നും നിരവധി പാചകവാതക സിലിണ്ടറുകളും വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും ഗൃഹോപകരണങ്ങളും ഉൾപ്പെടെയുള്ളവ കണ്ടെത്തിയിരുന്നു.
District News
കുണ്ടറ : പഴയ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന പൂട്ടിക്കിടന്ന ഗ്യാസ് ഗോഡൗണിൽ തീപിടിത്തം. കൊല്ലം മൈലാപ്പൂര് എസ്റ്റേറ്റിന് പുറകുവശം പഴയ ഗ്യാസ് ഗോഡൗണിൽ ഇന്നലെ വൈകുന്നേരം 4. 20 നാണ് തീപിടുത്തം ഉണ്ടായത്.
ഉമയനെല്ലൂർ ബിടി സിലി േണ്ടർസ് ഗോഡൗണിനാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചതനുസരിച്ച് കൊല്ലത്തു നിന്നും ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
പഴയ സിലിണ്ടറുകൾ അടുക്കി വെച്ചിരുന്ന ഗോഡൗണി ന്റെ നഷ്ടം കണക്കാക്കാൻ ആയിട്ടില്ല. അപകടം കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ സാധിക്കു എന്നും ഫയർ ഫോഴ്സ് പറഞ്ഞു. സമീപത്ത് ആസിഡ് സംഭരണ യൂണിറ്റും ട്രാൻസ്ഫോർമറും ഉണ്ടായിരുന്നു. തീ പടരാതിരുന്നതു കാരണം ദുരന്തം ഒഴിവായി.
District News
കൊല്ലം: മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച്വരെയുള്ള മേഖലയിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾക്കു കിഫ്ബി 9.77കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് തുക അനുവദിച്ചത്.
തീരത്ത് നിശ്ചിതകേന്ദ്രങ്ങളിലാണ് പുതിയ പുലിമുട്ടുകൾ നിർമിക്കുന്നത്. നിലവിലുള്ള പുലിമുട്ടുകൾ പുനരുദ്ധരിക്കുകയും ചെയ്യും. 50 മുതൽ 100 മീറ്റർ വരെയാണ് ഓരോ പുലിമുട്ടിന്റെയും നീളം. രണ്ടുമുതൽ മൂന്നുടൺ വരെ ഭാരമുള്ള ഭീമൻപാറകൾ അടുക്കിയാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. പുലിമുട്ടിന്റെ അഗ്രഭാഗത്ത് രണ്ടുടൺ ഭാരമുള്ള ടെട്രാപ്പോഡുകളായിരിക്കും അടുക്കുക. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.
തീരദേശ വികസന കോർപറേഷൻ ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനിയറിംഗ് സെന്റർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയും അടങ്കലും തയാറാക്കിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വെടിക്കുന്ന് മേഖലയിലെ തീരസംരക്ഷണത്തിനായി ശാസ്ത്രീയമായ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
പുതിയതായി ആറു പുലിമുട്ടാണ് നിർമിക്കുക. 60മീറ്റർ നീളമുള്ള രണ്ടു പുലിമുട്ടും 30മീറ്റർ നീളമുള്ള നാലു പുലിമുട്ടും. ടെട്രാപോഡുകൾ ഉപയോഗിച്ച് പുലിമുട്ടുകൾക്ക് ആവരണകവചം നിർമിക്കും.
ടെട്രാപോഡുകളുടെ ആവരണമുള്ളതിനാൽ പുലിമുട്ടുകൾക്ക് എത്ര ശക്തമായ കടലാക്രമണത്തെയും പ്രതിരോധിക്കാനാകും. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.
District News
കൊല്ലം: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്തു നൽകുന്നതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കൊല്ലം റൂറൽ പോലീസ് ജില്ലയ്ക്ക്. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷസ് കേന്ദ്രീകൃത സംവിധാനമായ സിഇഐആർ (സെൻട്രലൈസ്ഡ് സിസ്റ്റം ഇംപ്ളിമെന്റഡ് ടു മാനേജ് ആൻഡ് ട്രാക്ക് മൊബൈൽ ഡിവൈസസ്) പോർട്ടലിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ടീം നേട്ടം കൈവരിച്ചത്.
റൂറൽ എസ്പി ഓഫീസിനു കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഓരോ മാസവും ലഭിക്കുന്നത്. പരാതികൾ ബന്ധപ്പെട്ട എസ്എച്ച്ഒമാരുടെ മേൽനോട്ടത്തിൽ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു ചിട്ടയായ അന്വേഷണം നടത്തിയാണ് ഫോണുകൾ വീണ്ടെടുക്കുന്നത്.
എറണാകുളം മറൈൻ ഡ്രൈവിലെ ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ടെലികോം വകുപ്പ് ദക്ഷിണ മേഖല വാർഷിക സമ്മേളനത്തിൽ റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രദീപിന് പ്രശംസാ പത്രം കൈമാറി. ചടങ്ങ് ടെലികോം ഡിജിആർ കെ.ഗോയൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എഡിജിപി എസ്.ശ്രീജിത്ത്, ടെലികോം കേരള അഡീഷണൽ ഡയറക്ടർ ജനറൽ ബെന്നി ചിന്നപ്പൻ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മിഷൻ മെമ്പർ ദേബ് കുമാർ ചക്രവർത്തി എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച ജനപിന്തുണ നേടിയ യുഡിഎഫ് അസംബ്ലി തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുമെന്ന് എഐസിസി ജന. സെക്രട്ടറി ദീപാദാസ് മുൻഷി. ജനപിന്തുണ വോട്ടായി മാറാനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് ബൂത്ത്തലത്തിൽ കർമ പദ്ധതികൾ നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു.
അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി ഡിസിസിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം ലക്ഷ്യ 26 ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാദാസ് മുൻഷി. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി. സി. വിഷ്ണുനാഥ് എംഎൽഎ, എഐസിസി സെക്രട്ടറി വി.എം. സന്ദീപ്, നേതാക്കളായ ബിന്ദുകൃഷ്ണ, എം.എം.നസീർ, എ.ഷാനവാസ്ഖാൻ, എ.കെ.ഹഫീസ്, പി. ജർമിയാസ്, സൈമൺ അലക്സ്, സൂരജ് രവി, ആർ. ചന്ദ്രശേഖരൻ, ജി. ലീലാകൃഷ്ണൻ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: കൊല്ലത്തിനു ലഭിക്കേണ്ടിയിരുന്ന ഇഎസ്ഐ മെഡിക്കൽ കോളജ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ബിനോയ് വിശ്വം ന്യായീകരിച്ചത് കുരുടൻ ആനയെ കണ്ടതു പോലെയാണെന്ന് യുടിയുസി ദേശീയ പ്രസിഡന്റ് എ. എ. അസീസ്. ആശ്രമം ഇ എസ് ഐ മെഡിക്കൽ കോളജിന്റെ ചിറകരിഞ്ഞ് തൊഴിലാളി സമൂഹത്തോട് വഞ്ചന കാട്ടിയ ആരോഗ്യ മന്ത്രിക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും എ. എ. അസീസ് പറഞ്ഞു.
കേരള ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. ജ്യോതികുമാർ അധ്യക്ഷനായിരുന്നു. യുടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി. സി. വിജയൻ, ആർഎസ്പി ജില്ലാ സെക്രട്ടറി കെ. എസ്. വേണുഗോപാൽ, കൈപ്പുഴ വി. റാം മോഹൻ, പി.ജി. പ്രസന്നകുമാർ, ശ്യാം ദേവ് ശ്രാവണം, റീജ ആലപ്പുഴ എന്നിവർ പ്രസംഗിച്ചു.
സംഘടനാ ഭാരവാഹികളായി എസ്. സുനിൽകുമാർ(പ്രസിഡന്റ് ) ആർ. ജ്യോതി കുമാർ (ജനറൽ സെക്രട്ടറി), ശ്യാം ദേവ് ശ്രാവണം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
District News
ചാത്തന്നൂർ: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ കല്ലുവാതുക്കൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൽ. എസ്. അജിത്തിന് വിവരാവകാശ കമ്മീഷൻ പിഴ ശിക്ഷ വിധിച്ചു. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ നൽകിയ പരാതിയെത്തുടർന്നാണ് കമ്മീഷൻ പിഴയൊടുക്കാൻ വിധിച്ചത്.
തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ സമാഹരിക്കുന്നതി െന്റ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്തു സെക്രട്ടറിക്കും ജി. ദിവാകരൻ അപേക്ഷ നൽകിയിരുന്നു.
സെക്രട്ടറി സ്ഥലം മാറിപ്പോയതിനെത്തുടർന്ന് അസിസ്റ്റന്റ് സെക്രട്ടറി എൽ.എസ്. അജിത്താണ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. വിവരങ്ങൾ നൽകുന്നതിൽ അദ്ദേഹത്തി െ ന്റ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായി.
കൊല്ലത്ത് കളക്ടറേറ്റിലും തുടർന്ന് കമ്മീഷൻ ആസ്ഥാനത്തും നടത്തിയ തെളിവെടുപ്പുകളിൽ എൽ.എസ്. അജിത്ത് കുറ്റക്കാരനാണെന്ന് കമ്മീഷൻ കണ്ടെത്തുകയായിരുന്നു.
30 ദിവസത്തിനുള്ളിൽ പിഴത്തുകയായ ആയിരം രൂപ സർക്കാർ ഫണ്ടിൽ ഒടുക്കി ഒറിജിനൽ ചെല്ലാൻ ഹാജരാക്കാനും അല്ലെങ്കിൽ ശമ്പളത്തിൽ നിന്നും ഫണ്ട് പിടിച്ചെടുക്കാനുമാണ് ഉത്തരവ്.
District News
കൊല്ലം: ചോദ്യം ചോദിക്കാനും വിശകലനം ചെയ്യാനും വിമര്‍ശിക്കാനും പ്രാപ്തമാക്കുന്നതാണ് വിദ്യാഭ്യാസമെന്നും അതാണ് ആര്‍ഷഭാരത സംസ്കൃതിയിലെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ സവിശേഷതയെന്നും ഭാഷാപഠനത്തിലൂടെ നാം നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുകയാണെന്നും ഓസ്ക്കാർ അവാർഡ് ജേതാവുംചലച്ചിത്ര അക്കാഡമി ചെയർമാനുമായ റസൂൽ പൂക്കുട്ടി. ഫാത്തിമ മാതാ കോളജിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമപഠനത്തിന്റേയും ശാസ്ത്രപഠനത്തിന്റേയും ലോകത്തു നിന്ന് ശബ്ദസാങ്കേതികതയുടെയും ചലച്ചിത്രത്തിന്റേയും ലോകത്തേയ്ക്ക് താനെത്തിപ്പെട്ടതിനേക്കുറിച്ചും ഭാഷാപഠനം എങ്ങനെയാണ് നമ്മെ ലോകത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ പ്രാപ്തരാക്കുന്നതെന്നും വായന എങ്ങനെ നമ്മെ രൂപപ്പെടുത്തുന്നതെന്നും വിദ്യാർഥികളുമായുള്ള സംവാദത്തില്‍ റസൂൽ പൂക്കുട്ടി വിശദീകരിച്ചു.
കോളജ് ആഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് ഡേ ദിനാഘോഷത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. സിന്ധ്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് ഡേ ദിനാഘോഷത്തിൽ വാസ്തു ശിൽപ വിദഗ്ധൻ യൂജിൻ പണ്ടാല, കോളജ് മാനേജർ റവ ഡോ. അഭിലാഷ് ഗ്രിഗറി,കോളജ് ബർസാർ ഫാ. വിനോദ് സെലസ്റ്റിൻ, സ്വാശ്രയ വിഭാഗം കോഡിനേറ്റർ ഡോ. എ. ആർ. ടൈറ്റസ്, അധ്യാപക രക്ഷാകർതൃ സമിതി ജോയിന്റ് സെക്രട്ടറി അദ്വാനി.പി .എസ്,സ്റ്റുഡന്റ് ഡീൻ മനോജ് കുമാർ.വി,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. മേഴ്സി ഫാമില എന്നിവർ പ്രസംഗിച്ചു.
യു ജി ,പി ജി വിഭാഗങ്ങളിലായി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കലാകായിക മത്സരങ്ങളിൽ സമ്മാനാർഹമായ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു.
District News
പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആര്യങ്കാവ് സബ്ഗ്രൂപ്പിന് കീഴിലുള്ള മാമ്പഴത്തറ ദേവീ ക്ഷേത്രത്തിൽ ഭക്തൻ സമർപ്പിച്ച മാല കാണാനില്ലെന്ന് പരാതി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
തമിഴ്നാട് മധുര പരമക്കുടി സ്വദേശി രമേശ് ബാബു ക്ഷേത്രത്തിനു സമർപ്പിച്ച 16.239 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് കാണാതായത്. കഴിഞ്ഞ അഞ്ചിനാണു ഭക്തൻ മാല സമർപ്പിച്ചത്. രസീതിൽ സ്വർണമാല എന്ന് രേഖപ്പെടുത്താതെ മാല എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാല വഞ്ചിപ്പെട്ടിയിൽ നിക്ഷേപിച്ചു എന്നാണ് ആദ്യം ലഭിച്ച വിവരം. ഇതി െ ന്റ അടിസ്ഥാനത്തിൽ വഞ്ചിപ്പെട്ടി വിജിലൻസി െന്റ സാന്നിധ്യത്തിൽ തുറന്നെങ്കിലും മാല കണ്ടെത്താൻ സാധിച്ചിട്ടില്ല.
സ്വർണമാല നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്ഷേത്രം ലോക്കറിൽ സൂക്ഷിച്ചിരുന്ന വെള്ളിയിലുള്ള മുഖാഭരണ ചാർത്ത് സുരക്ഷിതമായി ലോക്കറിൽ തന്നെ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് മാമ്പഴത്തറ ദേവീ ക്ഷേത്രത്തിലെ മധുരയിൽ നിന്നുള്ള അന്നദാന കമ്മിറ്റി അധികാരി ജെ. ജെ. മോഹനൻ ആവശ്യപ്പെട്ടിട്ടുണ്ട്.
District News
കൊല്ലം: കേരളത്തിലെ റെയില്‍വേ വികസനത്തിലെ സുപ്രധാനമായ ഒരു നാഴികകല്ലാണ് കൊല്ലം റെയില്‍വേ സ്റ്റേഷന് വികസനമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന അര്‍ഥവത്തായ ചുവടുവെയ്പ്പാണ് കാര്‍ പാര്‍ക്കിംഗ് കോംപ്ലക്സ്. യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഭരണസംവിധാനത്തിലുള്ള പൊതുജന വിശ്വാസവും വര്‍ധിക്കും. കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനും റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുമുള്ള ഭാരതസര്ക്കാരി െ ന്റ പ്രതിബദ്ധതയാണ് ഈ ആധുനിക സൗകര്യം പ്രതിഫലിപ്പിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ വിപുലമായ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് ആണെന്നുള്ളത് കൊല്ലംകാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 29 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ അഞ്ചുനില കെട്ടിടത്തിന് 11,450 ചതു. മീ. വിസ്തീര്‍ണമുണ്ട്. ഭിന്നശേഷിക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഉള്‍പ്പടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍, സമഗ്ര അഗ്നിശമന സംവിധാനം, ലിഫ്റ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആധുനിക റെയില്‍വേ എന്നത് ട്രാക്കുകളും ട്രയിനുകളും മാത്രമല്ല, ജനങ്ങളെയും സമൂഹത്തെയും അവസരങ്ങളെയും കുറിച്ചുള്ളതാണെന്നും ഇത്രയും ന്യായപരമായ ദിശാബോധം നല്കാന് ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വരും വഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും അല്ലെങ്കില്‍ അന്ന് ചോദ്യം ചെയ്തോളൂവെന്നും നർമം കലർത്തി അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ഗതകാലസ്മരണകള്‍ പുതുക്കിയ കേന്ദ്ര മന്ത്രി പഴയ റെയില്‍വേ സ്റ്റേഷന് പൊളിച്ചത് ഒരു വര്‍ഷം കഴിഞ്ഞാണ് താൻ അറിയുന്നതെന്നും, അറിഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്നും പറഞ്ഞു.
പുതിയകാവ് ക്ഷേത്രം, അമ്മച്ചിവീട്, കടവൂര്‍ പള്ളി തുടങ്ങി കൊല്ലത്തെ ദേവാലയങ്ങളെയും വിവിധ സ്ഥലങ്ങളെയും കുറിച്ചുള്ള ഓര്‍മകള്‍ സുരേഷ് ഗോപി പങ്കുവെക്കുകയുണ്ടായി. മേയര്‍ എ.കെ. ഹഫീസ്, എംപി എന്‍.കെ. പ്രേമചന്ദ്രന്, ഇരവിപുരം എംഎല്‍എ നൗഷാദ്, കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഓംപ്രകാശ്, തിരുവനന്തപുരം ഡിവിഷന് റെയില്‍വേ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മള്‍ട്ടിലെവല്‍ സമുച്ചയത്തി െന്റ ശിലാഫലക അനാച്ഛാദനവും നടന്നു.
District News
കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ അത്യാധുനിക രീതിയിൽ നവീകരിക്കുന്നു. പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെയും ബസ് ബേകളുടെയും നിർമാണത്തിനായി 18.11 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കിയാണ് രാജ്യാന്തര നിലവാരത്തിലുള്ള പുതിയ സമുച്ചയം നിർമിക്കുന്നത്.
നേരത്തെ 9.49 കോടി രൂപയുടെ നവീകരണ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ കെട്ടിടത്തിന്റെ ദൂരപരിധി സംബന്ധിച്ച സാങ്കേതിക തടസങ്ങൾ വന്നതോടെ പഴയ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗം തയാറാക്കിയ പുതുക്കിയ അടങ്കലിനും ഡിസൈനിനുമാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
അത്യാധുനിക ബസ് ബേകൾ, യാത്രക്കാർക്കുള്ള വിശ്രമമുറികൾ, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയ സൗകര്യങ്ങൾ പുതിയ പദ്ധതിയിലുണ്ടാകും. അംഗീകാരം ലഭിച്ചതോടെ ടെണ്ടർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി അടുത്ത മാസം തന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂൺ ആകൃതിയിലുള്ള കനോപ്പിയാണ് സ്റ്റാൻഡിന്റെ പ്രധാന ആകർഷണം.
ഒരേസമയം 22 ബസുകൾക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം. യാത്രക്കാർക്കായി എയർ കണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ഏരിയ, റസ്റ്റോറന്റ് , കഫറ്റേരിയ, ഹെൽത്ത് കഫേ, ഷോപ്പിംഗ് യൂണിറ്റുകൾ, പുരുഷ-വനിത ജീവനക്കാർക്കായി പ്രത്യേക വിശ്രമമുറികൾ, എൻക്വയറി കം റിസർവേഷൻ സെന്റർ ഉൾപ്പെടെയുള്ള അത്യാധുനിക ഓഫീസ് സംവിധാനം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.
District News
അഞ്ചൽ : ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത എൻസിസി കേഡറ്റിനെ സ്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ അനുമോദിച്ചു. ഏരൂർ സര്‍ക്കാര്‍ ഹെയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ഏരൂർ പുത്തൻ വീട്ടിൽ ശ്രീനിവാസ് - ശ്രീലത ദമ്പതികളുടെ മകൻ സിദ്ധാർഥിനെയാണ് അനുമോദിച്ചത്.
വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത് വിജയിച്ചാണ് സിദ്ധാര്‍ഥ് ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാന്‍ അവസരം നേടിയത്. ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീൺ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം. അജയൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹസീന, പി ടി എ വൈസ് പ്രസിഡന്റ് അനിൽകുമാർ, പ്രിൻസിപ്പൽ ജയലക്ഷ്മി, എൻ സി സി ചാർജ് ഓഫീസർ രതീഷ്, സീനിയർ അസിസ്റ്റന്റ് സന്തോഷ് ലാൽ, അധ്യാപകരായ ആർ.രമേഷ്, പ്രസീത എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന തല ക്വിസ് മൽസരത്തിലേക്ക് സെലക്ഷൻ ലഭിച്ച അഭിനവ്, വർഷ എന്നീ വിദ്യാർഥികളെയും ബി. ശബരി, പ്രയാഗ്, ആതിര, റെജി എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
District News
കുളത്തൂപ്പുഴ : വിദ്യാർഥികളിൽ അച്ചടക്കവും നേതൃഗുണവും വളർത്താൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നു പുനലൂർ എഎസ്പി ഡോ. അപർണ. വിദ്യാർഥി സമൂഹത്തി െ ന്റ സാമൂഹിക പ്രതിബദ്ധതയോടുള്ള പ്രവർത്തനങ്ങൾ നാടിനു കരുത്തുപകരാനാകുമെന്നും എ എസ് പി പറഞ്ഞു. കുളത്തുപ്പുഴ ചന്ദനക്കാവ് ബി എം ജി ഹൈസ്കൂളിലെ നാലാമത്തെ എസ് പി സി കെഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
പ്രഥമ അധ്യാപകൻ ഷാജുമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. സൈനഫാബീവി, വൈസ് പ്രസിഡന്റ് സാബു എബ്രഹാം, സ്കൂൾ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ, കുളത്തൂപ്പുഴ എസ് എച്ച് ഒ ബി. അനീഷ്, എസ് ഐ. ഷിജു, സിദ്ദീഖ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൊല്ലം: കുപ്രസിദ്ധ കുറ്റവാളിക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവ്. കൊട്ടിയം തഴുത്തല, കാവുവിളയിൽ പുത്തന്‍വീട്ടില്‍ പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദ് (34) നെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്. 2017 മുതല്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന നിഷാദ് കൊട്ടിയം, കണ്ണനല്ലൂര്‍, കുണ്ടറ, അടൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പതിമൂന്നോളം ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കുണ്ടറ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.
ഇതിനുമുന്‍പ് കാപ്പാ നിയമം പ്രകാരം മൂന്നുതവണ കരുതല്‍ തടങ്കലില്‍ കിടന്നിട്ടുള്ള പ്രതിക്കെതിരെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്ട്ടി െ ന്റ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ പ്രദീപി െ ന്റ നേതൃത്വത്തില്‍ എസ് ഐ സൗരവ് സി പി ഒ മാരായ ശംഭു, അരുണ്‍, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘം ഇയാളെ കൊട്ടിയത്തുള്ള ഒരു ഒളിസങ്കേതത്തില്‍ നിന്നും വിദഗ്ധമായി പിടികൂടുകയായിരുന്നു. തുടര്‍ന്ന്, ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
District News
കൊല്ലം: എസ്എൻഡിപി യോഗം ശാഖായോഗങ്ങളിൽ നിന്ന് യോഗവാർഷിക തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഹൈക്കോടതി വിധിയെ അട്ടിമറിച്ച് വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് നടത്തുകയാണെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി പത്ര സമ്മേളനത്തിൽ ആരോപിച്ചു.
വെള്ളാപ്പള്ളി നടേശനും കൂട്ടരും വിധിയെ ലംഘിച്ച് ശാഖായോഗങ്ങളിൽ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ഒപ്പും സീലും ലെറ്റർപാഡും ഇല്ലാത്ത സർക്കുലർ ഇറക്കിയിരിക്കുകയാണ്. നിയമലംഘനവും കൂടാതെ കോടതിയെ വെല്ലു വിളിക്കുന്ന രീതിയുമാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ അഡ്വ:എസ്.ചന്ദ്രസേനൻ, വി. വിജയകുമാർ, അഡ്വ.ഡി.സജീവ് ബാബു എന്നിവർ പങ്കെടുത്തു.
District News
കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ തൊഴിലാളി വഞ്ചകയായ ആരോഗ്യമന്ത്രി വിണാ ജോർജ് രാജിവയ്ക്കണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ബിന്ദു കൃഷ്ണ. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
കേരളത്തിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിനും കശുവണ്ടി തൊഴിലാളികൾ അടക്കമുള്ള പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് എംബിബിഎസ് പഠനം സാധ്യമാക്കുന്നതിനും ആയി കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്ര െ ന്റ ശ്രമഫലമായി കൊല്ലത്തിന് അനുവദിച്ച ഇഎസ്ഐ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് ആവശ്യമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ച സർക്കാർ നടപടി അന്ത്യന്തം പ്രതിഷേധാർഹമാണന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
കേവലമായ രാഷ്ട്രീയ വിദ്വേഷം പാവപ്പെട്ട തൊഴിലാളികളോട് കാട്ടിയത് വഞ്ചനാപരമാണ്. കൊല്ലത്തിന് ലഭിക്കേണ്ട 600 കോടി രൂപയുടെ വികസന സാധ്യതകളെയാണ് പിണറായി സർക്കാർ ഇല്ലതാക്കിയതെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബസുദർശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കൃഷ്ണവേണി ശർമ, യു.വാഹിദ, പ്രഭാ അനിൽ, സുനിത സലിംകുമാർ, മാരിയത്ത്, ഗീതാശിവൻ, സുവർണ്ണ, ജലജ , സുബിനുജും, പൊന്നമ്മ മഹേശൻ രമണി, ഷഹാന , ഇസബെല്ല ,ധന്യാ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
Kerala
തിരുവനന്തപുരം: ജൈവമാലിന്യ സംസ്കരണത്തെ കൂടുതൽ ഫലപ്രദമാക്കുകയും സംസ്ഥാനത്തിന്റെ സർക്കുലർ ഇക്കോണമി ലക്ഷ്യങ്ങളും സുസ്ഥിര മാലിന്യസംസ്കരണവും ‘വേസ്റ്റ് ടു വെൽത്ത്’ ആശയം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ ജൈവമാലിന്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിക്കുന്നു.
നാളെ ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്ലാന്റിനായുള്ള ബഹുകക്ഷി കരാർ ഒപ്പുവയ്ക്കും.
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കൊല്ലം മുനിസിപ്പൽ കോർപറേഷൻ, വിവിധ മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതിദിനം കുറഞ്ഞത് 120 ടൺ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ്, ആവശ്യാനുസരണം 150 ടൺ വരെ വികസിപ്പിക്കാനാവും. മാലിന്യത്തിൽനിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതോടൊപ്പം ജൈവവളം ഉൾപ്പെടെയുള്ള മൂല്യവർധിത ഉപോത്പന്നങ്ങളും നിർമിക്കും. ഇതുവഴി ലാൻഡ്ഫില്ലുകളുടെ ആശ്രയം കുറയ്ക്കാനും ഹരിതഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കാനും ഹരിത ഊർജോത്പാദനം പ്രോത്സാഹിപ്പിക്കാനും സാധിക്കും.
സംസ്ഥാനത്ത് ബിപിസിഎൽ നടപ്പാക്കുന്ന മൂന്നാമത്തെ സിബിജി പ്ലാന്റാണ് കൊല്ലത്തേത്. കൊച്ചിയിലെ പ്ലാന്റ് പൂർത്തീകരണ ഘട്ടത്തിലും കോഴിക്കോട് കോർപറേഷനിലെ പ്ലാന്റിനായി തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.
Kerala
കൊല്ലം: കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം കൊല്ലം തേവള്ളി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗവ.ഗേൾസ് ഹൈസ്കൂളിൽ നാളെ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒന്‍പതിന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കലാമേള ഉദ്ഘാടനം ചെയ്യും. ഡോ. വസന്തകുമാർ സാംബശിവൻ മുഖ്യാതിഥിയായിരിക്കും. തുടർന്നു മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനവും സമ്മാനദാനവും എം. മുകേഷ് എംഎൽഎ നിർവഹിക്കും.
സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എസ്. സബിത, സംസ്ഥാന എക്സിക്യൂട്ടീവ് ജി.കെ. ഹരികുമാർ, ജില്ലാ പ്രസിഡന്റ് വി.കെ. ആദർശ്, ജില്ലാ സെക്രട്ടറി എസ്. സന്തോഷ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഡി. ഡിക്സൺ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കരയിൽ വച്ച് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവരെ ആക്രമിക്കാൻ ശ്രമിച്ച വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽവച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്ഐയുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതികൾ സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
District News
കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്തി െ ന്റ നേതൃത്വത്തിൽ മയ്യനാട് മുക്കം താന്നി ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റി ന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ഹരിതകർമ സേനയും സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും ചേർന്നാണ് ബീച്ചും പരിസരവും ശുചീകരിച്ചത്.
ബീച്ചിലും പരിസരത്തും മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് പഞ്ചായത്ത് അംഗങ്ങൾ നേരിട്ട് ഇറങ്ങി ബീച്ച് വൃത്തിയാക്കിയത്. മയ്യനാട് പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്താക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ട്.
ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം നിരീക്ഷണ കാമറകളും വരും ദിവസങ്ങളിൽ സ്ഥാപിക്കും. ഇന്നലെ രാവിലെ ബീച്ചിൽ നടന്ന ചടങ്ങിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എം.നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ലോറൻസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ.എസ്. അബിൻ,
പഞ്ചായത്ത് അംഗങ്ങളായ സ്റ്റാലിൻ, ഷമീർ വലിയവിള, സന്തോഷ് കുമാർ, മുംതാസ്, ലിബിത, ആതിര, സുനിത, ഷേണു ജേക്കബ്, ശൈലജ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീലത, പൊതുപ്രവർത്തകരായ സജീവ് ഖാൻ, അലിയാർ കുട്ടി, അബ്ദുൾ സലാം, ആർ. എസ്. കണ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
District News
കൊട്ടിയം: വിപണിയിൽ 5 ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ വില്പനയ്ക്ക് എത്തിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിലായി. ഇരവിപുരം, വഞ്ചിക്കോവിൽ, ശ്രീനഗർ 73, മേലച്ചുവിള തൊണ്ടിലിൽ വീട്ടിൽ ദീപു (38)വിനെയാണ് കൊല്ലം എ സി പി ഷെരീഫി െ ന്റ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് ടീമും ഇരവിപുരം പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ20ന് കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഇരവിപുരം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒന്നാം പ്രതിയായ ആദർശി െന്റ വഞ്ചിക്കോവിലിലുള്ള വീട്ടിലും രണ്ട് കാറുകളിലും നിന്നായി വിപണിയിൽ 5 ലക്ഷം രൂപയോളം വില വരുന്ന 66 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിനുശേഷം ദീപു ഒളിവിലായിരുന്നു. ഇയാൾ മുമ്പും വൻതോതിൽ പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആളാണ്.
ഇയാൾ വീണ്ടും കച്ചവടം തുടങ്ങിയതായി യോദ്ധാവ് ആപ്ലിക്കേഷനിലൂടെ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തി െ ന്റ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇരവിപുരം ഇൻസ്പെക്ടർ രാജീവിെ ന്റ നേതൃത്വത്തിലുള്ള ഇരവിപുരം പോലീസും എസ്.ഐ രഞ്ജുവി െ ന്റ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
District News
പി.സനിൽകുമാർ
അഞ്ചല്‍ : പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു മുസ്ലിം ലീഗില്‍ ചേര്‍ന്ന സിപിഎം നേതാവ് സുജ ചന്ദ്രബാബു വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍ ചെറുതല്ല. ഗ്രാമപഞ്ചായത്ത് അംഗം, മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം, അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അതുകൊണ്ടു തന്നെ എത്ര ന്യായീകരണങ്ങള്‍ നിരത്തിയാലും തള്ളിപ്പറഞ്ഞാലും സുജയുടെ രാജി ഒരിയ്ക്കലും നിസാരമായി കാണാന്‍ സിപിഎമ്മിനു കഴിയില്ല. അപ്രതീക്ഷിതമായിരുന്നു സുജ ചന്ദ്രബാബുവിന്റെ പാര്‍ട്ടി വിടല്‍. ഏരിയ ജില്ലാ നേതാക്കൾക്കും ഇത് സംബന്ധിച്ച് ഒന്നും തന്നെ അറിയില്ലാ എന്ന മറുപടിയാണ് ലഭിച്ചത്.
അടുത്ത സുഹൃത്തുക്കള്‍ പോലും ഒന്നും അറിഞ്ഞില്ല അന്വേഷിക്കട്ടെ എന്ന മറുപടിയായായിരുന്നു ആദ്യം നല്‍കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വരെയും പാര്‍ട്ടിയില്‍ സജീവം. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഉള്‍പ്പെടെ സജീവമായിരുന്നു സുജാചന്ദ്രബാബു എന്ന വനിതാ നേതാവ്.
ഭര്‍ത്താവ് ചന്ദ്രബാബു ഇക്കഴിഞ്ഞ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. പാര്‍ട്ടിയില്‍ സുജാ ചന്ദ്രബാബുവും നേതൃത്വം തമ്മില്‍ ഏതെങ്കിലും തരത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ഒരു വാര്‍ത്തകളും പുറത്തുവന്നിട്ടില്ല.
വാഗ്ദാനങ്ങള്‍ ഒന്നും ലഭിച്ചിട്ടല്ല പാര്‍ട്ടി വിട്ടതെന്ന് സുജ ചന്ദ്രബാബു പറയുമ്പോഴും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിച്ചിരുന്ന പുനലൂര്‍ മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ഥിയായേക്കും എന്ന വാര്‍ത്ത ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സിപിഎമ്മിന്റെ വർഗീയ നിലപാട് അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നു പറയുന്ന സുജ ചന്ദ്രബാബുവിനെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഷാള്‍ അണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
കൊട്ടാരക്കരയില്‍ മുന്‍ എംഎല്‍എ അയിഷ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയതിന് പിന്നാലേ മറ്റൊരു പ്രമുഖ വനിതാ നേതാവ് കൂടി പാര്‍ട്ടി വിട്ടത്തിന്റെഞെട്ടലിലാണ് സിപിഎം.
പാര്‍ട്ടി ജില്ലാ നേതൃത്വം സുജാ ചന്ദ്രബാബുവിന്റെ പാര്‍ട്ടി മാറ്റത്തില്‍ വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും പ്രദേശികള്‍ തലത്തില്‍ കാര്യമായ പ്രതികരണം നേതാക്കളില്‍ നിന്നും ഉണ്ടായിട്ടില്ല.
District News
കൊട്ടിയം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്നു മയ്യനാട്ട് സിപിഎമ്മിൽ വൻ അഴിച്ചു പണി. മയ്യനാട് ലോക്കൽ സെക്രട്ടറി കെ.എസ്. ചന്ദ്രബാബുവിന്റെ സ്ഥാനം തെറിച്ചു. പകരം ടി. സുരേഷ് ബാബുവിനെ സെക്രട്ടറിയാക്കി. തെരഞ്ഞെടുപ്പുപരാജയത്തിനുപിന്നാലെ ലോക്കൽ കമ്മിറ്റിയിലുയർന്ന രൂക്ഷവിമർശനത്തിനൊടുവിലാണ് നടപടി.
ചൊവ്വാഴ്ച സിപിഎം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി. തുളസീധരക്കുറുപ്പ്, എക്സ്. ഏണസ്റ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഭരണവിരുദ്ധവികാരമോ ശബരിമല വിഷയമോ അല്ല, മറിച്ച് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയെ സ്ഥാനാർഥിയാക്കിയതാണ് പാർട്ടിയെ തറപറ്റിച്ചതെന്നു യോഗത്തിൽ വിമർശന മുയർന്നു.
അഴിമതിനിഴലിൽ നിൽക്കുന്നവരെ ജനവിധിക്ക് വിട്ടുകൊടുത്തത് വോട്ടർമാർക്കിടയിൽ വലിയ പ്രതി ഷേധത്തിന് കാരണമായെന്നും വി മർശനമുയർന്നു.
വാർഡ് കമ്മിറ്റികൾ നിർദേശിക്കുന്ന പേരുകൾ ലോക്കൽ കമ്മിറ്റി ചർച്ചചെയ്ത് ഏരിയ കമ്മിറ്റിക്കു റിപ്പോർട്ട് ചെയ്യുന്നതാണ് പാർട്ടിയുടെ രീതി. എന്നാൽ ഇത്തവണ ലോക്കൽ കമ്മിറ്റിയെ പൂർണമായും നോക്കുകുത്തിയാക്കി. ലോക്കൽ കമ്മിറ്റി യോഗംപോലും വിളിച്ചുചേർക്കാതെ ചില നേതാക്കൾ നേരിട്ട് ഇടപെട്ട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
കീഴ്ഘടകങ്ങളുടെ വികാരം മാനിക്കാതെ മുകളിൽനിന്ന് അടിച്ചേൽപ്പിച്ച ഈ തീരുമാനമാണ് പരാജയത്തിന്റെ ആക്കംകൂട്ടിയതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂട്ടിക്കടയിലെ മയ്യനാട് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ ജില്ലാനേതൃത്വം കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ഈ വൈകലെന്നും യോഗത്തിൽ വിമർശനമുയർന്നു.
District News
ചാത്തന്നൂർ:എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തി സർവീസ് തുടരുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂർ വികസന സമിതി ജി.എസ്.ജയലാൽ എംഎൽഎയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രിക്കു നിവേദനം നൽകി.
കൊല്ലം ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.ദിലീപ് കുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മഹേശ്വരി, വൈസ് പ്രസിഡന്റ് കവിതാ ദേവി. വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, കൺവീനർ ജി.പി.രാജേഷ്, അനസ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. ചാത്തന്നൂരിലേക്ക് എത്തേണ്ട സ്വകാര്യ ബസുകൾ ചാത്തന്നൂരിന് ഒരു കിലോമീറ്റർ അകലെയുള്ള തിരുമുക്കിൽ നിന്നും തിരിഞ്ഞു പോകുകയാണ് ചെയ്യുന്നത്.
ഇതു ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ചാത്തന്നൂരിൽ എത്തേണ്ടവർ തിരുമുക്കിൽ ഇറങ്ങി മറ്റൊരു ബസിൽ കയറി ചാത്തന്നൂരിൽ എത്തേണ്ടി വരുന്നുവെന്നു മാത്രമല്ല തിരികെ പോകേണ്ട വരും ഇതേ മാർഗം അവലംബിക്കേണ്ടി വരികയാണ്. ചാത്തന്നൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തേണ്ട വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നു പരാതിയിൽ പറയുന്നു.
ചാത്തന്നൂർ വികസന സമിതി ഈ വിഷയത്തിൽ ഇതിന് മുമ്പ് തന്നെ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയുണ്ടായി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ്റ്റാൻഡിൽ എല്ലാ സ്വകാര്യ ബസുകളും എത്തിച്ചേരണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം പാസാക്കി ബന്ധപ്പെട്ട അധികാരികൾക്കു നൽകുകയും ചെയ്തിരുന്നു.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചിട്ടുള്ള പ്രൈവറ്റ് ബസ്റ്റാൻഡിൽ സ്വകാര്യ ബസുകൾ ഇപ്പോഴും എത്തിച്ചേരുന്നില്ല. ചാത്തന്നൂർ പട്ടണത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ അടിസ്ഥാന ആവശ്യം എന്ന നിലയിൽ എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തി സർവീസ് തുടരുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.
District News
കൊല്ലം : മരണസംസ്കാരം അതി രൂക്ഷമായ കാലത്ത് ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമുണ്ടെന്നു കൊല്ലം രൂപത ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി. ജപമാലയിലൂടെ ജനത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനുള്ള ദൗത്യം രൂപതയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം രൂപത ജീവൻ സംരക്ഷണസമിതിയുടെ ജപമാല യാത്ര തങ്കശേരി ബിഷപ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. എഫ്ഐഎച്ച് കോൺഗ്രിഗേഷൻ മദർ ജനറൽ റെനോറ മേരി, എംഎസ്എസ് റ്റി മദർ ജനറൽ സുജ ജോഷ്വാ എന്നിവർ ജപമാല യാത്രയുടെ പ്രയർ കാർഡും ജപമാലയും ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയിൽ നിന്നു സ്വീകരിച്ചു.
ജാഥാ ക്യാപ്റ്റൻ ജോർജ് എഫ് സേവ്യർ വലിയവീട്, വൈസ് ക്യാപ്റ്റൻ വി.ടി. കുരീപ്പുഴ എന്നിവർക്കും ബിഷപ് ജപമാല സമ്മാനിച്ചു.ജീവൻ സംരക്ഷണസമിതി വൈസ് ചെയർ പേഴ്സൺ ജയിൻ ആൻസിൽ ഫ്രാൻസിസ്,കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, കെഎൽസിഡബ്ലൂഎ രൂപത സെക്രട്ടറി സുനിത, ഡിക്സൻ മയ്യനാട്, സോജാ ലീൻ ഡേവിഡ്, പ്രീത എന്നിവർ പ്രസംഗിച്ചു.
District News
അഞ്ചല്‍ : കടക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ചെറുകുളം ഫില്‍ഗിരിയില്‍ വന്‍ കവര്‍ച്ച. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലും കതകും പൊളിച്ച് 30 പവനോളം സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. ഫില്‍ഗിരി അയണിവിള വീട്ടില്‍ സലീനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി രാവിലെ ഏഴരയോടെ പോയ ശാലീന അഞ്ചേമുക്കലോടെ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. വീടിന് പിന്‍വശത്തെ അടുക്കള ഭാഗത്തെ ഗ്രില്‍ തകര്‍ത്ത് അടുക്കള വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയും മേശയും ഉള്‍പ്പടെ കുത്തിപ്പൊളിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സലീനയുടെയും മരുമകളുടെയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സലീനയുടെ മരുമകളും ജോലിക്കു പോയതിനാല്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീട്ടിലെ സിസിടിവിയുടെ ഡിവിആറും കടത്തിയിട്ടുണ്ട്. പരാതിയില്‍ കടക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് പ്രാഥമികമായ പരിശോധന നടത്തി. വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി. രാത്രി വൈകിയും സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇന്ന് കൊല്ലത്ത് നിന്നും ഫോറന്‍സിക് വിരലടയാള വിദ്ഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും.
District News
കുളത്തൂപ്പുഴ: ചോഴിയക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ നടത്തുന്ന വോളിബോൾ ഫെസ്റ്റിനു കഴിഞ്ഞ ദിവസം തുടക്കമായി. ദേശീയ അന്തര്‍ദേശീയ താരങ്ങളെ അണിനിരത്തി 25 വരെയാണ് വോളിബോള്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്.
വനിതാ ടീമുകളുടേയും 16 വയസിനു താഴെയുളളവരുടെയും പ്രത്യേക മത്സരയിനങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. ചോഴിയക്കോട് ജവഹര്‍ലാല്‍ നെഹ്റു സാംസ്കാരിക നിലയം ഗ്രൗണ്ടില്‍ ഒരുക്കിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുബൈർ അബ്ദുൾ ഖരീം അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബ ബീവി, ജില്ലാപഞ്ചായത്തംഗം റീന ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. എൽ. ടോം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. എസ്. വിഷ്ണു, ഷെഫീഖ് ചോഴിയക്കോട്, സംഘാടക സമിതി ഭാരവാഹികളായ കെ. ജെ. അലോഷ്യസ്, അൻസാരി, സുജിത് രാമചന്ദ്രൻ, സുനീർ സുലൈമാൻ, ഉദയ കുമാർ എന്നിവർ പ്രസംഗിച്ചു.
District News
അഞ്ചൽ: പ്രവാസ ലോകത്തുനിന്നു നാട്ടിലെത്തി ക്ഷീരമേഖലയിൽ ചുവട് ഉറപ്പിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ മഠത്തിൽ സിദ്ദിഖും ഭാര്യ ഫാത്തിമയും. നാലരവർഷം മുമ്പ് ഒരു പശുവുമായി തുടങ്ങിയ സംരംഭം ഇപ്പോൾ 30 കറവപ്പശുക്കൾ ഉൾപ്പെടെ 38 പശുക്കളുടെ ഫാമായി മാറിയിരിക്കുന്നു. ക്ഷീരവികസന വകുപ്പുവഴി സബ്സഡിയിൽ അഞ്ചു പശുക്കളെ ലഭിച്ചതും നേട്ടമായി. നിലവിൽ 240 ലിറ്ററോളം പാൽ ദിവസേന പടിഞ്ഞാറ്റിൻകര ക്ഷീരസംഘത്തിൽ കൊടുക്കുന്നുണ്ട്. കുറച്ചു പാൽ പുറത്തും കൊടുക്കുന്നുണ്ട്.
ഫാത്തിമയുടെ പേരിലാണ് ഫാം രജിസ്റ്റർ ചെയ്തിട്ടുള്ളത് എങ്കിലും മുഴുവൻ സമയവും സിദ്ദിഖും ഒപ്പമുണ്ട്. വീടിനോടുചേർന്നു തന്നെയാണ് ഫാമും. രണ്ടു തൊഴിലാളികളും ഫാമിൽതന്നെ താമസിക്കുന്നു. അനവധി അംഗീകാരങ്ങൾ ഇതിനകം ഫാത്തിമ നേടി. 2024–-25 വർഷത്തെ ക്ഷീര സഹകാരി അവാർഡ്, ക്ഷീര വികസന വകുപ്പ് സംഘടിപ്പിച്ച പാലാഴി 2024-–25 മികച്ച ക്ഷീരകർഷക പുരസ്കാരം എന്നിവ അതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത ക്ഷീര സംഗമത്തിൽ ജില്ലയിലെ മികച്ച ക്ഷീര കർഷകയ്ക്കുള്ള അവാർഡ് മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു. കാലികൾക്കു സംരക്ഷണം ലഭിക്കുന്നതിനായി തൊഴുത്തിൽ റബർ മാറ്റ് ഉപയോഗിച്ചിട്ടുണ്ട്. കുടിവെള്ളം ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി വാട്ടർ ബൗൺ സിസ്റ്റവും പ്രവർത്തിക്കുന്നു. കന്നുകുട്ടികൾക്കായി പ്രത്യേകം ഷെഡ് ആണ്. ഒന്നര ഏക്കറിൽ തീറ്റപ്പുല്ല് കൃഷിയുമുണ്ട്. എങ്കിലും കൂടുതൽ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. പാലിനൊപ്പം ചാണകവും വരുമാനം നൽകുന്നു.
ചാണകം ഉണക്കിപ്പൊടിച്ചാണ് വിൽപന. രണ്ടുമാസത്തിനുള്ളിൽ ചാണകം പൊടിക്കുന്നതിനുള്ള സംവിധാനം പൂർത്തിയാകുന്നതോടെ വിൽപ്പന കുടുതൽ കാര്യക്ഷമമാകും. ഏക മകൻ അബൂബക്കർ ആയൂർ ജവഹർ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്.
District News
കുണ്ടറ : നാലു വർഷമായി നിയമ പോരാട്ടത്തിലാണ് കാപ്പക്സ് ജീവനക്കാരൻ കുണ്ടറ വെള്ളിമൺ കൊച്ചുവിളവടക്കത്തിൽ ക്ലീറ്റസ് ലോറൻസ്. പെരിനാട്ടിലെ കശുവണ്ടി ഫാക്ടറിയായ കാപ്പക്സിലാണ് ജോലി ഉണ്ടായിരുന്നത്. 2022 ൽ ഫാക്ടറിയിൽ നിന്നും പെരുമ്പുഴയിലേക്ക് മാറ്റി. എന്നാൽ സൊസൈറ്റി മുഖാന്തരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കമ്പനിയിൽ നിന്ന് മറ്റൊരുകമ്പനിയിലേക്ക് സ്ഥലംമാറ്റം കൊടുക്കുവാൻ കഴിയില്ലെന്ന വാണിജ്യ വ്യവസായ ഡയറക്ടറുടെ ഉത്തരവുള്ളതുകൊണ്ട് ക്ലീറ്റസ് പോകാൻ തയാറായില്ല.
2023 ൽ സ്ഥലംമാറ്റം നടക്കില്ല എന്ന് പറഞ്ഞു ഹൈക്കോടതി വിധി വന്നു. എന്നാൽ കന്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. തുടർന്നു കോടതി ആർബിട്രേഷൻ കോടതിയെ സമീപിക്കുവാൻ ഉത്തരവായി. ഈ ഉത്തരവ് പ്രകാരം 2026 ജനുവരി ആറുവരെ ആയിരുന്നു കോടതിയുടെ സ്റ്റേ. ഈ സ്റ്റേ കാലാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ കയറുവാൻ ഉത്തരവ് ലഭിക്കാത്തതിനാൽ കാപ്പക്സ് എംഡി യെ സമീപിച്ചു. ഇപ്പോൾ എംഡിയും കൈയൊഴിയുന്ന അവസ്ഥയാണ് ഉള്ളത്.
30 വർഷമായി ജോലിചെയ്യുന്ന ഈ കമ്പനിയിൽ നിന്നും 48 മാസമായി യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വിരമിക്കാൻ തുച്ഛമായ കാലം ഉള്ളതിനാൽ അധികാരികൾ ഇടപെട്ട് എത്രയും പെട്ടെന്നു തൽസ്ഥാനത്ത് നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.നീതി ലഭിച്ചില്ലെങ്കിൽ ഒറ്റയാൾ സമരം പോലുള്ള പരിപാടികളിലേക്ക് പോകുമെന്നും പറഞ്ഞു. സിപിഎം പാർട്ടി മെമ്പറും സ്റ്റാഫ് യൂണിയൻ കൺവീനറുമാണ് ക്ലീറ്റസ്.
District News
കുന്നത്തൂർ: തിരക്കേറിയ ഭരണിക്കാവ് - കൊട്ടാരക്കര പാതയിൽ യാതൊരുവിധ മുൻകരുതലുകളുമില്ലാതെ നടക്കുന്ന റോഡ് നവീകരണം യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുന്നു.
കൊട്ടാരക്കര മുതൽ പുത്തൂർ വരെയും കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയുമുള്ള ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങളാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
റോഡ് ഇളക്കി മാറ്റിയ ശേഷം ചിപ്സും പാറപ്പൊടിയും വിരിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ അതിരൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്. കുന്നത്തൂർ പാലത്തിനു പടിഞ്ഞാറ് ഭാഗത്തുള്ള ആറ്റുകടവ്, ഫാക്ടറി ജംഗ്ഷൻ, നെടിയവിള, ഭൂതക്കുഴി എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമാണ്. കുന്നത്തൂർ കിഴക്ക് ഗവ.എൽപി സ്കൂളിൽ പൊടി കാരണം ക്ലാസ് മുറികൾ അടച്ചിട്ടാണ് ഒരാഴ്ചയായി പഠനം നടക്കുന്നത്. പാതയോരത്തെ വീടുകൾക്ക് മുൻവാതിലുകൾ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
പൊടിശല്യം കാരണം പാതയോരത്തെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നെടിയവിള ജംഗ്ഷനിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ തുണികളിൽ പൊടി പടർന്നതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്.
കാൽനട യാത്രക്കാർക്കുപോലും മൂക്ക് പൊത്താതെ ഈ വഴി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡ് നിർമാണ വേളയിൽ ദിവസവും മൂന്ന് നേരം വെള്ളം നനയ്ക്കണമെന്ന വ്യവസ്ഥ കരാറുകാരൻ പാലിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
പ്രതിഷേധം ശക്തമാകുമ്പോൾ മാത്രമാണ് എപ്പോഴെങ്കിലും വെള്ളം നനയ്ക്കാറുള്ളത്. ഇതു മിനിറ്റുകൾക്കുള്ളിൽ ഉണങ്ങി വീണ്ടും പൊടി പറക്കുന്നു. രാത്രികാലങ്ങളിൽ പൊടിപടലം കാരണം റോഡ് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. നാട്ടുകാർ ദുരിതത്തിലായിട്ടും ബന്ധപ്പെട്ട എംഎൽഎ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എംഎൽഎയെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
District News
കുളത്തൂപ്പുഴ: കടമാൻകോട് ആദിവാസി ഊരിലെ കലാകാരന്മാരായ യുവതീയുവാക്കൾക്ക് ഉപജീവനത്തിന് മാർഗമൊരുക്കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വാദ്യോപകരണങ്ങൾ വിതരണംചെയ്തു.
സാംസ്കാരിക കേന്ദ്രത്തിൽ നിന്നും പരിശീലനം നേടിയ 30 കലാകാരന്മാർക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച പൊതു ചടങ്ങിൽ വെച്ചാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം വാദ്യോപകരണങ്ങൾ നൽകിയത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസാന സജിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭിലാഷ് കുമാർ ഗ്രാമപഞ്ചായത്ത് സമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചാത്തന്നൂർ: മണ്ണിട്ട് നികത്തിയ ഉയരപ്പാതകൾക്കു പകരം സുരക്ഷിതമായ തൂണുകളിൽ എലിവേറ്റഡ് പാതകൾ നിർമിക്കണമെന്നാവശ്യപ്പെട്ടു ചാത്തന്നൂരിൽ നടത്തിവരുന്ന പ്രതിഷേധ ജ്വാല തെളിക്കൽ സമരം 12 ദിവസം പിന്നിട്ടു.
ചാത്തന്നൂർ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ഭാഗമായി മുസ്ലീംലീഗ് പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിച്ച് സമരത്തിൽ പങ്കാളിയായി. മുസ്ലീം ലീഗ് പരവൂർ മണ്ഡലം ജനറൽ സെക്രട്ടറി അൻഷാദ് അഹമ്മദ് തുപ്പാശേരിൽ പ്രതിഷേധ ജ്വാല തെളിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
സമരസമിതി കൺവീനർ കെ.കെ.നിസാർ, വികസന സമിതി ട്രഷറർ വി.എ .മോഹൻലാൽ, കെ.രാമചന്ദ്രൻ പിള്ള, ശശിധരൻ, എൻ.അനിൽകുമാർ, സുനീഷ്, ആർ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം ആറിനു കൊല്ലം ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ദിലീപ് കുമാർ പ്രതിഷേധ ജ്വാല തെളിക്കും.
District News
കുണ്ടറ: പത്തനാപുരത്ത് പോലിസ് വാഹനം ഇടിച്ചു തകര്‍ത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തില്‍ പിടവൂര്‍ സ്വദേശി ദേവന് എന്ന സജീവിനെ പിടികൂടി. തെങ്കാശിയില്‍ നിന്നാണ് സജീവിനെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് സജീവ് തെങ്കാശിയിലേക്കു കടന്നത്. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സജീവിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്. സജീവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ പോലീസിനു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പത്തനാപുരം സിഐ ആർ. ബിജു, എസ്ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്.
ക്ഷേത്രോത്സവ ഒരുക്കത്തിനിടെ തിങ്കളാഴ്ച രാത്രി 10ന് സജീവന് തന്റെ ജീപ്പില്‍ നായയുമായെത്തിയതിനു പിന്നാലെയാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. വളര്‍ത്തുനായയുമായി എത്തിയ സജീവന് പ്രശ്നമുണ്ടാക്കുന്നത് അവിടെയുള്ളവര്‍ ചോദ്യം ചെയ്തു. ഇതോടെ ഇയാള്‍ അസഭ്യവര്‍ഷം നടത്തി. പിന്നാലെ ക്ഷേത്രം ഭാരവാഹികള്‍ പത്തനാപുരം പോലീസിനെ വിവരമറിയിച്ചു.
പോലീസ് സജീവിനോട് നായയെ വാഹനത്തില്‍ കയറ്റി സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും വാഹനം പുറത്തേക്കു മാറ്റുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാള്‍ വീണ്ടുമെത്തി. സമീപത്തെ പുരയിടത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തകര്‍ത്ത സജീവന് തന്റെ ജീപ്പ് എടുത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ പോലീസെത്തി. ജീപ്പുമായി പുറത്തുപോകാന്‍ വഴി ഇല്ലാതിരുന്നതോടെ സജീവന് തന്റെ ജീപ്പ് കൊണ്ട് പോലീസ് ജീപ്പില്‍ ഇടിക്കുകയും പിന്നിലേക്ക് തള്ളിമാറ്റുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
District News
കൊട്ടിയം: കൊട്ടിയം തഴുത്തല മുരുക്കുംകാവ് ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം. ഇതരസംസ്ഥാന മോഷ്ടാവാണെന്നു സംശയിക്കുന്നു. മൂന്നു കാണിക്കവഞ്ചികൾ കുത്തി തുറന്ന് ഏകദേശം ഇരുപത്തിയയ്യായിരത്തോളം രൂപാ അപഹരിച്ചു. മോഷ്ടാവ് അമ്പലത്തിലെ ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിന്റെ വാതിൽ കുത്തി തുറക്കുവാനും ശ്രമം നടത്തി.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ അമ്പലത്തിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കൊട്ടിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽഅന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: പറമ്പ് വൃത്തിയാക്കുന്നതിനിടെ തീപിടിച്ച് വയോധികൻ മരിച്ചു. കൊല്ലം മുഖത്തല നടുവിലേക്കരയിലുണ്ടായ സംഭവത്തിൽ കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധി (55) ആണ് മരിച്ചത്.
കാടുപിടിച്ച് കിടന്ന പറമ്പിൽ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തീ ആളിപ്പടർന്നു. തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ദയാനിധി ഫയർഫോഴ്സിനെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്ത് എത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിൽ വയോധികനെ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എം.മുകേഷ് എംഎൽഎ. ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരും.
തരുന്ന റോളുകള്‍ ബെസ്റ്റാക്കി കൈയിൽ കൊടുക്കുന്നതാണ് രീതി. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയുമില്ല. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും മുകേഷ് പറഞ്ഞു.
അതേസമയം കൊല്ലത്ത് മുകേഷിനെ മാറ്റി ചിന്ത ജെറോമിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം.